ആദ്യ വനിതാ പൈലറ്റാകാൻ യാസ്മിന്
സൗദിയുടെ ആദ്യ വനിതാ പൈലറ്റാകാൻ ഇരുപത്തെട്ടുകാരിയായ യാസ്മിന് .
സ്വന്തം രാജ്യത്തെ വിമാന കമ്പനിയുടെ പൈലറ്റാകാന്‍ യാസ്മിന് അല്‍ മൈമനി കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമായി. ഒടുവിലിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു..വൈകാതെ യാസ്മിന് കോക്പിറ്റിലെത്തും. ജോര്‍ദാനില്‍ നിന്നാണ് യാസ്മിന് സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്. 2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേ വര്‍ഷം തന്നെ അമേരിക്കന്‍ ലൈസന്‍സിനു പകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു. വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍ നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു യാസ്മിന്.സൗദിയില്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച അഞ്ചു വനിതകളിലൊരാളാണ് യാസ്മിന്.സൗദിയില്‍ യാത്രാവിമാനങ്ങള്‍ പറത്തുന്നതിനുള്ള ലൈസന്‍സ് നേടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തൊഴില്‍ ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു യാസ്മിന്. ആ നിരാശയാണ് ഇപ്പോള്‍ സന്തോഷത്തിന് വഴിമാറിയിരിക്കുന്നത്.
3
views
പ്രകൃതി രമണീയമായ വെള്ളച്ചാട്ടം ; തുഷാരഗിരി
കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി.കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ള കാലയളവായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജാതിക്ക, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയ പല സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങളുള്ളത്. തുഷാരഗിരി വനത്തിലേയ്ക്കു പ്രവേശിക്കുമ്പോൾ സഞ്ചാരികളെ വരവേൽക്കുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. സമീപം ഏറെ വർഷം പഴക്കമുള്ള താന്നിമുത്തശ്ശി മരവും കൗതുക കാഴ്ച്ചയാണ്. അഞ്ചാറാളുകൾക്കു കയറി നിൽക്കാവുന്ന വലിയ പൊത്തോടുകൂടിയതാണ് ഉയരമുള്ള താന്നിമരം. താന്നിമരത്തിനുള്ളിലെ പൊത്തിലൂടെ മുകളിലേയ്ക്കു നോക്കിയാൽ ആകാശം കാണാം.
4
views
ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാരൻ കോടതിയിൽ
ഫേസ്ബുക്കിലെ അസ്വസ്ഥപെടുത്തുന്ന ഫോട്ടോകൾ, വീഡിയോകൾ എന്നിവ കൃത്യമായി പരിശോധിച്ച് നടപടിയെടുക്കുക എന്നതാണ് കണ്ടന്റ് മോഡറേറ്റേഴ്സിന്റെ ജോലി. മാനസികമായി വളരെയേറെ പ്രയാസപ്പെടുന്ന ഈ ജോലി ചെയ്യുന്ന ജീവനക്കാരെ ഫേസ്ബുക്ക് സംരക്ഷിക്കുന്നില്ലന്നാരോപിച്ചാണ് ഫേസ്ബുക്കിലെ മുൻ ജീവനക്കാരൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറക്കാൻ ഫേസ്ബുക്ക് ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് ജീവനക്കാരന്റെ ആരോപണം.
ഏകദേശം 7500 ഓളം പേരാണ് ഫേസ്ബുക്കിന് വേണ്ടി ജോലി ചെയ്യുന്നത്. ഇവർക്ക് വേണ്ട മാനസികമായ സഹകരണവും, കൗൺസിലിംഗും ഫേസ്ബുക്ക് നല്‍കുന്നില്ലെന്നാണ് കേസിലെ പ്രധാന ആരോപണം.
ഫേസ്ബുക്ക് കണ്ടന്റ് മോഡറെറ്റർസ് ദിവസവും ലക്ഷകണക്കിന് പീഡനത്തിന്റെയും, ആത്മഹത്യകളുടെയും, കൊലപാതകങ്ങളുടെയും, വിഡിയോ, ഫോട്ടോ ലൈവ് സ്ട്രീം എന്നിവകളാണ് പരിശോധിച്ച് നടപടികളെടുക്കുന്നത്. പക്ഷെ ഫേസ്ബുക്ക് ഈ ജോലികളെല്ലാം ചെയ്യുന്ന ജീവനക്കാരെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നുമാണ് കേസിൽ കുറ്റപ്പെടുത്തുന്നത്.കണ്ടന്റ് മോഡറേറ്റേഴ്സിന്റെ ജോലി ഗൗരവമായി തന്നെ കാണുന്നുവെന്നും, ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ട മാനസിക പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും കമ്പനി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബെർട്ടി തോംസൺ വ്യക്തമാക്കിയിട്ടുണ്ട്.
3
views
സാംസങിന്റെ 8കെ ടിവി വരുന്നു
സാംസങിന്റെ 8കെ ടിവി ഈ മാസം വിപണിയിലേക്കെത്തുന്നു
സാംസങിന്റെ 8കെ ടിവി ഈ മാസം വിപണിയിലേക്കെത്തുന്നു. ബെര്‍ലിനില്‍ നടക്കുന്ന ഐഎഫ്എ ലാണ് സാംസങ്ങ് ടിവിയിലെ പുതിയ പരീക്ഷണം പുറത്തിറക്കുന്നത്.
