പത്മനാഭ സ്വാമി ക്ഷേത്ര നിധി ശേഖരം; മ്യൂസിയം ഒരുങ്ങുന്നു
ചുരുങ്ങിയത് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന് വരുമാനം ലഭിക്കുമെന്നാണ് സമിതി നിഗമനം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം ഒരുങ്ങുന്നു.
20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് 2009--10 കാലയളവില്‍ ക്ഷേത്രനിലവറകള്‍ പരിശോധിച്ചപ്പോഴാണ് ശതകോടികള്‍ വിലമതിക്കുന്ന അമൂല്യമായ വന്‍ വജ്ര, സ്വര്‍ണാഭരണ ശേഖരം കണ്ടെത്തിയത്. ഇവ തിട്ടപ്പെടുത്താനും എന്തുചെയ്യണമെന്ന് പരിശോധിക്കാനുമാണ് സമിതി. 13--ാം നൂറ്റാണ്ടുമുതലുള്ള സ്വര്‍ണാഭരണങ്ങള്‍, വജ്രം, പവിഴം, മുത്ത് പതിപ്പിച്ച ആഭരണങ്ങള്‍, യൂറോപ്യന്‍ നാണയങ്ങള്‍, ഏഷ്യയിലെ വിവിധഭാഗങ്ങളിലെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെയും നാണയശേഖരങ്ങള്‍ എന്നിവയാണ് ക്ഷേത്രത്തില്‍ ഇതിനകം തുറന്ന എ, സി, ഡി, ഇ, എഫ് നിലവറകളിലുള്ളത്.
ഇതില്‍ എ നിലവറയിലുള്ള ശേഖരങ്ങളാണ് മ്യൂസിയത്തില്‍ ആദ്യം ഉള്‍പ്പെടുത്തുക.
ബി നിലവറ തുറക്കുന്ന മുറയ്ക്ക് അവയും ഉള്‍പ്പെടുത്താം. സി, ഡി,ഇ, എഫ് നിലവറകളിലെ ശേഖരങ്ങള്‍ ക്ഷേത്രാവശ്യത്തിന് ദൈനംദിനവും ഉത്സവസമയത്തും ഉപയോഗിക്കേണ്ടതിനാല്‍ അവ മ്യൂസിയത്തില്‍ സ്ഥാപിക്കില്ല. മ്യൂസിയത്തോട് തിരുവിതാംകൂര്‍ രാജകുടുംബം അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും എല്ലാ ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്ബലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങള്‍ ഉപയോഗപ്പെടുത്തി അതീവസുരക്ഷയുള്ള മ്യൂസിയമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര സമുച്ചയം, വളപ്പ് എന്നിവിടങ്ങളിലെ സൗകര്യം, സുരക്ഷ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുരുങ്ങിയത് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന് വരുമാനം ലഭിക്കുമെന്നാണ് സമിതി നിഗമനം. സന്ദര്‍ശകരായ തദ്ദേശിയര്‍ക്ക് 500 രൂപയും വിദേശികള്‍ക്ക് നൂറ് ഡോളറും ഫീസ് ഈടാക്കാം.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി വര്‍ഷം 30 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൈസ കൊടുത്താൽ ആകാശത്ത് പരസ്യവും, ഉല്‍കാ പതനവും
ആകാശത്ത് പരസ്യംകാട്ടി പണം കൊയ്യാന്‍ സ്റ്റാര്റോക്കറ്റ് എന്ന റഷ്യന്‍ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്
കാശു നൽകി ഉല്‍കാ പതനം ഉണ്ടാക്കാം, ആകാശത്ത് പരസ്യവും വിരിക്കുകയും ചെയ്യാം. ഇതിനായി തയ്യാറെടുക്കുകയാണ് ചില കമ്പനികൾ.
കോടീശ്വരന്മാര്ക്കായി കൃത്രിമ ഉല്‍ക്കാപതനം സൃഷ്ടിക്കാന്‍ ജപ്പാനിലെ സ്വകാര്യ കമ്ബനിയായ എ.എല്‍.ഇ.
ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്സയുമായി സഹകരിച്ചാണു പദ്ധതി. ഇതിന്റെ ഭാഗമായുള്ള നാനോഉപഗ്രഹ വിക്ഷേപണം വെള്ളിയാഴ്ച നടത്തി.
