സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി
റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി
യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ടിക്കറ്റിനൊപ്പം ഇനി മുതല്‍ 68 പൈസ പ്രീമിയമായി നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുകയും ചെയ്തു.
അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന് മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടുലക്ഷം രൂപയും ലഭിക്കും.നോട്ട് അസാധുവാക്കിയതിനെതുടര്ടന്ന് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്കിതുടങ്ങിയത്
4
views
വ്യായാമം രാവിലെയോ വൈകുന്നേരമോ?
രാവിലെയാണോ അതോ വൈകിട്ടാണോ വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയമെന്ന
കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. എപ്പോഴാണ് വ്യായാമത്തിന് പറ്റിയ സമയം .രാവിലെ എഴുന്നേല്ക്കാന് മടിച്ച് വൈകീട്ട് വ്യായാമം ചെയ്യുന്നവരുണ്ട്. രാവിലെ എഴുന്നേറ്റാലുള്ള തിരക്കായിരിക്കും പലര്‍ക്കും പറയാനുള്ള കാരണം. എന്നാല്‍ വ്യായാമം ചെയ്യാന്‍ അതിരാവിലെയുള്ള സമയം തന്നെയാണ് ഏറ്റവും ഉചിതം. എത്ര തിരക്കാണെങ്കിലും എഴുന്നേല്ക്കാന് മടിയാണെങ്കിലും രാവിലെയുള്ള വ്യായാമം ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രാവിലെ വ്യായാമം ചെയുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.വിശപ്പില്ലെന്ന കാരണം പറഞ്ഞ് ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെയുള്ള വ്യായാമം. ഇത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു ദിവസത്തെ നിങ്ങളുടെ മുഴുവന്‍ പ്രവൃത്തികളിലും നിഴലിയ്ക്കും.തലച്ചോറിനും വ്യായാമം ഉണര്‍വു നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ കൂടുതല്‍ ശക്തിപ്പെടുത്തും.ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും…
വൈകീട്ട് വ്യായാമം ചെയ്യുന്നവരേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രാവിലെയുള്ള ജോലികള്‍ക്കു ശേഷം വൈകീട്ട് വ്യായാമം ചെയ്താല്‍ ക്ഷീണം കാരണം വേണ്ട രീതിയില്‍ വ്യായാമം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.
4
views
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല
ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ്. വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി .സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന എെപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും കോടതി വിലയിരുത്തി .വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹര്‍ജി നല്‍കിയത്. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്ത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
5
views
ട്രംപിന്റെ ബീസ്റ്റ് എത്തി
അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപിന് സഞ്ചരിക്കാന്‍ ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാഡിലാക്ക് വണ്ണിന് പകരം പുതിയ ബീസ്റ്റ് .2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.ജനറല്‍ മോട്ടോഴ്സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന് കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.
4
views
ശബരിമല: വെല്ലുവിളികൾ ഏറ്റെടുക്കാൻ ദേവസ്വം
പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍. സ്ത്രീകള്‍ കൂടി ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കേണ്ടി വരും.തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.വിപുലമായ സൗകര്യങ്ങള്‍ പമ്പയിലും ഒരുക്കണം. നിലയ്ക്കല്‍ ആണ് പ്രധാന ഇടത്താവളം. ഇവിടെ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. സന്നിധാനത്തും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും.
നിലവില്‍ 10നും 50 വയസിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ സൗകര്യങ്ങളും പരിമിതമായിരുന്നു.
പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അടുത്ത മാസം മുന്നിന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും.വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്തപ്പോള്‍ നിരാശാജനകമാണെന്നാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്റെയും നിലപാട്. നിയമപരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വിധി നടപ്പാക്കാന്‍ വേണ്ടത് ബോര്‍ഡ് ചെയ്യുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
4
views
വൃക്കകളുടെ പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ ബി
വൃക്കകളുടെ പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ ബി
ടൈപ്പ് -1 പ്രമേഹരോഗം ബാധിച്ച കുട്ടികള്‍ക്ക് ഏറെ സഹായകകരം
ടൈപ്പ് -1 പ്രമേഹരോഗം ബാധിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വൈറ്റമിന്‍ ബി സഹായിക്കുമെന്ന് കണ്ടെത്തല്‍.
കൂടാതെ ഇത് വൃക്കരോഗങ്ങളെ തടുക്കുമെന്നും കയ്റോയിലെ എയ്ന് ഷാംസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറഞ്ഞു.
57ാം ആന്വല്‍ യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് എന്‍ഡോ ക്രൈനോളജി യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. വൈറ്റമിന്‍ ബി12 കുറവ് അനുഭവപ്പെടുന്നതും ടൈപ്പ് -1 പ്രമേഹം ഉള്ളവരുമായ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പഠനം നടത്തിയത്.പ്രമേഹത്തെ തുടര്‍ന്നുള്ള വൃക്കരോഗം നേരത്തേ തിരിച്ചറിഞ്ഞവരില്‍ കുറച്ചുപേര്‍ക്ക് വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം നല്കിയപ്പോള് ബാക്കിയുള്ളവര്‍ക്ക് ചികിത്സ നല്‍കിയില്ല. 12 ആഴ്ച ഇത് തുടര്‍ന്നു. വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
5
views
സാലറി ചലഞ്ചിന് പുറമേ മറ്റൊരു ചലഞ്ചുമായി സര്‍ക്കാര്‍
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും
പ്രളയം തകര്‍ത്ത 17,000ത്തോളം വീടുകളുടെ പുനര്‍നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിച്ച് നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ചലഞ്ചിന് സര്‍ക്കാര്‍ തയാറെടുക്കുന്നു .ഇത്തരത്തിലുള്ള ചാലഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് അറിയിച്ചത് . വീടുകളുടെ നിര്‍മാണം സ്പോണ്സര് ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര് മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകള്‍ ഗുണഭോക്താക്കള്‍തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഗുണഭോക്താവിന് ഭാവിയില്‍ വീടിന്റെ വിസ്തൃതി കൂട്ടാവുന്ന വിധമായിരിക്കും നിര്‍മാണം. പ്രീ ഫാബ്രിക്കേഷന്‍, പ്രീ എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.400 ചതുരശ്ര അടി വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷനിലെ വീടുകളും നഗരസഭാ കെട്ടിടങ്ങളും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിഗണനയിലുണ്ട്. രണ്ടു കിടപ്പു മുറികള്‍, ഹാള്‍, അടുക്കള, ടോയിലറ്റ് എന്നിവ ഉള്‍പ്പെടുന്ന വീടുകളാവും നിര്‍മിക്കുക. സ്ഥലം ലഭ്യമല്ലാത്തയിടങ്ങളില്‍ ഫ്ളാറ്റുകള്‍ പരിഗണിക്കും. ഗുണനിലവാരമുള്ള വീടുകള്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മിക്കുന്ന ഏജന്‍സികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4
views
മുട്ട മുഖത്ത് പുരട്ടിയാല്‍...
