അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
.തങ്ങളുടെ കുഞ്ഞ് മിടുക്കിയായി വളരാണെമെന്ന് ആഗ്രഹിച്ച മാതാപിതാക്കൾ ഹാർപ്പറിനെയും കൊണ്ട് അമേരിക്ക ചുറ്റുകയായിരുന്നു .ഇതോടെ 50 സ്റ്റേറ്റുകളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഹാർപ്പർ .ഈ യാത്രകള്‍ ജീവിതത്തില്‍ വെല്ലുവിളികളെ നേരിടുന്നതിനും മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കി മുന്നേറാനും സഹായിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ യാത്രയിലൂടെ മാതാപിതാക്കളും ഹാർപ്പറും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. കുഞ്ഞിന്റെ ആദ്യ നാളുകളിൽ മുഴുവൻ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാനായി പാരന്റിങ് ലീവെടുത്താണ് ഇവരുടെ യാത്ര. ഞ്ഞിന്റെ പ്രതിരോധ കുത്തിവെപ്പുകളേയും ഉറക്കത്തേയും വിശ്രമത്തിനെയുമെല്ലാം ബാധിക്കില്ലേ എന്ന് പലരും ചോദിക്കു ന്നുണ്ടെങ്കിലും ആരെയും വകവയ്ക്കാതെ യാത്ര പൂർത്തിയാക്കുകയാണ് ഇവർ .യാത്രയോടൊപ്പം ഹാര്‍പ്പറിന്റെ യാത്ര ഡോക്യുമെന്റ് ചെയ്യുന്നുമുണ്ട്.
525
views
ദിവസവും വായിക്കുന്ന പത്രത്തിന് പിന്നിലെ ചരിത്രം
ആക്റ്റാ ഡയർണ എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം
രാവിലെ പത്രം വായിക്കാത്ത മലയാളികള്‍ ഉണ്ടാകുമോ . ടി വിയും ഇന്റര്‍നെറ്റ് ഉം ഒക്കെ കീഴടക്കിയ ഈ കാലഘട്ടത്തിലും പത്രം നമ്മള് മാറ്റി നിര്‍ത്തിയിട്ടില്ല . നിങ്ങളുടെ ശീലമായി മാറിയ പത്രങ്ങളെ സംബന്ധിച്ചുള്ള കൌതുക കരമായ ചില കാര്യങ്ങള്‍ അറിയാം
റോമാ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ദിവസവും പതിച്ചു വച്ച ആക്റ്റാ ഡയർണ (Acta Diurna) എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം (59 ബിസി). പ്രതിദിന സംഭവങ്ങൾ എന്നാണ് ലാറ്റിനിൽ ആക്റ്റാ ഡയർണയുടെ അർഥം. സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യദൗത്യം. ചിലപ്പോൾ ജനനം, മരണം വിവാഹം തുടങ്ങിയവയുടെ അറിയിപ്പുകളുമുണ്ടാകും. ഇന്നത്തെ പത്രങ്ങളുടെ ചില ധർമങ്ങൾ ഇവ നിറവേറ്റി.
കടലാസ് നിർമാണവും അച്ചടിവിദ്യയും ഉദ്ഭവിച്ചത് ചൈനയിലാണെങ്കിലും ഇവ സാങ്കേതികമായി വികസിച്ചത് ജർമനിയിലും യൂറോപ്പിലുമാണ്.
1450 ൽ ജോഹാൻ ഗുട്ടൻബർഗ് നിർമിച്ച ഇളക്കിമാറ്റാവുന്ന അച്ചുകളും അച്ചടിയന്ത്രവും വിപ്ലവം സൃഷ്ടിച്ചു. ആദ്യകാല പത്രങ്ങളുടെയെല്ലാം ഈറ്റില്ലം ജർമനിയായിരുന്നു. ലോകത്തിലെ ആദ്യ ദിനപത്രം Relation aller Furnemmen und gedenckwurdigen Historien (Account of all distinguished and commemorable news) 1605 ൽ ജർമനിയിൽ പുറത്തിറങ്ങി. പതിവായി അച്ചടിച്ചിറക്കപ്പെട്ട (News Periodical) ആദ്യ പത്രമായ അവിസാ റിലേഷൻ ഓഡർ സൈറ്റുങ് (Avisa Relation Order Zeitung) 1609 ലും. ജർമൻ ഭാഷയിൽ സൈറ്റുങ് (zeitung) എന്നാൽ പത്രമെന്നാണ് അർഥം.
ലോകത്ത് ഏറ്റവും പ്രചാരമുള്ള 100 പത്രങ്ങളിൽ 75 ഉം ഏഷ്യയിലാണ്.
പ്രതിദിനം 10.7 കോടി പത്രങ്ങൾ വിൽക്കുന്ന ചൈനയാണ് ഒന്നാമത്തെ പത്രവിപണി. ഇന്ത്യയും (9.9 കോടി) ജപ്പാനും (6.8 കോടി) യുഎസും (5.1 കോടി) തൊട്ടടുത്ത സ്ഥാനങ്ങളിൽ.
പേജുകളുടെ എണ്ണത്തിൽ ലോക റെക്കോർഡിട്ട ഒരു പത്രമുണ്ട് – ദ് ന്യൂയോർക്ക് ടൈംസ്. 1987 സെപ്റ്റം. 14 ഞായറാഴ്ച ഇതിന് 1612 പേജുകളുണ്ടായിരുന്നു. 5.4 കിലോ തൂക്കം !. ഏറ്റവും ഭാരമേറിയ പത്രവും ഇതുതന്നെ.
ഇന്ത്യയിൽ പത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജയിംസ് അഗസ്റ്റസ് ഹിക്കി (James Augustus Hicky) എന്ന ഇംഗ്ലിഷുകാരനിൽ നിന്നാണ്.
1780 ൽ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് (Bengal Gazette) ഹിക്കി പുറത്തിറക്കി. കൽക്കത്ത ജനറൽ അഡ്വടൈസർ (Calcutta General Advertiser), ഹിക്കീസ് ഗസറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പിന്നീട് ഇന്ത്യാ ഗസറ്റ്, ബംഗാൾ ഹർക്കർ, ജോൺ ബുൾ തുടങ്ങിയ പത്രങ്ങൾ രംഗപ്രവേശം ചെയ്തു. എല്ലാം ഇംഗ്ലിഷുകാർക്കു വേണ്ടി ഇംഗ്ലിഷുകാർ നടത്തിയ ഇംഗ്ലിഷ് പത്രങ്ങൾ.
ഗിന്നസ് റെക്കോർഡ് പ്രകാരം പ്രചാരത്തിൽ റെക്കോർഡിട്ട പത്രം പഴയ സോവിയറ്റ് റഷ്യയില പ്രവ്ദ (Pravda) യാണ്.
1990 ൽ ഇതിന്റെ പ്രതിദിന പ്രചാരം 2.15 കോടിയായിരുന്നു. പത്രകാര്യത്തിൽ ഇന്ത്യയ്ക്കും ഒരു റെക്കോർഡുണ്ട് – ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളുമുള്ള രാജ്യം (ഒരു ലക്ഷത്തോളം പ്രസിദ്ധീകരണങ്ങൾ) വെനീസിലെ ഭരണകൂടം ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു (എഡി 1550). ഒരു ഗസറ്റ് (നാണയം) ആയിരുന്നു വില. പല പത്രങ്ങൾക്കും ഗസറ്റ് എന്ന പേരു വീഴാൻ കാര്യമിതാണ്.
കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന (കാലിഗ്രഫി) ലോകത്തിലെ ഏക ദിനപത്രം ചെന്നൈയിലാണ്.
1927ൽ പ്രസിദ്ധീകരണം തുടങ്ങിയ ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്. തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 21000 കോപ്പിയാണ് ഈ സായാഹ്ന പത്രത്തിന്റെ പ്രചാരം.
ലോകത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ പത്രം 'ദ് വീനർ സൈറ്റുംഗ്' (The Weiner Zeitung) ആണ്.
ഓസ്ട്രിയയിലെ വിയന്നയിൽ 1703 ലായിരുന്നു ജനനം. ഓസ്ട്രിയയുടെ ഔദ്യോഗിക മാധ്യമമാണിത്.
ഇന്ത്യയിൽ (ഏഷ്യയിലും) ഇപ്പോഴുള്ളതിൽ ഏറ്റവും പ്രായമേറിയ പത്രം ബോംബേ സമാചാർ (Bombay Samachar) ആണ് (1822).
പത്രവിൽപനയിൽ ചൈനയാണ് ഒന്നാമതെങ്കിലും ജനസംഖ്യയുമായി തട്ടിച്ചു നോക്കിയാൽ ജപ്പാനാണ് പത്രപ്രചാരത്തിൽ മുൻപൻ.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്തു പത്രങ്ങളിൽ നാലും ജപ്പാനിലാണ്. പ്രതിദിനം അരക്കോടിയിലധികം കോപ്പികളുമായി രണ്ട് ലോക റെക്കോർഡുകാർ ജപ്പാനിലുണ്ട്
മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ബാസൽ മിഷനറിയായ ഹെർമൻ ഗുണ്ടർട്ടിന്റെ സൃഷ്ടിയാണ്.
