1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിനിടെയാണ് സംഭവം
കണ്മുന്നിൽ വന്നു നിന്ന കടുവയെ നീണ്ട ഒന്നര മണിക്കൂർ നോട്ടം കൊണ്ട് ഓടിച്ച മധ്യപ്രദേശിലെ ഒരു വനിതാ ഫോറെസ്റ് ഗാർഡാണ് കൈയ്യടി വാങ്ങിയിരിക്കുകയാണ്.
മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിന് ഇടെയാണ് ഗാര്‍ഡ് കടുവയുടെ മുന്നില്‍ ചെന്ന് ചാടിയത്.ഇവർക്കൊപ്പം രണ്ടു പുരുഷ ഗാർഡുമാരും ഉണ്ടായിരുന്നു. കടുവ ഇവരെകണ്ടതോടു കൂടെ അലർച്ചയും തുടങ്ങി.കടുവയിൽ നിന്നും ഏഴു മുതൽ പത്തു മീറ്റർ അകലെയാണ് ഇവർ നിന്നിരുന്നത്.
പുരുഷ ഗാർഡുമാർ ഭയപ്പെട്ടു നിന്നപ്പോൾ വനിതാ ഗാർഡാണ് രക്ഷയ്ക്ക് തുണച്ചത്.
ഒരടി പോലും അനങ്ങരുത് എന്ന് നിർദ്ദേശം വനിതാ ഗാർഡ് സഹ ജീവനക്കാർക്ക് നൽകി. തുടർന്ന് കടുവയുടെ കണ്ണിലേക്ക് നോക്കി പ്രതിരോധം തുടങ്ങി.90 മിനിറ്റു നീണ്ടു ഈ പോരാട്ടം. വനിതാ ഗാർഡ് അനാങ്ങാത്തെ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ തോൽവി സമ്മതിച്ചു കടുവ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വനിതാ ഗാർഡിന്റെ മനോധൈര്യമാണ് ഇവരെയും മറ്റു ഗാർഡുമാരുടെയും ജീവൻ രക്ഷിച്ചതെന്ന് ടൈഗർ റിസേർവ് എസ് ഡി ഒ പറഞ്ഞു.
1
view
ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി 400 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കി. 435 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 409 ഗോളുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.എയ്ബറിനെതിരായ മത്സരം തുടങ്ങുംമുമ്പ് റെക്കോഡ് നേട്ടത്തിലേക്ക് ഒരൊറ്റ ഗോള്‍ മതിയായിരുന്നു മെസ്സിക്ക്.
56-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസ്സി റെക്കോഡ് തൊട്ടു.
മത്സരത്തില്‍ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ തകര്‍ത്തു. മെസ്സിയെക്കൂടാതെ ലൂയി സുവാരസാണ് ഗോള്‍ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 13-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചും 88-ാം മിനിറ്റില്‍ ഡാനി സെബാലോസുമാണ് റയലിനായി ലക്ഷ്യം കണ്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ ലെവാന്റെയെ അത്ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി. ലീഗില്‍ ബാഴ്സ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതുമാണ്. സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.
33 പോയിന്റുമായി റയല്‍ നാലാമതാണ്.
1
view
കൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
ആദ്യ ദിനം തന്നെ കൊല്ലം ബൈപാസ്സിലേക്ക് ജനം ഒഴുകിയെത്തി
ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും എന്‍.കെ.പ്രേമചന്ദ്രന് എം.പിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും ബൈപാസിലൂടെ റോഡ് ഷോ നടത്തി. ആദ്യ ദിനം ജനങ്ങള്‍ കൂട്ടത്തോടെ ബൈപാസിലേക്ക് എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.
ഉദ്ഘാടനത്തിന് ശേഷം ബൈപാസിലൂടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പിന്നാലെ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയുടെയും കെ.രാജുവിന്റെയും ഇടതു എംഎല്‍എമാരുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൈപാസിലൂടെ റോഡ് ഷോ നടത്തി.എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെയും മുന്‍ എംപി പീതാംബരക്കുറപ്പിന്റെയും നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ റോഡ് ഷോ. നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്യമായ ബൈപാസിലേക്ക് ആദ്യ ദിനം തന്നെ കൊല്ലം ജനത ഒഴുകിയെത്തി.
ജനം കൂട്ടത്തോടെ എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.
1
view
മസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
മസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും
രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമ ലംഘനമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്ലൈന്‍, റോയല്‍ ഒമാന്‍ പൊലിസ്,പബ്ലിക് പ്രോസിക്യൂഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കാമെന്നും മസ്കത്ത് നഗരസഭ നിര്‍ദേശം നല്കി. ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ല.നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിന്റെ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന് മതിയായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്കര്‍ഷിക്കുന്നു.പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
1
view
ബഹിരാകാശത്തേക്ക് മൃഗങ്ങൾക്ക് പകരം റോബോട്ടുകൾ
ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കും
ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഇന്ത്യ പരീക്ഷണാര്‍ഥം മൃഗങ്ങളെ അയക്കില്ല. പകരം റോബോട്ടുകളെ അയക്കും.
ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കും. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലല്ലെന്ന് െഎ.എസ്.ആര്.ഒ മേധാവി ഡല്‍ഹിയില്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്ന പുതിയ പദ്ധതി െഎ.എസ്.ആര്.ഒ പ്രഖ്യാപിച്ചു.2021 ഡിസംബറില്‍ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശയാത്രികരെ ഈ വര്‍ഷം തന്നെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.
വ്യോമസേന ഇതില്‍ നിര്‍ണായക പങ്കുവഹിക്കും.
മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഹ്യൂമനോയ്ഡുകളെ അഥവാ യന്ത്രമനുഷ്യരെ അയച്ച് സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കും. ബഹിരാകാശത്ത് ഇതുവരെ മനുഷ്യരെ എത്തിച്ച രാജ്യങ്ങള്‍ അതിന് മുന്‍പ് മൃഗങ്ങളെ അയച്ചിരുന്നെങ്കില്‍ ഇന്ത്യ അത് ചെയ്യില്ല.
ബഹിരാകാശ സാങ്കേതിക വിദ്യയിലേയ്ക്ക് വിദ്യാര്‍ഥികളെയും കണ്ണിചേര്‍ക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഒാരോ സംസ്ഥാനത്തുനിന്നും മൂന്ന് പേര്‍ക്ക് വീതം ഒരുമാസത്തെ പരിശീലനം നല്‍കും. എല്ലാ ചെലവും െഎഎസ്ആര്‍ഒ വഹിക്കും.
ചന്ദ്രനില്‍ ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ഇടത്താകും ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം.
1
view
ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം
ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ശശികുമാര്‍ വർമ്മ
ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും സര്‍ക്കാര്‍ 51 യുവതികളുടെ പട്ടിക കൈമാറിയ നടപടി ആകാശത്ത് പോയ അടി ഏണിവച്ച് വാങ്ങിയ പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല നട അടയ്ക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ഇത്തവണത്തെ മണ്ഡലകാല തീര്‍ഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചത്. പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമായിരുന്നു ഞായറാഴ്ച ദര്‍ശനത്തിന് അവസരം ലഭിച്ചത്. കൊട്ടാരം പ്രതിനിധിയുടെ ദര്‍ശനത്തിന് പിന്നാലെ മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. 51 പേരുടെ ലിസ്റ്റ് സുപ്രീകോടതിയില്‍ കൊടുത്ത സര്‍ക്കാര്‍ നടപടിയെ പറ്റി ശത്രുക്കളോടുപോലും ഇത് ചെയ്യരുതെന്നും ശശികുമാരവര്‍മ പറഞ്ഞു.
ശബരിമലയില്‍ തിരക്ക് കുറയുന്നത് കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
1
view
വോട്ടിങ് യന്ത്രത്തിലെ തിരിമറി: കോൺഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി
കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു
വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടക്കുന്നുവെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തിനു പിന്നാലെ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടല്‍.
ലണ്ടനിൽ നടന്ന ഹാക്കത്തണിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തത് ആയുധമാക്കിയാണ് ബിജെപിയുടെ ആക്രമണം. കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. പാർട്ടി പ്രതിനിധിയായല്ല കപിൽ സിബൽ ഹാക്കത്തണിൽ പങ്കെടുത്തതെന്നാണ് കോൺഗ്രസിന്റെ മറുപടി.2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് സെയ്ദ് ഷുജയെന്ന യു എസ് ഹാക്കർ വെളിപ്പെടുത്തിയതിന് രാഷ്ട്രീയ ഏറ്റുമുട്ടലും സജീവമായി. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ ഹാക്കത്തോണിലാണ് ഹാക്കാർ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഹാക്കത്തോണിൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
റഫാൽ അഴിമതി ആരോപണങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ അടുത്ത കള്ളത്തരമെന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചത്.
എന്തു ചവറും ജനം സ്വീകരിക്കുമെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്ന് ജയ്റ്റ്ലി ട്വീറ്റ് ചെയ്തു.
ലണ്ടനിൽ നടന്ന ഹാക്കത്തോണിലേയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെന്നാണ് സംഘാടകർ അവകാശപ്പെട്ടു.
ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് നിലപാടെങ്കിലും നിലവിൽ ബുദ്ധിമുട്ടുള്ളതിൽ വി വി പാറ്റ് യന്ത്രങ്ങൾ പരമാവധി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വേട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ നാലംഗ സമിതി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ശനിയാഴ്ച്ച രൂപീകരിച്ചിരുന്നു. അഭിഷേക് സിങ് വി, അഖിലേഷ് യാദവ്, സതീഷ് ചന്ദ്ര മിശ്ര, അരവിന്ദ് കേജ്രിവാൾ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.