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്
ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.മുട്ട തൈരുമായി ചേര്‍ത്ത് മുഖത്തു പുരട്ടൂ. ചര്‍മത്തിന് ഈര്‍പ്പം ലഭിക്കാന്‍ ഇതൊരു മുഖ്യമാര്‍ഗമാണ്.തേന്‍, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടിയാല്‍ സണ്‍ടാന്‍ മാറിക്കിട്ടും.
മുടിയില്‍ മുട്ട തേയ്ക്കുന്നത് മുടിയ്ക്കു കട്ടി ലഭിക്കാനും മുടി മൃദുവാക്കാനും സഹായിക്കും.മുട്ട ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന് മാറ്റുവാന്‍ ഏറെ നല്ലതാണ്.
മുട്ട എണ്ണ, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിയുന്നത് തടയും.
4
views
ബാലഭാസ്കറിന്റെ ഓര്‍മയില്‍ "ആയിരം കണ്ണുമായി..."
ബാലഭാസ്ക്കറിന്റെ വിയോഗത്തിന്റെ വേദന പങ്ക് വച്ച് യുകെ ഗായകന്
സാജ് സാബ്രി എന്ന ഗായകന്റെ ആലാപനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു
ബാലഭാസ്കറിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞിട്ടില്ലെന്നതും വേദനയാണെന്ന് സാബ്രി പറയുന്നു
4
views
മണ്ഡലകാലത്ത് മലകയറാന്‍ തൃപ്തി ദേശായി
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പതിനെട്ടാം പഠി ചവിട്ടാന്‍ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി ഉടന്‍ എത്തും
ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ ആണ് ത്രിപ്തിയുടെ തീരുമാനം. ഒരു കൂട്ടം സ്ത്രീകൾക്ക് ഒപ്പമായിരിക്കും താന്‍ എത്തുക. തിയ്യതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറയുന്നു . സുപ്രീം കോടതി വിധിയില്‍ അതീവ സന്തോഷവതിയാണ് തൃപ്തി. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമുണ്ടായ കോടതിവിധിയ്ക്കെതിരെ സമര്ടം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ചൂണ്ടികാണിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.
മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്നാപുര്‍ ക്ഷേത്രം, ഹാജി അലി ദര്‍ഗ്ഗ, പൂനെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രിപ്രവേശനം സാധ്യമാക്കിയ ശേഷമാണ് ഇവര്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.
4
views
ഹര്‍ജികള്‍ പരിഗണിക്കുക ജനുവരിയില്‍, സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല
ശബരിമല: റിട്ട് -റിവ്യു ഹർജികള്‍ തുറന്ന കോടതിയിലേക്ക്
റിവ്യു ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് ഭരണഘടന ബഞ്ച് ജനുവരി 22ലേക്ക് മാറ്റി.
മണ്ഡലകാലത്തിനു ശേഷമാകും ഭരണഘടന ബഞ്ച് ഹര്‍ജികള്‍ പരിഗണിക്കുക.
യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല, അതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് സ്ത്രീകള്‍ക്ക് മല ചവിട്ടാന്‍ കഴിയും
4
views
മനുഷ്യന്റെ തലയിൽ ചിപ്പ് പിടിപ്പിക്കാൻ അധികം കാത്തിരിക്കേണ്ട!
ബയളോജിക്കല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും ഒരുമിപ്പിക്കുക എന്ന ചിന്ത ശാസ്ത്രലോകത്തിനുണ്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളർന്നു കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ തന്നെ മനുഷ്യരുടെ തലയിലും ചിപ്പ് ഘടിപ്പിക്കേണ്ടി വരുമെന്ന് അനുമാനത്തിലാണ് ചില ശാസ്ത്രജ്ഞർ.
ഇപ്പോള്‍ ചെറിയ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന് ലേണിങും അടുത്ത പതിറ്റാണ്ടുകളില്‍ തന്നെ മനുഷ്യനെ ചവിട്ടി പാതാളത്തിലാക്കിയേക്കാമെന്നാണ് പൊതുവെയുള്ള ധാരണ. മനുഷ്യരുടെ ജൈവികമായ തലച്ചോറിനു യന്ത്രങ്ങളുടെ ഡിജിറ്റല്‍ ഇന്റലിജന്‍സിനോട് ഏറ്റുമുട്ടാനുള്ള ത്രാണിയുണ്ടാവില്ല എന്നുതന്നെ ഒരു പറ്റം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എഐയും മെഷീന് ലേണിങും ഒരുകാര്യം ഒരിക്കല്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ അത് പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയെ ഉള്ളു. ഇപ്പോള്‍ത്തന്നെ എഐയുടെ ഇന്ദ്രജാലം മാസ്മരികമാണ്. അപ്പോള്‍ യന്ത്രങ്ങളും നിര്‍മിത ബുദ്ധിയും സര്‍വ്വവ്യാപിയായകുമ്പോള്‍ മനുഷ്യരുടെ ഗതിയെന്താകും?
വരുന്ന നൂറ്റാണ്ടിലൊന്നുമല്ല ഇതു സംഭവിക്കാന്‍ പോകുന്നത്. ഏറിയാല്‍ കാല് നൂറ്റാണ്ട് ഒക്കെയാണ് പലരും പ്രതീക്ഷിക്കുന്ന കാലാവധി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അല്‍ഗോറിതങ്ങളുടെയും ഇടയിലുളള ജീവിതം 'സാധാരണ' മനുഷ്യര്‍ക്ക് എളുപ്പമായിരിക്കില്ല.
ഇതിന് പ്രതിവിധിയായി കാണുന്നത് മനുഷ്യരും യാന്ത്രികമായി 'അപ്ഗ്രേഡ്' ചെയ്യുക എന്നതാണ്.
ബയളോജിക്കല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും ഒരുമിപ്പിക്കുക.
