‘ഹിന്ദുമത പ്രാർഥന’ വേണ്ട
കേന്ദ്രീയ വിദ്യാലയങ്ങളിൽ ‘ഹിന്ദുമത പ്രാർഥന’ നിർത്തലാക്കണമെന്ന ഹർജി ഭരണഘടനാ ബെഞ്ചിലേക്ക്
കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്.
സർക്കാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹർജി നൽകിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു.രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളിൽ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം ‘അസതോമാ സദ്ഗമയാ...’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ പണം മുടക്കുന്ന സ്കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകുന്നത് ശരിയല്ല. ഒരു തരത്തിലുള്ള പ്രാർഥനകളും ആവശ്യമില്ല. വിദ്യാർഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തുന്നതിന് പ്രാർഥനകൾ തടസ്സം നിൽക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ പ്രായോഗികമാർഗങ്ങൾ തേടുന്നതിനുപകരം ദൈവത്തിൽ അഭയംതേടാനാകും വിദ്യാർഥികൾ ശ്രമിക്കുകയെന്നും ഹർജിയിൽ പറയുന്നു.
സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദേശങ്ങൾ പാടില്ലെന്ന് ഭരണഘടനയുടെ 28(1) വകുപ്പ് വ്യക്തമാക്കുന്നു.
കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രാർഥന സൂക്ഷ്മമായി പഠിച്ചാൽ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വ്യക്തമാകും. രാജ്യവ്യാപകമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ഈ പ്രാർഥന അടിച്ചേൽപ്പിക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് വിഷയം. അതിനാൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ഒരു തരത്തിലുള്ള പ്രാർഥനയും വേണ്ടെന്ന് നിർദേശിക്കണം. വിദ്യാർഥികളിൽ ശാസ്ത്രീയമായ പഠനരീതി പ്രോത്സാഹിപ്പിക്കണം.കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് കീഴിലാണ് 50 വർഷത്തിലേറെയായി കേന്ദ്രീയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയുമാണിത്. കേന്ദ്രീയവിദ്യാലയങ്ങളിലെല്ലാം ഒരേ പാഠ്യരീതിയും സിലബസുമാണ് പിന്തുടരുന്നത്. ഭരണഘടന പൗരൻമാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകിയിരിക്കെ, ഏതെങ്കിലും മതത്തിന്റെ പ്രാർഥനാഗാനം അടിച്ചേൽപ്പിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
3
views
വെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
വെള്ളം കുടിക്കാനായി മാത്രം വാട്ടര്‍ ബെല്‍ പദ്ധതി തൃശ്ശൂരിലെ സ്കൂളില്‍ നടപ്പാക്കി
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാൻ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യപകര്‍. വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്കൂളില്‍ നടപ്പാക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികൾക്ക് കുടിയ്ക്കാൻ സ്കൂളിലേക്ക് വെള്ളം കൊടുത്തു വിടും. എന്നാല്‍ പലരും അത് കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലാണ് ബെല്ലടിച്ച് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്. ബോധവല്കരണം നടത്താൻ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമും ഒരുക്കി. ഇതിന് മുമ്പും സംസ്ഥാനത്തെ പല സ്കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടര്‍ ബെല്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
3
views
നവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍
സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി
പിണറായി വിജയന് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്.പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും.
അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും ഉണ്ടാകും.3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി.നവകേരളത്തിന് 25 പദ്ധതികള്‍.ആകെ ബജറ്റ് ചിലവ് 1.42 ലക്ഷം കോടി.നാളികേര മേഖലക്ക് 170 കോടി.ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തും.മത്സ്യത്തൊഴിലാളികള്‍ക്കായി കൂടുതല്‍ ഫ്ളാറ്റുകള്‍ പണിയും.അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും.സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി. അവതരിപ്പിച്ചു.
3
views
കാണാമറയത്തെ സ്വർഗ്ഗം; ഷോജ
ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ
സഞ്ചാരികൾ ഇനിയും ചെന്നു കയറിയിട്ടില്ലാത്ത ഇടങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ഹിമാചൽ പ്രദേശ്
പുറംനാട്ടുകാരെ കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയായി ചെന്നുകയറുവാൻ പ്രയാസമുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. മഞ്ഞുമൂടി പുറംലോകത്തു നിന്നും വേർപെട്ടു കിടക്കുന്ന ഇത്തരം സ്വര്‍ഗ്ഗസമാനമായ ഇടങ്ങളിൽ ഒന്നാണ് ഷോജ. ഷിംലയ്ക്കും കുളുവിനും ഇടയിലായി കിടക്കുന്ന ഷോജയെന്ന ഹിമാലയൻ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ. ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ. കുളുവും മണാലിയും ഷിംലയുമൊന്നും പോലെ സഞ്ചാരികൾക്കിടയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഇടമാണ് ഷോജ. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത.