ഉപയോക്താവിന്റെ നിര്‍ദേശപ്രകാരം ഉപഗ്രഹങ്ങളില്‍നിന്നും പ്രത്യേകം തയറാക്കിയ ചെറു കഷണങ്ങള്‍ ഭൂമിയിലേക്ക് തള്ളുകയാകും ചെയ്യുക. ഇതു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്ബോള്‍ ഘര്‍ഷണം മൂലം കത്തിത്തീരും. ഉല്‍കാ പതനത്തെക്കാള് മനോഹരമായ ദൃശ്യം ഭൂമിയിലുള്ളവര്‍ക്കു ലഭിക്കുമെന്നാണു എ.എല്‍.ഇയുടെ സി.ഇ.ഒ. ലെന ഒകജിമയുടെ അവകാശ വാദം. അടുത്ത വര്‍ഷം ജപ്പാന്‍കാര്‍ക്കായി ആകാശക്കാഴ്ച ഒരുക്കാനാണ് എ.എല്‍.എയുടെ തീരുമാനം. ഇതിന്റെ ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തില്നിന്നാകും "ഉല്കകള്" പതിക്കുക.
ഉപയോക്താവ് ആവശ്യപ്പെടുന്ന നിറത്തില്‍ പ്രകാശം സൃഷ്ടിക്കാനും തീരുമാനമുണ്ട്.
ആകാശത്ത് പരസ്യംകാട്ടി പണം കൊയ്യാന്‍ സ്റ്റാര്റോക്കറ്റ് എന്ന റഷ്യന്‍ കമ്ബനിയും രംഗത്തെത്തിയിട്ടുണ്ട്.
ഭൂമിയില്‍നിന്ന് 480 കിലോമീറ്റര്‍ ഉയരത്തില്‍ നാനോ ഉപഗ്രഹങ്ങളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുക. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാകും ആകാശത്ത് പരസ്യവാചകങ്ങള്‍ ഒരുക്കുക. 50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാകും പരസ്യത്തിനായി ഉപഗ്രഹങ്ങളെ ക്രമീകരിക്കുക. ഒരു പരസ്യം ആറ് മിനിറ്റ് ആകാശത്ത് കാണാനാകും.
ഒരു ദിവസം മൂന്ന് തവണ പരസ്യങ്ങള്‍ കാട്ടാനാകുമെന്നാണ് അവകാശവാദം.
കേസിൽ കൂടുതൽ സമയം തേടി ദിലീപ്
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്
നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്കി.കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുള്ള മറുപടി നല്കാന് തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ട്. അതുക്കൊണ്ട് കേസ് ഒരാഴ്ചത്തക്ക് നീട്ടിവെക്കണമെന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്. അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.കേസില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീന് പി.റാവലിനെ പ്രോസിക്യൂഷന് നിയോഗിച്ചിരുന്നു.
ദിവസം 70 കോടീശ്വരൻമാർ ജനിക്കുന്നു
അതിസമ്പന്നരുടെ ദിവസവരുമാനം 2200 കോടി
ഇന്ത്യയിലെ കോടീശ്വരന്മാർ കഴിഞ്ഞവർഷം ദിവസം ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപ.
രാജ്യത്തെ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ ഒരു വർഷമുണ്ടായത് 39 ശതമാനം വർധന. അതേസമയം, താഴെത്തട്ടിലുള്ള ജനസംഖ്യയുടെ 50 ശതമാനത്തിന്റെ സമ്പത്തിലെ വർധന മൂന്നുശതമാനം മാത്രം.രാജ്യത്തെ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ 2004 മുതൽ കടക്കെണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിക്കുമുന്നോടിയായി അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാം പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചുരുക്കംവരുന്ന അതിസമ്പന്നർ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുമ്പോൾ പാവപ്പെട്ടവർ ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യുട്ടീവ് ഡയറക്ടർ വിന്നി ബ്യാൻയിമ പറഞ്ഞു. ഒരുശതമാനംമാത്രം വരുന്ന അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടർന്നാൽ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും അവർ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കുന്ന പ്രധാന വ്യക്തികളിലൊരാളാണ് അവർ.
രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനം അതിസമ്പന്നരുടേത്
ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 77.4 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാൽ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണ് രാജ്യത്തെ 51.53 ശതമാനം സമ്പത്തുമുള്ളത്. രാജ്യത്തെ 50 ശതമാനം ആളുകളുടെ കൈവശമുള്ളതിന് തുല്യമായത്ര സമ്പത്ത് ഒമ്പത് കോടീശ്വരന്മാരുടെ കൈയിൽമാത്രമുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യയിൽ 2018-2022 കാലയളവിൽ ദിവസം പുതുതായി 70 കോടീശ്വരൻമാർ ഉണ്ടാകുമെന്ന് ഓക്സ്ഫാം കണക്കാക്കുന്നു. സാമ്പത്തിക അസമത്വം ഈ തോതിൽ വളരുന്നതിന് സർക്കാരും കാരണക്കാരാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തിൽ ആവശ്യത്തിന് പണം കൃത്യമായി അനുവദിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റുള്ളവർക്ക് ഇത് നിഷേധിക്കപ്പെടുന്നതായി ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സാമ്പത്തിക അസമത്വം കൂടുന്നത് പെൺകുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.
2018-ൽ ഇന്ത്യയിൽ 18 പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്.
ഇതോടെ പട്ടികയിൽ ആകെ 119 പേരായി. ഇവരുടെ ആകെ സമ്പത്ത് 40,000 കോടി ഡോളർ (ഏകദേശം 28 ലക്ഷം കോടി രൂപ) കടന്നു. ചരിത്രത്തിൽ ആദ്യമാണിത്. 2017-ൽ ഇത് 32,550 കോടി ഡോളർ (23.16 ലക്ഷം കോടി രൂപ) ആയിരുന്നു. 2018 -ൽ 44,010 കോടി ഡോളറിലെത്തി (31.36 ലക്ഷം കോടി രൂപ). 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ഒറ്റവർഷമുണ്ടാകുന്ന ഏറ്റവുംവലിയ വാർഷിക വളർച്ചയാണിത്.
ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിൻറെ സ്വത്തുനികുതി അരശതമാനംകൂടി കൂട്ടിയാൽ സർക്കാരിന് ആരോഗ്യമേഖലയിൽ 50 ശതമാനം അധികതുക ചെലവഴിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആകെ റവന്യൂ-മൂലധന ചെലവിനെക്കാൾ കൂടുതലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്. 2.08 ലക്ഷം കോടിരൂപയാണ് ഈവിഭാഗങ്ങളിൽ സർക്കാർ ചെലവ്.
മുകേഷ് അംബാനിയുടെ ആകെ സ്വത്ത് 2.8 ലക്ഷം കോടിയും.
ഇന്ത്യയടക്കം പലരാജ്യങ്ങളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് അപ്രാപ്യം. സമ്പന്നർക്കുമാത്രമേ ഇതിനുള്ള ചെലവ് താങ്ങാനാവൂ. ഇന്ത്യയിൽ പാവപ്പെട്ട കുടുംബങ്ങളിൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണസംഖ്യ സമ്പന്നകുടുംബങ്ങളിലുള്ളതിനെക്കാൾ മൂന്നുമടങ്ങാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ക്രെഡിറ്റ് സ്യൂസ് വെൽത്ത് ഡേറ്റാബുക്ക്, ഫോബ്സ് കോടീശ്വരപട്ടിക എന്നിവയുൾപ്പെടെ പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ വിശകലനത്തിൽനിന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന് ഇന്ത്യ
ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുളള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്
ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ പിഡബ്യൂസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാനുളള കാരണങ്ങള്‍ ഏറെയാണ്. 2019 ല്‍ ഇന്ത്യ ഫ്രാന്‍സിനെയും ബ്രിട്ടനെയും വളര്‍ച്ചാ നിരക്കില്‍ മറികടക്കുമെന്നാണ് പിഡബ്യൂസിയുടെ സമ്പദ്ഘടന റാങ്കിംഗില്‍ വ്യക്തമാക്കുന്നത്.ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷത്തോടെ സ്ഥിരത കൈവരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയും പ്രവചിക്കുന്നു. അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ എന്ന പദവി ബ്രിട്ടന് നഷ്ടമാകും, ഫ്രാന്‍സിനും താഴെ ഏഴാം സ്ഥാനത്താകും അവരുടെ സ്ഥാനം.