ഇതിന്റെ പ്രായോഗികത ഇപ്പോഴും അത്രമേല്‍ വിശ്വസനീയമല്ല. ബ്രെയ്ന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് എത്രമേല്‍ സാധ്യമാണെന്നത് ഇപ്പോള്‍ പറയാനാവില്ല. സൂപ്പര്‍ കംപ്യൂട്ടറുകളുടെതു പോലെയുള്ള പ്രോസസിങ് പവറുള്ള ചിപ്പുകള്‍ ധരിച്ചാലും അതില്‍നിന്നു ലഭിക്കുന്ന വിവരം 'സാദാ' തലച്ചോറിലേക്കു തള്ളിക്കൊടുത്തു കൊണ്ടിരിക്കുമെന്നൊക്കെ പറയുന്ന കാര്യത്തില്‍ ഇനിയും ഒരുപാടു വിശ്വസനീയത വരുത്തേണ്ടതായുണ്ട്. എന്തായാലും, ഇതിനായി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാര് ഇപ്പോഴുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത് പൈസ കൂടിയാണ്. ശതകോടീശ്വരനായ ഇലോണ്‍ മസ്ക് തന്റെ പിന്തുണ ഇത്തരം ഗവേഷണങ്ങള്‍ക്കായി നല്കാന് തീരുമാനിച്ചിരിക്കുകയാണ്.
ടെസ്ല കമ്പനിയുടെയും സ്പെയ്സ് Xന്റെയും ഉടമയായ മസ്ക് പുതിയതായി തുടങ്ങുന്ന കമ്പനിയാണ് ന്യൂറാലിങ്ക് (Neuralink).
ഇതിന്റെ പ്രവര്‍ത്തന ലക്ഷ്യം മനുഷ്യരുടെ തലച്ചോറില്‍ ചിപ്പുകള്‍ പിടിപ്പിക്കാനുള്ള നീക്കമായിരിക്കും.
മനുഷ്യരിലും സോഫ്റ്റ്വെയര് എത്തിക്കുകയും ഇതിലൂടെ അനുദിനം വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി മനുഷ്യരിലേക്കും പകര്‍ന്നാടാന്‍ അനുവദിക്കുന്ന ചിപ്പുകള്‍ നിര്‍മിക്കുക എന്നതായിരിക്കും കമ്പനിയുടെ ലക്ഷ്യം. ഇവയിലൂടെ മനുഷ്യര്‍ക്ക് ഓര്മ വര്‍ധിപ്പിക്കുകയും കംപ്യൂട്ടറുകളിലേക്ക് നേരിട്ടുള്ള ഒരു ഇന്റര്‍ഫെയ്സ് നിര്‍മിക്കുകയും ചെയ്യാമെന്നാണ് കരുതുന്നത്.
ദുബായില്‍ ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവേ മസ്ക് പറഞ്ഞത് ബയളോജിക്കന് ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും തമ്മില്‍ കൂടുതല്‍ അടുപ്പം വരുത്താനായേക്കാമെന്നാണ്. ഇത്തരം 'അമാനുഷിക' ഉപകരണങ്ങള്‍ ഇന്ന് ശാസ്ത്ര ഭാവനയില്‍ മാത്രമാണുള്ളത്. മെഡിക്കല്‍ ഫീല്‍ഡില്‍ ഇലക്ട്രോഡുകളുടെ അടുക്കുകളും മറ്റും ഉപയോഗിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം, തുടങ്ങിയ രോഗങ്ങള്‍ക്ക് ചെറിയ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഹൃദയ താളം ശരിയാക്കാന്‍ ഉപയോഗിക്കുന്ന പെയ്സ്മേക്കറുകളും മറ്റും കുറേ പതിറ്റാണ്ടുകള്‍ക്കു മുൻപ് അചിന്ത്യമായിരുന്നുവെന്നും ഓര്‍ക്കുക.
പക്ഷേ, സങ്കീര്‍ണ്ണങ്ങളായ ചിപ്പുകള്‍ തലയോട്ടിക്കുള്ളില്‍ പിടിപ്പിച്ച വളരെ കുറച്ച് ആളുകളെ ഇന്ന് ഭൂമുഖത്തുളളൂ.
അവരാകട്ടെ, തങ്ങളുടെ രോഗങ്ങള്‍ക്ക് ശമനം തേടിയാണ് ഇവ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങള്‍ തലയോട്ടിക്കുള്ളില്‍ ഉപയോഗിക്കുക എന്നത് അപകടകരമാണ്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റമാണ്. ജീവിച്ചിരിക്കാന്‍ മറ്റു സാധ്യതകളൊന്നുമില്ലാത്ത ആളുകളാണ് ഇന്ന് അവ ധരിക്കുന്നത്.
ഈ ടെക്നോളജി പ്രായോഗികമാണോ എന്നതിനപ്പുറം നൈതികമായ പ്രശ്നങ്ങളും ഉടലെടുക്കാം. ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനായാല്‍ ഇന്നത്തെ പല മതവിശ്വാസങ്ങളെയും പാടെ ഹനിക്കുന്ന രീതിയിലായിരിക്കാം അവ എത്തുക. സമീപ ഭാവിയെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന മൂന്നു പ്രധാന സാധ്യതകള്‍ ഇവയാണ്. ഒന്ന് രാജ്യങ്ങള്‍ തമ്മില്‍ നടന്നേക്കാവുന്ന ആണവ യുദ്ധം എല്ലാം തുടച്ചു മാറ്റിയേക്കാം. 2. സങ്കുചിത മതവിശ്വാസങ്ങള്‍ പിടി മുറുക്കാം. 3. മേല്‍പ്പറഞ്ഞ രീതിയിലുള്ള ശാസ്ത്ര പുരോഗതി. ശാസ്ത്ര പുരോഗതിയിലൂന്നിയുള്ള ജീവതം കെട്ടിപ്പെടുക്കാമെന്ന മനക്കോട്ട കെട്ടലും ഇല്ലാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം അത് പണവും അധികാരവും ഒക്കെയുള്ളവരെ തേടിയെ പോകൂ എന്നാണ് പ്രവചനം.
അതായത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അത്രമേല്‍ വര്‍ധിക്കാന്‍ പോകുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ പത്തിലൊന്നായി കുറയുമെന്നുള്ള പ്രവചനവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
പലരും ഇന്ന് കൊല്ലാനും ചാകാനും തയാറാകുന്ന പല വിശ്വാസങ്ങളും വെറും ഭാവനയിലൂന്നിയവയാണെന്ന് ഒരു കൂട്ടം ആളുകള്‍ വിശ്വസിക്കുന്നു. ശാസ്ത്ര മനക്കോട്ടകള്‍ക്ക് ഈ വിശ്വാസങ്ങളെക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു. ഒരു വാദമെന്ന നിലയിലെങ്കിലും ഇത് ഭാവി ജിവിതത്തിന് കൂട്ടായി ഉണ്ടായിരിക്കണം. കാരണം വരും വര്‍ഷങ്ങള്‍ എന്തെല്ലാം വെളിപ്പെടുത്തുമെന്ന് ആര്‍ക്കറിയാം?