ഒറ്റ കാഴ്ചയിൽ പച്ചപരവതാനി വിരിച്ചതുപോലെ തോന്നിക്കുന്ന ഇവിടം പ്രശസ്തമായ ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണ്. അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന് 2368 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.
ഷോജയിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് വാട്ടർഫാൾ പോയന്റ്.
കാടിനു നടുവിൽ നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരിടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
ഹിമാചൽ പ്രേദശിലെ പ്രശസ്തമായ മലയിടുക്കുകളിൽ ഒന്നാണ് ജലോരി പാസ്. സമുദ്ര നിരപ്പിൽ നിന്നും 3134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സെറാജ് വാലിയോട് ചേർന്നാണുള്ളത്. ഒന്നു രണ്ടു മണിക്കൂർ സമയമാണ് ഇവിടെ എത്താനായി നടക്കേണ്ടത്. ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ലോകം മുഴുവനും കാൽച്ചുവട്ടിലാക്കിയ ഒരനുഭവമായിരിക്കും ഇവിടെ നിന്നാൽ ലഭിക്കുക.
തിങ്ങിനിറഞ്ഞു വളരുന്ന ഓക്ക് മരങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു തടാകമാണ് സരോൽസാർ തടാകം. ഇവിടുത്തെ ജലോരി ചുരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ഇവിടുള്ളവർ ആരാധിക്കുന്ന ബുധി നാഗിൻ ദേവിയുടെ ഒരു ചെറിയ ക്ഷേത്രവും ഇതിനു സമീപത്തായി കാണാം.
ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപെടുവാനായി മാണ്ടി രാജാക്കന്മാർ നിർമ്മിച്ച കോട്ടയാണ് രഘുപൂർ കോട്ട.
ഷോജയിലെ ഏക ചരിത്ര സ്മാരകം കൂടിയാണിത്. വലിയ കിടങ്ങുകളും മീനുകള്‍ വളരുന്ന കുളവും കോട്ടയുടെ പ്രത്യേകതകളാണ്. ഇതിൻരെ മുകളിൽ നിന്നും തീർഥൻ വാലിയുടെ കാഴ്ചകൾ കാണാം..
ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ തീർഥൻ താഴ്വരയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. നദിയിൽ നിന്നും ചൂണ്ടയിടലാണ് ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദം.മിതമായ കാലാവസ്ഥയായിതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാം. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമായിരിക്കും ഏറ്റവും യോജിച്ചത്.
കുളുവിനും ഷിംലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഷോജ കുളുവിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും ഹിമാചലിലെത്തുന്ന സഞ്ചാരികൾ കുളുവും മണാലിയും പാർവ്വതി വാലിയും കസോളും ബാരറ്റും ഒക്കെ കണ്ട് അറിയാതെ ഷോജ വിട്ടുപോകാറുണ്ട്. എന്നാൽ ഈ സ്ഥലത്തെ അറിഞ്ഞതിനു ശേഷം ഇവിടെ പോയില്ല എന്നുണ്ടെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.
കുളുവിൽ നിന്നും ഇവിടെ എത്തിച്ചേരുവാൻ എളുപ്പമാണ്. മിക്ക സമയത്തും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
ട്രെയിനിനു വരുവാനാണ് താല്പര്യമെങ്കിൽ ജോഗീന്ദർ നദർ റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ളത്. 164 കിലോമീറ്ററാണ് ഷോജയിൽ നിന്നും ഇവിടേക്ക്. ഷോജയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു മണാലി എയര്‍പോര്‍ട്ടാണ്. ഇത് ഭുണ്ടാര്‍ എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്നു. ഷോജയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിൻ, വിമാന സർവ്വീസുകൾ ലഭ്യമാണ്.ഹിമാചലിലെ യഥാര്‍ഥ ട്രക്കിങ് എന്ന വിശേഷണമാണ് കാംഗ്ര വാലി ട്രക്കിനുള്ളത്. ഹിമാചലിന്റെ തനതായ കാഴ്ചകള്‍ ആസ്വദിക്കാന്‍ താല്പര്യമുള്ളവര്ക്കനുയോജ്യമാണിത്. ട്രക്കിങ്ങില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് പരിചയം നേടാന്‍ പറ്റിയൊരു റൂട്ടുകൂടിയാണിത്. തടാകങ്ങളും ക്ഷേത്രങ്ങളും ഗ്രാമങ്ങളും കണ്ടുകൊണ്ട് മുന്നേറുന്ന ഈ യാത്ര നല്ലൊരനുഭവമായിരിക്കും.