1847 ൽ തലശ്ശേരിക്കടുത്ത നെട്ടൂരിൽ ഇല്ലിക്കുന്നിലെ ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ചടിമഷി പുരണ്ടത്.
ചാൾസ് ലോസൻ എന്ന ഇംഗ്ലിഷുകാരന്റെ പത്രാധിപത്യത്തിൽ 1860 ൽ കൊച്ചിയിൽ തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ (Western Star) ആണ് കേരളത്തിലെ ആദ്യ 'മതനിരപേക്ഷ' വർത്തമാനപത്രം. 1864 ൽ 'പശ്ചിമതാരക' എന്ന പേരിൽ ഇതിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി.
ഇന്ത്യയിൽ ഹിന്ദിയും ഇംഗ്ലിഷും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പത്രപ്രചാരമള്ള ഭാഷ മലയാളമാണ്.
. ദൃശ്യമാധ്യമങ്ങൾക്കു പിന്നാലെ ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വ്യാപകമായിട്ടും പത്ര പ്രചാരത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല . പോതുവിക്ഞ്ഞനതിനായി സൂക്ഷിച്ചുവയ്ക്കാവുന്ന എഴുതപെട്ട രേഖകള്‍.
152
views
ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം
ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം ജർമനിയിൽ തുറന്നു. ജർമനിയിലെ ബർലിനിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത് . ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം. 12 വർഷത്തോളമെടുത്തു നിർമാണം പൂർത്തിയാകാൻ. ബിഎൻഡി അഥവാ ഫെഡറൽ ഇന്റലിജൻസ് സർവ്വീസ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.36 ഫൂട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പത്തിൽ വിശാലമാണ് ഈ സ്ഥാപനം. 135,000 ക്യൂബിക് മീറ്റർ കോൺക്രീറ്റും 20,000 ടൺ സ്റ്റീലും നിർമാണത്തിനുപയോഗിച്ചു. 14,000 ജനാലകളുണ്ട് കെട്ടിടങ്ങൾക്കാകെ. 12,000 ഡോറുകളുമുണ്ട്.അതിശക്തമായ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ജീവനക്കാർക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി നിർദ്ദേശങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.മൊബൈൽ ഫോണുകൾക്ക് ഇതിനകത്തേക്ക് പ്രവേശനമില്ല. സ്വന്തമായുള്ള ലാപ്ടോപ്പും കൊണ്ടുവരാനാകില്ല. സ്വകാര്യ ഇമെയിലുകള്‍ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തുടങ്ങിയവയൊന്നും തുറക്കാൻ പാടില്ല. ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ ആക്സസ് കാർഡുകൾ പ്രത്യേകമായി സൂക്ഷിക്കാൻ സംവിധാനമുണ്ട്.ജർമനിക്ക് ഏറ്റവും കാര്യക്ഷമമായ ഒരു വിദേശ ഇന്റലിജന്‍സ് സംവിധാനം ആവശ്യമാണെന്ന് ജർമൻ ചാൻസലർ ആൻജല മെര്‍ക്കൽ പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെർക്കൽ പുതിയ കേന്ദ്രം സന്ദർശിക്കവെയാണ് ഇത് പറഞ്ഞത്.നാലായിരത്തോളം ഉദ്യോഗസ്ഥരാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതിൽ 3200 പേർ ഇതിനകം ജോയിൻ ചെയ്തു കഴിഞ്ഞു. പഴയ ഓഫീസ് മ്യൂനിച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവർ അവിടെ നിന്ന് വരാനിക്കുകയാണ്. ജർമനിയുടെ ഇന്റലിജൻസ് സംവിധാനത്തിൽ ആകെ 6500 പേരാണുള്ളത്. ഇവർ ജര്‍മനിയിലും വിദേശങ്ങളിലുമായി ജോലിയെടുക്കുന്നുണ്ട്.പുതിയ ലോകം ആശയക്കുഴപ്പങ്ങളുടേതാണെന്നതാണ് ഈ കേന്ദ്രം നിർമിച്ചതിന് പിന്നിലെന്ന് മെർക്കൽ പറയുന്നു.
61
views
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യണം, അഡ്മിന് ആധാര്‍ വേണം !
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യണം, അഡ്മിന് ആധാര്‍ വേണം; ഉത്തരവിട്ട് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം
മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഉത്തരവിട്ട് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം
പ്രാദേശിക വാര്‍ത്താചാനലുകൾ, വെബ് പോർട്ടലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവക്കായി ചില മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ്, പൊലീസ് സൂപ്രണ്ട് ഒ.പി. സിങ് എന്നിവരാണ് ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത്.വാർത്താവിതരണ വകുപ്പ് തയ്യാറാക്കിയ ഒരു പേജുള്ള റജിസ്ട്രേഷൻ ഫോറമാണ് പൂരിപ്പിച്ചു നൽകേണ്ടത്. അഡ്മിനിസ്ട്രേറ്റർമാരുടെ പേര്, വിലാസം ആധാർ വിവരങ്ങൾ, 2018 ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിൽ ആകെയുള്ള അംഗങ്ങളുടെ സംഖ്യ, ഗ്രൂപ്പ് അഡ്മിനിന്റെ ഫോട്ടോ, വാട്സാപ് നമ്പർ എന്നിവയാണ് നൽകേണ്ട വിവരങ്ങൾ. ഗ്രൂപ്പ് അഡ്മിന്റെ അനുമതി കൂടാതെ പുതിയ അംഗങ്ങളെ ചേര്‍ക്കാനും പാടില്ല .
ഗ്രൂപ്പ് അഡ്മിനുകൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
വ്യാജ മാധ്യമ പ്രവർത്തകര്‍ക്ക് തടയിടാനാണ് തങ്ങളുടെ ശ്രമമൊന്നും യഥാർഥ മാധ്യമ പ്രവർത്തകര്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഈ നീക്കമെന്ന ആരോപണവും ശക്തമാണ്.
54
views
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആ പോസ്റ്റ് ഓഫീസ് ഇന്ത്യയിലാണ്
സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ ഒരു പോസ്റ്റ്ഓഫീസുണ്ട് ഇന്ത്യയില്‍; ഹിമാചലിലെ സ്പിറ്റി വാലിയിലെ ഹിക്കിമില്‍
സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ ഒരു പോസ്റ്റ്ഓഫീസുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്.
ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഹിക്കിം എന്ന ഗ്രാമത്തിലാണ് ആ പോസ്റ്റ്ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുറം ലോകവുമായി ബന്ധപ്പെടാന്‍ ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത, ലോകത്തിന്റെ മാറ്റങ്ങളെ കുറിച്ചു അധികമറിയാത്ത ഇവിടുത്തെ ഗ്രാമവാസികളുടെ ജീവിതം തന്നെ ഈ പോസ്റ്റ് ഓഫീസുമായി ബന്ധപെട്ടു കിടക്കുന്നു. റിന്‍ചെന്‍ ചെറിംഗ് എന്നയാളാണ് 1983 നവംബര്‍ 5നു ആരംഭിച്ച ഈ പോസ്റ്റ് ഓഫീസിലെ അദ്യകാലം മുതലുള്ള പോസ്റ്റ് മാസ്റ്റര്‍.രണ്ടു പോസ്റ്മാന്മ്മാര് കാല്‍നടയായി പോയാണ് കത്തുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത്. 46 കിലോമീറ്റര്‍ ദൂരം വരെ അവര്‍ ഇങ്ങനെ പോകാറുണ്ട് . ദുര്‍ഘടമായ പാതയാണ് പ്രധാനനഗരമായ ഖാസയിലുള്ളത്.
അതിശൈത്യം ഉണ്ടാകുന്ന കാലങ്ങളില്‍ ഹിക്കിം പോസ്റ്റ് ഓഫീസ് അടയ്ക്കാറുണ്ട്.
അഞ്ചു ഗ്രാമങ്ങളാണ് ഹിക്കിം പോസ്റ്റ് ഓഫീസുമായി ബന്ധപെട്ടു കിടക്കുന്നത്. ഇതില്‍ കോമിക് എന്ന ഗ്രാമം റോഡ് മാര്‍ഗ്ഗം എത്താന്‍ സാധിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ജനവാസമേഖലയാണ്. ഒരു സ്കൂള്‍, ആരാധനാലയം എന്നിവ ഒഴിച്ചാല്‍ ആകെ ഇവിടെ 13 വീടുകള്‍ മാത്രമാണുള്ളത്. കൃഷിയാണ് ആളുകളുടെ ഉപജീവനമാര്‍ഗ്ഗം. കര്‍ഷകര്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങാനും, ബുദ്ധ സന്ന്യാസികള്‍ തീര്‍ത്ഥാടനത്തിന് വേണ്ടി പോകാനുള്ള പാസ്പോര്‍ട്ടിനും എല്ലാം എത്തുന്നത് ഈ ഓഫീസിലാണ്. തണുത്തുറഞ്ഞ മലനിരകളും, അരുവികളും എല്ലാമായി ഹിമാചല്‍ പ്രദേശിന്റെ മുഴുവന്‍ സൗന്ദര്യവും ഇവിടെയെത്തിയാല്‍ കാണാം. ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ ഇവിടെ നിന്നും തങ്ങളുടെ പ്രിയപെട്ടവര്ക്കും സ്വന്തം മേല്‍വിലാസത്തിലും കത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരിക്കലും മറക്കില്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസില്‍ നിന്നും എത്തുന്ന കത്ത് ഒരു യാത്രയുടെ ഓര്‍മ്മ കൂടിയാണ്.