4
views
മൈനസ് 23 ൽ യൂറോപ്യന്‍ രാജ്യങ്ങൾ
കൂറ്റന്‍ മഞ്ഞ് മല സ്വിറ്റ്സര്‍ലണ്ടിലെ റസ്റ്റോറന്റിലേക്ക് ഇടിഞ്ഞ് വീണു; ബ്രിട്ടനെ കാത്തിരിക്കുന്നത് മരവിപ്പിക്കുന്ന കൊടും തണുപ്പ്
കടുത്ത ഹിമപാതത്തില്‍ നിന്നും കൊടും തണുപ്പില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.
ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയില്‍ സൈക്ലിംഗിനിടയില്‍ മരിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.
സ്വിറ്റ്സര്‍ലണ്ടിലെ ഹോട്ടല്‍ സാന്റിസിന് മുകളിലേക്കാണ് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണ് കടുത്ത അപകടമുണ്ടായിരിക്കുന്നത്.
അതിഥികള്‍ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്ബോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാല്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റന്‍ ഓഫ് അപ്പെന്‍സെല്‍ ഓസര്‍ഹോഡെനിലെ സ്ക്വാഗല്‍പിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തല്‍ഫലമായി മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവിടെ നിന്നും സ്കീയര്‍മാരെ റെസ്ക്യൂ ടീം തത്സമയം നീക്കുകയും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന ആശങ്കയാല്‍ കടുത്ത തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നാലിലധികം പേരാണ് പ്രതികൂലമായ കാലാവസ്ഥയില്‍ മരിച്ചിരിക്കുന്നത്.
മ്യൂണിച്ചില്‍ നദിയിലേക്ക് വാഹനം മറിഞ്ഞ് മരിച്ച സ്നോപ്ലോ ഡ്രൈവറും ഇതില്‍ പെടുന്നു. ബള്‍ഗേറിയയില്‍ വെള്ളിയാഴ്ച രണ്ട് സ്നോബോര്‍ഡര്‍മാര്‍ മഞ്ഞിടിഞ്ഞ് മരിച്ചിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് നീങ്ങിയതിനെ തുടര്‍ന്നാണ് ഇവരെ തേടി അത്യാഹിതമെത്തിയതെന്നാണ് റെഡ്ക്രോസ് വിശദീകരിക്കുന്നത്. സൗത്ത് വെസ്റ്റേണ്‍ പിറിന് പര്‍വതനിരയിലെ മഞ്ഞിടിഞ്ഞുള്ള അപകടത്തിലാണ് ഇവര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അല്‍ബേനിയയില്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനിടയിലായിരുന്നു പവര്‍ കമ്ബനി തൊഴിലാളി ഹൃദയാഘാതം വന്ന് മരിച്ചത്. കടുത്ത തണുപ്പാണിതിന് കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.ഇതിന് പുറമെ ഈ ആഴ്ച ആദ്യം യൂറോപ്പിലാകമാനം മറ്റ് 17 പേര് കൂടി കടുത്ത തണുപ്പിനെ തുടര്‍ന്നും മഞ്ഞിടിഞ്ഞുള്ള അപകടങ്ങളെ തുടര്‍ന്നും മരിച്ചിരുന്നു
മഞ്ഞ് മലയിടിയുമെന്ന കടുത്ത മുന്നറിയിപ്പ് യൂറോപ്പിലാകമാനം ഉയര്‍ത്തിയിട്ടുണ്ട്.
കടുത്ത മഞ്ഞിനെ തുടര്‍ന്ന് റെഡ് വെതര്‍ അലേര്‍ട്ട് വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനില്‍ക്കുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്.പ്രതികൂലമായ കാലാവസ്ഥ ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന സതേണ്‍ ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മൗണ്ടയിന്‍ ഗസ്റ്റ് ഹൗസില്‍ ഓസ്ട്രിയന്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ 66 ജര്‍മന്‍ കൗമാരക്കാരെ രക്ഷിച്ചിരന്നു. ഇവര്‍ നിരവധി ദിവസങ്ങളായി ഇവിടെ മഞ്ഞില്‍ പെട്ട് കിടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ നേരിടാന്‍ അല്‍ബേനിയയില്‍ ഏതാണ്ട് 2000 സൈകനികരെയും മറ്റ് എമര്‍ജന്‍സി വര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
സെര്‍ബിയയില്‍ നിരവധി ടൗണുകളും സിറ്റികളും കടുത്ത മഞ്ഞിലകപ്പെട്ടതിനാല്‍ ഇവിടെ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ യൂറോപ്പിലാകമാനം കൊടും തണുപ്പും ഹിമപാതവും മൈനസ് 24 ഡിഗ്രി താപനിലയും സംജാതമായത് ബ്രിട്ടനെ വരാനിരിക്കുന്ന ദിവസങ്ങളില്‍ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. സെര്‍ബിയയില്‍ നിന്നുമെത്തുന്ന തണുത്ത വായു പ്രവാഹം അഥവാ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വരുന്ന 14 ദിവസങ്ങള്‍ക്കകം ബ്രിട്ടനെ കിടുകിടാ വിറപ്പിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഈ വീക്കെന്‍ഡില്‍ ബ്രിട്ടന് കാറ്റ് നിറഞ്ഞതും നനവാര്‍ന്നതുമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുന്നത്. ഈ മാസം അവസാനം മുതല്‍ കുറച്ച് ദിവസത്തേക്ക് കടുത്ത മഞ്ഞാണ് ബ്രിട്ടനെ ശ്വാസം മുട്ടിക്കാനെത്തുന്നതാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.