1
view
ദിവസം 70 കോടീശ്വരൻമാർ ജനിക്കുന്നു
അതിസമ്പന്നരുടെ ദിവസവരുമാനം 2200 കോടി
ഇന്ത്യയിലെ കോടീശ്വരന്മാർ കഴിഞ്ഞവർഷം ദിവസം ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപ.
രാജ്യത്തെ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ ഒരു വർഷമുണ്ടായത് 39 ശതമാനം വർധന. അതേസമയം, താഴെത്തട്ടിലുള്ള ജനസംഖ്യയുടെ 50 ശതമാനത്തിന്റെ സമ്പത്തിലെ വർധന മൂന്നുശതമാനം മാത്രം.രാജ്യത്തെ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ 2004 മുതൽ കടക്കെണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിക്കുമുന്നോടിയായി അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാം പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചുരുക്കംവരുന്ന അതിസമ്പന്നർ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുമ്പോൾ പാവപ്പെട്ടവർ ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യുട്ടീവ് ഡയറക്ടർ വിന്നി ബ്യാൻയിമ പറഞ്ഞു. ഒരുശതമാനംമാത്രം വരുന്ന അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടർന്നാൽ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും അവർ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കുന്ന പ്രധാന വ്യക്തികളിലൊരാളാണ് അവർ.
രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനം അതിസമ്പന്നരുടേത്
ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 77.4 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാൽ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണ് രാജ്യത്തെ 51.53 ശതമാനം സമ്പത്തുമുള്ളത്. രാജ്യത്തെ 50 ശതമാനം ആളുകളുടെ കൈവശമുള്ളതിന് തുല്യമായത്ര സമ്പത്ത് ഒമ്പത് കോടീശ്വരന്മാരുടെ കൈയിൽമാത്രമുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യയിൽ 2018-2022 കാലയളവിൽ ദിവസം പുതുതായി 70 കോടീശ്വരൻമാർ ഉണ്ടാകുമെന്ന് ഓക്സ്ഫാം കണക്കാക്കുന്നു. സാമ്പത്തിക അസമത്വം ഈ തോതിൽ വളരുന്നതിന് സർക്കാരും കാരണക്കാരാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തിൽ ആവശ്യത്തിന് പണം കൃത്യമായി അനുവദിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റുള്ളവർക്ക് ഇത് നിഷേധിക്കപ്പെടുന്നതായി ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സാമ്പത്തിക അസമത്വം കൂടുന്നത് പെൺകുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.
2018-ൽ ഇന്ത്യയിൽ 18 പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്.
ഇതോടെ പട്ടികയിൽ ആകെ 119 പേരായി. ഇവരുടെ ആകെ സമ്പത്ത് 40,000 കോടി ഡോളർ (ഏകദേശം 28 ലക്ഷം കോടി രൂപ) കടന്നു. ചരിത്രത്തിൽ ആദ്യമാണിത്. 2017-ൽ ഇത് 32,550 കോടി ഡോളർ (23.16 ലക്ഷം കോടി രൂപ) ആയിരുന്നു. 2018 -ൽ 44,010 കോടി ഡോളറിലെത്തി (31.36 ലക്ഷം കോടി രൂപ). 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ഒറ്റവർഷമുണ്ടാകുന്ന ഏറ്റവുംവലിയ വാർഷിക വളർച്ചയാണിത്.
ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിൻറെ സ്വത്തുനികുതി അരശതമാനംകൂടി കൂട്ടിയാൽ സർക്കാരിന് ആരോഗ്യമേഖലയിൽ 50 ശതമാനം അധികതുക ചെലവഴിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആകെ റവന്യൂ-മൂലധന ചെലവിനെക്കാൾ കൂടുതലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്. 2.08 ലക്ഷം കോടിരൂപയാണ് ഈവിഭാഗങ്ങളിൽ സർക്കാർ ചെലവ്.
മുകേഷ് അംബാനിയുടെ ആകെ സ്വത്ത് 2.8 ലക്ഷം കോടിയും.
ഇന്ത്യയടക്കം പലരാജ്യങ്ങളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് അപ്രാപ്യം. സമ്പന്നർക്കുമാത്രമേ ഇതിനുള്ള ചെലവ് താങ്ങാനാവൂ. ഇന്ത്യയിൽ പാവപ്പെട്ട കുടുംബങ്ങളിൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണസംഖ്യ സമ്പന്നകുടുംബങ്ങളിലുള്ളതിനെക്കാൾ മൂന്നുമടങ്ങാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ക്രെഡിറ്റ് സ്യൂസ് വെൽത്ത് ഡേറ്റാബുക്ക്, ഫോബ്സ് കോടീശ്വരപട്ടിക എന്നിവയുൾപ്പെടെ പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ വിശകലനത്തിൽനിന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2
views
സൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ല
സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയിട്ടും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതിയില്ല.