39
views
മഴ ഇല്ലാതെ വെള്ളപ്പൊക്കത്തിലാകുന്ന രാജ്യം
ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്
ഒരു രാജ്യത്ത് കനത്ത വെള്ളപ്പൊക്കം ഉണ്ടാകുന്നു ; വെള്ളപ്പൊക്കത്തിനു കാരണമായ മഴ ഉണ്ടായതാകട്ടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയും; ഇതായിരുന്നു അന്‍പതുകള്‍ വരെയുള്ള ഈജിപ്റ്റിന്റെ സ്ഥിതി. വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്ന്. ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് . വാര്‍ഷിക വര്‍ഷപാതം അമ്പത് സെന്റിമീറ്ററിനടുത്തു . പക്ഷെ അൻപതുകൾ വരെ ഈജിപ്തിൽ ഓരോ വർഷവും വലിയ വെള്ളപൊക്കം ഉണ്ടാകുമായിരുന്നു .പുരാതന ഈജിപ്ഷ്യൻ ജനത ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്
നൈൽ നദി ഈജിപ്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് ഒഴുകുന്നത് . ലോകത്തെ ഏറ്റവും നീളമുള്ള നദിയായി കരുതപ്പെടുന്നത് നൈൽ നദിയെ ആണ് . ഏതാണ്ട് 6800 കിലോമീറ്റർ ആണ് നൈലിനെ നീളം . ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം. ഈജിപ്തിന്റ്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.ഈജിപ്തിൽ കാര്യമായ മഴയില്ലെങ്കിലും നൈൽ നദിയുടെ കൈവഴിയായ ബ്ലൂ നൈൽ ഉത്ഭവിക്കുന്ന എത്യോപ്പ്യൻ പീഠഭൂമിയിൽ ഇന്ത്യയിൽ എന്നപോലെ മൺസൂൺ കാറ്റുകളിൽ നിന്നും ജൂൺ മുതൽ മൂന്നുമാസം കനത്ത മഴ ലഭിക്കുന്നു .
ഈ മഴവെള്ളം നാലായിരത്തിലേറെ കിലോമീറ്റർ ഒഴുകി ഈജിപ്തിൽ അതിപുരാതന കാലം മുതൽ തന്നെ വര്‍ഷം തോറും വെള്ളപൊക്കം സൃഷ്ടിച്ചിരുന്നു .ഈജിപ്തിൽ ഒരു തുള്ളി മഴയില്ല പക്ഷെ ആയിരകകണക്കിനു കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ കാലവർഷം നിമിത്തം ഈജിപ്തിൽ വെള്ളപൊക്കം സൃഷ്ഠിക്കപ്പെടുന്നു .
ഈ പ്രളയ ജലം രണ്ടുമാസം കൊണ്ട് ഏതാണ്ട് ഓഗസ്റ്റ് പകുതിയോടെ ഈജിപ്തിലെത്തും.പിന്നീട് ഏതാനും ആഴ്ച നൈൽ തടത്തിൽ ജലനിരപ്പ് ഇരുപതടി വരെ ഉയർന്നു വലിയ പ്രളയം സൃഷ്ടിക്കും . ഈജിപ്തിലെ നൈൽ താഴ്വരയെ ഫലഭൂയിഷ്ഠമാക്കിയത് ഈ വെള്ളപൊക്കമാണ് . നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ് അനുമാനം.പക്ഷെ ഈ വാർഷിക വെള്ളപൊക്കം ചിലപ്പോഴെങ്കിലും ഭീഷണരൂപം പ്രാപിച് പലപ്പോഴും ഈജിപ്തിൽ കനത്ത നാശം തന്നെ വിതച്ചിരുന്നു .
ഈ അപകടം ഒഴിവാക്കാനോ ലഘൂകരിക്കാനോ ആയുള്ള ശ്രമങ്ങൾ ഈജിപ്ത് രൂപീകരിക്കപ്പെട്ട കാലം മുതൽ പരീക്ഷിക്കപ്പെട്ടിരുന്നു . ആദ്യ ഈജിപ്ഷ്യൻ രാജാവായ നാർമെർ ( സ്കോര്പിയോൺ കിംഗ് ) അകക്കല്ലാതെ ഈജിപ്ഷ്യൻ തലസ്ഥാനമായ തീബ്സിനെ നൈൽ പ്രളയത്തിൽനിന്നും രക്ഷിക്കാൻ ഒരു അണകെട്ട് നിർമിച്ചിരുന്നു . ഏതാണ്ട് 4700 വര്‍ഷം മുൻപായിരുന്നു ഈ നിർമിതി . സാദ് അൽ ഖാഫ്രാ (Sadd el-Kafara (Dam of the Infidels) ) എന്ന് പിൽക്കാലത്തു അവഹേളനപരമായ വിളിക്കപ്പെട്ട ഈ നിർമിതി ഒരു വലിയ വെള്ളപ്പൊക്കത്തിൽ തകർന്നു .ഇരുപതാം നൂറ്റാണ്ടിലും പ്രളയം ലഘൂകരിക്കാനുള്ള ചെറുഡാമുകൾ നിർമ്മിക്കപ്പെട്ടു
ഈ പ്രളയ ജലം രണ്ടുമാസം കൊണ്ട് ഏതാണ്ട് ഓഗസ്റ്റ് പകുതിയോടെ ഈജിപ്തിലെത്തും .പിന്നീട് ഏതാനും ആഴ്ച നൈൽ തടത്തിൽ ജലനിരപ്പ് ഇരുപതടി വരെ ഉയർന്നു വലിയ പ്രളയം സൃഷ്ടിക്കും . ഈജിപ്തിലെ നൈൽ താഴ്വരയെ ഫലഭൂയിഷ്ഠമാക്കിയത് ഈ വെള്ളപൊക്കമാണ് . പക്ഷെ ഈ വാർഷിക വെള്ളപൊക്കം ചിലപ്പോഴെങ്കിലും ഭീഷണരൂപം പ്രാപിച് പലപ്പോഴും ഈജിപ്തിൽ കനത്ത നാശം തന്നെ വിതച്ചിരുന്നു .ഈ അപകടം ഒഴിവാക്കാനായി അൻപതുകളിൽ ഈജിപ്ത് ആസ്വാൻ അണക്കെട്ടിന്റെ നിർമാണം തുടങ്ങി 1970 ൽ പണിതീർന്ന ഈ അണകെട്ട് ഏതാണ്ട് 130 കുബിക് കിലോമീറ്ററിലധികം ശേഷിയുള്ളതാണ് . എത്യോപ്പിയയിൽ നിന്നുവരുന്ന പ്രളയജലം അസ്വാൻ അണകെട്ട് തടഞ്ഞതോടെ നൈൽ നദിയുടെ ഈജിപ്ഷ്യൻ തീരങ്ങളിലെ വാർഷിക വെള്ളപ്പൊക്കം പഴങ്കഥയായി .
32
views
സ്ത്രീകളുടെ ചോര ചീന്തുന്ന അതിക്രൂരമായ ആചാരങ്ങൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല
സ്ത്രീയെ ആചാരലംഘനങ്ങളുടെ പ്രതീകമായി മുറവിളികൂട്ടുന്ന ഒരു സമൂഹം നമ്മുട്ട് മുന്നിൽ ഇപ്പോൾ; എന്നാൽ സ്ത്രീ ആയി പിറന്നത് കൊണ്ട് മാത്രം അവൾ ബലിയാടാകേണ്ടി വരുന്ന നിരവധി ആചാരങ്ങൾ ഈ ലോകത്തുണ്ട് . അതിക്രൂരമായ ചില ആചാരങ്ങൾ
സ്ത്രീ ശരീരത്തിനെ ആകർഷകമാക്കുന്നു അവളുടെ ലൈംഗിക അവയവങ്ങൾ ആണ് മാനഭംഗ ശ്രമങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന അന്ത വിശ്വാസത്തിൽ കൗമാരം കടക്കാത്ത പെൺകുട്ടികളെ കടുത്ത ക്രൂരതകള്‍ക്ക് ഇരയാക്കുന്ന ആചാരം . കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും.
മാതാപിതാക്കള്‍ ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് വിചിത്രം
ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കന്‍ ജനത വിശ്വസിക്കുന്നു. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സമാന പ്രാകൃത പീഡനം തുടര്‍ന്നുവരുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കല്ലുകളെയും ഇരുമ്പ് ഉപകരണങ്ങളെയും സ്തന നീക്കത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക. കൗമാരക്കാരികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ ഇത്തരം ഇറുകിയ ബെല്‍റ്റുകള്‍ സ്ഥാപിക്കും. സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.