4
views
ന്യൂയോര്‍ക്കിലെ കൂണ് ഹോട്ടലുകള്‍
സ്മാള്‍ഹോള്‍ഡ് എന്ന കമ്ബനിയാണ് ഈ ആശയത്തിന് പിന്നില്‍
ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റുകളിൽ കൂൺ ഫാമുകൾ സാധാരമാണ് .എന്നാൽ 'റെസ്റ്റോറന്റില്‍ വരുന്ന പല ആളുകളും ഫാം കണ്ടിട്ട് ഏതോ പ്രദര്‍ശന സ്ഥലമാണെന്നാണ് ആദ്യം കരുതുക '. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി.ഇവിടുത്തെ ബ്രൂക്ലിനിലെ വിയറ്റ്നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി യെന്ന സാന്ഡ്വിചിലെ കൂണ് ഹോട്ടലിലെ 'മിനി ഫാം'-ലാണ് ഉല്പാദിപ്പിക്കുന്നതെന്ന്. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്.ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും ഇതുപോലെ കൂണ് കൃഷി നടക്കുന്നുണ്ട്. സ്മാള്‍ഹോള്‍ഡ് എന്ന കമ്ബനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. തുടര്‍ന്ന് ഇത് നഗരത്തിലുള്ള മിനി ഫാമുകള്‍ക്ക് വിതരണം ചെയ്യും. മിനി ഫാമുകളില്‍ വളര്‍ത്തുന്ന കൂണുകള്‍ക്ക് ആവശ്യമായ വായു, ഈര്‍പ്പം, താപനില എന്നിവ നല്കാന് ഒരു റിമോട്ട് ടെക്നീഷ്യന് ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന ശുദ്ധമായ കൂണുകളാണ് ഷെഫുകള്‍ പാചകത്തിന് ഉപയോഗിക്കുന്നത്.സ്മാള്‍ഹോള്‍ഡിലെ കൂണ് ഫാമുകളും വളരെ ആകര്‍ഷകമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റ്ക്ലബ് ശൈലിയിലുള്ള വെളിച്ചമാണ് ഈ ഫാമിന്റെ പ്രത്യേകത. 'ഉര്‍വച്ചീര, ഔഷധ ചെടികള്‍ എന്നിവയും കമ്ബനി വളര്‍ത്തുന്നുണ്ടെങ്കിലും കൂണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂണുകള്‍ അതിമനോഹരമാണ്. സാധാരണ ട്രക്കുകളിലും മറ്റും എത്തുന്ന കൂണുകള്‍ ശുദ്ധമായത് ആയിരിക്കില്ല. എന്നാല്‍ ഈ രീതിയില്‍ കൂണുകള്‍ വളര്‍ത്തി ആളുകള്‍ക്ക് നല്‍കുന്നത് ഒരു പുതു അനുഭവം ആയിരിക്കുമെന്ന് സ്മാള്ഹോള്ഡിന്റെ സഹ-സ്ഥാപകന്‍ ആന്‍ഡ്ര്യൂ കാര്‍ട്ടര്‍ പറയുന്നു.ഓയിസ്റ്റര്‍, ലയണ്‍സ് മാനേ, പിയൊപ്പിനോ, ഷൈടേക്ക് എന്നിങ്ങനെ ഒന്പത്തിനം കൂണുകളാണ് വില്‍ക്കുന്നത്. സ്മാള്‍ഹോള്‍ഡ് പങ്കാളികളായ റെസ്റ്റോറെന്റുകളും മാര്‍ക്കറ്റുകളും വഴിയാണ് വിതരണം നടത്തുന്നത്. മാന്‍ഹാട്ടനിലെ ചൈനീസ് റെസ്റ്റോറന്റ്, ഗ്രീന്‍പോയിന്റിലെ കിംച്ചീ മാര്‍ക്കറ്റ്, ന്യൂ ജെഴ്സിയിലെ ബ്രിഡ്ജ്വാട്ടറില്‍ സ്ഥിതി ചെയ്യുന്ന ഹോള്‍ ഫുഡ്സ് സ്റ്റോര്‍ തുടങ്ങിയ ചില പങ്കാളികള്‍ വഴിയാണ് വിതരണം.പരമ്ബരാഗത കൂണ് കൃഷിയേക്കാള്‍ സുസ്ഥിരതയുള്ളതാണ് പുതിയ കൃഷി രീതിയെന്നാണ് ഇവരുടെ വിലയിരുത്തൽ. പരമ്ബരാഗത രീതിയെ അപേക്ഷിച്ച് ഇതിന് 96% കുറവ് വെള്ളം ഉപയോഗിച്ചാല്‍ മതി, കൂടുതല്‍ ലാഭകരവുമാണ്. അതുപോലെ തന്നെ മാലിന്യവും കുറവായിരിക്കും. അറക്കപ്പൊടി, കോഫി ഗ്രൗണ്ട്, വീറ്റ് ബെറി എന്നീ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.2,50,000 രൂപ മുതലാണ് ഒരു മിനി ഫാം തുടങ്ങാനുള്ള ചിലവ്. ഇതിലും കുറഞ്ഞ ചിലവിലും സ്ഥാപിക്കാവുന്നതാണ്. ഹോം ഡിപ്പോട് എന്ന കമ്ബനി നിലവില്‍ ഒരു ചെറിയ കൂണ് ഫാം തുടങ്ങാന്‍ 3000 രൂപയുടെ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുന്നുണ്ട്.ഭാവിയില്‍ വലിയ എതിരാളികള്‍ തങ്ങള്‍ക്കുണ്ടാവുമെന്ന് സ്മാള്‍ഹോള്‍ഡ് ഉടമകള്‍ പ്രതീക്ഷിക്കുന്നുന്നത് .