വനിതകള്‍ക്കായുള്ള രാജ്യത്തെ ഒരേ ഒരു ഇരുചക്ര വാഹന പരിശീലന കേന്ദ്രമായ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി തേടി കാത്തിരിക്കുകയാണ് നിരവധി വനിതാ റൈഡര്‍മാര്‍.പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് സൗദി നിരത്തുകളിലൂടെ ബൈക്കുകളില്‍ യാത്ര ചെയ്യണമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഇവര്‍ക്ക് മനസിലായത്.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ല .
എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വഇല്‍ ഹുറൈബ് പറയുന്നത്. ട്രാക്ടറും ട്രെയിലറും ഓടിക്കാനുള്ള ലൈസന്‍സ് വരെ സ്ത്രീകള്‍ക്ക് നല്‍കിയതായി അറിഞ്ഞുവെന്നും എന്നാല്‍ ഇരുചക്ര വാഹന ലൈസന്‍സിനായുള്ള ഒരു അപേക്ഷ പോലും ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രശ്നം എന്ത് തന്നെയായാലും അത് ഉടനെ പരിഹരിക്കപ്പെടുമെന്ന പ്രീതീക്ഷയാണ് ഇവിടുത്തെ വനിതാ റൈഡര്‍മാര്‍ക്ക്.
1
view
ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രീയപ്പാര്‍ട്ടിയായ നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍.ഡബ്ല്യു.പി.)
തിങ്കളാഴ്ച മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.ഡബ്ല്യു.പി.യുടെ തീരുമാനം. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകയായ ഡോ. ശ്വേത ഷെട്ടിയാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ലോക്സഭയില്‍ 50 ശതമാനം സ്ത്രീ സംവരണത്തിനായി ശ്രമിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
ഡല്‍ഹിയിലും കര്‍ണ്ണാടകയിലുമാണ് ആദ്യ ഘട്ടത്തില്‍ പാര്‍ട്ടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഹൈദ്രാബാദില്‍ മാത്രം ഇവര്‍ക്ക് 1.4 ലക്ഷം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ലമെന്റില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു അവകാശം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ സംവരണത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
'മഹിളാ രക്ഷക്' എന്നപേരില്‍ മൊബൈല്‍ ആപ്പ് എന്‍.ഡബ്ല്യു.പി. വൈകാതെ പുറത്തിറക്കും. അവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനാണിത്. രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും യുവ പാര്‍ലമെന്റി'ന് രൂപം നല്‍കും.
വനിതകള്‍ക്കുള്ള രാഷ്ട്രീയ പഠനകേന്ദ്രങ്ങളായിരിക്കും ഇതെന്നും ഷെട്ടി പറഞ്ഞു.
1
view
യു.എ.ഇ സ്കൂളുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം
യു.എ.ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി.
ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും ചിപ്സുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം.
ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഈ നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷകക്കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം, ക്ഷീണം തുടങ്ങിയ അസുഖങ്ങളെല്ലാം സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നതില്നിന്ന് യുവതലമുറയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നടപടി.ഈ നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായും പങ്കുവെക്കണം. സ്കൂളുകളിലേക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്.
പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു.
1
view
ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്
കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം
എസ്പി–ബിഎസ്പി–കോൺഗ്രസ് സഖ്യമായാൽ യുപിയിൽ ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്.ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്പി, ബിഎസ്പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും.ആകെ 80 ലോക്സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014–ൽ ബിജെപി– അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്.എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി– അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും.വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു.കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.എസ്പിയും ബിഎസ്പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ ടുഡേ–കാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്.ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ സർവേയിൽ വ്യക്തമല്ല.
1
view
66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു.
നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന് ഉദിച്ചത്.
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന് 2.14ന് അസ്തമിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും.
ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്ക്കുന്ന സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും.ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും.
സൂര്യന് അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.
1
view
ആഢംബര വാനുമായി മെര്‍സിഡീസ്
019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി
ആഢംബര എംപിവികള്‍ക്ക് പുതിയ നിര്‍വചനം കുറിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി. ഇന്ത്യയില്‍ നിലവില്‍ ആഢംബര എംപിവികളില്ല. 68.4 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വന്നിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് വി-ക്ലാസ് ഈ കുറവ് നികത്തും. രണ്ടു വകേഭദങ്ങള്‍ മാത്രമെ വി-ക്ലാസിനുള്ളൂ, പ്രാരംഭ എക്സ്പ്രഷനും ഉയര്‍ന്ന എക്സ്ക്ലൂസീവും.2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയുമാണിത്. തൊണ്ണൂറുകളില്‍ എംബി100 വാനും 2011-ല്‍ ആര്-ക്ലാസ് ലക്ഷ്വറി എംപിവിയും ബെന്‍സ് ഇന്ത്യയിലെത്തിച്ചിരുന്നു.