ആർത്തവ സമയത്തു സ്ത്രീകളെ നിഷ്കരുണം തല്ലുന്ന ആചാരമാണ് മറ്റൊന്ന്
ബ്രസീലിലെ ഉവാവൂപ്സിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ത്രീകളുടെ ആര്‍ത്തവ ചടങ്ങില്‍ അവരെ നഗ്നരായി തെരുവില്‍ കൊണ്ടുവന്ന് മരണം അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയിലാകും വരെ അടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഢനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ പീഡനങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.
പെൺകുട്ടികളുടെ പല്ലിന്റെ മൂർച്ച വരുത്തുന്നതാന് മറ്റൊരു വിചിത്ര ചടങ്ങ്
സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിലാണ് മനുഷ്യാവകാശലംഘനമെന്ന് വിളിക്കാവുന്ന ചേലാകര്‍മ്മം ഇപ്പോഴും നിലനില്ക്കുന്നു
. അവരെ സംബന്ധിച്ചിടത്തോളം ഇത് മതപരവും സാംസ്കാരികപരവുമായ ഒരു ചടങ്ങാണ്. സ്ത്രീയുടെ വിശുദ്ധിയുടെ അടയാളം. അവളുടെ പാതിവ്രത്യം ഉറപ്പാക്കുന്ന ഒന്ന്.
പരമ്പരാഗത ആചാരത്തിന്റെ പേരില്‍ മൂര്‍ച്ചയേറിയ ആയുധത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രാണന് പോകുന്ന വേദന സഹിച്ച് രക്തം ചിന്തിയേ പറ്റൂ. ചേലാകര്‍മ്മത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ഏറ്റവുമധികം ചേലാകര്മ്മങ്ങള് നടക്കുന്ന മാലി, ഗിനിയ, സൊമാലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ കുറേയധികം സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നുവെന്നതാണ് വേദനാജനകം. ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ആചാരങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന സ്ത്രീകൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല എല്ലാം സഹിച്ച് മൗനം ഭജിക്കുന്ന ചില പെണ്‍ജീവിത കാഴ്ചകള്‍.
30
views
മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 22 കുട്ടികളടക്കം 80 പേർ
മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി.
80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.
കസ്റ്റഡിയിൽ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത് . ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തെ പോയവർ ഓസ്ട്രേലിയയിൽ ജോബ് പെർമിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാര്യങ്ങള്‍ ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടിൽ കയറി ഓസ്ട്രേലിയയിലേക്ക് കടക്കാൻ പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ബോട്ട് പുറപ്പെട്ടതിനാല്‍ പ്രഭുവിന് ബോട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രഭുവിന്റെ മകളും ഭാര്യയും ബോട്ടില്‍ പോയിട്ടുണ്ട്. ദില്ലിയില്‍ പണം പിരിക്കാനും ആളെ കൂട്ടാനും പ്രഭുവും ഉണ്ടായിരുന്നു. പ്രഭുവിനൊപ്പം ദീപക് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭാര്യയും മകളും ബോട്ടിൽ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങിയെന്നുമാണ് ദീപക് പൊലീസിന് നല്കിയ മൊഴി.
30
views
ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ തിരിച്ചുവരുന്ന ജീവി !
ആയിരക്കണക്കിന് കിലോമീറ്റർ നീന്തി ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ
തിരിച്ചുവരുന്ന ജീവിയാണ് കടലാമകൾ !ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ.
നൂറിലേറെ വർഷമാണ് ചില കടലാമകൾക്ക് ആയുസുണ്ടാവുക. കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്. കടലാമകൾക്ക് ബാഹ്യ കർണമില്ല. അവയുടെ ചർമത്തിൽ ആന്തരിക കർണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങൾ, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങൾ എന്നിവ സ്വീകരിച്ച് ആമകൾക്ക് ശ്രവണത്തിനു സഹായിക്കുന്നു. പച്ച കടലാമകൾക്ക് വെള്ളത്തിനടിയിൽ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പർക്കമില്ലാതെ കഴിയുവാൻ സാധിക്കും. ഇത് സാധ്യമാക്കാൻ ആമകൾ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തിൽ ഓരോ ഹൃദയമിടിപ്പിന്റെയും ദൈർഘ്യം ഒൻപതു മിനിറ്റുകളായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോൾ ആമകൾക്ക് ഓക്സിജൻ നിലനിർത്താൻ സാധിക്കും. വെള്ളത്തിൽ നീന്താൻ ഉപകരിക്കുന്ന തരത്തിലാണ് കടലാമയുടെ കാലുകൾ രൂപപ്പെട്ടിരിക്കുന്നത്. കാൽവിരലുകൾ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. കടലാമകളിൽ ചില സവിശേഷ ഗ്രന്ഥികൾ ഉണ്ട്. ആമകൾ കടൽ വെള്ളം കുടിക്കുമ്പോൾ ഈ ഗ്രന്ഥികൾ കടൽവെള്ളത്തിലെ ഉപ്പു വേർതിരിച്ച് അത് ശുദ്ധജലമാക്കി ആമകൾക്കു നൽകുന്നു.
28
views
വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത് പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന
വയര്‍ വേദന വരുന്നത് നിസ്സാരമായി കാണരുത്; ദഹന പ്രശ്നമാകുമെന്നു സ്വയം വിധി എഴുതി തള്ളുന്ന വേദന പലപ്പോഴും അപകടകാരി ആയേക്കാം
വയറിന്റെ പ്രശ്നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍.
പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്.
ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം.
31
views
പെൺകുട്ടികൾ ഇറുകിയ ജീൻസ് ധരിക്കരുത്! കാരണം???
ഇറുകിയ ജീന്‍സ് ധരിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ട് ഇന്ഫെക്ഷന്
ജീൻസ് ധരിക്കാത്ത സ്ത്രീകൾ ഇന്നുണ്ടാവില്ല. പാശ്ചാത്യ വസ്ത്രമായിരുന്നു ജീൻസ് മലയാളികളുടെയും മനസ്സിൽ ഇടപിടിച്ചത് പെട്ടെന്നായിരുന്നു. പൊതുവെ ഉപയോഗിക്കാൻ എളുപ്പമായ ഈ വേഷം ഇന്ന് പെൺകുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ്. എന്നാൽ ജീൻസ് ന്റെ ശരിയല്ലാത്ത ഉപയോഗം ശരീരത്തെ ബാധിക്കാം
നിങ്ങളും ജീന്‍സ് ധാരിയാണോ എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ അല്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. ഇറുകിയ ജീന്‍സ് ധരിക്കുന്നത്മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ട് ഇന്ഫെക്ഷന് . ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതല്‍ കണ്ടു വരുന്നത്. ഇ കോളി എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്. വന്‍കുടല്‍ വഴി മലദ്വാരത്തിലൂടെ വരുന്ന ഇകോളി ബാക്ടീരിയ ഈര്‍പ്പം തങ്ങി നില്ക്കുമ്പോള് യൂറിനറി ട്രാക്ട്ല് പ്രവേശിക്കുന്നു അതുമൂലം അണുബാധ യൂറിനറി ട്രാക്ട്ല് പടരുന്നു. അതാണ് ഇറുകിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് ഇത് കൂടുതലായും കണ്ടു വരുന്നത്. മഴക്കാലത്താണ് കൂടുതലും ഈ രോഗം കണ്ടു വരുന്നത്. അതിനു കാരണങ്ങള്‍ മറ്റ് പലതും ഉണ്ടെങ്കിലും പ്രധാനമായും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് കൊണ്ട് വരുന്ന അണുബാധയാണ്.
അതുപോലെ തന്നെ ഇറുകിയ ജീന്‍സ് സ്ഥിരമായി ധരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.
ജീന്‍സ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വസ്ത്രമാണ് എന്ന് പറയാം കാരണം മറ്റുള്ള വസ്ത്രത്തെപ്പോലെ ഭയപ്പെടാതെ ഉപയോഗിക്കാം എന്നത് തന്നെ കാരണം. എന്നാലും വളരുന്ന പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് അവരുടെ വളര്‍ച്ചയെപോലും മുരടിപ്പിക്കും എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജീൻസ് തിരഞ്ഞെടുക്കുമ്പോൾ അയഞ്ഞ സൈസിലുളളത് വാങ്ങുക. ജീന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് കൂടെക്കൂടെ കഴുകണം, ഒരു ദിവസം മുഴുവനും ഉപയോഗിച്ച ജീന്‍സ് ആണെങ്കില്‍ അത് തന്നെ പിറ്റേ ദിവസവും ഉപയോഗിക്കാതിരിക്കുക. സൗകര്യം നോക്കി പലരും ജീന്‍സ് ഒരാഴ്ച വരെ കഴുകാതെ ഉപയോഗിക്കുന്നു എന്നതാണ് സത്യം.
പുതുതലമുറയില്‍ രോഗങ്ങള്‍ പടരുവാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്.