4
views
2019ല്‍ സന്ദര്‍ശിക്കേണ്ട ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിൽ ഇന്ത്യൻ നഗരവും
ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത്
2019ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ നഗരമായ ഹംപി !കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ റിക്കോയെയാണ് ന്യൂയോര്‍ക് ടൈംസ് തിരഞ്ഞെടുത്തത്. കാലിഫോര്‍ണിയയിലെ സാന്ത ബാര്‍ബറയെ മൂന്നമതായി സന്ദര്‍ശിക്കേണ്ടുന്ന സ്ഥലമായും നിര്‍ദ്ദേശിച്ചു. 'ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകമാണ് ഹംപി . ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല് ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ പുരാതന നഗരമായിരുന്നു..'ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്.ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത് . ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്.2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യയില്‍ നിന്നും ഹംപി സ്ഥാനം പിടിച്ചിട്ടുള്ളത് .ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു[3. ചരിത്രവും പഴങ്കഥകളും കൂടിക്കലർന്ന നിറപ്പകിട്ടുള്ള ഒരു ഭൂതകാലം പേറുന്ന സുപ്രധാന സ്ഥലമാണു ഹംപി. തലമുറകളുടെ മനസ്സിലൂടെ നിറം പിടിപ്പിച്ചുവന്ന കഥകളാണധികവും. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഒരു പുരാതനപട്ടണത്തിന്റെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവർ ഒരോ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കി സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്ഥലം സന്ദര്‍ശിക്കുമ്ബോഴും യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന നേട്ടങ്ങളും പ്രയാസങ്ങളും ഒക്കെ കണക്കിലെടുത്തും വിലയിരുത്തിയുമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.ചില രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാന്‍ മാത്രം അവിടെ കാര്യമായി ഒന്നും ഉണ്ടാകില്ല. പണവും സമയവും ലഭിക്കാനായി ഇത്തരം രാജ്യങ്ങളില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളെ മാത്രം ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കാറുണ്ട്. , ചില രാജ്യങ്ങള്‍ മൊത്തമായി ധാരാളം സമയം ചിലവഴിച്ച് കണ്ടു മനസിലാക്കേണ്ടതുണ്ടെന്നും വര്‍ഷാവര്‍ഷം ഈ വിദഗ്ധ സംഘം നിര്‍ദ്ദേശിക്കുന്നു.ട്രൂജെറ്റ് വിമാന സര്‍വീസ് ഹൈദരാബാദ് നിന്നും ബാംഗ്ലൂര്‍ നിന്നും ബെല്ലാരിയിലേക്ക് നിത്യേനെ വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും, ബെല്ലാരിയില്‍ നിന്ന് ഹംപിയിലേക്ക് 25 മൈല്‍ യാത്രയെ ഉള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസ് യാത്രക്കാരുടെ അറിവിലേക്കായി വ്യക്തമാക്കുന്നുണ്ട്. കമല്പുരം കൊട്ടാരത്തിലോ കിഷ്കിന്ധ ക്യാമ്ബിലോ താമസിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.ബ്ലാക്ക് ടൊമാറ്റോ , റിമോട്ട് ലാന്‍ഡ്സ് തുടങ്ങിയ ലോകപ്രസിദ്ധ ട്രാവല്‍ എജന്‍സികള്‍ വഴി നിങ്ങള്‍ക്ക് ഹംപിയെ മൊത്തമായി ആസ്വദിക്കാന്‍ കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കുന്നു.
4
views
ചരിത്രത്തിലാദ്യമായി ട്രാൻസ് നർത്തകിക്ക് പദ്മ പുരസ്കാരം
ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു
ഭരതനാട്യം നർത്തകി നടരാജാണ് പത്മ അവാർഡ് നേടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ട്രാൻസ് നർത്തകിക്ക് അവാർഡ് ലഭിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്സ്വുമണായ നര്‍ത്തകി നടരാജയുടെ ജന്മസ്ഥലം . പത്മ പുരസ്കാരമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നർത്തകിയുടെ ചുവടുവെയ്പ്പ് എളുപ്പമായിരുന്നില്ല.ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു.പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം നടരാജ് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണയും അവഹേളനങ്ങളും മാത്രം . നൃത്തങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ കിട്ടിയ സമ്മാനങ്ങൾ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ. ഒടുവിൽ വീട്ടുകാർ അറിഞ്ഞു. പിന്നെ അവിടെ തുടരാൻ കഴിയാതായി. ഇതേ അവസ്ഥ അനുഭവിക്കുന്ന സുഹൃത്ത് ശക്തിക്കൊപ്പം വീടുവിട്ട് നൃത്തം പഠിക്കാൻ പോയതാണ് നടരാജിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്.പ്രശസ്ത നർത്തകി വൈജയന്തിമാലയുടെ ഗുരുവായ കെ.പി കിട്ടപ്പപ്പിള്ളയെ സമീപിച്ച് സ്ത്രീയായി കരുതി നൃത്തം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. ഭിന്നലിംഗക്കാരിയായതിനാൽ ആട്ടിയോടിക്കുമെന്നാണ് കരുതിയത്. എന്നാൽ കിട്ടപ്പപ്പിള്ള നടരാജിനെ ശിഷ്യയായി സ്വീകരിച്ചു . അങ്ങനെ നടരാജ് നർത്തകി നടരാജായി. അദ്ദേഹം നടരാജിനെ ശിഷ്യയായി സ്വീകരിച്ചെങ്കിലും സമൂഹം എതിരായിരുന്നു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു.പരിഹാസങ്ങളും അവഹേളനങ്ങളും നിരവധിയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തൃണവർഗണിച്ചാണ് നർത്തകി നൃത്തജീവിതം തുടങ്ങിയത്. ആറാമത്തെ വയസുമുതൽ നൃത്തം അഭ്യസിച്ച് വരുന്നു.സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നാണ് നർത്തകി ഒരു അഭിമുഖത്തിൽ പറഞ്ഞത്.പതിനാലു വർഷം ഗുരുവിന്റെ വീട്ടിൽ തന്നെ താമസിച്ചു പഠിച്ചു. തഞ്ചാവൂരിന്റെ സ്വന്തം നായകി ഭാവ നൃത്ത പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയായി. മധുരയിൽ നർത്തകി നൃത്യ കലാലയ നൃത്ത വിദ്യാലയം സ്ഥാപിച്ചു .ചെന്നൈയിൽ വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ് എന്ന വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിന് അമേരിക്കയിലും ഇംഗ്ലണ്ടിലും കാനഡയിലും ശാഖകളുമുണ്ട്.വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.നായകി ഭാവ പാരമ്പര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്.തമിഴ്നാട് സർക്കാരിന്റെ കലൈമണി പരുസ്കാരം സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.പെരിയാർ മണിയമ്മൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രം പദ്മശ്രീയും നൽകി അവരുടെ കഴിവുകൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തിന് അഭിമാനമായി നർത്തകി നടരാജ് മാറുമ്പോൾ തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് ഉറക്കെപ്പറയാൻ അത് ഒരു സമൂഹത്തിന് കരുത്താവുകയാണ്.പതിനഞ്ചോളം വിദേശരാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്, 54 വയസുകാരിയായ നർത്തകി.കാവാലം നാരായണപണിക്കരുടെയും ഇരയിമ്മൻതമ്പിയുടെയും കാവ്യങ്ങൾ ഭരതനാട്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആലായാൽ തറ വേണം. എന്ന ഗാനത്തിന്റെ ഭരതനാട്യ രൂപം നിരവധി വേദികളിൽ ആടിയിട്ടുണ്ട്.തഞ്ചാവൂർ നായകിഭാവത്തിലുള്ള ഭരതനാട്യത്തിമാണ് നർത്തകി നടരാജ് ആടുന്നത്.