81.90 ലക്ഷം രൂപയാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് ലൈന്‍ മോഡലിന് വില.
ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ മെര്‍സിഡീസ് അവതരിപ്പിക്കുന്ന ആദ്യ മോഡലെന്ന ബഹുമതിയും വി-ക്ലാസിന് സ്വന്തം. പൂര്‍ണ്ണമായും സ്പെയിനില്‍ നിര്‍മ്മിച്ച വി-ക്ലാസ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്കു വരിക.
എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കും. 160 bhp കരുത്തും 380 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത.ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.
ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് മോഡല്‍.
എക്സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ വി-ക്ലാസിന് പക്വമായ ഭാവം സമ്മാനിക്കുന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം എംപിവിയുടെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഏറെക്കുറെ എസ്-ക്ലാസിന്റേതുതന്നെ.
ഹെഡ്ലാമ്പിലാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും.സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്.
പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.
പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന് വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.തടിക്കും തുകലിനും യാതൊരു പഞ്ഞവും അകത്തളത്തിലില്ല. മേല്‍ത്തരം തുകല്‍ അപ്ഹോള്‍സ്റ്ററി മാത്രം മതി വി-ക്ലാസിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന് സ്റ്റീയറിംഗ് വീലാണ് എംപിവിക്ക് ലഭിക്കുന്നത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയും ഒരുങ്ങുന്നുണ്ട്.
അറ്റന്ഷന് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, ഹെഡ്ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി-ക്ലാസിന്റെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. നാലു മെറ്റാലിക് നിറങ്ങളിലാണ് എംപിവി വരിക. ആഗോള തലത്തില്‍ നാല് എന്ജിന് ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്.
സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറപ്പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും.
1
view
സച്ചിനെ പിന്നിലാക്കി രോഹിത്
സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് നേപ്പാളിന്റെ കൗമാര താരം രോഹിത് പൗഡല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റോക്കോഡ് ഇനി രോഹിതിന് സ്വന്തം. 16 വയസ്സും 146 ദിവസവും മാത്രം പ്രായമുള്ള രോഹിത് യു.എ.ഇയ്ക്കെതിരായ മത്സരത്തിലാണ് ചരിത്രമെഴുതിയത്. 1989-ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന് ആദ്യ അന്താരാഷ്ട്ര അര്‍ധശതകം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്ന് സച്ചിന് ചരിത്രം കുറിക്കുകയായിരുന്നു.അതോടൊപ്പം ഏകദിനത്തില്‍ ഫിഫ്റ്റി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും നേപ്പാളുകാരന് സ്വന്തമാക്കി. പാക് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റെക്കോഡാണ് രോഹിത് മറികടന്നത്. 1999-ല്‍ ശ്രീലങ്കയ്ക്കെതിരേ അഫ്രീദി 16 വയസും 217 ദിവസവും പ്രായമുള്ളപ്പോഴാണ് അര്‍ദ്ധ ശതകം നേടിയത്.
37 പന്തില്‍ സെഞ്ചുറിയും കുറിച്ച അഫ്രീദി അന്ന് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു.
ഏകദിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അര്‍ധസെഞ്ചുറി ഒരു വനിതാ താരത്തിന്റെ പേരിലാണ്. തന്റെ പതിനാലാം വയസില്‍ ഏകദിനത്തിലും ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയ ജോമറി ലോഗ്ടണ്‍ബര്‍ഗിന്റെ പേരിലാണ് ആ റെക്കോര്‍ഡ്.58 പന്തില്‍ 55 റണ്‍സാണ് യു.എ.ഇക്കെതിരേ രോഹിത് അടിച്ചെടുത്തത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം ഏകദിനം 145 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിട്ടുണ്ട്. 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയാണ് യു.എ.ഇയെ എറിഞ്ഞിട്ടത്.
നേപ്പാള്‍ 242 റണ്‍സെടുത്തപ്പോള്‍ യു.എ.ഇയുടെ പോരാട്ടം 97-ല്‍ അവസാനിച്ചു.
1
view
‘ഹിന്ദുമത പ്രാർഥന’ വേണ്ട
കേന്ദ്രീയ വിദ്യാലയങ്ങളിൽ ‘ഹിന്ദുമത പ്രാർഥന’ നിർത്തലാക്കണമെന്ന ഹർജി ഭരണഘടനാ ബെഞ്ചിലേക്ക്
കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്.
