മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
സംഗീതജ്ഞ തീജന്‍ ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായ പ്രമുഖന് അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന് ബി.എം. പുരന്ദര എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മവിഭൂഷണ് ബഹുമതി.
നടന് മോഹന്‍ലാലും ഐ.എസ്.ആര്.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്കാരം.
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന് ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.
ഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാ
രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. വിവിധ സേനാവിഭാങ്ങളുടെ ; കരുത്ത് വിളിച്ചോതുന്നതാകും പരേഡ്. വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനാണ്.
90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാകും അണിനിരക്കുക.
നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡില്‍ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത.രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടക്കും. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തും. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിക്കും.
വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ
റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണര്‍ പി സദാശിവം
സംസ്ഥാനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. അതിന് ശേഷം നടന്ന പ്രസംഗത്തില്‍ വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണം സുതാര്യമായി മുന്നോട്ട് പോകണം, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ എല്ലാവരെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു.കാസര്‍കോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പതാക ഉയര്‍ത്തി. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ മന്ത്രി ഇ.പി. ജയരാജന്, എറാകുളത്ത് മന്ത്രി എ.സി. മൊയ്തീന്. പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എ.കെ. ബാലന്, മറ്റു ജില്ലകളില്‍ സംസ്ഥാന മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയര്‍ത്തി.
പ്രണബിനും നാനാജിക്കും ഹസാരികയ്ക്കും ഭാരതരത്ന
നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നല്‍കുന്നത്
പ്രണബ്കുമാര്‍ മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയും ഭാരത് രത്ന പുരസ്കാരങ്ങൾക്ക് അര്‍ഹരായി .
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്നം ബഹുമതി. രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നല്കുന്ന രാജ്യത്തെ ഏറ്റവും ഉന്നതബഹുമതിക്കാണ് മൂവരും അര്‍ഹരായത്. നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നല്‍കുന്നത്.കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലഭിച്ച ബഹുമതിയാണ് ഇവയില്‍ ശ്രദ്ധേയം. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം 2018 ജൂണില്‍ നാഗ്പുരില്‍നടന്ന ആര്.എസ്.എസ്. പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത് ചര്‍ച്ചയായിരുന്നു.
ആര്.എസ്.എസിനും ഭാരതീയ ജനസംഘിനും അടിത്തറയുണ്ടാക്കിയവരില്‍ പ്രമുഖനും താത്ത്വികാചാര്യന്മാരിലൊരാളുമായ നാനാജി ദേശ്മുഖ് ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് സാമൂഹികപ്രവര്ത്തനരംഗത്തിറങ്ങിയത്. വിദ്യാഭ്യാസകാലത്തുതന്നെ ആര്.എസ്.എസില്‍ ചേര്‍ന്നു. ഗോള്‍വാള്‍ക്കര്‍ നാനാജിയെ പ്രചാരക് എന്ന നിലയില്‍ ഗോരഖ്പുരിലേക്ക് അയച്ചതോടെ സജീവപ്രവര്‍ത്തകനായി. ഭാരതീയ ജനസംഘ് രൂപവത്കരിക്കുന്നതിന് അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് നാനാജി ദേശ്മുഖ്.അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളര്‍ന്ന ഭൂപെന്‍ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കുമുള്ള അംഗീകാരമാണ്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്റെ സാമൂഹികജീവിതത്തിലും ഇടപെട്ടിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഭൂപെന്‍ 'രുദാലി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ സംഗീതമൊരുക്കി.
2011-ല്‍ എണ്‍പത്തിയഞ്ചാം വയസ്സിലായിരുന്നു മരണം.
പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിൽ
സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം
പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ.
സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാർശ. ഡോ. എം.എ. ഖാദർ ചെയർമാനായുള്ള സമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപക യോഗ്യതകളുയർത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. ബിരുദനിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കണം. സെക്കൻഡറിതലത്തിൽ ബിരുദാന്തര ബിരുദമാകണം അടിസ്ഥാന യോഗ്യത. പ്രൊഫഷണൽ യോഗ്യത ബിരുദനിലവാരത്തിലുള്ളതാകണം. പ്രീ-സ്കൂളിന് എൻ.സി.ടി.ഇ. നിർദേശിക്കുന്ന മാനദണ്ഡങ്ങളാകണം യോഗ്യത. മൂന്നുവയസ്സു മുതൽ സ്കൂൾ പ്രവേശന പ്രായംവരെ കുട്ടികൾക്ക് പ്രീ-സ്കൂളിങ് സൗകര്യമൊരുക്കണം. ഇതിന് ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീ-സ്കൂൾ അധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരേ നടപടി സ്വീകരിക്കണം. പ്രീ-സ്കൂളിങ് നയവും നിയമവും രൂപവത്കരിക്കാനും ശുപാർശയുണ്ട്.
സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിൻസിപ്പൽ എന്ന പദവിയിലേക്ക് മാറ്റാനും സമിതി ശുപാർശ ചെയ്യുന്നു.
പ്രിൻസിപ്പൽ (സെക്കൻഡറി), പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), പ്രിൻസിപ്പൽ (പ്രൈമറി), പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പേരുമാറ്റം.റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയൻറ്് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്ന തസ്തികയുണ്ടാക്കണം. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തനഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപനമേധാവി മാത്രമേ ഉണ്ടാകൂ.
മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളാക്കി മാറ്റണം.
അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാപരിശീലനവും നൽകണം. ഇപ്പോൾ പ്രഖ്യാപിച്ച കെ.എ.എസ്., വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷൻ സർവീസ് എന്ന നിലയിൽ വികസിപ്പിക്കണമെന്നും ശുപാർശയുണ്ട്.സമിതിയംഗങ്ങളായ ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകുമ്പോൾ സന്നിഹിതരായിരുന്നു.
ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് നിരോധനം
ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്കി. രജിസ്ട്രേഷന് ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്.
ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര് പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും.
നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി കാണിക്കുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ കണ്ടെത്തല്‍.
ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്
കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം
എസ്പി–ബിഎസ്പി–കോൺഗ്രസ് സഖ്യമായാൽ യുപിയിൽ ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്.ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്പി, ബിഎസ്പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും.ആകെ 80 ലോക്സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014–ൽ ബിജെപി– അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്.എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി– അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും.വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു.കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.എസ്പിയും ബിഎസ്പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ ടുഡേ–കാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്.ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ സർവേയിൽ വ്യക്തമല്ല.
1
view
യു.എ.ഇ സ്കൂളുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം
യു.എ.ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി.
ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും ചിപ്സുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം.
ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഈ നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷകക്കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം, ക്ഷീണം തുടങ്ങിയ അസുഖങ്ങളെല്ലാം സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നതില്നിന്ന് യുവതലമുറയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നടപടി.ഈ നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായും പങ്കുവെക്കണം. സ്കൂളുകളിലേക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്.
പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു.
1
view
ഫേസ്ബുക്കില്‍ ഇല്ലെങ്കിലും സ്വകാര്യത അപകടത്തിൽ
സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേല്‍ പറഞ്ഞുവെക്കുന്നത്
ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗഡ് ഇല്ലെങ്കിലും നേരത്തെയുളള അക്കൗഡ് ഡിലീറ്റ് ചെയ്താലും ഒരാളുടെ സ്വകാര്യത അപകടത്തിലായേക്കാമെന്ന് പഠനം.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൊണ്ട്, ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡെ എന്നിവ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയയിലെ അക്കൗഡ് ഉപേക്ഷിച്ചവരും ഒരിക്കലും ചേരാത്തവരുമായ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ലഭിക്കും? എന്നാല്‍ ലഭിക്കും എന്നാണ് ഈ പഠനം പറയുന്നത്. സുഹൃത്തുക്കള്‍ ഇടുന്ന പോസ്റ്റുകളില്‍നിന്നും അവര്‍ പരാമര്‍ശിക്കുന്ന വാക്കുകളില്‍ നിന്നും ഒരു വ്യക്തിയെ പ്രവചിച്ചെടുക്കാനുളള 95 ശതമാനം വിവരങ്ങളും ലഭിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഒരാള്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ അയാളുടെ മാത്രമല്ല, അയാളുമായി ബന്ധമുള്ള ആളുകളുടെയും വിവരങ്ങള്‍ കൂടിയാണ് നല്‍കുന്നത്.
'നാച്വര്‍ ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ട്വിറ്ററിലെ മൂന്ന് കോടി പബ്ലിക് പോസ്റ്റുകള്‍ ഇവര്‍ ഇതിനായി ഉപയോഗിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേല്‍ പറഞ്ഞുവെക്കുന്നത്.
സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു
സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പ്രിയനന്ദനന് പറഞ്ഞു
ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് മുന്നിൽ ആർഎസ്എസ് പ്രവർത്തകർ എത്തിയത്.
വീടിന് മുന്നിൽ പ്രതിഷേധിച്ച ഇവർ പ്രിയനന്ദനനെ ആക്രമിച്ചു. മർദ്ദിക്കുകയും വീടിന് മുന്നിൽ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനൻ പറഞ്ഞു.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ പ്രിയനന്ദനൻ ഉടൻ തന്നെ പൊലീസിന് പരാതി നൽകുമെന്നും വ്യക്തമാക്കി.
എന്നാൽ ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അർഹനായി
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2017ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരത്തിന് പ്രതീപ് കണ്ണങ്കോട് അർഹനായി. 'അമ്മുമ്മത്താടി ' എന്ന എന്ന കൃതിക്കാണ് പുരസ്കാരം. ഗഹനമായ വൈജ്ഞാനികശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരത്തിന് ഡോ.കെ.ബാബു ജോസഫ് അർഹനായി. 'പദാർത്ഥം മുതൽ ദൈവകണം വരെ' എന്ന കൃതിക്കാണ് പുരസ്കാരം.ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അർഹനായി.കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ച 'രോഗങ്ങളാൽ തളരുന്ന കുട്ടനാടൻ ഗ്രാമങ്ങൾ' എന്ന ലേഖനത്തിനാണ് പുരസ്കാരം. ശാസ്ത്രഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള പുരസ്കാരത്തിന് പി.പി.കെ. പൊതുവാൾ അർഹനായി. സിഗ്മണ്ട്ഫ്രോയിഡ് രചിച്ച 'The Interpretation of Dreams' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ സ്വപ്നങ്ങളുടെ വ്യാഖ്യാനം' എന്ന കൃതിക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.പ്രൊഫ. ആർ.വി.ജി മേനോൻ അദ്ധ്യക്ഷനായ പുരസ്കാര നിർണയ സമിതിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.
2
views
ജിപിഎസ് തകരുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തര ധ്രുവം മാറുന്നു
ലൊക്കേഷന്‍ ട്രാക്കിങ് സെന്‍സര്‍ സംവിധാനം അപ്പാടെ അവതാളത്തിലാകാം
ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്. ഇത്, ഗ്ലോബല്‍ പൊസിഷണിങ് സിസ്റ്റം അല്ലെങ്കില്‍, ജിപിഎസിന്റെ സിഗ്നലുകളുട കൃത്യതയ്ക്കു കോട്ടം വരുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു തരുന്നു. കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന നാവിഗേഷൻ സർവീസായ ജിപിഎസിന്റെ കൃത്യത നഷ്ടപ്പെട്ടാല്‍ നിരവധി വ്യക്തികളുടെയും തന്ത്രപ്രധാന കാര്യങ്ങളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സാരമായി പ്രശ്നം വരാമെന്നാണ് വിലയിരുത്തല്‍. ലൊക്കേഷന്‍ ട്രാക്കിങ് സെന്‍സര്‍ സംവിധാനം അപ്പാടെ അവതാളത്തിലാകാം. സാധാരണക്കാരന്റെ ജീവിതം മുതല്‍ മുങ്ങിക്കപ്പലുകളുടെയും വിമാനങ്ങളുടെയും നീക്കം വരെ പ്രശ്നത്തിലാകാം. ആദ്യ നോട്ടത്തില്‍ വന്‍പ്രതിസന്ധിയാണ് ലോകം നേരിടാന്‍ പോകുന്നതെന്നാണ് ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നത്.