4
views
Journalist creates history, becomes first woman to present night news bulletin in Saudi Arabia
സൗദിയില്‍ ചരിത്രം കുറിച്ചു ഒരു വനിതാ കൂടി .രാത്രി ന്യൂസ് ബുള്ളറ്റിന് അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയാണ് വീം അല്‍ ദഖീല്‍
. സൗദി ടിവി 1 ലെ മാധ്യമപ്രവര്‍ത്തകയാണ് വീം. രാത്രി 9.30നുള്ള ന്യൂസ് ബുള്ളറ്റിനില്‍ വാര്‍ത്താ അവതാരകനായ ഒമര്‍ അല്‍ നഷ്വാനിനൊപ്പമാണ് വൈകുന്നേരത്തെ
ഇവര്‍ പ്രത്യക്ഷപ്പെട്ടത്. 2016-ല്‍ ജുമാന അല്‍ഷാമി എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് സൗദിയില്‍ ആദ്യമായി പ്രഭാത വാര്‍ത്ത അവതരിപ്പിച്ചത്. സമാനമായ രീതിയില്‍ വൈകുന്നേരത്തെ വാര്‍ത്താവതരണത്തിലൂടെ സൗദി ടിവി 1 ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സൗദി ടിവി 1 അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
സൗദി അറേബ്യാസ് വിഷന്‍ 2030 എന്ന നവീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയൊരു മുന്നേറ്റത്തിന് സൗദി ടിവി 1 തുടക്കം കുറിച്ചത്. 2018 ജനുവരി മുതല്‍ സൗദി ടിവിയുടെ ഭാഗമാണ് വീം. ഇതിന് മുമ്പ് അല്‍ അറബ് ന്യൂസ് ചാനലിലെ വാര്‍ത്താവതാരകയായിരുന്നു വീം അല്‍ ദഖീല്‍.
3
views
ലാസയിലെ പൊടാല കൊട്ടാരം ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.
ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം. ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.അഞ്ചാമത്തെ ദലായ് ലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645-ൽ പൊടാല കൊട്ടാരത്തിറ്റ്നെ നിർമ്മാണമാരംഭിച്ചു. ബാഹ്യരൂപം 3 വർഷം കൊണ്ട് നിർമിച്ചു. ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു. 1649-ൽ ദലായ് ലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമ്മാണം തുടരുന്നുണ്ടായിരുന്നു. തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലായ് ലാമമാർ ആരംഭിച്ചു. കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. 1994-ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു
3
views
ചരക്ക് ലോറികള്‍ വാടക നിരക്ക് ഉയര്‍ത്തി
ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും.
ചരക്ക് ലോറികള്‍ വാടക നിരക്ക് ഉയര്‍ത്തിയാതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും.
ഇന്ധനവില വര്‍ദ്ധനയുടെ പേരില്‍ എട്ട് മുതല്‍ 10 ശതമാനം വരെയാണ് ചരക്ക് ലോറി വാടക നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. വ്യാപാരി പ്രതിനിധികളും ലോറി ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനയാണിത്.
ലോറി വാടക വര്‍ദ്ധനയോടെ സംസ്ഥാനത്ത് അരി, പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില വരുംനാളില്‍ കുതിച്ചുയരും. . ഡീസല്‍ വിലവര്‍ദ്ധനയുടെയും ആന്ധ്ര കേന്ദ്രീകരിച്ചുള്ള കയറ്റുമതിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അരിവരവ് ഏതാണ്ട് പൂര്‍ണമായി നിലച്ചതായി റിപ്പോർട്ടുണ്ട്. ഇത് വരുംദിവസങ്ങളിലും വില ഗണ്യമായി വര്‍ദ്ധിപ്പിക്കും.
3
views
ഇന്ധന വിലയ്ക്ക് പരിഹാരമായി മദ്യ നികുതി കൂട്ടുന്നു
ഇന്ധന വില നിയന്ത് ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ മദ്യ നികുതി കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് മുംബൈ
സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് നികുതി വർധിപ്പിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം.അഞ്ചുവർഷമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു .ഇന്ധനത്തിന്റെ വിലകുറയ്ക്കുന്നതു മൂലമുണ്ടാകുന്ന നികുതി നഷ്ടം മദ്യത്തിന്റെ നികുതി വർധിപ്പിക്കുന്നതിലൂടെ നികത്താനാണ് ആലോചന. പ്രത്യേകിച്ചും കൂടുതൽ ചെലവുള്ള ഇടത്തരം വിലയ്ക്കുള്ള മദ്യത്തിന്റെ തീരുവ വർധിപ്പിച്ചാൽ കൂടുതൽ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു .പെട്രോൾ, ഡീസലുകളെപ്പോലെ മദ്യവും ജിഎസ്ടിയിൽ ഉൾപ്പെടാത്തതു മൂലം സംസ്ഥാനത്തിനു വൻ നികുതി വരുമാനമാണു ലഭിക്കുന്നത്.സർക്കാർ ഉൽപാദിപ്പിക്കുന്ന നാടൻ ചാരായം, സൈനിക കാന്റീനിലെ മദ്യം എന്നിവയുടെ എക്സൈസ് തീരുവ 2015ൽ വർധിച്ചിരുന്നു. ബീയറിന്റെ തീരുവ കഴിഞ്ഞ വർഷം വർധിപ്പിച്ചു. എന്നാൽ, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ തീരുവ 2013 നു ശേഷം ഇതുവരെ വർധിപ്പിച്ചിട്ടില്ല .