ഇന്ത്യയിലെ പുറത്തിറക്കല്‍ തീയതി ഇതുവരെ സാംസങ്ങ് പ്രഖ്യപിച്ചിട്ടില്ല. 65 ഇഞ്ച്, 75, 82, 85 ഇഞ്ച് വലിപ്പത്തിലാണ് സാംസങ്ങിന്റെ Q900R QLED 8K ടിവി ലഭിക്കുക.സാധാരണ എച്ച്ടി ടിവിയേക്കാള്‍ 16 മടങ്ങ് പിക്സലാണ് ഈ ടിവികളുടെ പ്രത്യേകത. ഇത് കൂടാതെ 4,000 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഈ ടിവി നല്‍കും. 8K ക്ക് ഹൈ ഡൈനാമിക് റേഞ്ചും ഡീപ്പര്‍ ബ്ലോക്സും, കൂടുതല്‍ വിവിഡുമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോൾ 2,35000 രൂപയെങ്കിലും ചിലവുണ്ടാകും. ഇതിന് ആനുപാതികമായി മറ്റ് മോഡലുകള്‍ക്കും വില പ്രതീക്ഷിക്കാം.
3
views
ജിഎസ്ടി നടപ്പാക്കാൻ സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ !
ജിഎസ്ടി നടപ്പാക്കുന്നതിനായി രാജ്യത്തൊട്ടാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ.
പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയുളള പരസ്യങ്ങള്‍ക്ക് ആവശ്യമായി വന്ന ചെലവുകള്‍ കൂടി ഉള്‍പ്പെട്ട കണക്കുകളാണിത്. ജിഎസ്ടിയുടെ പ്രചാരത്തിനായി അച്ചടി മാധ്യമങ്ങള്‍ വഴി മാത്രം പരസ്യം നല്‍കുന്നതിനായി 126 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത്. എന്നാൽ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പരസ്യം നല്കാന് ചെലവുകളൊന്നും വന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നത്.വിവരവകാശ നിയമപ്രകാരമുളള ചോദ്യങ്ങള്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. 2017 ജൂലൈ ഒന്നിന് നടപ്പില്‍ വന്ന ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡന്‍ അമിതാഭ് ബച്ചനായിരുന്നു.
3
views
നാല് വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ്
ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും,
3
views
ദരിദ്രകുടുംബങ്ങളുടെ പദ്ധതിയില്‍ മന്ത്രിയും
രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്കുന്ന പദ്ധതി
ദരിദ്രകുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയില്‍ യുപി മന്ത്രിയും വ്യവസായികളുമടക്കമുള്ളവരും.
ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി സതീശ് മഹാന, മുന്‍ എംഎല്‍എ സലില്‍ വിഷ്ണോയ് എന്നിവരും പ്രമുഖരായ വ്യവസായികളുമാണ് കാണ്‍പൂരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്കുന്ന പദ്ധതിയിലാണ് വമ്പന്മാര് ഇടംപിടിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയാണ് മഹാന. സംഭവം വിവാദമായതോടെ അദ്ദേഹം കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടി. തന്റെ പേര് പട്ടികയില്‍ വന്നതിനെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാനും കുടുംബാംഗങ്ങളും പദ്ധതിക്ക് അര്‍ഹതപ്പെട്ടവരല്ല. പട്ടികയില്‍ നിന്ന് തന്റെ പേര് അടിയന്തരമായി നീക്കം ചെയ്യാനും പിഴവ് വരുത്തിയവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സതീശ് മഹാന പ്രതികരിച്ചു. മുന്‍ എംഎല് സലില്‍ വിഷ്ണോയിയും തന്റെ പേര് നീക്കം ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
3
views
അപകടഘട്ടങ്ങള്‍ ഇനി അതിവേഗം തരണം ചെയ്യാം
അത്യാധുനിക എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍ ഐ.ഒ.സി പ്ലാന്റിലെത്തി
അപകടഘട്ടങ്ങള്‍ അതിവേഗം തരണം ചെയ്യാനുതകുന്ന അത്യാധുനിക എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍ ഐ.ഒ.സി പ്ലാന്റിലെത്തി.
ഹരിയാണയിലെ അംബാല കോച്ച് ബില്‍ഡേഴ്സില്‍ പണിത ഇ.ആര്.വി. കഴിഞ്ഞ ദിവസമാണ് ചേളാരി എല്‍. പി.ജി. പ്ലാന്റിലെത്തിച്ചത്. 1.15 കോടി രൂപയാണ് വാഹനത്തിന്റെ വില.പാചകവാതകം ചോര്‍ന്നാലും തീപ്പിടിത്തമുണ്ടായാലും മറ്റു അപകട ഘട്ടങ്ങളിലും രക്ഷകനാകാന്‍ സംവിധാനങ്ങളടങ്ങിയതാണ് പുതിയ എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. വാതകം ചോര്‍ന്നാല്‍ പെട്ടെന്നു നിര്‍വീര്യമാക്കാന്‍ സാധിക്കും
ഐസ് ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ടാങ്ക്. ഇതിനായി ജലസംഭരണി സഹിതമുള്ള സ്റ്റീല്‍ ടാങ്ക് ഘടിപ്പിച്ചിട്ടുണ്ട്. ആറു രക്ഷാപ്രവര്ത്തകര്ക്കിരിക്കാവുന്ന പ്രത്യേക കാബിന്, തീപ്പൊരി തടയുന്ന ഉപകരണം, ശ്വസന ഉപകരണം, അഞ്ച് കെ.വി.എ. ജനറേറ്റര്‍, ടെലി മാസ്റ്റ് ലൈറ്റിങ് എന്നിവ പുതിയ വാഹനത്തിന്റെ പ്രത്യേകതയാണ്. പ്ലാന്റിനകത്ത് നിലവിലുണ്ടായിരുന്ന വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തിലേ സഞ്ചരിക്കാനായിരുന്നുള്ളു. ഇതില്‍ രണ്ടുപേര്‍ക്ക് മാത്രമായിരുന്നു ഇരിക്കാനുള്ള സൗകര്യം. പുതിയ വാഹനം എത്തിയതോടെ അത്യാഹിത ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും.
3
views
കുറ്റവാളിയെ വിട്ടയച്ചാല്‍ ഇരയ്ക്കും അപ്പീല്‍ പോകാം
ക്രിമിനൽ നടപടിച്ചട്ടം പ്രകാരമാണ് ഇരയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നത്
ക്രിമിനൽ കേസുകളിൽ കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരേ ഇരയ്ക്കും മേൽക്കോടതിയിൽ അപ്പീൽ നൽകാമെന്ന് സുപ്രീം കോടതി വിധി.