സർക്കാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹർജി നൽകിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു.രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളിൽ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം ‘അസതോമാ സദ്ഗമയാ...’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ പണം മുടക്കുന്ന സ്കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകുന്നത് ശരിയല്ല. ഒരു തരത്തിലുള്ള പ്രാർഥനകളും ആവശ്യമില്ല. വിദ്യാർഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തുന്നതിന് പ്രാർഥനകൾ തടസ്സം നിൽക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ പ്രായോഗികമാർഗങ്ങൾ തേടുന്നതിനുപകരം ദൈവത്തിൽ അഭയംതേടാനാകും വിദ്യാർഥികൾ ശ്രമിക്കുകയെന്നും ഹർജിയിൽ പറയുന്നു.
സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദേശങ്ങൾ പാടില്ലെന്ന് ഭരണഘടനയുടെ 28(1) വകുപ്പ് വ്യക്തമാക്കുന്നു.
കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രാർഥന സൂക്ഷ്മമായി പഠിച്ചാൽ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വ്യക്തമാകും. രാജ്യവ്യാപകമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ഈ പ്രാർഥന അടിച്ചേൽപ്പിക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് വിഷയം. അതിനാൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ഒരു തരത്തിലുള്ള പ്രാർഥനയും വേണ്ടെന്ന് നിർദേശിക്കണം. വിദ്യാർഥികളിൽ ശാസ്ത്രീയമായ പഠനരീതി പ്രോത്സാഹിപ്പിക്കണം.കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് കീഴിലാണ് 50 വർഷത്തിലേറെയായി കേന്ദ്രീയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയുമാണിത്. കേന്ദ്രീയവിദ്യാലയങ്ങളിലെല്ലാം ഒരേ പാഠ്യരീതിയും സിലബസുമാണ് പിന്തുടരുന്നത്. ഭരണഘടന പൗരൻമാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകിയിരിക്കെ, ഏതെങ്കിലും മതത്തിന്റെ പ്രാർഥനാഗാനം അടിച്ചേൽപ്പിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
1
view
17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു
നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതിയെ തുടർന്ന് നേതാവ് സസ്പെന്‍ഷനിൽ .
മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു
ഒന്നരവർഷം ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോൾ പെൺകുട്ടി ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.
ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.
1
view
വൈഫൈ സിഗ്നലില്‍ നിന്നും വൈദ്യുതി
വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ
വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ബോസ്റ്റണ്ണിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം. എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാന്‍ സാധിക്കുന്ന ഉപകരണങ്ങൾ 'റെക്റ്റെന്നാസ്' (rectennas) എന്നാണ് അറിയപ്പെടുന്നത്.
ഒരു ഫ്ളെക്സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആകിരണം ചെയ്യുന്നത്.
ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും.
ആഗിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും.
എത് രൂപത്തിലേക്കും മാറ്റാന്‍ സാധിക്കും വിധം വഴക്കമുള്ളതാണ് ഈ ഉപകരണം എന്ന പ്രത്യേകതയും ഉണ്ട്.
1
view
ഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഡാന്‍ കോട്സ്
ഇന്ത്യയില്‍ തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു. പാകിസ്താന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വന്‍ തോതിലുള്ള ആക്രമണം നടക്കാനിടയുണ്ടെന്ന് ഡാന്‍ കോട്സ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഡാന്‍ കോട്സ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് ഭീകസംഘടനകളെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് ആയുധമായി ഉപയോഗിക്കുകയാണെന്നും കോട്സ് ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ളവയെ പാകിസ്താന് പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത്തരം സംഘടനകള്‍ക്ക് പാകിസ്താന് സുരക്ഷാതാവളമൊരുക്കുകയാണെന്നും കോട്സ് പറഞ്ഞു. താലിബാനെതിരെ യുഎസ് നടപ്പാക്കിയ ഭീകരവിരുദ്ധ ഉദ്യമങ്ങള്‍ ഈ സംഘടനകള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കാനിടയുണ്ടെന്നും തുടര്‍ന്ന് തിരിച്ചടികള്‍ മറ്റു രാജ്യങ്ങള്‍ക്ക് നേരെയുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകവ്യാപകമായി ഭീകരസംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കണ്ടെത്തിയ നിഗമനങ്ങള്‍ കോട്സും യുഎസിലെ മറ്റ് പ്രമുഖ ഇന്റലിജന്‍സ് ഏജന്‍സികളും സെനറ്റ് സെലക്ട് കമ്മിറ്റിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1
view