3
views
കുടവയറാണോ? എങ്കില്‍ എത്യോപ്യയിലേക്ക് വിട്ടോ
എത്തിയോപ്പിയയിലെ ഒരു ഗോത്ര വർഗമാണ് ബോദി. ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം നല്ല തടിയന്മാരായ ആണുങ്ങളെയാണ്.പൊണ്ണത്തടിന്നു പറഞ്ഞാൽ നല്ല കുടവയറന്മാരെ.അപ്പോൾ അവിടുത്തെ സ്ത്രീകളെ ആകർഷിക്കുവാൻ വേണ്ടി മത്സരം തന്നെ നടത്താറുണ്ട്. വണ്ണം കൂട്ടാനുള്ള മത്സരം .എല്ലാ കുടുംബത്തിനും വിവാഹം കഴിക്കാത്ത ഒരു യുവാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ. മല്‍സരത്തിന്റെ ഭാഗമായി കുറെ ദിനങ്ങൾ ഒരു കുടിലിലാണ് ആണുങ്ങൾ കഴിയുക. പാലും രക്സ്തവും മാത്രമാണ് ഇവർക്കുള്ള ഭക്ഷണം. എല്ലാ ദിവസവും രാവിലെ സ്ത്രീക പശുവിന്റെ പാലും രക്സ്തവുമായി കുടിലിൽ എത്തും. അതും കുടിച്ചു അനങ്ങാതെ അവിടെ ഇരിക്കുക എന്നതാണ് മല്‍സരം.ഏറ്റവും വലിയ കുടവയറിനെ സ്ത്രീകക്കു കൂടുതൽ ഇഷ്ടമാകും.പശുക്കളെ ആരാധിക്കുന്നവര്‍ കൂടിയാണ് ബോധി വർഗക്കാർ.മത്സരത്തിനായുള്ള രക്തത്തിനു വേണ്ടി അവർ ഒരിക്കയുംപശുക്കളെ കൊള്ളില്ല. പകരം അവയുടെ ഞരമ്പുകളിൽ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കുകയും പിന്നെ ആ മുറിവ് ഉണ്ടാക്കുകയും ചെയ്യും. പാരമ്പര്യങ്ങൾ തനിമയോടെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഗോത്ര വർഗക്കാർ. ബോധി ഗോത്രത്തിന്റെ ഈ മത്സരം നടത്തുക എല്ലാ ജൂൺ മാസത്തിലുമാണ്.അത്കൊണ്ട് തന്നെ കുടവയർ ഇവിടെ പ്രശ്നമുള്ളവർ അടുത്ത ജൂൺ ഇത് എത്തിയോപ്പിയയിലേക്ക് വിട്ടോ
3
views
ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ പുറത്തിറങ്ങി
പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്ഷന് നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്ഫോടൈന്മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്. ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷാനിൽ കമ്പനി അവതരിപ്പിക്കുന്ന പ്രേത്യേകത.ലിമിറ്റഡ് എഡിഷാനിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ജീപ്പ് കൊണ്ടുവരുന്നില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 173 ബിഎച്ച്പി കരുത്തും 3250 എന്‍എം ടോര്‍ക്കും പരമാധി ഉൽപ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമായിരിക്കും പരമാധി ഉൽപ്പാദിപ്പിക്കുക. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.
3
views
മോദി പ്രഭാവത്തില്‍ മോഹന്‍ലാല്‍
മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു നടന് മോഹന്‍ലാലിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോടിയുടെയും കൂടിക്കാഴ്ച. മോധിയെ കണ്ട അനുഭവം പങ്ക് വച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എറെടുത്തിരിക്കുനത് .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനർജി ബാക്കിനിൽക്കുന്നുവെന്നു മോഹൻലാൽ.രാഷ്ട്രീയം ഇരുവരും സംസാരിച്ചില്ലെന്നും ഹൃദയസ്പർശിയായി എഴുതിയ ബ്ലോഗിൽ ലാൽ പറയുന്നു. തന്റെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കണ്ടുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് ‘അതെല്ലാം സ്വാഭാവികമെന്നു’ ലാൽ എഴുതിയിട്ടുണ്ട്.ഏതു വലിയ മനുഷ്യരുടെ അടുത്തുനിന്നാലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. രാഷ്ട്രീയവും രാഷ്ട്ര നിർമാണവും തിരിച്ചറിഞ്ഞ ആളാണു മോദി. രാഷ്ട്രീയത്തിനതീതമായ പിന്തുണ പ്രധാനമന്ത്രി കേരളത്തിന് ഉറപ്പുനൽകി. എപ്പോൾ വേണമെങ്കിലും വന്നുകാണാമെന്നു പറഞ്ഞ മോദി ആത്മാർഥതയാണു പകുത്തു നൽകിയതെന്നു ലാൽ പറയുന്നു.അച്ഛൻ വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള ‘വിശ്വശാന്തി’ ട്രസ്റ്റിന്റെ പദ്ധതികൾ വിശദീകരിക്കാനാണു ലാൽ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നിർമിക്കാൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ കേന്ദ്രം, യോഗ കേന്ദ്രം, കേരളത്തിന്റെ ഭാവിക്കു വേണ്ടി ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ലോക മലയാളി റൗണ്ട് ടേബിൾ എന്നീ പദ്ധതികൾക്കു പ്രധാനമന്ത്രി പൂർണ പിന്തുണ നൽകിയിട്ടുണ്ട്. വ്യക്തിജീവിതത്തിലും ട്രസ്റ്റിന്റെ പ്രവർത്തനത്തിലും പുതിയ ഊർജവുമായാണു താൻ മടങ്ങിയതെന്നും ലാൽ എഴുതുന്നു.
3
views
മഞ്ഞുമൂടിയ പര്‍വതങ്ങളുടേയും ദേവദാരു വനങ്ങളുടേയും നാട്; ഓലി
പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലിക്ക് ബുഗ്യാല്‍ എന്നൊരു പേരുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി, ട്രക്കിംഗിനു ലോക പ്രശസ്തമാണ്. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാനാകും. അപ്പിള് തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.
ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് ലോകത്തിലെ ഏറ്റവും മികച്ച സ്കീയിംഗ് സൈറ്റുകളില്‍ ഒന്നാണ്.
സ്കീയിംഗിനുള്ള മലഞ്ചെരുവുകളില്‍ സര്‍ക്കാര്‍ കൃത്രിമമായി നിര്‍മിച്ച ഓലി തടാകവും കാണാനാകും. ഹിമാലയന്‍ മലഞ്ചെരുവുകളിലെ ട്രക്കിംഗിനു അനുയോജ്യമായ മലനിരകളാണ് ഇവിടുത്തേത്. സമുദ്ര നിരപ്പില്‍ നിന്ന് 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തിലുള്ള ട്രക്കിംഗ് റൂട്ടുണ്ടിവിടെ.ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്.
3
views
അഭിമന്യു പുനര്‍ജനിക്കുന്നു...നാൻ പെറ്റ മകനായി
കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതകഥ സിനിമയാവുന്നു
നാൻ പെറ്റ മകനേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി പാലമേലാണ് സംവിധാനം ചെയ്യുന്നത്. മിനോണാണ് കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ തീരാ നൊമ്പരമായി മാറിയ അഭിമന്യൂവിനെ അവതരിപ്പിക്കുന്നത്.താൻ ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളത് അഭിമന്യൂവിന്റെ ചിരിയാണെന്ന് ചിത്രകാരൻ കൂടിയായ മിനോൺ പറഞ്ഞു.എറണാകുളം, അഭിമന്യൂവിന്റെ നാടായ വട്ടവട എന്നിവിടങ്ങളിലായിട്ടാവും സിനിമയുടെ ചിത്രീകരണം. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.സിനിമയുടെ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നു. എം. എ. ബേബി മുഖ്യാതിഥിയായിരുന്നു. അഭിമന്യൂവിന്റെ അച്ഛനും അമ്മയും മഹാരാജാസിലെ സഹപാഠികളും പങ്കെടുത്തു.
3
views