3
views
Tata motors introduce new vehicle waste processing related
Tata motors introduce new vehicle waste processing related
2
views
mercidise benz c class launched in kerala
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി.
സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300d എ എം ജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്ജിന് സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. സി-300ഡി മോഡലിലെ ഡീസല്‍ എന്ജിന് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില
പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും.
2
views
Largest dinosaur foot to date discovered
Scientists today said they have discovered the largest dinosaur foot ever - nearly a metre wide - belonging to a brachiosaur, which was among the biggest land animals on Earth. The study confirms that 150 million years ago brachiosaurs called a huge swath of North America home.
2
views
മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി
ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്കാരങ്ങളാണ് സ്പെഷ്യല്‍ എഡിഷന് നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്സ്, കറുത്ത വീല്‍ കവറുകള്‍, പിന് സ്പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്
2
views
ക്രിമിനലുകളും സ്ഥാനാര്ഥികളായിക്കോ???
കേസിൽ പെട്ടതിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഗുരുതര കേസുള്ളവർ മൽസരിക്കുന്നത് തടയാൻ സർക്കാർ നിയമനിർമാണം നടത്തണം. സ്ഥാനാർഥികൾ കേസുകളുടെ വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് നിരീക്ഷണം.ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതു വിലക്കാന്‍ സുപ്രീംകോടതിക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിൽ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതു തടയാൻ കോടതി മാർഗനിർദേശം പുറപ്പെടുവിച്ചു. കേസിന്റെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകണം.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി പുറത്തുവരുന്നത്. നിലവിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ജനപ്രതിനിധികൾ ആയോഗ്യരാകുകയുള്ളു. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുംവരെ കുറ്റാരോപിതൻ മാത്രമാണെന്ന കാര്യം മറക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. നിയമനിർമാണം പാർലമെന്റിന്റെ അധികാരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
2
views
Microsoft’s‘Andromeda’ could launch in 2019
A new report states that the company’s highly ambitious dual-screen Andromeda Project isn’t dead yet. It’s just that the Microsoft is working on refining both the hardware and software of the said dual-screen device.
2
views
പ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. എന്നാല്‍ പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്.
3
views
ഒരു മാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക്?
സർക്കാർ സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാരിൽ നിന്നു സമ്മതപത്രം എഴുതിവാങ്ങിയ ശേഷം ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഇൗടാക്കാമെന്ന് ട്രഷറി ഡയറക്ടറുടെ സർക്കുലർ. ജീവനക്കാർ വിസമ്മത പത്രമാണു നൽകേണ്ടതെങ്കിൽ പെൻഷൻകാർ നൽകേണ്ടത് സമ്മതപത്രമാണ്. പെൻഷൻ തുകയിൽ നിന്നു സംഭാവന കുറവു ചെയ്യാൻ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം സംബന്ധിച്ച് പെൻഷൻകാർക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പെന്‍ഷനില്‍നിന്നു നേരിട്ടു തുക കിഴിവ് ചെയ്യാന്‍ പ്രത്യേക അക്കൗണ്ടും ഡിഡക്ഷന് കോഡും ഒരുക്കിയിട്ടുണ്ട്. സമ്മതപത്രം വാങ്ങാതെ സംഭാവന ഇൗടാക്കാൻ പാടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താൽപര്യപ്പെട്ട് ഒട്ടേറെ പെൻഷൻകാർ ട്രഷറിയിലെത്തുന്നതു കണക്കിലെടുത്താണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. സമ്മതിച്ചിട്ടുള്ള തുക എത്രയാണോ അത്രയുമാണ് ഇൗടാക്കേണ്ടതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്കു സര്‍വീസ് പെന്‍ഷന്‍കാരില്‍നിന്നും ഒരു മാസത്തെ തുക ഈടാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിരുന്നു. ജീവനക്കാരില്‍നിന്നു പിരിക്കുന്ന രീതിയില്‍ പത്തുമാസം കൊണ്ടു തുക ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.