ബിഎസ്എന്‍എല്ലും ടാറ്റയും കൈകോർക്കുന്നു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും കൈകോര്‍ത്തു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കൈകോര്‍ത്തു. സ്മാര്‍ട് കാര്‍ നിര്‍മാണത്തിനായി മുന്‍നിര ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനി ടാറ്റാ മോട്ടോര്‍സും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു. സ്മാര്ട്കാറിന് വേണ്ട ആശയവിനിമയ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എലിന്റെ ചുമതല. ഇതിനായി ബിഎസ്എന്‍എലിന്റെ എംബഡഡ് സിം കാര്‍ഡുകള്‍ ടാറ്റാ മോട്ടോഴ്സിന് ലഭ്യമാക്കും.എംബഡഡ് സിംകാര്‍ഡുകള്‍ക്കായി നിലവില്‍ ടാറ്റാ മോട്ടോര്‍സുമായി ബിഎസ്എന്‍എല്‍ സഹകരിച്ചുവരുന്നുണ്ട്. അഞ്ച് ലക്ഷം സിംകാര്‍ഡുകള്‍ ഇതിനോടകം നല്കിക്കഴിഞ്ഞുവെന്നും പത്ത് ലക്ഷം കാര്‍ഡുകള്‍ കൂടി നല്‍കാനുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
സ്മാര്‍ട് കാറുകള്‍ക്ക് വേണ്ടിയാണ് ഈ സിംകാര്‍ഡുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമോബൈല്‍, ഹോം ഓട്ടോമേഷന്‍ മേഖലകള്‍ക്ക് വേണ്ടി 5ജി സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീന് റ്റു മെഷീന് സിംകാര്‍ഡുകള്‍ അടുത്തവര്ഷത്തോടെയെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ബിഎസ്എന്‍എലുമായുള്ള സഹകരണം ടാറ്റാ മോട്ടോര്‍സിന്റെ ടിയാഗോ, ഹെക്സ അതുപോലെ അടുത്തിടെ പുറത്തിറക്കിയ എസ്യുവി ഹാരിയര്‍ കാറുകളെ സ്മാര്ട്കാറുകളാക്കി മാറ്റും. മെഷീന് റ്റു മെഷീന് സിംകാര്‍ഡുകളിലൂടെ 1200 കോടിയുടെ വാര്‍ഷിക ലാഭമാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു. അടുത്തകാലത്തായി ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ വാഹന, ഗതാഗത മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് കാറുകളുടെ കടന്നുവരവ് വിപണിയില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പുതുമുഖം കല്‍പ്പിക്കും
മെഷീന് റ്റു മെഷീന് എന്ന സാങ്കേതിക വിദ്യ (എം റ്റു എം) നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കാൻ സാധിക്കുന്നത്.
സെന്‍സറുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വയര്‍ ബന്ധിത ഉപകരണങ്ങളും വയര്‍ലെസ് ഉപകരണങ്ങളും തമ്മില്‍ ആശ്യവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് എംറ്റുഎം. സ്മാര്‍ട് ഗതാഗതം, സ്മാര്‍ട് സിറ്റി, സ്മാര്‍ട്ട് ഹോം, സ്മാര്‍ട് ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സംവിധാനത്തിന് സഹായകരമാവുന്നതാണ് എം റ്റു എം സാങ്കേതിക വിദ്യ. കാറുകളും, യന്ത്രങ്ങളും വീട്ടുപകരണങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ അത് സഹായിക്കുന്നു. 5ജി സാങ്കേതിക വിദ്യകള്‍ക്ക് പ്രചോദനം നല്കുന്നു.
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ ഓട്ടോമോട്ടീവ്, ഗതാഗത രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്.
സ്മാര്‍ട് കാറുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ ആ മേഖലയില്‍ അതിനനുസൃതമായ സമൂലമാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാര്‍ട് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി വിപണിയാണ് വാഹനിര്മാതാക്കള് മുന്നില്‍ കാണുന്നത്.
വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയെ അവര്‍ ഉറ്റുനോക്കുകയാണ്. ടെലികോം സേവനദാതാക്കളും അതിനായുള്ള അണിയറ നീക്കങ്ങളിലാണ്.
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ് നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്ടാ റ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.
1
view
നടിക്കെതിരെ പള്‍സര്‍സുനി
കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു.
ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തുനിന്നുള്ളതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
1
view
ബംഗാളിൽ സിപിഎമ്മും കോൺഗ്രസ്സും സീറ്റ് ധാരണ
സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്
പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു.
സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിനും രണ്ടും സീറ്റുകളാണുള്ളത്.വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നില്ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, ആദ്യം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംഘടന ദുര്‍ബലമെന്നുപറയുന്ന ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ബലപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ജാഗ്രതയോടെ മാത്രമേ സി.പി.എം. തീരുമാനമെടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ പരസ്യമായ സഖ്യമുണ്ടാകുമോ അതോ ഏതാനും സീറ്റുകളില്‍ ധാരണ എന്ന നിലയിലാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസില്‍ ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റേതടക്കമുള്ള നേതാക്കള്‍ തൃണമൂലില്‍ ചേരുന്നതും ആശങ്ക കൂട്ടി.