പുതുതലമുറയിലെ പെണ്‍കുട്ടികള്‍ അധികവും വസ്ത്രം കഴുകുവാന്‍ വാഷിംഗ്മെഷീന് ആകും ഉപയോഗിക്കുക. അപ്പോള്‍ സോപ്പ് പൊടി ശരിക്കും അതില്‍ നിന്നും വിട്ടു പോയിട്ടുണ്ടാകില്ല. അത് നല്ലോണം എടുത്ത് കഴുകി കളഞ്ഞില്ലെങ്കില്‍ പിന്നീട് ആ വസ്ത്രം എടുത്തിടുമ്പോള്‍ വിയര്‍പ്പ് നിറയുമ്പോള്‍ ഈ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി നിങ്ങളുടെ ദേഹത്ത് ആവുകയും പിന്നീട് ചൊറിച്ചില്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ വാഷിംഗ്മെഷീനില്‍ നിന്നും എടുത്തതിനു ശേഷം രണ്ടോ മൂന്നോ തവണ നല്ലവണ്ണം വെള്ളത്തില്‍ ഇട്ടു കഴുകിയെടുക്കുക.
യൂറിനറി ട്രാക്ട് ഇന്ഫെക്ഷന് വരുവാനുള്ള മറ്റൊരു കാരണമാണ് വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കുന്നതും .സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡുകള്‍ യഥാസമയം മാറ്റാത്തതും, ഹൈജീനിക് ആയ സ്വിമ്മിംഗ് പൂളിന്റെ ഉപയോഗവും. ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്നും രക്ഷനേടാം.വസ്ത്രധാരണത്തിന്റെ പ്രധാന ലക്ഷ്യം നമ്മുടെ ശരീരത്തിന്റെ താപനില സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ്. അതായതു തണുപ്പ്, ചൂട്, മഴ തുടങ്ങിയ ഋതുഭേദങ്ങളില്‍ നിന്നും വരള്‍ച്ച, ശക്തിയായ കാറ്റ്, ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുക എന്നതാണു ശരിയായ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ടു നാം കാലാവസ്ഥയ്ക്കു ചേരുന്ന വസ്ത്രങ്ങളാണു ധരിക്കേണ്ടത്. തണുപ്പില്‍ ശരീരത്തിനു ചൂടു നല്കുന്ന കമ്പിളി വസ്ത്രങ്ങളെന്നതുപോലെ ചൂടുകാലത്ത് വായുസഞ്ചാരമുള്ളതും വിയര്‍പ്പ് വലിച്ചെടുക്കുന്നതുമായ പരുത്തി വസ്ത്രങ്ങള്‍ (കോട്ടണ്‍) ധരിക്കുന്നതാണു നല്ലത്. ശീതകാലത്തു കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലും വേനല്ക്കാലത്തു കമ്പിളിവസ്ത്രങ്ങള്‍ ധരിച്ചാലും ശരീരത്തിലെ താപനില തകരാറിലാവും. നവജാത ശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കും തണുപ്പും ചൂടും മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ അനുഭവപ്പെടുന്നതിനാല്‍ അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ കൗമാര പ്രായക്കാരെപ്പോലെയല്ല വൃദ്ധരുടെ ശരീരത്തിന്റെ താപനില.
വാര്‍ധക്യകാലത്ത് തണുപ്പില്‍നിന്നു കൂടുതല്‍ സംരക്ഷണം വേണ്ടിവരും. രോഗികള്‍ക്കും രോഗപ്രവണതയുള്ളവര്ക്കും (രോഗ പ്രതിരോധശക്തി കുറഞ്ഞവര്‍) കാലാവസ്ഥയനുസരിച്ചു മറ്റുള്ളരേക്കാള്‍ സംരക്ഷണം ആവശ്യമാണ്.ചെയ്യുന്ന ജോലിക്കു ചേരുന്ന തരത്തിലായിരിക്കണം നമ്മുടെ വസ്ത്രധാരണം. രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം മാസ്ക്കും ആപ്രണും ഗ്ലൗസും ധരിക്കുന്നതു രോഗാണുക്കളില്‍ നിന്നു രക്ഷ നേടാനാണെന്നു നമുക്കറിയാം.
ഏറ്റവും പ്രധാനപ്പെട്ടതാണു ത്വക്കും വസ്ത്രവുമായുള്ള ബന്ധം.
ശരീരത്തിന്റെ ചര്‍മ്മത്തിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതല്ലെങ്കില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പഴുപ്പുനിറഞ്ഞ കുരു, ചൊറി, പുഴുക്കടി എന്നീ രോഗങ്ങള്‍ക്കു കാരണം വൃത്തിഹീനമായ വസ്ത്രങ്ങളിലൂടെ പകരുന്ന രോഗാണുക്കളാണ്. ഏറ്റവും പ്രധാനപ്പെട്ടതാണു ത്വക്കും വസ്ത്രവുമായുള്ള ബന്ധം.
ശരീരത്തിന്റെ ചര്‍മ്മത്തിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതല്ലെങ്കില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാവാനിടയുണ്ട് എന്നോർക്കുക
24
views
"എന്നെ എറിഞ്ഞു തകർക്കരുത് ..."
ശബരിമല യുവതീപ്രവേശത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടു ദിവസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി
100 ബസുകളാണ് പ്രതിഷേധക്കാർ തകർത്തത് .തിരുവനന്തപുരത്ത് ഇരുപത്തിമൂന്നും കൊല്ലത്ത് 21 ബസും നശിപ്പിച്ചു .കെ എസ് ആർ ടി സിക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് തകർന്ന ബസുകളുമായി ജീവനക്കാർ നഗരത്തിൽ വിലാപയാത്ര നടത്തി.
രണ്ട് ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഏത് രാഷ്ട്രീയ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കെഎസ്ആർടിസി ബസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുകയാണ്. ബസ്സുകള്‍ നന്നാക്കി വീണ്ടും, സര്‍വ്വീസ് തുടങ്ങുന്നതുവരെയുള്ള വരുമാനവും നഷ്ടമാവുകയാണ്. ഈ സാഹചര്യത്തിലാണ് 'ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്' എന്ന അഭ്യർഥനയുമായി കെഎസ്ആർടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി. പൊതു മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കേരളത്തെ മുൾമുനയിൽനിർത്തിയാണ് ഹർത്താലിന്റെ മറവിൽ വ്യാഴാഴ്ച അക്രമികൾ അഴിഞ്ഞാടിയത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരേ ബി.ജെ.പി. പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനംചെയ്ത ഹർത്താൽ പലേടത്തും തെരുവുയുദ്ധമായി മാറി. ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികൾ പലയിടത്തും കടകൾ തുറക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി രംഗത്തെത്തി. പോലീസുമായി ഏറ്റുമുട്ടിയ ഹർത്താൽ അനുകൂലികളെ ചെറുക്കാൻ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.ഡി.പി.ഐ. പ്രവർത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് ഉച്ചവരെ യുദ്ധസമാനമായ സാഹചര്യമായി. മൂന്നിടത്ത് ബോംബേറുമുണ്ടായി.
അക്രമങ്ങളിലും പോലീസ് നടപടികളിലും 34 പോലീസുകാരടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പോലീസിന്റെ ഒരു ബസും എട്ട് ജീപ്പും നശിപ്പിച്ചു. വ്യാഴാഴ്ച മാത്രം 33 കെ.എസ്.ആർ.ടി.സി. ബസുകളും തകർത്തു.
രണ്ടുദിവസങ്ങളിലായി തുടരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാത്രിയോടെ 745 പേർ അറസ്റ്റിലായി.
628 പേരെ പോലീസ് കരുതൽ തടങ്കലിലാക്കി.
വിവിധയിടങ്ങളിലായി 559 കേസെടുത്തു. പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കുന്നതിന് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെ കർശന നടപടികൾ പോലീസ് പ്രഖ്യാപിച്ചു. അക്രമങ്ങൾ തുടരുന്നതിനിടെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹർത്താലിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയവിവരം ഗവർണർ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശാന്തിയും സമാധാനവും ഉറപ്പാക്കാൻ എല്ലാവിഭാഗം ജനങ്ങളോടും ഗവർണർ അഭ്യർഥിച്ചു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്നുണ്ടായ അക്രമങ്ങളെയും പൊതു-സ്വകാര്യ മുതൽ നശിപ്പിച്ചതിനെയും കുറിച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. അതിഗുരുതരമായ സാഹചര്യമാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറെ ഫോണിൽ അറിയിച്ചു.
ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഗവർണറെ സന്ദർശിക്കാനിടയുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ബോംബേറ്, കത്തിക്കുത്തും നടന്നു.
തൃശ്ശൂർ വാടാനപ്പള്ളിയിൽ ഹോട്ടലടപ്പിക്കുന്ന തർക്കം എസ്.ഡി.പി.ഐ.-ബി.ജെ.പി. സംഘട്ടനത്തിൽ കലാശിച്ചു. മൂന്ന് ബി.ജെ.പി. പ്രവർത്തകർക്ക് വെട്ടേറ്റു.