ഇതുവരെ സംസ്ഥാന സർക്കാരുകൾക്കു മാത്രമായിരുന്നു ഇത്തരത്തില്‍ അനുമതി ഉണ്ടായിരുന്നത്. ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.) പ്രകാരമാണ് ഇരയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നത്. ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ചരിത്രവിധി.
ക്രിമിനൽ കേസുകളിൽ അപ്പീൽ നൽകാൻ അനുമതി നൽകുന്ന സി.ആർ.പി.സി. വകുപ്പായ 372-ന് ‘യാഥാർഥ്യപൂർണവും സ്വതന്ത്രവും പുരോഗമനപര’വുമായ വ്യാഖ്യാനം നൽകിയാണ് ഭൂരിപക്ഷ ബെഞ്ച് വിധിപറഞ്ഞത്. ഈ വകുപ്പിന്റെ പ്രയോജനം ഇരയ്ക്കും അനുഭവിക്കാമെന്ന് രണ്ടുപേർക്കുംേവണ്ടി ജസ്റ്റിസ് ലോകുർ എഴുതിയ വിധിയിൽ പറയുന്നു. സംസ്ഥാനത്തിനുപുറമേ ഇരയ്ക്കും പ്രതിയുടെ വിടുതലിനെതിരേ അപ്പീൽ നൽകാമെന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ പ്രമേയവും ഭൂരിപക്ഷ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റകൃത്യം സംഭവിക്കുമ്പോൾത്തന്നെ ഇരയുടെ ദുരിതം തുടങ്ങുകയാണെന്നും പലപ്പോഴും എഫ്.ഐ.ആർ. എടുക്കുന്നതിനുപോലും പ്രയാസം നേരിടുന്നെന്നും ജസ്റ്റിസ് ലോകുർ പറയുകയുണ്ടായി. കാര്യക്ഷമമായ നിയമസഹായമോ ഉപദേശമോ കേസ് നടക്കുന്നവേളയിൽ തുല്യ പ്രാതിനിധ്യമോ ലഭിക്കുന്നതിനുള്ള പ്രയാസവും ഇരയ്ക്ക് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സമൂഹത്തിലും, നിയമത്തിന്റെയും നീതിയുടെയും നിർവഹണത്തിലും പ്രതിഫലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
4
views
ട്രെയിന്‍ യാത്രക്കാര്‍ക്കായി ‘റെയിൽ പാർട്ണർ'
ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്
ട്രെയിന്‍ യാത്രയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി.ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ് . ആർ.പി.എഫ്., റെയിൽവേ പോലീസ്, ഇ-കാറ്ററിങ്, വിജിലൻസ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വനിത ഹെൽപ്പ് ലൈൻ തുടങ്ങി 20 ഹെൽപ്പ് ലൈനുകളിലേക്ക് ആപ്പിൽനിന്ന് വിളിക്കാം. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകളുമുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, റിസർവേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ ടിക്കറ്റിങ്, ലഗേജ്, പാർസൽ, ടൂറിസ്റ്റ് സർവീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.ചെന്നൈയിലെ സബർബൻ തീവണ്ടികളുടെ വിവരങ്ങൾ ആപ്പിലുണ്ടാകും. ടി.വി., സാമൂഹിക മാധ്യമങ്ങൾ എന്നിവയെ ആശ്രയിക്കുന്നതിനെക്കാൾ യാത്രക്കാർക്ക് റെയിൽവേയുമായി നേരിട്ട് സംവദിക്കുന്നതിന് കൂടിയാണ് ആപ്പ് തുടങ്ങിയത് -ജെ. വിനയൻ പറഞ്ഞു.തീവണ്ടിയാത്രയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ നിലവിൽ സ്വകാര്യ ആപ്പുകളുണ്ട്. എന്നാൽ, വിവരങ്ങൾ കൃത്യമല്ല. കൃത്യമായ വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം.
3
views
റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ
2021-ഓടെ ഇന്ത്യന്‍
നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി
ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം തകര്‍ക്കാന്‍ കൈനറ്റിക് മോട്ടോറോയലെ. റോയല്‍ എന്‍ഫീല്‍ഡ് കൈയടക്കി വെച്ചിരിക്കുന്ന ബൈക്കുകളുടെ ശ്രേണിയില്‍ പുതിയ മോഡലുകള്‍അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോറോയലെ.രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി.നിലവില്‍ എംവി അഗസ്ത, നോര്‍ടോണ്‍, എസ് ഡബ്ല്യു എം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മാത്രം നിരത്തിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ ഈ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്
മോട്ടോറോയലെ. നിലവില്‍ മോട്ടോറോയലെ ബൈക്കുകള്‍ അഹമദ്നഗറിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ.
3
views
മൂന്നു നഗരങ്ങളിൽ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു
15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം
കേരളത്തിലെ മൂന്നു പ്രമുഖ നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ ഡീസല്‍ ഓട്ടോകളാണ് നിരോധിക്കുന്നത്. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.
സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം.
പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.
2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത് ഇതിനു ശേഷമാണ് ഡീസൽ ഓട്ടോറിക്ഷകൾ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തിൽപ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്.ഇത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.
വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്.പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാൻ പാരമ്പരാഗത ഊർജം ഇന്ധനമാക്കിയ പൊതുവാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തിൽ പറയുന്നു. ആറുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായി വൈദ്യുതിയിലേക്കു മാറ്റും.ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം ആയിട്ടുണ്ട്
യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് ആലോചന.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്.
ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്‍ പോലും യാത്രക്കാര്‍ ഓട്ടോകളില്‍ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്. കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും
3
views
കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
ജോബിന്‍സ് ട്രെയിനിങ്ങിനു ഒപ്പം ചേര്‍ന്നാല്‍ ഇംഗ്ലീഷ് ഇനി ബാലി കേറാ മല അല്ലാ
ഇംഗ്ലീഷില്‍ സംവദിക്കാന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. അല്ലെ??? ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ പതറി പോകുന്നവരും ഉണ്ടാകും. തെറ്റാതെയും പതറാതെയും ആത്മ വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഇന്ഗ്ലിഷ് സംസാരിക്കാന്‍ വേണ്ടത് എളുപ്പത്തിലും എന്ന ആഴത്തിലുമുള്ള പരിശീലനമാണ്. ഇംഗ്ലീഷ് ഭാഷ ഒരു ബാലി കേറ മലയായി തോന്നുന്നവര്‍ക്കു വളരെ സൌഹൃദപരമായി പരിശീലനം നല്കുന്ന സ്ഥലമാണ് ജോബിന്‍സ് ട്രെയിനിംഗ് . ഇത് അനുഭവസ്ഥര്‍ പറയുന്നതാണ്
ഇംഗ്ലീഷ് വായിച്ചും എഴുതിയും പഠിച്ചാല്‍ പോര പറഞ്ഞും സംവദിച്ചും പഠിക്കണം. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഷയിലേക്ക് കൊണ്ട് വരണം. spoken english ക്ലാസുകളെ കുറിച്ച് നിങ്ങള്‍ നിരവധി കേട്ടിട്ടുണ്ടാകാം . പക്ഷെ പല സ്ഥലങ്ങളിലും നിങ്ങള്‍ക്കു കാണാന്‍ കഴിയുക spoken english നെ വെറും ഗ്രാമ്മര്‍ പഠനമായി മാത്രം ഒതുക്കുന്നതാണ് . നിരന്തരമായി സംവദിച്ചു സംസാരിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയൂ . ജോബിന്‍സ് ട്രെയിനിംഗ് നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന ക്ലാസുകള്‍ അത്തരത്തിലാണ് . ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ പരിച്ഗയസംബന്നരായ പരിശീലകരെയാണ് ഈ സ്ഥാപനം നിങ്ങള്‍ക്ക് നല്‍കുക . ഇംഗ്ലീഷ്ന്റെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ഘട്ടം ഘട്ടം ആയി നിങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അതി വിദഗ്ദ്ധരായ പരിശീലകര്‍ പറഞ്ഞു തരും .
ഓണ്‍ലൈന്‍ ആയി spoken ഇംഗ്ലീഷ് ക്ലാസുകള്‍ ഫലവത്തായി പഠിക്കാന്‍ കഴിയുമോ എന്ന ആശങ്ക തീര്‍ത്തും വേണ്ട. നേരിട്ട് ലഭിക്കുന്ന ക്ലാസുകള്‍ പോലെ തന്നെയാണ് ജോബിന്‍സ് ട്രെയിനിംഗ് തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .
നിങ്ങള്‍ക്ക് സൌകെര്യപ്രദമായ സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പരിശീലനം ലഭ്യമാണ് . നിങ്ങളുടെ ഇംഗ്ലീഷ് ACCENT' GRAMMAR എന്നിവ യിലെ തെറ്റുകള്‍ തിരുത്തി നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ INTERACTIVE SESSION പരിശീലകര്‍ നല്കുന്നു . സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും BUSSINES പ്രോഫഷനലുകള്‍ക്കും ഇംഗ്ലീഷ് മലയാളം പോലെ എളുപ്പത്തില്‍ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണെങ്കിലും ഒട്ടും ചിന്തികാതെ തന്നെ ജോബിന്‍സ് ട്രെയിയിനിങ്ങില് ചേരാവുന്നതാണ് .
നിങ്ങളുടെ യോഗ്യതയും പ്രായവും ഒന്നും ഒരിക്കലും ഇംഗ്ലീഷ് പഠിക്കാനുള്ള തടസ്സം അല്ല . പരിശീലനമാണ് മുഖ്യം.
ഇംഗ്ലീഷ് പഠിക്കാനുള്ള എല്ലാ സ്ടടി മെറ്റീയല്സും പഠിക്കേണ്ട രീതിയും ജോബിന്‍സ് ട്രെയിയിനിഗ് നിങ്ങള്‍ക്കും ലഭ്യമാക്കും . പഠന നിലവാരം വ്യക്തമായ ഫീഡ് ബാക്ക് സമ്പ്രദായത്തോടെ വിലയിരുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും
ഗ്രാമ്മര്‍ സംബന്ധമായ പരിശീലനത്തിന് വേണ്ട എല്ലാ മെറ്റീരിയല്‍സും ജോബിന്‍സ് ട്രെയിനിങ്ങിന്റെ ഫെയ്സ്ബുക് പേജില്‍ അപ് ലോഡ് ചെയ്യുന്നതാണ്. എല്ലാവര്ക്കും സൌജന്യമായ പരിശീലനം ജോബിന്‍സ് ട്രെയിനിംഗ് ഫെയ്സ്ബുക് പേജിലൂടെ ലഭ്യമാകുന്നു
മിക്സഡ് സെഷന്‍സും റൈറ്റിംഗ് സ്പീക്കിംഗ് റീഡിംഗ് ലിസനിംഗ് എന്നിവയ്ക്ക് പ്രത്യേക സെഷന്‍സും ഉണ്ട്
അധ്യാപകര്‍ നിങ്ങളുടെ പഠന നിലവാരം വിലയിരുത്തി വിവിധ വര്‍ക്കുകള്‍ നല്കി പഠന പുരോഗതി സാധ്യമാക്കുന്നു. ഭാഷ പ്രാവീണ്യം വരുത്തുന്ന രീതിയില്‍ ക്ലാസ്സുകള്‍ നല്കുന്നു. സംവാദങ്ങളും ചര്‍ച്ചകളും ചോദ്യോത്തരങ്ങളും സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ട രീതിയും പരിശീലനത്തില്‍ ലഭ്യമാകുന്നു . ഇതു സമയവും നിങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് ജോബിന്‍സ് ട്രൈനിങ്ങിലെ അധ്യാപകര്‍ സന്നദ്ധരാണ്
.