ജിപിഎസ് നാവിഗേറ്റിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വിമാനങ്ങളും മുങ്ങിക്കപ്പലുകളും മുതല്‍ ഗൂഗിള്‍ മാപ്സ് വരെയുള്ള നിരവധി കാര്യങ്ങള്‍ക്കു പിന്‍ബലം നല്‍കുന്നത് വേള്‍ഡ് മാഗ്നറ്റിക് മോഡലാണ് (World Magnetic Model).
ഇത് അവസാനമായി അപ്ഡേറ്റു ചെയ്തത് 2015ല്‍ ആണ്. അടുത്ത അപ്ഡേറ്റ് 2020ലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
പക്ഷേ, ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനം അപ്രതീക്ഷിതവും കടുത്തതുമാകയാല് ഉടനടി മാറ്റങ്ങള്‍ കൊണ്ടുവരാനായില്ലെങ്കില്‍ ആധുനിക ലോകത്തിലെ പ്രധാനപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുകയോ തകരുകയോ ചെയ്യാം.കാന്തികമണ്ഡലം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ്. കാന്തിക ഉത്തരധ്രുവം മാറുന്നു. ഒരു ലക്ഷം വര്‍ഷം കൂടുമ്പോള്‍ ധ്രൂവാഭിമുഖതയ്ക്ക് മാറ്റം വരും. ഇത്തരം അവസരങ്ങളില്‍ ഒരു കോമ്പസ് ഉത്തരധ്രുവത്തിനു പകരം ദക്ഷിണധ്രുവം കാണിക്കും. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍ (University of Colorado Boulder), അമേരിക്കയുടെ നാഷണല്‍ ഒഷ്യാനിക് ആന്‍ഡ് അറ്റ്മൊസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ( National Oceanic and Atmospheric Administration) കീഴിലുള്ള നാഷണല്‍ സെന്റേഴ്സ് ഫോര്‍ എന്വയറന്മെന്റല് ഇന്‍ഫൊര്‍മേഷന്‍ (National Centers for Environmental Information) എന്നിവയില്‍ ജിയോമാഗ്നെസ്റ്റിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന അര്‍ണൗഡ് ചുല്യാറ്റ് (Arnaud Chulliat) പറയുന്നത് ധ്രുവമാറ്റം കൂടിക്കൊണ്ടെയിരിക്കുമെന്നാണ്. 2018 ആദ്യം തന്നെ തങ്ങള്‍ ഈ മാറ്റത്തിന്റെ സൂചന കണ്ടെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. രണ്ടു കാരണങ്ങളാണ് ഈ മാറ്റത്തിനു പിന്നില്‍. ആഗോളതലത്തില്‍ 2015-16 കാലഘട്ടത്തില്‍ നടന്ന ജിയോമാഗ്നെറ്റിക് ആക്സിലറേഷനനാണ് ഒന്ന്. മറ്റൊന്ന് കാന്തികമണ്ഡലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഭൂമിയുടെ മധ്യത്തിലുള്ള ദ്രവ്യങ്ങളില്‍ നടക്കുന്ന അനക്കങ്ങള്‍ കാന്തികമണ്ഡലത്തിന് മാറ്റങ്ങള്‍ വരുത്തുന്നുവെന്നു പറയുന്നു.
ഇത് ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കാം?
ആധുനിക ജീവിതത്തില്‍ ജിപിഎസിന്റെ സഹായത്തോടെയല്ലാതെ വീടിനു വെളിയില്‍ പോകാന്‍ വിസമ്മതിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരില്‍ പലര്‍ക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നേക്കാം. കാന്തിക ഉത്തരധ്രുവത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ജിപിഎസിനെ ഇതു ബാധിക്കും. പ്രത്യേകിച്ചും ജനനിബിഢമായ പ്രദേശങ്ങളില്‍ ജിപിഎസിന്റെ കൃത്യത തെറ്റാമെന്നാണ് കരുതുന്നത്. ഉത്തരധ്രുവത്തിലും ജിപിഎസിന്റെ കൃത്യത തെറ്റാം. വേണ്ടമാറ്റങ്ങള്‍ നടത്താൻ നീക്കങ്ങള്‍ നടത്തുകയാണ് ശാസ്ത്രലോകം.
വടക്കുനോക്കി യന്ത്രത്തിനു വട്ടുപിടിച്ചാലെങ്ങനെയുണ്ടാകും? സകലതും താളം തെറ്റുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! കപ്പലുകള്‍ക്കും വിമാനങ്ങൾക്കും എന്തിനേറെ അന്തർവാഹിനികൾക്കു വരെ ‘വഴി’ കാണിച്ചു കൊടുക്കുന്നത് വടക്കുനോക്കിയന്ത്രത്തിലെ സൂചിയാണ്. ഭൂമിയിലെ കാന്തിക ധ്രുവങ്ങൾക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഈ കാന്തിക ധ്രുവങ്ങളുടെ ‘വേൾഡ് മാഗ്നറ്റിക് മോഡൽ’ ഗവേഷകർ ഓരോ അഞ്ചു വർഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യാറുമുണ്ട്.
അപ്ഡേഷന് മുൻപേ തന്നെ ഗവേഷകർ മാപ്പിങ് ആരംഭിച്ചുകഴിഞ്ഞു.
അതിനു കാരണമായതാകട്ടെ ഭൂമിക്കടിയിലെ ചില അസാധാരണ സംഭവങ്ങളും.