പാലക്കാട്ട് സി.പി.ഐ. ഡി.വൈ.എഫ്.ഐ., എൻ.ജി.ഒ. യൂണിയൻ, കെ.എസ്.ടി.എ. ഓഫീസുകൾ സമരാനുകൂലികൾ തകർത്തു. സി.പി.എം. ഓഫീസിന് നേരെയും കല്ലേറുണ്ടായി. 15 പോലീസുകാർക്കും അമ്പതോളം ശബരിമല കർമസമിതിക്കാർക്കും പരിക്കേറ്റു. പോലീസ് നാലുതവണ ലാത്തിവീശി. വിക്ടോറിയ കോളേജിന്റെ ചില്ലുകൾ സമരാനുകൂലികൾ തകർത്തു. വെണ്ണക്കര ഇ.എം.എസ്.സ്മാരക വായനശാലയ്ക്ക് തീയിട്ടു.
തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും രണ്ട് കൗൺസിലർമാരുടെ വീടുകൾ പൂർണമായി അടിച്ചുതകർത്തു. അക്രമത്തിൽ ബി.ജെ.പി. കൗൺസിലറുടെ മകൾക്ക് പരിക്കേറ്റു.
മലപ്പുറത്ത് തവനൂരിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് വ്യാഴാഴ്ച പുലർച്ചെ അക്രമികൾ തീയിട്ടുനശിപ്പിച്ചു. എടപ്പാളിൽ സമരാനുകൂലികളുടെ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുമുണ്ടായി. പോലീസ് ലാത്തിച്ചാർജിനിടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
പാറശ്ശാലയിൽ ശബരിമല തീർഥാടനത്തിനായി യാത്രതിരിച്ച അയ്യപ്പന്മാർക്കുനേരെ സംസ്ഥാന അതിർത്തിയിൽ ആക്രമണം. ആക്രമണത്തിൽ അയ്യപ്പന്മാരെ അനുഗമിച്ച രണ്ടുപേർക്ക് കുത്തേറ്റു. അയ്യപ്പന്മാരെ ആക്രമിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശബരിമല തീർഥാടകർ ദേശീയപാത ഉപരോധിച്ചു.
പുറത്തൂർ കാവിലക്കാടിൽ തുറന്ന രണ്ടു കടകൾക്കുനേരെ പെട്രോൾബോംബ് എറിഞ്ഞു
ആലുവയിൽ ഹർത്താൽ അനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാരി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
തലശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്കെതിരേ ഹർത്താലനുകൂലികൾ ബോംബെറിഞ്ഞു. ബോംബ് പൊട്ടിയില്ല.
പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ പോലീസ് ലാത്തിവീശി.
കാഞ്ഞങ്ങാട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രകടനം അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ എം. സുനിൽകുമാറിനെ സംഘപരിവാർ പ്രവർത്തകർ കൈയേറ്റം ചെയ്തു.
കാസർകോട് നുള്ളിപ്പാടിയിൽ ബി.ജെ.പി.മുൻ നഗരസഭാ കൗൺസിലർ പി. ഗണേഷിന് കുത്തേറ്റു.
22
views
ചാനലുകള്‍ ഇനി ദളിത് എന്ന പദം ഉപയോഗിക്കരുത്; കേന്ദ്രം
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്കുമ്പോള് ദളിത് എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിര്‍ദേശം വന്നിട്ടുള്ളത്.ഭരണഘടനാപദമായ ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ എന്നതിനുപകരം ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്. ഷെഡ്യൂള്‍ഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോടതി ഉത്തരവുകള്‍ കണക്കിലെടുത്താണ് നടപടിയെങ്കിലും ഇതിനോടകം തന്നെ ഉത്തരവ് വിവാദമായിട്ടുണ്ട്.
ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകള്‍ അവസാനിക്കുന്നില്ലെന്നാണു രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.
18
views
ഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുനഃസൃഷ്ടിക്കുന്നു
ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലാണ് പുനഃസൃഷ്ടിക്കുന്നത് .
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഹൃദയമിടിപ്പ് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ പുനഃസൃഷ്ടിക്കുന്നു.ഗാന്ധിജയന്തിദിനത്തിലാണ് ഈ ഡിജിറ്റൽ സംവിധാനം ഉദ്ഘാടനം ചെയ്യുക.ഗാന്ധിജിയുടെ ഇ.സി.ജി. വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഹൃദയമിടിപ്പ് ഡിജിറ്റലായി തയ്യാറാക്കിയിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ എ. അണ്ണാമലൈ അറിയിച്ചു . 1934-ലെ ഗാന്ധിജിയുടെ ഇ.സി.ജി. പരിശോധനാ റിപ്പോർട്ടാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.ഉയർന്ന രക്തസമ്മർദമുണ്ടായിരുന്ന ഗാന്ധിജിയെ, നിരാഹാരവേളകളിൽ ഡോക്ടർമാർ നിരന്തരം പരിശോധിച്ചിരുന്നു. ഡോ. ജീവ്റാം മേത്ത, ഡോ. ബി.സി. റോയ് എന്നിവരാണ് പരിശോധിച്ചിരുന്നത്. ഗാന്ധിജിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഉടൻ പ്രസിദ്ധീകരിക്കും.
17
views
വജ്രവും സ്വര്‍ണവും സില്‍ക്കും ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ഏറ്റവും വിലയേറിയ പോയിന്റഡ് ഹീല
ജെയ്ഡ ദുബായ് ഫാഷന്‍ ഹൗസാണ് ഈ ഷൂ നിര്‍മിച്ചത്
വജ്രവും സ്വര്‍ണവും സില്‍ക്കും ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ഏറ്റവും വിലയേറിയ പോയിന്റഡ് ഹീല്‍ ഷൂ അവതരിപ്പിച്ച് ജെയ്ഡ ദുബായ് ഫാഷന്‍ ഹൗസ്.സ്വര്‍ണവര്‍ണത്തിലുള്ള ഈ ഹൈ ഹീല്‍ ഷൂവിന് പതിനേഴ് മില്യണ്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. അതായത് 123.27 കോടിയിലധികം രൂപ.ലോകത്തിലെ പ്രധാന ഫാഷന്‍ ഹൗസുകള്‍ തങ്ങളുടെ ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ പാടുപെടുന്നതിനിടയിലാണ് ഏറ്റവും വിലയേറിയ ഷൂ നിര്‍മിച്ച് ജെയ്ഡ ദുബായ് വാര്‍ത്തയില്‍ താരമായിരിക്കുന്നത്. ക്ഷണിക്കപ്പെട്ട വിവിഐപികളുടെ സാന്നിധ്യത്തിലാണ് അമൂല്യമായ ഈ ഷൂ ലോകത്തിന് മുന്നില്‍ ജെയ്ഡ അവതരിപ്പിച്ചത്.ഡയമണ്ട് ഉപയോഗിച്ച് മാത്രം ഷൂ നിര്‍മിക്കുന്നവരാണ് ജെയ്ഡ ഫാഷന്‍ ഹൗസ്. ശതകോടീശ്വരന്മാരുടെ നാടാണ് ദുബായ്. വളരെ സാധ്യതയുള്ള മാര്‍ക്കറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരമൊരു പ്രൊഡക്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ചതെന്ന് പാഷന് ജുവലറിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹേമന്ദ് കരംചന്ദാനി പറഞ്ഞു. ഷൂ നിര്‍മിക്കാനാവശ്യമായ ഡയമണ്ട് ഫാഷന്‍ ഹൗസിന് എത്തിച്ചുകൊടുത്തത് ഇവരാണ്. യൂറോപ്യന്‍ ഷൂ സൈസ് ആയ 36-ലാണ് ഷൂ നിര്‍മിച്ചിരിക്കുന്നത്. ഷൂവിന്റെ വില മുന്‍കൂട്ടി അടക്കാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്കായി അവരുടെ അളവ് പ്രകാരമുള്ള ഷൂ ഇവര്‍ നിര്‍മിച്ചുകൊടുക്കും. ഗള്‍ഫ് മേഖലയിലെ ഫാഷന്‍ ഹബ്ബായാണ് ദുബായ് അറിയപ്പെടുന്നത്.
20
views
ഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
64,988 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില
ചാര്‍ജ് ചെയ്യാന്‍ ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയുമായാണ് പുതിയ റിഡ്ജ് പ്ലസ് എത്തിയത്. 64,988 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.റിഡ്ജ്, പ്രെയ്സ് എന്നിവയ്ക്ക് ശേഷം ഒക്കിനാവ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് റിഡ്ജ് പ്ലസ്. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 800 വാട്ട് ബ്രഷ്ലെസ് ഡിസി മോട്ടോറാണ് റിഡ്ജ് പ്ലസിന് കരുത്തേകുന്നത്. ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം.ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് റിഡ്ജ് പ്ലസിന് സുരക്ഷ ഒരുക്കുക. ലുസന്റ് ഓറഞ്ച്/മാഗ്ന ഗ്രേ, മിഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.സെട്രല്‍ ലോക്കിങ്, ആന്റി-തെഫ്റ്റ് അലാം, കീലെസ് എന്‍ട്രി, വാഹനം എവിടെയാണെന്ന് കണ്ടെത്താന്‍ 'ഫൈന്റ് മൈ സ്കൂട്ടര്‍' എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളില്‍ 500 യൂണിറ്റ് റിഡ്ജ് പ്ലസ് പുറത്തിറക്കാനാണ് ഒക്കിനാവ ലക്ഷ്യമിടുന്നത്. നവംബറില്‍ 1500 യൂണിറ്റും വിപണിയിലെത്തിക്കും.