ഓണ്‍ലൈന്‍ ആയി ഇത്രയും വിശദവും സമഗ്രവുമായ SPOKEN ENGLISH പരിശീലന ക്ലാസ്സുകള്‍ നല്കുന്ന ജോബിന്‍സ് ട്രെയിനിംഗില്‍ മടിച്ചു നില്‍ക്കാതെ പങ്കു ചേരാം . ഇംഗ്ലീഷ് നെ കൈപിടിയിലാക്കം
3
views
സ്തനാർബുദത്തെ ചെറുക്കും മാതളം
ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്
സ്തനാർബുദം അടക്കം ക്യാന്‍സറിനെ ചെറുക്കാൻ കഴിവുള്ളതാണ് മാതളം എന്ന റുമാൻ പഴത്തിന്
നമ്മള് പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ പ്രധാനപ്പെട്ട രണ്ട് നേരത്തെ ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയങ്ങളിലോ ആണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് സമാനമായി, അത്രയും തന്നെ ഗുണങ്ങളുള്ള പഴമാണ് കഴിക്കുന്നതെങ്കില്‍ പിന്നെ കൂടുതല്‍ വിഭവങ്ങളെ പറ്റിയൊന്നും ഓര്‍ക്കേണ്ട. ഡയറ്റിംഗ് സൂക്ഷിക്കുന്നവര്‍ക്കും ഇതൊരു എളുപ്പവഴിയാണ്.
ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. ദിവസത്തില്‍ ഒരു മാതളം കഴിച്ചാല്‍ മതി, പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ക്രമേണയുള്ള പ്രതിവിധിയാകാന്‍. മാതളത്തിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്
ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധമനികളെ വൃത്തിയാക്കുന്നു.
സന്ധിവേദനയ്ക്ക് പരിഹാരം കാണാനും ഒരു പരിധി വരെ മാതളത്തിനാകും. ഇതിനും മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് സഹായകമാകുന്നത്. അതിനാല്‍ സന്ധിവാതം ഉള്ളവര്‍ക്ക് ഒരു മരുന്നുപോലെ തന്നെ ദിവസവും മാതളം കഴിക്കാവുന്നതാണ്.
മാതളത്തിന്റെ ചെറിയ വിത്തുകളാണ് ഇതിന്റെ സവിശേഷമായ ഭാഗം.
ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പ്രധാനമായും സ്തനാര്‍ബുദത്തെ തടയാനാണ് മാതളത്തിനാവുക. ക്യാന്‍സര്‍ കോശങ്ങളെ തകര്‍ത്തുകളയാന്‍ ശേഷിയുള്ള 'ഒമേഗ- 5 പോളി സ്ച്വറേറ്റഡ് ഫാറ്റി ആസിഡ്' മാതളത്തിലുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തെ തടയാനും ഇത് ഏറെ സഹായകമാണ്.
രക്തസമ്മര്‍ദ്ദം ഉയരാതെ കാക്കാനും മാതളത്തിനാകും. അതിനാല്‍ തന്നെ രക്തസമ്മര്ദ്ദമുള്ളവര്ത്ത് തങ്ങളുടെ ഡെയ്ലി ഡയറ്റില്‍ മാതളം കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ജ്യൂസാക്കി (മധുരം ചേര്‍ക്കാതെ) കഴിക്കുന്നതും ഫലപ്രദം തന്നെ. നിത്യജീവിതത്തില്‍ നമുക്ക് എളുപ്പത്തില്‍ പിടിപെട്ടേക്കാവുന്ന അസുഖങ്ങളില്‍ മുക്കാല്‍ പങ്കും ബാക്ടീരിയകള്‍ മൂലമുണ്ടാകുന്നവയാണ്.
മാതളത്തിനുള്ള 'ആന്റിബാക്ടീരിയല്‍' സവിശേഷത ഈ സാധ്യതകളെ തള്ളുന്നു.
ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് മുക്തി നേടുകയെന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണ് അര്‍ത്ഥം. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ പരമാവധി ഡയറ്റില്‍ ഒരു മാതളം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.
വ്യക്ക രോഗങ്ങളെ തടയാന്‍ മാതളം നല്ലതാണ്.
വ്യക്കരോഗികൾ ദിവസെനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്. . ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും.മാതളത്തില്‍ അടങ്ങിയിരുന്ന ആന്റി ഓക്സിഡന്‍സ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും.90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.ദഹന പ്രശ്നങ്ങൾക്കും മാതള നാരങ്ങ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.
3
views
ഒളിമ്പിക്സിൽ കന്യാസ്ത്രീകളും
ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്
കേരളത്തില്‍ ചുരിദാർ ഇട്ടതിനും കാറ് വാങ്ങിയതിന് കന്യാസ്ത്രീയോട് സഭ വിശദീകരണം ചോദിക്കുമ്പോള്‍ അങ്ങ് വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്സിനിറക്കാന്‍ ഒരുങ്ങുകയാണ്.
ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്.
വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ' ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു. ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം.
കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക.
19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ടീമംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. അതില്‍ കുറുകെ വെള്ളയും മഞ്ഞയും വരകളുണ്ടാകും. ഒളിമ്പിക്സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന്‍ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്.
കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍ കായിക മന്ത്രാലയം പറഞ്ഞു
3
views
കംബോഡിയ combodia
ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണ് അങ്കോര്‍ ക്ഷേത്രം
ഏഷ്യന്‍ വന്‍കരയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഈ രാജ്യം പതിനാലാം നൂറ്റാണ്ട് വരെ ഇന്തോ - ചൈന പ്രദേശങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഖമര്‍ വംശജരുടെ സ്വദേശമാണ് . പടിഞ്ഞാറ് തായ്ലാന്ഡും വടക്ക് ലാവോസും, കിഴക്ക് വിയറ്റ്നാമുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കംബോഡിയ. 1431ല്‍ ഖമര്‍ സാമ്രാജ്യം അയല്‍രാജ്യങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടു. 19 നൂറ്റാണ്ടില്‍ ഫ്രഞ്ച് കോളനിവല്‍ക്കരണത്തിന് കംബോഡിയയില്‍ തുടക്കം കുറിച്ചു. 1970കളില്‍ അമേരിക്കയുടെ കാര്‍പറ്റ് ബോംബിങ്ങിനു വിധേയമായി. തുടര്‍ന്ന് ഖമര്‍ ഭരണത്തിന്റെ ക്രൂരമായ ഭരണ ഭീകരത്വത്തിലൂടെ കംബോഡിയ കടന്ന് പോയി. 1993ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് രാജ്യം വീണ്ടും പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ തുടങ്ങിയത്. അങ്കോര്‍ മേഖലയുടെ പ്രവേശനകവാടമാണ് സിയാം റീപ്.വടക്ക് പടിഞ്ഞാറന്‍ കംബോഡിയയുടെ തലസ്ഥാനനഗരം. പ്രശസ്തമായ റിസോര്‍ട്ട് നഗരമാണ് സിയാം റീപ്. കൊളോണിയന്‍, ചൈനീസ് ശൈലിയിലുള്ള വാസ്തുവിദ്യകളാണ് ഇവിടെ കൂടുതലും കാണാന്‍ സാധിക്കുക.നഗരത്തില്‍ മ്യൂസിയങ്ങളും പരമ്ബരാഗത അപ്സര ഡാന്‍സ് പ്രകടനങ്ങളും കംബോഡിയന്‍ സാംസ്കാരിക ഗ്രാമവുമാണ് പ്രധാനകാഴ്ചകള്‍. ഇവിടെ കരകൗശല വസ്തുക്കളും കംബോഡിയന്‍ സ്മാരക വസ്തുക്കളും ഇവിടെ ലഭ്യമാണ്. ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളും ടോണ്‍ലെ സാപ് തടാകത്തിനരികിലെ മീന്പിടിത്തഗ്രാമങ്ങളും മനോഹരമായ കാഴ്ചകളുടെ ലോകമാണ്.സിയാം റീപ് ഇന്ന് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്. കംബോഡിയയുടെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരം തന്നെ. അതിനാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും ഇവിടെ നിരവധിയാണ്. കംബോഡിയയിലെ ഏറ്റവും പ്രശസ്തമായ അങ്കോര്‍ ക്ഷേത്രത്തിന് സമീപമാണ് സിയാം റീപ് എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ കാരണമാണ്.അങ്കോര്‍ ക്ഷേത്രം.ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണ് അങ്കോര്‍ ക്ഷേത്രം. 162.6 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ ക്ഷേത്രം 12ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഖമര്‍ രാജാവായ സൂര്യവര്മന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ യശോദരാപുരയില് സംസ്ഥാനത്തിനായി പണികഴിപ്പിച്ചതാണ്. ശിവഭക്തരായ മുന്‍ രാജാക്കന്മാരില് നിന്നും വ്യത്യസ്തമായി വൈഷ്ണവ ക്ഷേത്രമാണ് സൂര്യവര്മന് നിര്‍മിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അങ്കോര്‍ ക്ഷേത്രം ബുദ്ധമതാനുഷ്ഠാനങ്ങള്ക്ക് ക്രമേണ വഴി മാറി. ഇന്നും ബുദ്ധാചാരങ്ങളാണ് ഇവിടെ നടത്തുന്നത്. ഖമര്‍ വാസ്തുവിദ്യയുടെ മികച്ച ക്ലാസിക്കല്‍ ശൈലിയാണ് ഇവ. കംബോഡിയന്‍ പതാകയില്‍ രാജ്യത്തിന്റെ മുഖമുദ്രയായി അങ്കോര്‍ ക്ഷേത്രം നിലകൊള്ളുന്നു.ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് അങ്കോര്‍ ക്ഷേത്രം. ഖമര്‍ വാസ്തുകലയുടെ ഉജ്ജ്വല ഉദാഹരണം. ഇതിനോട് ഉപമിക്കാനാകുന്ന ചില വാസ്തു വിദ്യകള്‍ മാത്രമേ ഭൂമിയില്‍ കണ്ടെത്തിയിട്ടുള്ളൂ. മാച്ചു പിച്ചു, പെട്ര എന്നിവിടങ്ങളിലെ വാസ്തുകലകള്ക്കാണ് അങ്കോര്‍ ക്ഷേത്രത്തിനോട് സാമ്യം ഉള്ളത്.ക്ഷേത്രത്തിനുള്ളിലെ പടിഞ്ഞാറന്‍ ഗാലറിയില്‍ ലങ്കന്‍ യുദ്ധം(രാമായണത്തില്‍ രാമന് രാവണനെ വധിക്കുന്നത്) കുരുക്ഷേത്ര യുദ്ധം(മഹാഭാരതത്തില്‍ നിന്ന് കൗരവ പാണ്ഡവ സമുദായങ്ങളുടെ പരസ്പര ഉന്മൂലനം) എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണഭാഗത്തിലെ ഗാലറിയില്‍ സൂര്യവര്മന് രണ്ടാമനെയും ഹൈന്ദവ വിശ്വാസപ്രകാരമുള്ള 32 നരകങ്ങളെയും 37 സ്വര്ഗങ്ങളെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. 1.5 മില്യണ്‍ ടണ്‍ ഭാരമുള്ള അഞ്ച് മില്യണ്‍ മുതല്‍ 10 മില്യണ്‍ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ നിര്മിച്ചതിനേക്കാള് വളരെയധികം കല്ലുകള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. അങ്കോര്‍ ക്ഷേത്രത്തിലെ സൂര്യോദയവും സൂര്യാസ്തമനവും കാണാനായി നിരവധി പേര് ഇവിടെ എത്താറുണ്ട്.