ഉത്തര കാന്തിക ധ്രുവത്തിലുണ്ടാകുന്ന ദുരൂഹമായ സ്ഥാനചലനമാണു ഗവേഷകരുടെ ഉറക്കം കെടുത്തുന്നത്. ഉത്തരകാന്തിക ധ്രുവത്തിനു നേരെയാണ് വടക്കുനോക്കിയന്ത്രത്തിന്റെ സൂചി തിരിഞ്ഞു നിൽക്കുക. ധ്രുവങ്ങൾക്ക് ഓരോ വർഷവും കിലോമീറ്ററുകളോളം സ്ഥാനചലനം സംഭവിക്കുക. പതിവാണ്. എന്നാൽ അടുത്ത കാലത്താണ് ഉത്തരധ്രുവത്തിന്റെ ‘ഭ്രാന്തൻ’ ചലനം ശ്രദ്ധയിൽപ്പെട്ടത്. കാനഡയിൽ നിന്ന് ഉത്തര കാന്തിക ധ്രുവം സൈബീരിയയുടെ ഭാഗത്തേക്കാണു നീങ്ങുന്നത്. അതും അസാധാരണമായ വേഗത്തിൽ. വർഷത്തിൽ 50 കിലോമീറ്റർ ദൂരം എന്ന കണക്കിനാണ് സഞ്ചാരം. 1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു. 2020ലാണ് വേൾഡ് മാഗ്നറ്റിക് മോഡൽ ഇനി അപ്ഡേറ്റ് ചെയ്യേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു നേരത്തേയാക്കണമെന്ന് യുഎസ് സൈന്യമാണ് ആവശ്യപ്പെട്ടതെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) വ്യക്തമാക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബിജിഎസും യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനും ചേർന്നാണ് മോഡൽ തയാറാക്കുന്നത്.
കാന്തിക ധ്രുവത്തിന്റെ സ്ഥാനചലനം ആർട്ടിക്കിൽ കപ്പലുകളുടെ സഞ്ചാരത്തെ ബാധിച്ചു തുടങ്ങിയതായാണു വിവരം.
കാനഡയ്ക്കു വടക്ക് ആർടിക് സമുദ്രത്തിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷം. നാറ്റോ സഖ്യശക്തികളുടെയും യുഎസിന്റെയും ബ്രിട്ടന്റെയും സൈന്യവും നിലവിൽ വേൾഡ് മാഗ്നറ്റിക് മോഡൽ ഉപയോഗിച്ചാണു നാവിഗേഷൻ. ഇതുകൂടാതെ യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ഭൂമിക്കടിയിൽ ഉരുകിയ അവസ്ഥയിലുള്ള ഇരുമ്പിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് ഉത്തര കാന്തികധ്രുവത്തിലെ മാറ്റത്തിനും കാരണമാകുന്നത്. എന്നാൽ ഇരുമ്പിന്റെ സ്ഥാനം മാറ്റുന്ന ‘ശക്തി’ ഏതാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2016ൽ തെക്കേ അമേരിക്കയിൽ ഭൂമിക്കു താഴെ ഒരു പ്രത്യേകതരം ‘ജിയോമാഗ്നറ്റിക് പൾസിന്റെ’ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതാണോ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും പരിശോധിക്കുന്നുണ്ട്.
കുവൈത്തില്‍ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന് കുവൈത്തില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്ജ്ജുന് അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു
മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കിയതിനെ തുടർന്ന് കുവൈത്തില്‍ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി.കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന് കുവൈത്തില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്ജ്ജുന് അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് മുനവ്വറലി തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്.
കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവര്‍ക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാല്‍, ഉള്ളതെല്ലാം വിറ്റിട്ടും അര്ജ്ജുന് അത്തിമുത്തുവിന്റെ ഭാര്യ മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല.ഈ നിസ്സഹായത മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ തുക മലപ്പുറം പ്രസ്ക്ലബ്ബില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖേന മാലതിക്ക് കൈമാറുകയും ചെയ്തു. കുടുംബം മാപ്പ് നല്‍കിയതോടെ അര്‍ജ്ജുനൻറെ വധശിക്ഷ കുവൈത്ത് സര്‍ക്കാര്‍ റദ്ദാക്കി.