17
views
വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്
കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സര്‍വ്വേ ഫലം.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഈ കുറവ് ഗള്‍ഫ് നാടുകളിലെ ശമ്പളക്കുറവാണ് കാരണമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് വിലയിരുത്തി.ഇത് കൂടാതെ 19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും ഇവിടങ്ങളില്‍ ജോലി തേടുന്നവരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് ലക്ഷത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2013ലെ അപേക്ഷിച്ച് പത്തിലൊന്ന് കുറവാണിത് .1998ലാണ് ആദ്യമായി സെന്റര്‍ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വേ നടത്തിയത്. എട്ടാമത്തെ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കോര്‍ഡിനേറ്റര്‍ ഇരുദയരാജനാണ്.
17
views
ട്രോളിലും ഡിസ്ലൈക്ക് പെരുമഴയിലും മുങ്ങി ‘ഒരു അഡാര്‍ ലവി’ലെ പുതിയ ഗാനം
ഒറ്റ പാട്ടുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും അഡാര്‍ ലവ് നിറഞ്ഞ് നില്‍ക്കുകയാണ്. പക്ഷേ ട്രോളുകള്‍ കൊണ്ടാണെന്നു മാത്രം.
രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഒരു ദിവസത്തിനിടെ കണ്ടത് ഒരു മില്യണിലുമധികം പേരാണ്.എന്നാൽ ഗാനത്തിന് ലഭിക്കുന്നത് ലൈക്കിനേക്കാളേറെ ഡിസ്ലൈക്കുകളാണെന്ന് മാത്രം.കൂടാതെ ഗാനത്തിനെതിരെ ട്രോളേന്മാരുടെ പൊങ്കാലയും നടക്കുന്നുണ്ട്. എന്നാലും ഡിസ്ലൈക്ക് പ്രവാഹത്തിലും യു ട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം ഡിസ്ലൈക്കാണു ഗാനത്തിന് ലഭിച്ചത്. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണെ' എന്ന ഗാനമാണു കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തത്.പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളിൽ എത്തുന്നത്.ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് സത്യജിത്തും നീതു നടുവത്തെട്ടുമാണ് ശബദം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം മാണിക്യമലരായ പൂവിക്ക് ലഭിച്ച പ്രേക്ഷക ശ്രദ്ധ രണ്ടാമത്തെ ഗാനത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
14
views
ക്ഷയരോഗത്തെപ്പറ്റി ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്. രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഏറ മുന്നിലാണ് നാം .ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം ഉള്ളത്. ഏറ്റവുമധികം ജീവനുകൾ കവരുന്ന പകർച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളിൽ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് - യഥാക്രമം 13, ഒൻപത് ശതമാനം വീതം. ക്ഷയരോഗികളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റിഫാമ്പിസിൻ. ഈ മരുന്നുമൂലം രോഗം ശമിക്കാത്ത 5,58,000 കേസുകളാണ് കഴിഞ്ഞ വർഷം ലോകത്തൊട്ടാകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഗുരുതരമായ പ്രശ്നം ഇതിൽ 82 ശതമാനം പേരും മരുന്നുസംയുക്തങ്ങളോടുപോലും കാര്യമായി പ്രതികരിക്കുന്നില്ലായെന്നതാണ്. പൊതുജനാരോഗ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണിതെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.ഇതിൽ 58 ലക്ഷം പുരുഷന്മാരും 32 ലക്ഷം വനിതകളും 10 ലക്ഷം കുട്ടികളുമാണ്. 16 ലക്ഷം പേരാണ് ആ വർഷം മരണത്തിന് കീഴടങ്ങിയത്. ഇതിൽ മൂന്നു ലക്ഷവും എച്ച്.ഐ.വി. ബാധയുള്ളവരുമായിരുന്നു.രോഗവ്യാപനത്തോത് ഉയരുന്നുണ്ടെങ്കിലും 2030-ഓടെ ലോകം ക്ഷയരോഗ മുക്തമാക്കുന്നതിന് കൂടുതൽ സമഗ്രമായ നടപടികൾ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിൽ. കേരളത്തിലിപ്പോൾ ക്ഷയരോഗം വലിയ ഭീഷണി ഉയർത്തുന്നില്ലെങ്കിലും രാജ്യത്ത് ഇത്രയധികം രോഗികളുള്ളത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.രോഗബാധയുള്ളവരെ ഔദ്യോഗികമായി കണ്ടെത്താനാകാത്തതാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന വലിയ പ്രതിസന്ധി.
12
views
ഹനുമാന് സ്തുതിയുമായി യോഗി ആദിത്യനാഥ്
കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന് സ്തുതി
ഹനുമാന് സ്തുതി ചൊല്ലിയാല്‍ കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇവിടെ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണ്. ഹനുമാന് സ്തുതി ദിനവും ചൊല്ലിയാല്‍ കുരങ്ങന് ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്നാണ് ആദിത്യനാഥ് പറഞ്ഞത് .സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു .'എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം, ഹനുമാന് സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന് കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല. അത്കൊണ്ട് ദിനവും ഹനുമാന് ഗീതം ചൊല്ലി നടക്കണം', ഇതായിരുന്നു ആദിത്യനാഥിന്റെ വാക്കുകള്‍
14
views
ഇവ സൗന്ദര്യസംരക്ഷണത്തിന് മികച്ചത്
ചെറുപയര്‍ പൊടിയും തൈരും സൗന്ദര്യസംരക്ഷണത്തിനല് മികച്ചത്
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നലതാണ് ചെറുപയര്‍ പൊടിയും തൈ രും ,മുഖത്തെ കുരുക്കൾ മാറാനും മുഖസംരക്ഷണത്തിനും ഏറെ പ്രയോജനകരം .ചെറുപയര്‍ പൊടി തലയിലും താളിയായി ഉപയോഗിക്കാം. പണ്ടത്തെ സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത് ചെറുപയർ പൊടിയായിരുന്നു. കുട്ടികള്‍ക്കു സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണു ചെറുപയര്‍ പൊടി.
ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്
തൈരും സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്.
ഇതിലെ വിവിധ പോഷകങ്ങള്‍ പല തരത്തിലും ചര്‍മത്തിന് ഗുണം ചെയ്യുകയും ചെയ്യും. തൈര് കാല്‍സ്യം സമ്പുഷ്ടമാണ്. പ്രോട്ടീന്‍ ധാരാളമുണ്ട്. .തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്. തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി മുഖത്തു തേച്ചാല്‍ പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.
12
views
ചെയർമാൻ മാവോ
മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു
മാവോയിസറ്റ്കളെന്നും മാവോയിസം എന്നും കേട്ടിട്ടുണ്ടാകാം.. എന്നാല്‍ ആരാണ് ഈ മാവോ സേതൂങ്ങ്.ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്. പുതിയ ഒരു ഭൂപരിഷ്കരണം മാവോ, ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ, ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ, ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു. മാവോ ചൈനയുടെ നേതാവായിരിക്കുന്ന കാലത്ത്, ചൈനയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു. , മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി കണക്കാക്കുന്നു.
12
views
സൗരയൂഥത്തിലെ മഞ്ഞു മനുഷ്യന്
നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകമാണ് അള്‍ട്ടിമ - തുലെയുടെ ചിത്രം പകർത്തിയത്
നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പകർത്തിയ അള്‍ട്ടിമ - ഝൂലെയുടെ ചിത്രം കൗതുകമുണർത്തുന്നതായി
ഭീമമായ തലയും ശരീരവും ഒട്ടിച്ചു വച്ച പോലെ 'അള്‍ട്ടിമ തുലെ'. ഭൂമിയില്‍ നിന്ന് 650 കോടി കിലോമീറ്റര്‍ അകലെയാണ് ഈ വസ്തു.
2014ല്‍ ടെലസ്കോപ്പിലൂടെ കണ്ടെത്തിയ അള്‍ട്ടിമ തുലെയുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതാദ്യമായി നാസയുടെ ശൂന്യാകാശ വാഹനമായ ന്യൂ ഹൊറൈസണ്‍സ് പകര്‍ത്തി. ഒന്നാം തിയതി അള്‍ട്ടിമ തുലെയുടെ 3500 കിലോ മീറ്റര്‍ സമീപത്തു കൂടി പേടകം കടന്നുപോയി.
സൗരയൂഥത്തിന്റെ അതിരുകളില്‍ കണ്ടെത്തിയ ഏറ്റവും വിദൂരമായ വസ്തുവാണ് 'അള്‍ട്ടിമ തുലെ'. കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയെ ആയിരുന്നു ഇതുവരെ ആ സ്ഥാനത്ത്.
2015ല്‍ പ്ലൂട്ടോയുടെ സമീപത്തുകൂടി ന്യൂ ഹൊറൈസണ്‍സ് കടന്നു പോയിരുന്നു.