ഗ്രാമീണ ജീവിതം ആവോളം ആസ്വദിക്കാൻ കഴിയുന്ന ഇവിടെ . നെല്‍പ്പാടങ്ങളും കരിമ്ബനത്തോട്ടങ്ങളും നിറഞ്ഞ കാഴ്ചകൾ മനസിന് ഉന്മേഷം നൽകും .
3
views
ഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
അഡാപ്റ്റ് ബിബി ബാസ്കറ്റ് ബോള്‍ ഷൂവിലാണ് ഈ പ്രത്യേകത
കാലിലിടുന്ന സ്പോര്‍ട്സ് ഷൂവിന്റെ ലൈസ് മുറുക്കാനോ അയക്കാനോ ഇനി കഷ്ടപ്പെടേണ്ട
എന്നതാണ് അഡാപ്റ്റ് ബിബി ബാസ്കറ്റ് ബോള്‍ ഷൂവിലാണ് ഈ പ്രത്യേകത. സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നൈക്ക് അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ കാലിന് യോജിച്ച വിധത്തില്‍ ക്രമീകരിക്കാം. ഷൂ ഉടന്‍ തന്നെ വിപണയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. സെന്‍സറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നല്‍കും.
ആപ്പ് ഷൂവിലെ കുഞ്ഞന്‍ യന്ത്രത്തിലേക്ക് വേണ്ട നിര്‍ദേശം അയയ്ക്കും. ഇതനുസരിച്ച് ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും.
ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറയുന്നു.
ആദ്യം ബാസ്കറ്റ് ബോള്‍ ഷൂവില്‍ ഈ വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നൈക്ക് പറയുന്നു. ബാസ്കറ്റ് ബോള്‍ കളിയ്ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തചംക്രമണത്തില്‍ അടിക്കടി വ്യതിയാനമുണ്ടാകും. ഇത് കാലുകളിലണിഞ്ഞ ഷൂ അയയാനിടയാക്കും. കളിക്കാരന് ഷൂലേസ് ഇടയ്ക്കിടയ്ക്ക് അഴിച്ച് കെട്ടേണ്ടി വരും.
ഇതൊഴിവാക്കാന്‍ അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ ഉറപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്ത മാസം പുതിയ ഷൂ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നൈക്ക്.
ഏകദേശം 24,800 രൂപ വില മതിക്കുന്ന ഷൂവിന്റെ ഇന്ത്യയിലെ വില വിവരം ലഭ്യമല്ല.
3
views
രവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്
സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന.രവി പൂജാരി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ്പി .സി. ജോര്‍ജ് വെളിപ്പെടുത്തിയത്.
തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. 'നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്' എന്ന തരത്തില്‍ തനിക്ക് അറിയാവുന്ന രീതിയില്‍ ഇംഗ്ലീഷില്‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
3
views
കാണാമറയത്തെ സ്വർഗ്ഗം; ഷോജ
ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ
സഞ്ചാരികൾ ഇനിയും ചെന്നു കയറിയിട്ടില്ലാത്ത ഇടങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ഹിമാചൽ പ്രദേശ്
പുറംനാട്ടുകാരെ കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയായി ചെന്നുകയറുവാൻ പ്രയാസമുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. മഞ്ഞുമൂടി പുറംലോകത്തു നിന്നും വേർപെട്ടു കിടക്കുന്ന ഇത്തരം സ്വര്‍ഗ്ഗസമാനമായ ഇടങ്ങളിൽ ഒന്നാണ് ഷോജ. ഷിംലയ്ക്കും കുളുവിനും ഇടയിലായി കിടക്കുന്ന ഷോജയെന്ന ഹിമാലയൻ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ. ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ. കുളുവും മണാലിയും ഷിംലയുമൊന്നും പോലെ സഞ്ചാരികൾക്കിടയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഇടമാണ് ഷോജ. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത.
ഒറ്റ കാഴ്ചയിൽ പച്ചപരവതാനി വിരിച്ചതുപോലെ തോന്നിക്കുന്ന ഇവിടം പ്രശസ്തമായ ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണ്. അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന് 2368 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.
ഷോജയിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് വാട്ടർഫാൾ പോയന്റ്.
കാടിനു നടുവിൽ നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരിടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
ഹിമാചൽ പ്രേദശിലെ പ്രശസ്തമായ മലയിടുക്കുകളിൽ ഒന്നാണ് ജലോരി പാസ്. സമുദ്ര നിരപ്പിൽ നിന്നും 3134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സെറാജ് വാലിയോട് ചേർന്നാണുള്ളത്. ഒന്നു രണ്ടു മണിക്കൂർ സമയമാണ് ഇവിടെ എത്താനായി നടക്കേണ്ടത്. ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ലോകം മുഴുവനും കാൽച്ചുവട്ടിലാക്കിയ ഒരനുഭവമായിരിക്കും ഇവിടെ നിന്നാൽ ലഭിക്കുക.
തിങ്ങിനിറഞ്ഞു വളരുന്ന ഓക്ക് മരങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു തടാകമാണ് സരോൽസാർ തടാകം. ഇവിടുത്തെ ജലോരി ചുരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ഇവിടുള്ളവർ ആരാധിക്കുന്ന ബുധി നാഗിൻ ദേവിയുടെ ഒരു ചെറിയ ക്ഷേത്രവും ഇതിനു സമീപത്തായി കാണാം.
ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപെടുവാനായി മാണ്ടി രാജാക്കന്മാർ നിർമ്മിച്ച കോട്ടയാണ് രഘുപൂർ കോട്ട.
ഷോജയിലെ ഏക ചരിത്ര സ്മാരകം കൂടിയാണിത്. വലിയ കിടങ്ങുകളും മീനുകള്‍ വളരുന്ന കുളവും കോട്ടയുടെ പ്രത്യേകതകളാണ്. ഇതിൻരെ മുകളിൽ നിന്നും തീർഥൻ വാലിയുടെ കാഴ്ചകൾ കാണാം..
ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ തീർഥൻ താഴ്വരയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. നദിയിൽ നിന്നും ചൂണ്ടയിടലാണ് ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദം.മിതമായ കാലാവസ്ഥയായിതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാം. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമായിരിക്കും ഏറ്റവും യോജിച്ചത്.
കുളുവിനും ഷിംലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഷോജ കുളുവിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും ഹിമാചലിലെത്തുന്ന സഞ്ചാരികൾ കുളുവും മണാലിയും പാർവ്വതി വാലിയും കസോളും ബാരറ്റും ഒക്കെ കണ്ട് അറിയാതെ ഷോജ വിട്ടുപോകാറുണ്ട്. എന്നാൽ ഈ സ്ഥലത്തെ അറിഞ്ഞതിനു ശേഷം ഇവിടെ പോയില്ല എന്നുണ്ടെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.
കുളുവിൽ നിന്നും ഇവിടെ എത്തിച്ചേരുവാൻ എളുപ്പമാണ്. മിക്ക സമയത്തും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
ട്രെയിനിനു വരുവാനാണ് താല്പര്യമെങ്കിൽ ജോഗീന്ദർ നദർ റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ളത്. 164 കിലോമീറ്ററാണ് ഷോജയിൽ നിന്നും ഇവിടേക്ക്. ഷോജയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു മണാലി എയര്‍പോര്‍ട്ടാണ്. ഇത് ഭുണ്ടാര്‍ എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്നു. ഷോജയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിൻ, വിമാന സർവ്വീസുകൾ ലഭ്യമാണ്.ഹിമാചലിലെ യഥാര്‍ഥ ട്രക്കിങ് എന്ന വിശേഷണമാണ് കാംഗ്ര വാലി ട്രക്കിനുള്ളത്. ഹിമാചലിന്റെ തനതായ കാഴ്ചകള്‍ ആസ്വദിക്കാന്‍ താല്പര്യമുള്ളവര്ക്കനുയോജ്യമാണിത്. ട്രക്കിങ്ങില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് പരിചയം നേടാന്‍ പറ്റിയൊരു റൂട്ടുകൂടിയാണിത്. തടാകങ്ങളും ക്ഷേത്രങ്ങളും ഗ്രാമങ്ങളും കണ്ടുകൊണ്ട് മുന്നേറുന്ന ഈ യാത്ര നല്ലൊരനുഭവമായിരിക്കും.
3
views
Tata motors introduce new vehicle waste processing related
Tata motors introduce new vehicle waste processing related
2
views
mercidise benz c class launched in kerala
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി.
സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300d എ എം ജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്ജിന് സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. സി-300ഡി മോഡലിലെ ഡീസല്‍ എന്ജിന് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില
പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും.
2
views
Largest dinosaur foot to date discovered
Scientists today said they have discovered the largest dinosaur foot ever - nearly a metre wide - belonging to a brachiosaur, which was among the biggest land animals on Earth. The study confirms that 150 million years ago brachiosaurs called a huge swath of North America home.
2
views
മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി
ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്കാരങ്ങളാണ് സ്പെഷ്യല്‍ എഡിഷന് നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്സ്, കറുത്ത വീല്‍ കവറുകള്‍, പിന് സ്പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്
2
views
ക്രിമിനലുകളും സ്ഥാനാര്ഥികളായിക്കോ???
കേസിൽ പെട്ടതിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഗുരുതര കേസുള്ളവർ മൽസരിക്കുന്നത് തടയാൻ സർക്കാർ നിയമനിർമാണം നടത്തണം. സ്ഥാനാർഥികൾ കേസുകളുടെ വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് നിരീക്ഷണം.ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതു വിലക്കാന്‍ സുപ്രീംകോടതിക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിൽ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതു തടയാൻ കോടതി മാർഗനിർദേശം പുറപ്പെടുവിച്ചു. കേസിന്റെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകണം.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി പുറത്തുവരുന്നത്. നിലവിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ജനപ്രതിനിധികൾ ആയോഗ്യരാകുകയുള്ളു. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുംവരെ കുറ്റാരോപിതൻ മാത്രമാണെന്ന കാര്യം മറക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. നിയമനിർമാണം പാർലമെന്റിന്റെ അധികാരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
2
views
വാഹന രേഖകള്‍ കൈവശം വയ്ക്കേണ്ടതില്ല... പകരം?
ലൈസന്‍സ്, വാഹന റജിസ്ട്രേഷന്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളുടെ പകര്‍പ്പ് ഇനി കൈവശം വയ്ക്കേണ്ടതില്ല. പകരം ഡിജിറ്റൽ രേഖകൾ മതി .പൊലീസ് പരിശോധിക്കുമ്പോള്‍ മൊബൈലിലോ ടാബിലോ ഉള്ള ഡിജിറ്റല്‍ ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.ജില്ലാ പൊലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കണമെന്നു ബെഹ്റ ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമം (1988), കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ (1989) എന്നിവ പ്രകാരം, നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമയോ ഡ്രൈവറോ ലൈസന്‍സ്, റജിസ്ട്രേഷന്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി നല്‍കണം. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് (2000) പ്രകാരം ഇനിമുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണിച്ചാല്‍ മതി.നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ നിയമപാലകര്‍ക്കു ആ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താം.
രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ അധികാരികള്‍ക്കു കാണിച്ചുകൊടുക്കുന്നതിനോ ഷെയര്‍ ചെയ്യുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റുകള് തുടങ്ങിയവയില്‍ ഡിജി ലോക്കർ ആപ്ലിക്കേഷന്‍ സജ്ജമാക്കാം. കടലാസ് രേഖകള്‍ സ്കാന്‍ ചെയ്തു സ്വയം ഡിജിറ്റലാക്കി സ്വന്തം ഇ–ഒപ്പ് ഉപയോഗിച്ചു സാക്ഷ്യപ്പെടുത്തിയും സൂക്ഷിക്കാം.
2
views