2
views
ഹൈപ്പര്‍ പവറില്‍ വാസിറാനി ശൂല്‍
ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിൽ ആദ്യമായി പ്രദർശിപ്പിച്ച കാറിന്റെ പിറവി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാസിറാനി ഓട്ടോമോട്ടീവില്‍ നിന്നാണ്.നേരത്തെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ് എന്നീ മുന്‍നിര കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചങ്കി വാസിറാനിയാണ് വാസിറാനി ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനും .സഹാറ ഫോഴ്സ് ഇന്ത്യ ഫോര്‍മുല വൺ ടീമിന്റെയും ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഈ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കാന്‍ സ്പോര്‍ട്ടി ഡിസൈനില്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് ശൂലിന്റെ ബോഡി. മക്ലാരന്, ആസ്റ്റണ്‍ മാര്ട്ടിന് എന്നീ കാറുകളോട് കിടപിടിക്കുന്ന ഡിസൈനാണ് ശൂലിന്റെ പ്രധാന ആകര്‍ഷണം. അത്യാധുനിക ഫീച്ചേഴ്സ് വാഗ്ദ്ധാനം ചെയ്യുന്നതാണ് അകത്തളവും.
2
views
വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് ഇനി സിക്കിമിനില്ല
വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് ഇനി സിക്കിമിനില്ല;രാജ്യത്തെ നൂറാമത് വിമാനത്താവളമായി പാക്യോങ്
വടക്കുകഴിക്കന്‍ ഇന്ത്യയുടെ പൊതുഗതാഗതസംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് സിക്കിമിലെ പ്രഥമ വിമാനത്താവളമായ പാക്യോഗ് ഗ്രീന്‍ഫില്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാംഗ്ടോക്കില്‍ നിന്നും 33 കി.മീ ദൂരത്തിലാണ് പാക്യോഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.പാക്യോംഗ് മലനിരകള്‍ക്കിടയില്‍ അതീവ സാഹസികമായാണ് വിമാനത്താവളം പണി കഴിപ്പിച്ചിരിക്കുന്നത്. 2008ലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 4500 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 605 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണചിലവ്. 30 മീറ്റര്‍ വീതിയില്‍ 1.75 കിമീ നീളമുള്ള റണ്‍വേയാണ് വിമാനത്താവളത്തിനുള്ളത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് സിക്കിം. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ സിക്കിമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവും.
നേരത്തെ സിക്കിമിലെത്താന്‍ സഞ്ചാരികള്‍ പശ്ചിമ ബംഗാളിലെ ഭഗ്ദോര വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും 60 കി.മീ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പാക്യോംഗ് വിമാനത്താവളം പ്രതിരോധരംഗത്തും ഇന്ത്യയ്ക്ക് നിര്‍ണായകമുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സാധിക്കും. നേരത്തെ വ്യോമസേനയുടെ ഡ്രോണിയര്‍ 228 വിമാനം ഇവിടെ ലാന്‍ഡ് ചെയ്തിരുന്നു.
2
views
നഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്കി മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് പ്രളയത്തിൽ നഷ്ടപ്പെട്ട വാഹനരേഖകൾ ഉടമകൾക്ക് പുതുക്കി നൽകുന്നതിനുള്ള നടപടികൾ തുടങ്ങി മോട്ടോർ വാഹന വകുപ്പ്
വീട് പ്രളയം ബാധിച്ചെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആർടിഒ ഓഫീസിനെ സമീപിച്ചാൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് തിരികെ ലഭിക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആർടിഒ ഓഫീസുകൾ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസൻസ്, ആർസി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകർപ്പ് സൗജന്യമായി സ്വന്തമാക്കാം.
മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, അപേക്ഷ ഫോം എടുക്കണം. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നൽകണം. അപേക്ഷയിൽ മറ്റ് തടസ്സങ്ങളില്ലെങ്കിൽ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് സ്വന്തമാക്കാം.ലഭിക്കുന്ന രേഖകൾ നഷ്ടപ്പെട്ട യഥാർത്ഥ രേഖകൾ പോലെ തന്നെ ഭാവിയിലേക്ക് ഉപയോഗിക്കാം. രേഖകൾ നഷ്ടപ്പെട്ടവർ ഉടനടി ആർടിഒ ഓഫീസിനെ സമീപിക്കണമെന്നില്ല. എപ്പോൾ എത്തിയാലും രേഖകൾ ലഭിക്കും. പ്രളയകാലത്താണ് രേഖകൾ നഷ്ടപ്പെട്ടതെന്ന് തെളിയിച്ചാൽ മാത്രം മതി.