അടുത്തിടെ കോണ്‍ഗ്രസിന്റെ വനിതാ എം.പി. തൃണമൂലില്‍ ചേര്‍ന്നിരുന്നു. അതേസമയം, ഇടതുപക്ഷത്തിനൊപ്പം ചേരുന്നത് കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും എ.ഐ.സി.സി. നേതൃത്വം കരുതുന്നു. ഇടതിനൊപ്പം കൈകോര്‍ക്കാനാണ് രാഹുലിനും താത്പര്യമെന്നറിയുന്നു. കോണ്‍ഗ്രസിലും സഖ്യത്തിന്റെ കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞയിടെ ബംഗാളിലെ നേതാക്കളുമായി സഖ്യകാര്യം ചര്‍ച്ചചെയ്തിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുംചെയ്തു. എന്നാല്‍, ബി.ജെ.പി.യെ തോല്പിക്കാന് സാധ്യമായിടത്ത് കോണ്‍ഗ്രസുമായി ധാരണയാവാമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് സി.പി.എമ്മില്‍ വീണ്ടും സഖ്യചര്‍ച്ചകള്‍ തുടങ്ങിയത്
2
views
കണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു
ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്റഡ്രോയിഡ് ക്യു ഉടന്‍ എത്തുന്നു.ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9 പൈ എത്തി ത്തുടങ്ങിയിട്ടേയുള്ളൂ. അപ്ഡേഷന് ഉറപ്പ് ലഭിച്ച സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യു തയ്യാറെടുക്കുന്നു. ക്യു എന്നാണോ പുതിയ പതിപ്പിന്റെ പേര് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദഗ്ധരുള്‍പ്പെടെ ഉപയോഗിക്കുന്നത് ക്യു എന്നാണ്.ഈ വര്‍ഷം അവസാനത്തോടെ ക്യു അപ്ഡേഷന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയിഡ് 9 പൈയുടെ പരിഷ്കരിച്ച പതിപ്പാവും ക്യു.ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക. ഈ വര്‍ഷം മടക്കി ഉപയോഗിക്കുന്ന ഫോണുകൾ കൂടി വന്നതിനാൽ അത്തരം ഫോണുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും ക്യുവിന്റെ ക്രമീകരണവും. ഡാര്‍ക് മോഡാണ് ക്യു വില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രത്യേകതകളിലൊന്ന്. കണ്ണുകളെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. പ്രത്യേകിച്ച് ഓലെഡ് ഡിസ്പ്ലെകളോടെയാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ എത്തുന്നു എന്നിരിക്കെ.ചാര്‍ജ് നിലനിര്‍ത്താനും ഡാര്‍ക് മോഡിനാവും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലെ അപ്ഡേഷനാണ് ക്യുവിലെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.നേരത്തെ വണ്‍പ്ലസ് അവരുടെ കസ്റ്റമൈസ്ഡ് പതിപ്പായ ഓക്സിജന്‍ ഒ.എസില്‍ ഡാര്‍ക് മോഡ് ചേര്‍ത്തിരുന്നു.പിന്നാലെ മറ്റു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ സ്വന്തം പതിപ്പില്‍ ഡാര്‍ക് മോഡ് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഒരേ സമയം രണ്ട് ആപ്പുകൾ പ്രവർത്തിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍ എന്തൊക്കെയാവും ക്യുവില്‍ ഒളിപ്പിച്ച് വെച്ചത് എന്ന് പൂര്‍ണമായും വ്യക്തമല്ല.ഏത് ഫോണുകള്‍ക്കാവും അപ്ഡേഷന് ആദ്യം ലഭിക്കുക എന്നത് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട് .
1
view
സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്
വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ, ചുളുങ്ങാത്ത സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍. നിസാന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്.) പരിപാടികളുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച 'ഹാവ് യു ക്ലിക്ഡ് ടുഡേ' എന്ന പദ്ധതിയുടെ ഭാഗമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് പുറത്തിറക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ വാഹനം ഓടിക്കുന്നവരില്‍ അഞ്ചിലൊരാള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നിസാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വസ്ത്രം ചുളുങ്ങുമെന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലെ അസൗകര്യവുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയ കാരണം. ഇതിനൊരു പരിഹാരമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചത്.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പറ്റുന്ന കോട്ടണ്‍-പോളിയെസ്റ്റര്‍ തുണിയിലാണ് ഷർട്ട് നിര്‍മിച്ചിരിക്കുന്നത്.
ഷര്‍ട്ട് ക്ലാസിക് വെള്ള നിറത്തിലുള്ളതാണ്.
1
view
Niti Aayog prepares plan for introduce electric bus fleet for public transport in India
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇലക്ട്രിക് ബസ് എത്തിക്കാന്‍ നീതി ആയോഗ് മോഡല്‍ കണ്സെഷന് എഗ്രിമെന്റുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗതത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. നീതി ആയോഗിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും പൊതു ഗതാഗത വകുപ്പില്‍ നിശ്ചിത ശതമാനം ഇലക്ട്രിക് ബസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രിക് ബസ് ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നീതി ആയോഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.