പ്ലൂട്ടോയില്‍ നിന്ന് 150കോടി കിലോമീറ്റര്‍ കൂടി അകലെയാണ് അള്‍ട്ടിമ തൂലെ.സൗരയൂഥത്തിലെ ബാഹ്യ വലയമായ ക്വിപ്പര്‍ ബെല്‍റ്റ് എന്ന മേഖലയിലാണ് അള്‍ട്ടിമ തുലെ സൂര്യനെ ഭ്രമണം ചെയ്യുന്നത്. കുള്ളന്‍ ഗ്രഹങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളും നിറഞ്ഞ മേഖലയാണ് ക്വിപ്പര്‍ ബെല്‍റ്റ്. അള്‍ട്ടിമ പോലെ തണുത്തുറഞ്ഞ കാഠിന്യമേറിയ പതിനായിരക്കണക്കിന് വസ്തുക്കള്‍ ഇവിടെയുണ്ട്. 4600 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രഹങ്ങളും മറ്റും രൂപം കൊണ്ടതിന്റെ തെളിവുകള്‍ ഇതില്‍ ഉറഞ്ഞുകിടപ്പുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഈ ചെറുവസ്തുവിന്റെ ചിത്രങ്ങള്‍ പൂര്‍ണമായി ഭൂമിയിലേക്കു കൈമാറാന്‍ ഇനിയും 20 മാസം കൂടി വേണമെന്നാണു നാസ പറയുന്നത്.
കളര്‍ ചിത്രങ്ങള്‍ ലഭ്യമാകാന്‍ ഒരാഴ്ചയും. ഭൂമിക്ക് ഏറ്റവും അകലെ നിന്നെടുത്ത ചിത്രമാണു അള്‍ട്ടിമ- ഝൂലെയുടേത്. പാറക്കൂട്ടത്തിനു സ്വയം ചുറ്റാന്‍ 15 മണിക്കൂര്‍ വേണമെന്നും ന്യൂ ഹൊറൈസണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 33 കിലോമീറ്ററാണു നീളം. പ്ലൂട്ടോയെ ലക്ഷ്യമിട്ട് 2000 ജനുവരി 19 നാണു ന്യൂ ഹൊറൈസണ്‍ വിക്ഷേപിച്ചത്. പിന്നീട് ദൗത്യപരിധി നീട്ടുകയായിരുന്നു. 2028 വരെ സഞ്ചരിക്കാനുള്ള ഇന്ധനം പേടകത്തിലുണ്ട്. പേടകത്തിന്റെ അടുത്ത ദൗത്യം സംബന്ധിച്ചു നാസയുടെ തീരുമാനമായിട്ടില്ല.
ഇതിന് നിറം ചുവപ്പ് ആണ്. സൂര്യപ്രകാശം ഭൂമിയിലേതിന്റെ 1600ല്‍ ഒരംശമാണ് , 460കോടി വര്‍ഷം മുന്‍പ് തണുത്തുറഞ്ഞ രണ്ട് ഗോളങ്ങള്‍ രൂപമെടുത്തുവെന്ന് കരുതപ്പെടുന്നു.
ഇത് പ്രപഞ്ചോല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12
views
കുട്ടനാടിൽ ബോട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു
സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഏറ്റവും അധികം റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ ബോട്ടില്‍ റേഷന്‍ കട ആരംഭിച്ചു.
ഇനി റേഷന്‍ ഒഴുകി സഞ്ചരിക്കുന്ന ബോട്ടില്‍ അതത് സ്ഥലങ്ങളിലെത്തും. റേഷന്‍ വിതരണം സുഗമമായി നടത്താനായുള്ള പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു. കുട്ടനാട് താലൂക്കിലായിരുന്നു വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.
പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാമ്പുകള്‍ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായും, വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു..62 കോടിയോളം രൂപയുടെ സാധനങ്ങള്‍ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തൽ.
സംസ്ഥാനത്തെ 80.78 ലക്ഷം കാര്‍ഡു ഉടമകളില്‍ നിന്നും 71.52 ലക്ഷം പേര് ആഗസ്റ്റ് മാസത്തെ റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇ-പോസ് വന്നതിന് ശേഷമുള്ള റെക്കാര്‍ഡ് വിതരണമാണിത്. സംസ്ഥാനത്ത് സൗജന്യ റേഷന്‍ ഇതുവരെ വാങ്ങിയത് ആകെ.15.95 ലക്ഷം കുടുംബങ്ങളാണ്.
12
views
ആസ്ബെസ്റ്റോസ് ഷീറ്റും ക്യാൻസറും
ശ്വാസകോശ ക്യാന്‍സറിന് കാരണമാവുന്നതില്‍ വലിയ പങ്ക് ഈ ആസ്ബെസ്റ്റോസാണ്
കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂരയായും മറ്റും ഉപയോഗിക്കുന്ന ക്രിസോടൈല്‍ അഥവാ വൈറ്റ് ആസ്ബെസ്റ്റോസ് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം.
ജോണ്‍സണ്‍സ് ബേബി പൗഡറില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാവുന്ന ആസ്ബെസ്റ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കമ്പനി രഹസ്യമാക്കിയെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആസ്ബെസ്റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകളുയര്‍ന്നു.
ലോകരാജ്യങ്ങളില്‍ ഏതാണ്ട് അമ്പത്തിയഞ്ചോളം രാഷ്ട്രങ്ങള്‍ ആസ്ബെസ്റ്റോസിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്.
അതേസമയം ആസ്ബെസ്റ്റോസ് നിയമപരമായി വാങ്ങുവാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആസ്ബെസ്റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി നമുക്കത്ര ധാരണയുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്ബെസ്റ്റോസ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്വാസകോശ ക്യാന്‍സറിന് കാരണമാവുന്നതില്‍ വലിയ പങ്ക് ഈ ആസ്ബെസ്റ്റോസാണ്.
ആസ്ബെസ്റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോള്‍ പുറത്തെത്തുന്ന ഫൈബര്‍ അഥവാ നാരുകള്‍ ആണ് ഏറ്റവും മാരകം. ഇവ ശ്വാസകോശത്തിലെത്തിയാല്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാം.
ആസ്ബെസ്റ്റോസിസ്എന്ന ഒരു ശ്വാസകോശ രോഗം തന്നെയുണ്ട്.ആസ്ബെസ്റ്റോസിസ് പൊട്ടിക്കുമ്പോഴാണ് നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും. എന്നാല്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായുള്ള തെളിവുകളോ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
വ്യത്യസ്ത തരം ആസ്ബെസ്റ്റോസ് നിലവിലുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രിസോടൈല്‍ അല്ലെങ്കില്‍ വൈറ്റ് ആസ്ബെസ്റ്റോസ് ആണ് ഇന്ത്യയില്‍ വ്യാപകമായത്.
നിര്‍മാണത്തിന് അനുയോജ്യമായതിനാലാണ് ക്രിസോടൈല്‍ ഇത്രയ്ക്ക് വ്യാപകമായതും.
എന്നാല്‍ ക്യാന്‍സറിന് കാരണമാവുന്ന രാസപദാര്‍ത്ഥം അല്ലെങ്കില്‍ കാര്‍സിനോജന്‍ ആയാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ സംഘടന വൈറ്റ് ആസ്ബെസ്റ്റോസിനെ വിശദീകരിക്കുന്നത്.
ക്രിസോടൈലിന്റെ നാരുകള്‍ ശ്വസിക്കുന്നത് ശ്വാസകോശത്തില്‍ മുറിവുകള്‍ ഉണ്ടാക്കുമെന്നും ശ്വസിക്കുന്നതിന് തടസമുണ്ടാക്കുകയും ക്യാന്‍സറിന് കാരണമാവുകയും ചെയ്യും.
ആസ്ബെസ്റ്റോസ് അനുബന്ധ രോഗങ്ങള്‍ ബാധിച്ച് ലോകത്താകമാനം 1.07 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ 2004ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അവസാന കണക്കുകള്‍ക്ക് ശേഷം പതിനാല് വര്‍ഷം പിന്നിടുമ്പോള്‍ ആസ്ബെസ്റ്റോസ് ഉപയോഗത്തിനൊപ്പം ഈ മരണനിരക്കും രോഗബാധിതരായി തുടരുന്നവരുടെ എണ്ണവും എത്രയോ മടങ്ങ് കൂടിയിട്ടുണ്ടാവുമെന്നുറപ്പ്.
ഒരു കാരണവശാലും വലിയ ഷീറ്റിനെ ചെറിയതായി മുറിക്കാന്‍ ശ്രമിക്കരുത്. ഉപേക്ഷിക്കാന്‍ എളുപ്പത്തിനായി പൊട്ടിച്ചു ചെറിയ കഷണം ആക്കുകയും ചെയ്യരുത്. ആസ്ബെസ്റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോളാണ് ഏറ്റവും കൂടുതല്‍ നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും.
വീടുകളിലോ മറ്റും ആസ്ബെസ്റ്റോസ് പൊട്ടി വീണിട്ടുണ്ടെങ്കില്‍ മാസ്ക് ധരിച്ചു, പൊട്ടിയ ഭാഗം വെള്ളം ഉപയോഗിച്ച നനച്ചു വേണം മാറ്റാൻ.
11
views