2
views
പട്ടിണിക്കെതിരെ പോരാടാൻ ടെക് ഭീമന്മാർ
അന്താരാഷ്ട്ര സംഘടനകളെ ചേർത്തുപിടിച്ചു വികസ്വര രാജ്യങ്ങളിലെ പട്ടിണിക്കെതിരെ പോരാടാൻ ടെക് ഭീമന്മാരായ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും
ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ശേഷം പട്ടിണിയെ നേരിടുന്നതിന് പകരം നേരത്തെ ശേഖരിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി പട്ടിണി ഒരു പ്രശ്നമായി മാറുന്നതിന് മുമ്പ് പണം ശേഖരിക്കൽ പ്രക്രിയ ആരംഭിക്കുന്ന രീതിയായിരിക്കും മൂന്ന് ടെക് ഭീമന്മാരും ഉപയോഗിക്കുക. ഡാറ്റ അനാലിസിസും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് പട്ടിണി മുൻകൂട്ടി പ്രവചിച്ച് ഇല്ലാതാക്കുകയാണ് ലക്ഷ്യം.ലോക ബാങ്കും ഐക്യരാഷ്ട്ര സംഘടനയും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കുട്ടികളടക്കം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെടുന്നു എന്നത് ആഗോള ദുരന്തം തന്നെയാണ്. ഇതിനെതിരെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.കഴിഞ്ഞ വർഷം 20 ദശലക്ഷം ജനങ്ങൾ നൈജീരിയയിലും സൊമാലിയയിലും ദക്ഷിണ സുഡാനിലും യെമനിലുമായി പട്ടിണി അഭിമുഖീകരിച്ചിരുന്നു. അതെസമയം, 124 ദശലക്ഷം ആളുകൾ നിലവിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്. ഇവർക്ക് അടിയന്തിരമായ അന്താരാഷ്ട്ര സഹായം ആവശ്യമാണ് എന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയിലധികം ജനങ്ങൾ സംഘർഷ മേഖലകളിൽ ജീവിക്കുന്നവരാണ്.
2
views
നവ്യാനുഭാവമായി മേട്ടുപ്പാളയം ഊട്ടി യാത്ര
ട്രെയിൻ യാത്ര പലർക്കും വിരസമായ അനുഭവമായിരിക്കും എന്നാല്‍ മേട്ടുപ്പാളയം ഊട്ടി യാത്ര ഒരു നവ്യാനുഭാവമായിരിക്കും
മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആർച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളൻ പാലവും പിന്നിട്ട് 46 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ഒന്നാണ്. ട്രെയിനിൽ ഇരുന്നാൽ ഭംഗിയുള്ള കാഴ്ചളാണ് കാണാൻ സാധിക്കുക . പാറക്കൂട്ടങ്ങൾ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയിൽ സഞ്ചാരികളെ തേടി എത്തുന്നു . തേയില തോട്ടങ്ങൾക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.
ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിന്‍ മാത്രമേ ഉള്ളു
മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയിൽ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിൻ ഊട്ടിയിൽ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും.ചെന്നൈയിൽ നിന്ന് 496 കിലോമീറ്ററും. കോയമ്പത്തൂരിൽ നിന്ന് 32 കിലോമീറ്ററും പാലക്കാട് നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 362 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.
2
views
പ്രളയാനന്തര വിവരശേഖരണത്തിന് മൊബൈൽ ആപ്ലിക്കേഷൻ
പ്രളയാനന്തര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു
സംസ്ഥാനത്ത് പ്രളയാനന്തര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. ഉഷാഹിതി പ്ലാറ്റ്ഫോമിലാണ് ഇത് തയ്യാറാക്കുന്നത്.
പ്രളയാനന്തര കണക്കെടുപ്പുകൾക്കും മറ്റും മൊബൈൽ ആപ്പ് നിർമിക്കാൻ തീരുമാനിച്ചതുമുതൽ ഒട്ടേറെ വ്യക്തികളു സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചു. തുടർന്ന് 2010-ൽ ഹെയ്തി ഭൂകമ്പകാലത്ത് ഉൾപ്പെടെ വിജയകരമായി ഉപയോഗിച്ച ഉഷാഹിതി കേരളത്തിലും ഉപയോഗിക്കാൻ തീരുമാനകിക്കുകയായിരുന്നു.ഓപ്പൺ സോഴ്സ് സോഫ്റ്റ്വേറായ ഉഷാഹിതി ആർക്കുവേണമെങ്കിലും സോഴ്സ് കോഡ് ഡൗൺലോഡ് ചെയ്ത് സ്വന്തം ആപ്പ് നിർമിക്കാനാകും. സംസ്ഥാനത്തിനാവശ്യമായ രീതിയിൽ ആപ്പ് തയ്യാറാക്കാനുള്ള നടപടി സംസ്ഥാന ഐ.ടി. മിഷൻ ആരംഭിച്ചു.
എസ്.എം.എസ്.ഇ-മെയിൽ, ട്വിറ്റർ, വെബ്സൈറ്റ് വഴിയുള്ള വിവരശേഖരണവുമായി യോജിച്ചുപോകുന്നതാണ് ഈ പ്ലാറ്റ്ഫോം.
സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യം ഉഷാഹിതി പ്ലാറ്റ്ഫോമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
ഏറ്റവും എളുപ്പത്തിലും കൃത്യമായും സമയനഷ്ടമില്ലാതെയും ഇതിലൂടെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കാനാകും. ഡിജിറ്റലായി വിവരങ്ങൾ ശേഖരിക്കാനുള്ള നിലവിലെ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കിയാവും ആപ്പ് തയ്യാറാക്കുക. ചെന്നൈ പ്രളയശേഷം ഒരുകൂട്ടം യുവാക്കൾ, വെള്ളപ്പൊക്കത്തിലായ തെരുവുകളുടെ മാപ്പ് തയ്യാറാക്കാൻ ഉഷാഹിതി പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നു.
2
views
ഒറ്റ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ക്ക് 4555 കോടി രൂപ വേണ്ടി വരും
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാൽ വോട്ടിങ് മെഷീനുകള്‍ക്ക് മാത്രമായി 4555 കോടി രൂപ വേണ്ടി വരും
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് മാത്രമായി 4555 കോടി രൂപ വേണ്ടിവരുമെന്ന് നിയമ കമ്മീഷന്.
കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഉള്‍ക്കൊള്ളുന്ന വോട്ടിങ് മെഷീന്റെ ചെലവ് 33200 രൂപയാണ്. 12.9 ലക്ഷം ബാലറ്റ് യൂണിറ്റുകളും 9.4 ലക്ഷം കണ്ട്രോള് യൂണിറ്റുകളും 12.3 ലക്ഷം വിവിപാറ്റുകളുമാണ് പുതുതായി വാങ്ങേണ്ടിവരിക. ഇതിനെല്ലാം കൂടി 4555 കോടി രൂപ ആവശ്യമായി വരുമെന്നും ഇലക്ഷന് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ കമ്മീഷന് വ്യക്തമാക്കി.
15 വര്‍ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ശരാശരി ആയുസ്സ്. ഇപ്പോഴത്തെ കണക്കനുസരിച്ച് 2024ല്‍ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ വോട്ടിങ് മെഷീനുകള്‍ക്ക് മാത്രമായി 1751.17 കോടി രൂപ വേണ്ടിവരും. 2029ല്‍ 2017.93 കോടി രൂപയും 2034ല്‍ 13981.58 കോടി രൂപയും ചെലവ് വരും.
2
views
കമ്മലില്‍ ട്രെന്‍ഡായി ജിമിക്കി കമ്മല്‍
അല്‍പ്പം സ്റ്റൈല്‍ ഒന്ന് മാറി താരപദവി നിലനിര്‍ത്തി ജിമിക്കി കമ്മല്‍
ത്രെഡിലുള്ള പല കളർ ജിമിക്കികളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ത്രെഡ് ജിമിക്കിയിൽ അടുക്കുകളായി മുത്തുകളും ഗ്ലാസ് പേളുകൾ ഉള്ളവയും ഉണ്ട്. വെള്ളമുത്തുകൾ ജിമ്മിക്കിക്കുള്ളിൽ തൂങ്ങി കിടക്കുന്നവയും ഗോൾഡൻ മെറ്റലിൽ ഡബിൾ കളർ തോന്നുന്ന ത്രെഡ് ജിമിക്കികളും ത്രെഡ് വർക്കുള്ള സ്റ്റഡുകളും ത്രെഡുകൾ ചുറ്റിയ ജിമിക്കിയും ആരുടേയും മനം കവരും.ഓവൽ, കോൺ, ചതുരാകൃതിയിലും ജിമ്മിക്കി കമ്മലുകള്‍ വിപണയില്‍ എത്തിയിട്ടുണ്ട് . അടുക്കുകളായി മുത്തുകൾ ഉള്ളതിനാൽ ഇതിനും ഏറെ ആരാധകരുണ്ട്. പല വലുപ്പത്തിലും ലഭിക്കുന്ന ജിമിക്കി കമ്മലിന്റെ വലുപ്പ കൂടുതലുള്ളവയാണ് കൂടുതലും വിറ്റഴിയുന്നത്. ഗോൾഡൻ, സിൽവർ, ആന്റിക് കളർ, ബ്ലാക്ക് മെറ്റൽ എന്നിവയാണ് വിപണിയിലുള്ളത്.സിമ്പിൾ ലുക്ക് തരുന്നവയാണ് വേണ്ടതെങ്കിൽ അതും ഹെവി ലുക്ക് വേണമെങ്കിൽ അതിനും ധാരാളം ഓപ്ഷനുകളുണ്ട്. യൂണീക് ജിമിക്കികൾ എവിടെ കണ്ടാലും വാങ്ങി ആഭരണപ്പെട്ടിയിൽ വയ്ക്കുകയാണ് ചിലരുടെ പണി. വലിയ റിങ്ങുകളുടെ അറ്റത്ത് തൂക്കിയിട്ട ജിമിക്കികളാണ് ടീനേജുകാരുടെ ഫേവറേറ്റ്. ജിമ്മിക്കിയുടെ ട്രെഡീഷണൽ എത്നിക് ലുക്കാണ് ഏവ൪ക്കും പ്രിയപ്പെട്ടതാകുന്നത്.ബ്ലാക്ക് മെറ്റലിൽ പരിച പോലെയുള്ള സ്റ്റഡിൽ തൂങ്ങികിടക്കുന്ന വളയത്തിനുള്ളിലെ ജിമിക്കി മറ്റൊരു വെറൈറ്റി ആണ്. കല്ലുപതിച്ച സ്വർണ വളയത്തിനു പുറത്തു മറ്റൊരു കല്ലുപതിച്ച വെള്ളി വളയം അതിൽ തൂങ്ങി കിടക്കുന്ന വൈറ്റ് പേളുകൾ ആരുടെയും മനം മയക്കും. കണ്ണാടി പിടിപ്പിച്ച ബ്ലാക്ക് മെറ്റൽ സ്റ്റഡിൽ തൂങ്ങിയാടുന്ന ജിമിക്കിയും ആർക്കും ഇഷ്ടപ്പെടും.