2019ല്‍ സന്ദര്‍ശിക്കേണ്ട ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിൽ ഇന്ത്യൻ നഗരവും
ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത്
2019ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ നഗരമായ ഹംപി !കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ റിക്കോയെയാണ് ന്യൂയോര്‍ക് ടൈംസ് തിരഞ്ഞെടുത്തത്. കാലിഫോര്‍ണിയയിലെ സാന്ത ബാര്‍ബറയെ മൂന്നമതായി സന്ദര്‍ശിക്കേണ്ടുന്ന സ്ഥലമായും നിര്‍ദ്ദേശിച്ചു. 'ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകമാണ് ഹംപി . ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല് ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ പുരാതന നഗരമായിരുന്നു..'ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്.ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത് . ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്.2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യയില്‍ നിന്നും ഹംപി സ്ഥാനം പിടിച്ചിട്ടുള്ളത് .ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു[3. ചരിത്രവും പഴങ്കഥകളും കൂടിക്കലർന്ന നിറപ്പകിട്ടുള്ള ഒരു ഭൂതകാലം പേറുന്ന സുപ്രധാന സ്ഥലമാണു ഹംപി. തലമുറകളുടെ മനസ്സിലൂടെ നിറം പിടിപ്പിച്ചുവന്ന കഥകളാണധികവും. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഒരു പുരാതനപട്ടണത്തിന്റെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവർ ഒരോ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കി സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്ഥലം സന്ദര്‍ശിക്കുമ്ബോഴും യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന നേട്ടങ്ങളും പ്രയാസങ്ങളും ഒക്കെ കണക്കിലെടുത്തും വിലയിരുത്തിയുമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.ചില രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാന്‍ മാത്രം അവിടെ കാര്യമായി ഒന്നും ഉണ്ടാകില്ല. പണവും സമയവും ലഭിക്കാനായി ഇത്തരം രാജ്യങ്ങളില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളെ മാത്രം ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കാറുണ്ട്. , ചില രാജ്യങ്ങള്‍ മൊത്തമായി ധാരാളം സമയം ചിലവഴിച്ച് കണ്ടു മനസിലാക്കേണ്ടതുണ്ടെന്നും വര്‍ഷാവര്‍ഷം ഈ വിദഗ്ധ സംഘം നിര്‍ദ്ദേശിക്കുന്നു.ട്രൂജെറ്റ് വിമാന സര്‍വീസ് ഹൈദരാബാദ് നിന്നും ബാംഗ്ലൂര്‍ നിന്നും ബെല്ലാരിയിലേക്ക് നിത്യേനെ വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും, ബെല്ലാരിയില്‍ നിന്ന് ഹംപിയിലേക്ക് 25 മൈല്‍ യാത്രയെ ഉള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസ് യാത്രക്കാരുടെ അറിവിലേക്കായി വ്യക്തമാക്കുന്നുണ്ട്. കമല്പുരം കൊട്ടാരത്തിലോ കിഷ്കിന്ധ ക്യാമ്ബിലോ താമസിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.ബ്ലാക്ക് ടൊമാറ്റോ , റിമോട്ട് ലാന്‍ഡ്സ് തുടങ്ങിയ ലോകപ്രസിദ്ധ ട്രാവല്‍ എജന്‍സികള്‍ വഴി നിങ്ങള്‍ക്ക് ഹംപിയെ മൊത്തമായി ആസ്വദിക്കാന്‍ കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കുന്നു.
4
views
കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
ലംബോര്‍ഗിനി അവന്റഡോര്‍ എസ് വി ജെ ഇന്ത്യയില്‍ പുറത്തിറങ്ങി
ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലാണ് ഹാരിയര്‍
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടര കോടി രൂപയോളം കാറിന് വില പ്രതീക്ഷിക്കാം. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാറാണ് പുതിയ അവന്റഡോര്‍ SVJ.നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡ് കാറ്റില്‍പ്പറത്തിയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന് നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും.
ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള് വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.
പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മതി. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.സാധാരണ അവന്റഡോര്‍ S -നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ -യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു. മുമ്പ് ലംബോര്‍ഗിനി അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന് അവന്റഡോര്‍ SV -യില്‍ നിന്നും വ്യത്യസ്മായ ഡിസൈന്‍ ശൈലിയാണ് അവന്റഡോര്‍ SVJ -യ്ക്ക്.
ഇത്തവണ ഗ്രില്ലിന് സമീപം ബോണറ്റില്തന്നെ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാണാം.
എഞ്ചിന് കവര്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്. സൈഡ് സ്കേര്ട്ടുകളുടെയും വശങ്ങളിലെ എയര്‍ ഇന്ടെയ്ക്കുകളുടെയും വലുപ്പം കൂടി. ചലിക്കുന്ന പിന് സ്പോയിലറും പുത്തന്‍ ഡിഫ്യൂസറും പിന്നഴകിന് മാറ്റു കൂട്ടുന്നു.ഹുറാക്കാന് പെര്ഫോര്മന്തെയില് കണ്ടതുപോലുള്ള ഇരട്ട പുകക്കുഴലുകളാണ് പിന്നില്‍. സസ്പെന്ഷന് സംവിധാനത്തിലും കമ്പനി കാര്യമായി കൈകടത്തി. ഡാമ്പറുകള്‍ കൂടുതല്‍ ദൃഢമായി. SV മോഡലിനെ അപേക്ഷിച്ച് കാറിലെ ആന്റി - റോള്‍ ബാറുകള്‍ 50 ശതമാനം കൂടുതല്‍ ദൃഢത കാഴ്ച്ചവെക്കും.
സ്റ്റീയറിംഗ് കൃത്യത കൂടി. പിന് വീല്‍ സ്റ്റീയറിംഗ് സംവിധാനത്തിലും ഭേദഗതി സംഭവിച്ചു. ആകെമൊത്തം 900 അവന്റഡോര്‍ SVJ യൂണിറ്റുകള്‍ മാത്രമെ ലംബോര്‍ഗിനി നിര്‍മ്മിക്കുകയുള്ളൂ. അതേസമയം അവന്റഡോര്‍ SVJ 63 എന്ന പേരില്‍ മോഡലിന്റെ സ്പെഷ്യല്‍ എഡിഷന് നിരയില്‍ ഉടന്‍ കടന്നുവരും.
സ്പെഷ്യല്‍ എഡിഷന്റെ 63 യൂണിറ്റ് മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാവുക. ഇതില്‍ ഒരു യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്.
വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ .
കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്യുവി അണിനിരക്കുക.ഇതില്‍ കാലിസ്റ്റോ കോപ്പര്‍ പതിപ്പിനെ വിപണി ആദ്യമെ കണ്ടിരിക്കുന്നു. ഇപ്പോള്‍ മറ്റു നിറപ്പതിപ്പുകളുടെ ഭാവചാരുത കൂടി പുറത്തുവരികയാണ്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എസ്യുവിയുടെ മുഴുവന്‍ നിറപ്പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലാണ് ഹാരിയര്‍. സസ്പെന്‍ഷനും ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്.നിരയില്‍ ഹെക്സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെടുകയാണ്.
വിപണിയില്‍ 16 മുതല്‍ 21 ലക്ഷം രൂപ വരെ ഹാരിയര്‍ മോഡലുകള്‍ക്ക് വില കുറിക്കപ്പെടും.
ജീപ്പ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്യുവി ശ്രേണിയില്‍ ടാറ്റ ഹാരിയര്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവുവെയ്പ്പാണിത്.ഡിസ്കവറി സ്പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്ക് ഹാരിയര്‍ തുടക്കം കുറിക്കും. സമകാലിക എസ്യുവി സങ്കല്പ്പങ്ങളില് നിന്നും ഒരല്‍പ്പം വേറിട്ടാണ് ഹാരിയര്‍ നിലകൊള്ളുന്നത്.ബമ്പറിലുള്ള ഹെഡ്ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്.മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.
ആദ്യഘട്ടത്തില്‍ മാനുവല്‍ പതിപ്പ് മാത്രമെ ഹാരിയറിലുള്ളൂ
5
views
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്
പ്രിയങ്കയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. പ്രിയങ്കയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്.ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ചുമതലയേല്‍ക്കുക. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് പാര്‍ട്ടിയിലെ മുന്‍നിര ഔദ്യോഗികസ്ഥാനത്തേക്ക് പ്രിയങ്കയെത്തുന്നത്.
എണ്‍പത് ലോകസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്.
പ്രിയങ്ക നേതൃനിരയിലേക്ക് എത്തുന്നത് ഇതിനു സഹായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.കർണാടകത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് സംഘടനാ ചുമതല കൂടി നൽകി. ഇത്തരത്തിൽ ആദ്യ മലയാളിയാണ് ഇദ്ദേഹം. കൂടാതെ, ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായും ഹരിയാണയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഗുലാം നബി ആസാദിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
ഭാരിച്ച ഉത്തരവാദിത്വമാണ് നൽകിയിരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.
ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രീയപ്പാര്‍ട്ടിയായ നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍.ഡബ്ല്യു.പി.)
തിങ്കളാഴ്ച മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.ഡബ്ല്യു.പി.യുടെ തീരുമാനം. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകയായ ഡോ. ശ്വേത ഷെട്ടിയാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ലോക്സഭയില്‍ 50 ശതമാനം സ്ത്രീ സംവരണത്തിനായി ശ്രമിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
ഡല്‍ഹിയിലും കര്‍ണ്ണാടകയിലുമാണ് ആദ്യ ഘട്ടത്തില്‍ പാര്‍ട്ടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഹൈദ്രാബാദില്‍ മാത്രം ഇവര്‍ക്ക് 1.4 ലക്ഷം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ലമെന്റില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു അവകാശം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ സംവരണത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
'മഹിളാ രക്ഷക്' എന്നപേരില്‍ മൊബൈല്‍ ആപ്പ് എന്‍.ഡബ്ല്യു.പി. വൈകാതെ പുറത്തിറക്കും. അവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനാണിത്. രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും യുവ പാര്‍ലമെന്റി'ന് രൂപം നല്‍കും.
വനിതകള്‍ക്കുള്ള രാഷ്ട്രീയ പഠനകേന്ദ്രങ്ങളായിരിക്കും ഇതെന്നും ഷെട്ടി പറഞ്ഞു.
1
view
ശതം സമര്‍പ്പയാമി'ക്കൊപ്പം സന്തോഷ് പണ്ഡിറ്റ്
ചലഞ്ചിലേക്ക് 51000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്
ശബരിമല വിഷയത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതി മുന്നോട്ടുവെച്ച ശതം സമര്‍പ്പയാമി ചലഞ്ച് ഏറ്റെടുത്ത് സിനിമതാരം സന്തോഷ് പണ്ഡിറ്റ്.
വിശ്വാസികളില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ചലഞ്ചിലേക്ക് 51000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് നേതാക്കള്‍ ചലഞ്ച് കൊണ്ടുവന്നത്.
എന്നാല്‍ ഈ ചലഞ്ചിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു.
ശതം സമര്‍പ്പയാമിയ്ക്ക് താഴെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നല്കി കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണം സമാഹരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ചലഞ്ചിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.
ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് 51,000 രൂപ നിക്ഷേപിച്ച വിവരം താരം വ്യക്തമാക്കിയത്. 'ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്ബത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര്‍ 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)' സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
പോസ്റ്റിനൊപ്പം തുക അടച്ചതിന്റെ രസീതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പേസ്മേക്കർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾക്ക് വിലകുറയ്ക്കും
പേസ്മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം
ഹൃദയത്തിൽ ഘടിപ്പിക്കുന്ന പേസ്മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം.
രക്തസമ്മർദമളക്കുന്ന ഉപകരണം, സി.ടി.-എം.ആർ.ഐ. സ്കാനിങ് മെഷിനുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്കാണ് വില കുറയ്ക്കുക. 50 മുതൽ 80 വരെ ശതമാനം വില നിയന്ത്രണമേർപ്പെടുത്താനാണ് ആലോചന.ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തും.അതേസമയം, അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം രൂപവത്കരിച്ച നീതി ആയോഗിനുകീഴിലുള്ള സമിതിക്കാണ് ഇനിമുതൽ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരം.
നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടർ ജനറൽ, ബയോമെഡിക്കൽ രംഗത്തെ വിദഗ്ധൻ എന്നിവരടങ്ങിയ ഏഴംഗസമിതിക്കാണ് രൂപംനൽകിയത്.ഇതോടെ ദേശീയ ഔഷധവിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) അധികാരങ്ങൾ ഭാഗികമായി നഷ്ടപ്പെട്ടു. നേരത്തേ ആരോഗ്യമന്ത്രാലയവും ഫാർമസ്യൂട്ടിക്കൽ വകുപ്പും തയ്യാറാക്കുന്ന പട്ടികയിൽനിന്ന് വില കുറയ്ക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കുന്നത് എൻ.പി.പി.എ. ആയിരുന്നു. ഇതേ അധികാരമുപയോഗിച്ചാണ് സ്റ്റെന്റുകൾക്കും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങൾക്കും വില കുറച്ചത്.
എന്നാൽ, അവശ്യമരുന്നുകളുടെ പട്ടികയിൽ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം അതേപടി തുടരും.
ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും
അമേരിക്കയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത്
എണ്ണ ആവശ്യകതയില്‍ ചൈനയെ ഇന്ത്യ മറികടന്നേക്കും.
ഉപഭോഗത്തിലെ വര്‍ധന തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും.നിലവില്‍ മൂന്നാം സ്ഥാനത്താണ്. വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധന ഉപഭോഗവും എല്‍.പി.ജി. ഉപഭോഗവും വര്‍ധിക്കുന്നതാണ് ഇന്ത്യയുടെ എണ്ണ ആവശ്യകത കൂടാന്‍ ഇടയാക്കുന്നത്. 2018-ല്‍ ഇന്ത്യയുടെ ശരാശരി പ്രതിദിന എണ്ണ ഉപഭോഗം 2,45,000 ബാരലാണെന്ന് ഊര്‍ജ രംഗത്തെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വൂഡ് മെക്കന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
14 ശതമാനമാണ് എണ്ണ ആവശ്യകതയിലെ വര്‍ധന.
ഇന്ത്യയിലെ എണ്ണ ആവശ്യകതയിലെ വര്‍ധന ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയെ രാജ്യം മറികടക്കും. അമേരിക്കയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത്.യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം 2017-18 സാമ്ബത്തിക വര്‍ഷം 20.62 കോടി ടണ്ണാണ് ഇന്ത്യയുടെ എണ്ണ ഉപഭോഗം. 2017 ഏപ്രില്‍ - ഡിസംബര്‍ പാദത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം 15.74 കോടി ടണ്ണാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 2.5 ശതമാനമാണ് വര്‍ധന.
2040-ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം 58 ലക്ഷം ബാരലുകള്‍ ആകുമെന്നാണ് കണക്കാക്കുന്നത്.
ഭര്‍തൃവീട്ടില്‍ നിന്ന് കനകദുർഗയെ പുറത്താക്കി
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായി പരാതി
ചികിത്സ കഴിഞ്ഞ് പോലീസ് ഇവരെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ഭര്‍തൃമാതാവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഭര്‍ത്താവ് വീടുപൂട്ടി പോയതായാണ് ആരോപണം. ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. എന്നാല്‍, സംഭവത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കനകദുര്‍ഗ പറഞ്ഞു.ഭര്‍തൃമാതാവില്‍നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അവര്‍. ചൊവ്വാഴ്ച തിരികെ എത്തിയപ്പോള്‍ ഭര്‍തൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പോലീസ് സുരക്ഷയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിയുന്നത്. അതേസമയം ഭര്‍തൃവീട്ടുകാരുടെ നടപടിക്കെതിരേ അവര്‍ ജില്ലാ വയലന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവര്‍ പരാതി കോടതിക്ക് കൈമാറിയതായും കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
തന്റെ കാര്യങ്ങളില്‍ എന്തെങ്കിലും തീര്‍പ്പുണ്ടായശേഷം മാത്രമേ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമുള്ളൂവെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.
ശബരിമല ദര്‍ശനം കഴിഞ്ഞയാഴ്ച പുലര്‍ച്ചെ വീട്ടിലത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടര്‍ന്ന് കനകദുര്‍ഗയുടെ പരാതിയെത്തുടര്‍ന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവന്‍ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയില്‍ പ്രവേശനം നേടിയ ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയെ സമീപിസിച്ചിരുന്നു.
ഇതിൽ ഇവർ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 22 കുട്ടികളടക്കം 80 പേർ
മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി.
80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.
കസ്റ്റഡിയിൽ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത് . ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തെ പോയവർ ഓസ്ട്രേലിയയിൽ ജോബ് പെർമിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാര്യങ്ങള്‍ ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടിൽ കയറി ഓസ്ട്രേലിയയിലേക്ക് കടക്കാൻ പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ബോട്ട് പുറപ്പെട്ടതിനാല്‍ പ്രഭുവിന് ബോട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രഭുവിന്റെ മകളും ഭാര്യയും ബോട്ടില്‍ പോയിട്ടുണ്ട്. ദില്ലിയില്‍ പണം പിരിക്കാനും ആളെ കൂട്ടാനും പ്രഭുവും ഉണ്ടായിരുന്നു. പ്രഭുവിനൊപ്പം ദീപക് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭാര്യയും മകളും ബോട്ടിൽ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങിയെന്നുമാണ് ദീപക് പൊലീസിന് നല്കിയ മൊഴി.
30
views
സൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ല
സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയിട്ടും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതിയില്ല.
വനിതകള്‍ക്കായുള്ള രാജ്യത്തെ ഒരേ ഒരു ഇരുചക്ര വാഹന പരിശീലന കേന്ദ്രമായ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി തേടി കാത്തിരിക്കുകയാണ് നിരവധി വനിതാ റൈഡര്‍മാര്‍.പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് സൗദി നിരത്തുകളിലൂടെ ബൈക്കുകളില്‍ യാത്ര ചെയ്യണമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഇവര്‍ക്ക് മനസിലായത്.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ല .
എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വഇല്‍ ഹുറൈബ് പറയുന്നത്. ട്രാക്ടറും ട്രെയിലറും ഓടിക്കാനുള്ള ലൈസന്‍സ് വരെ സ്ത്രീകള്‍ക്ക് നല്‍കിയതായി അറിഞ്ഞുവെന്നും എന്നാല്‍ ഇരുചക്ര വാഹന ലൈസന്‍സിനായുള്ള ഒരു അപേക്ഷ പോലും ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രശ്നം എന്ത് തന്നെയായാലും അത് ഉടനെ പരിഹരിക്കപ്പെടുമെന്ന പ്രീതീക്ഷയാണ് ഇവിടുത്തെ വനിതാ റൈഡര്‍മാര്‍ക്ക്.