2
views
എഴുന്നേറ്റ് നിന്ന് കയ്യടിക്കും ഈ വിവാഹ വസ്ത്രം കണ്ടാല്‍
സ്റ്റീലുകൊണ്ട് നിര്‍മ്മിച്ച വിവാഹ വസ്ത്രം
ഏറ്റവും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഫാഷനുകള്‍ പരീക്ഷിക്കപ്പെടുന്നത് വിവാഹ ദിവസങ്ങളിലാണ്. അത്തരമൊരു വിവാഹ വേഷമാണ് ഇവിടെ ശ്രദ്ധ നേടിയത് .പുതുപുത്തന്‍ ഡിസൈനിലുള്ള വിവാഹവേഷത്തിലൂടെ ലോകമാകെ ശ്രദ്ധ നേടിയിരിക്കുകയാണ് കെറി മക്മില്ലന് എന്ന സ്കോട്ടിഷ് യുവതി. മദ്യപിക്കുന്ന ശീലമുള്ളവര്‍ കെറിയുടെ വിവാഹ വേഷം കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും.50 ഗ്ലാസുകളില്‍ മദ്യം ഉള്‍കൊള്ളുന്ന രീതിയിലുള്ള ഡിസൈനുകളിലെ പുത്തന്‍ ഫാഷന്‍ വിവാഹവസ്ത്രമാണ് കെറി മക്മില്ലണ്‍ അണിഞ്ഞത്. സ്റ്റീലുകൊണ്ട് നിര്‍മ്മിച്ച നാല് നിരയില്‍ 50 ഗ്ലാസുകള്‍ വയ്ക്കാവുന്ന തരത്തിലാണ് വിവാഹ വസ്ത്രം കെറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറ്റല്‍ ഫ്രെയിം ഉണ്ടാക്കി അതിനകത്ത് വിവാഹ വസ്ത്രവുമായി കയറി നില്ക്കാവുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.വിവാഹ ശേഷം മറ്റുള്ളവര്‍ക്ക് ഇത് വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗം തീര്‍ക്കുകയാണ് ഈ വിവാഹ വസ്ത്രം. സ്വപ്ന വസ്ത്രം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.
2
views
ട്രിപ്പിള്‍ ക്യാമറയുമായി ഗ്യാലക്സി എ7 എത്തി
ട്രിപ്പിള്‍ ക്യാമറയുടെ പ്രൗഢിയുമായി സാംസങ്ങിന്റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി
ദക്ഷിണ കൊറിയയിലാണ് ഗ്യാലക്സി എ7 എന്ന പുതിയ മോഡല്‍ കമ്പനി പുറത്തിറക്കിയത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത. ആദ്യഘട്ടത്തില്‍ ഏഷ്യയിലെയും യൂറോപ്പിലെയും തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് ഫോണ്‍ വില്‍പ്പന നടത്തുക. ആറ് ഇഞ്ച് ഫുള്‍ ഹൈ ഡെഫിനിഷന്‍ പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ഒരു വശത്തേക്ക് മാറ്റി നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 24 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഗ്യാലക്സി എ7ന്റെ പ്രധാന സവിശേഷതകള്‍. അതേസമയം ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്യാലക്സി എ7 ല്‍ ഉപയോഗിച്ചിരിക്കുന്നത്.ഡ്യുവല്‍ സിം സൗകര്യമുള്ളതാണ് ഫോണ്‍. ഒരു ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉള്ളതെന്നാണ് സൂചന. നാല് ജിബി, ആറ് ജിബി റാം ഉള്ള മോഡലുകളും 64 ജിബി, 128 ജിബി സ്റ്റോറേജ് മോഡലുകളുമാണ് ഫോണിനുള്ളത്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഗ്യാലക്സി എ7 ല്‍ ഉപയോഗിക്കാം. 3,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുണ്ടാവുക.