1
view
ബ്രസീലിൽ എട്ടുകാലി 'മഴ'
സംഘം ചേര്‍ന്ന് വലകെട്ടുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട എട്ടുകാലികളാണ് ഇവയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി
ബ്രസീലിലിലെ ഒരു ഗ്രാമത്തില്‍ എട്ടുകാലി 'മഴ'പെയ്തിരിക്കുകയാണ്.
തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സിലാണ് ആകാശം നിറയെ എട്ടുകാലികള്‍ 'പറന്നി'റങ്ങിയത്. സംഘം ചേര്‍ന്ന് വലകെട്ടുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട എട്ടുകാലികളാണ് ഇവയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇവ ആകാശത്തുനിന്ന് വീഴുകയല്ലെന്നും മനുഷ്യര്‍ക്ക് കാണാനാവാത്തവിധം സംഘം ചേര്‍ന്ന് നെയ്ത ഭീമന് വലയില്‍ തൂങ്ങിക്കിടക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാര്‍ട്ടിനെല്ലി ഫോന്‍സേക എന്നയാളാണ് എട്ടുകാലി മഴയുടെ ദൃശ്യം പകര്‍ത്തി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
കാറില്‍ സഞ്ചരിക്കവെ പൊടുന്നനെ ആകാശത്ത് കറുത്ത പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ഫൊന്‍സേക പറഞ്ഞു.
കാര്യം മനസ്സിലാവാതെ താന്‍ ഭയന്നതായും പെെട്ടന്ന് കാറിെന്റ വിന്‍ഡോയിലൂടെ ഒരു എട്ടുകാലി വീണപ്പോഴാണ് സംഗതി മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് അപൂര്‍വ പ്രതിഭാസം വിഡിയോയില്‍ പകര്‍ത്തിയത്. മുമ്ബും ഇത് കണ്ടിട്ടുണ്ടെന്ന് ഫൊന്സേകക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ജെഴ്സീന മാര്‍ട്ടിനെല്ലി പറഞ്ഞു.2013ലും സമാന സംഭവം ബ്രസീലില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണ ബ്രസീലിലെ സാേന്റാ അേന്റാണിയോ ഡ പ്ലാറ്റീന പ്രദേശവാസികളാണ് എട്ടുകാലി മഴ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പാരവിക്സിയ ബിസ്ട്രിയാറ്റ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഇൗ എട്ടുകാലികള്‍ സാമൂഹിക എട്ടുകാലികളുടെ ഗണത്തില്പ്പെടുന്നവയാണെന്ന് മിനാസ് ജെറയ്സ് ഫെഡറല്‍ യൂനിവേഴ്സിറ്റിയിലെ ബയോളജി പ്രഫസര്‍ ആഡല്ബര്േട്ടാ ഡോസ് സാേന്റാസ് പറഞ്ഞു.
പകല്‍ മരങ്ങളിലും മറ്റും നെയ്ത് തുടങ്ങുന്ന വല ഇവ വൈകുന്നേരത്തോടെ വലുതാക്കുന്നു.
ഇതോടെ ആകാശത്ത് ഏറെ ഉയരത്തിലെത്തും ഭീമന് വലകള്‍. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത്ര നേര്ത്തതായിരിക്കുമിത്. ഏറെ വലകള്‍ ഒരുമിച്ചുണ്ടാവുന്നതിനാല് നിരവധി എട്ടുകാലികള്‍ ആകാശത്തുനിന്ന് വീഴുന്നതുപോലെയാണ് കാണുന്നവര്‍ക്ക് തോന്നുകയെന്നും ഡോസ് സാേന്റാസ് കൂട്ടിച്ചേര്‍ത്തു.
വഴി മാറി 'ശതം സമര്‍പ്പയാമി'
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിൽ എത്തിയത്
ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു.
സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന.
പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്.
ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവനചെയ്യണമെന്നായിരുന്നു ആവിശ്യം.
സംഭാവന ചെയ്ത് റസീപ്റ്റിന്റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു.
ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളിൽ സജീവമായി രംഗത്തെത്തി.
‘ശതം സമര്‍പ്പയാമി’ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും അങ്ങനെ ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചു അവര്‍.
സംഭാവന നല്കിയവര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര് ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്ടിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം 5.71 ലക്ഷം രൂപയാണ് ഇത്തരത്തിൽ ദുരിതാശ്വാസഫണ്ടിൽ എത്തിയത് എന്നാണ് വിവരം.
ആശയക്കുഴപ്പവും എതിര്‍പ്രചാരണവും ചൂണ്ടിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പോസ്റ്റിട്ട് രംഗത്തെത്തി.പിന്നാലെ ‘ശതം സമര്‍പ്പയാമി’ പിരിവിന് ആഹ്വാനം ചെയ്ത കെപി. ശശികല ലൈവിലെത്തി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രം സംഭാവന നൽകിയാൽ മതിയെന്ന് അവര്‍ വ്യക്തമാക്കി. തങ്ങളുടെ അക്കൗണ്ട് സ്ഥിരികരിക്കുകയും െചയ്തു. ഇതിനിടെ ‘ശതം സമര്‍പ്പയാമി’ ട്രോളൻമാരുടെ ശല്യം കാരണം നിർത്തിയെന്ന പ്രചാരണവും ശക്തമായി.
എന്നാൽ ഈ ആരോപണങ്ങൾ തളളി കെ.പി ശശികല രംഗത്തെത്തുകയും ചെയ്തു.
ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു. സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.
കര്‍മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിചാണ് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു.
ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നാണ് പരാതിയിൽ പറയുന്നത്. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കര്‍മ സമിതി നേതാക്കള്‍ പറഞ്ഞു. പലരും കബളിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അക്കൗണ്ട് നമ്പറിന് പരാമവധി പ്രചാരണം നല്‍കാനും കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് 100 രൂപ സംഭാവന ചെയ്ത് സ്ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിക്കാനുളള ആഹ്വാനവുമായി ഇടതു ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.
2
views