2
views
അനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്സി; ക്യൂബര്‍
തലസ്ഥാനനഗരവാസികള്ക്ക് ഇനിമുതല്‍ സ്വന്തമായിട്ടൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുണ്ട്. പേര് ക്യൂബര്‍.
പെട്ടെന്നു കേട്ടാല്‍ ബഹരാഷ്ട്ര കമ്പനിയായ യൂബര്‍ എന്നു തോന്നുമെങ്കിലും തിരുവനന്തപുരത്തെ ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ക്യൂബര്‍ അഥവാ ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് (Quality & best ride). ഈ മാസം ആറിനാണ് ക്യൂബര്‍ കാബ്സ് എന്ന ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്.സ്മാര്‍ട്ട് ഫോണില്ലെങ്കില്‍ ഓണ്‍ലൈനില്‍ അല്ലാതെയും ടാക്സി സൗകര്യം ഒരുക്കുന്നതാണ് ക്യൂബറിന്റെ പ്രത്യേകത. മിനിമം 50 രൂപയും കിലോമീറ്ററിന് ഏഴുരൂപ നിരക്കിലുമാണ് ചാര്‍ജ്. QBRസാധാരണ ഫോണ്‍ വിളിച്ചാലും ടാക്സിയെത്തും. റോഡില്‍ നിന്ന് കൈകാണിച്ചാലും ക്യൂബര്‍ ടാക്സി നിര്‍ത്തും. 24 മണിക്കൂറും സൗകര്യം ലഭ്യമാണ്. സ്വന്തം വാഹനമുള്ളവരാണ് ക്യൂബറിന്റെ കൂട്ടായ്മയില്‍ ഉള്ളത്. സുരക്ഷിതയാത്രയും മെച്ചപ്പെട്ട സേവനവും നല്‍കുകയെന്നതാണ് ലക്ഷ്യം.
ക്യൂബറിന്റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ക്യൂബിആര്‍ കാബ്സ് എന്ന പേരില്‍ (Qbr Cab) ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ കസ്റ്റമര്‍ കെയറിന്റെ 9048992111 എന്ന നമ്പറില്‍ വിളിച്ചാലും ടാക്സിയെത്തും.
ക്യൂബര്‍ ടാക്സിയില്‍ പങ്കാളികളായ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കൂലിയുടെ അഞ്ചുശതമാനം മാത്രം ഏജന്‍സിക്ക് സര്‍വീസ് ഇനത്തില്‍ നല്കിയാല് മതിയാകും. ഇതിനാല്‍ കൂടുതല്‍പേര്‍ ക്യൂബറില് അംഗങ്ങളായുണ്ട്. വിവിധ ഓണ്‍ലൈന്‍ ടാക്സി ഏജന്‍സികളില്‍ ജോലിചെയ്തവരാണ് പുതിയ സംരംഭത്തിനു പിന്നില്‍.
2
views
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന് മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്ട്രോള്, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന് ബ്രേക്ക് കണ്ട്രോള്, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്
2
views
പല ഹോം അപ്ലയന്‍സുകളുടെയും വില കൂട്ടുന്നു
എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയ്ക്കാണ് തീരുവ ഉയര്‍ത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, 10 കിലോഗ്രാമില്‍ താഴെയുള്ള വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരുപത് ശതമാനമായാണ് ഉയര്‍ത്തുന്നത്.അതേസമയം സ്പീക്കറുകള്‍, സ്യൂട്ട്കെയ്സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്. ജെറ്റുകള്‍ക്ക് ആവശ്യമായ വിമാന ഇന്ധനത്തിന് (എ.ടി.എഫ്.) അഞ്ചു ശതമാനം തീരുവയാകും ചുമത്തുക.
ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതോടെ വിമാന യാത്രാ നിരക്ക് ഉയരുന്നതിനൊപ്പം വിദേശ നിര്‍മിത റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും ഉയര്‍ന്നേക്കും.
2
views