പകരം, ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുളള രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ലോക ബാങ്കിന്റെ 2017 ലെ റാങ്കിങ് പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്. പിഡബ്യൂസിയുടെ പട്ടികയെ വലിയ പ്രാധാന്യത്തോടെയാണ് നിക്ഷേപകരടക്കമുളളവര്‍ പരിഗണിക്കുന്നത്. 2019- 20 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.6 ലേക്ക് തിരികെയെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പിഡബ്യൂസി ഗ്ലോബല്‍ വാച്ച് റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ ബ്രിട്ടന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.6 ശതമാനമാകും.
ഫ്രാന്‍സിന്റേത് 1.7 ശതമാനവുമാണ്
കീടനാശിനി പ്രയോഗം;സമഗ്ര അന്വേഷണം വേണം;ചെന്നിത്തല
കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവല്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മരിച്ച സനല്‍കുമാറിന്റെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യമെത്തിയത്.
കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു, മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മരിച്ച സനലിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ ഗാന്ധി ഗ്രാം പദ്ധതി വഴി 4 ലക്ഷം രൂപ നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി . സനലിന്റെ കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു .
മരിച്ചവരുടെ കുടുംബങ്ങൾക്ക് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല വിശദമാക്കി .
ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാനയാത്ര ഉടനെ
ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന 55 യാത്രക്കാരെ വഹിക്കുന്ന വിമാനം നിര്‍മിക്കുകയാണ് ബൂം
ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാനയാത്രകള്‍ വരും വര്‍ഷങ്ങളില്‍ സാധാരണമാകുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കായുള്ള ബൂം എന്ന കമ്പനിയുടെ ഗവേഷണങ്ങള്‍ക്ക് 100 മില്യണ്‍ ഡോളറാണ് നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന 55 യാത്രക്കാരെ വഹിക്കുന്ന വിമാനം നിര്‍മിക്കുകയാണ് ബൂം.
ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് മൂന്നര മണിക്കൂറുകൊണ്ട് പറന്നെത്താനാകുമെന്നതാണ് ഈ സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രത്യേകത.
നിലവില്‍ വിമാനയാത്രക്കെടുക്കുന്നതിന്റെ ഇരട്ടിവേഗമാണിത്. 8336 കിലോമീറ്റർ വരെ നിര്‍ത്താതെ പറക്കാനും ഇവക്കാകും. മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ വിധവ ലോറന്‍സ് പവ്വല് അടക്കമുള്ളവരാണ് ബൂമിന്റെ പുതിയ നിക്ഷേപകര്‍.
നിലവിലെ ബിസിനസ് ടിക്കറ്റിന്റെ നിരക്കില്‍ സൂപ്പര്‍സോണിക് യാത്ര സാധ്യമാക്കാകുകയാണ് ബൂമിന്റെ ലക്ഷ്യം.
പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനങ്ങള്‍ ഉപയോഗിച്ച് മലിനീകരണം പരമാവധി കുറക്കാനും ശ്രമിക്കുമെന്നും ഇവര്‍ പറയുന്നു.
ഇവര്‍ നിര്‍മിക്കുന്ന സൂപ്പര്‍സോണിക് വിമാനത്തിന് പരമാവധി മണിക്കൂറില്‍ 2335 കിലോമീറ്ററായിരിക്കും വേഗം. ശബ്ദത്തിനു മണിക്കൂറില്‍ 1236 കിലോമീറ്ററാണ് വേഗം.
170 അടി നീളമുള്ള വിമാനത്തിന്റെ ചിറകുകളുടെ വീതി 60 അടിയായിരിക്കും. രണ്ട് പൈലറ്റുമാര്‍ അടക്കം നാല് പേരായിരിക്കും വിമാനത്തിലെ ജീവനക്കാര്‍.
55 യാത്രക്കാര്‍ക്കുവേണ്ടി രണ്ട് ശുചിമുറികളും വിമാനത്തിലുണ്ടാകും.
നിലവില്‍ ശബ്ദത്തേക്കാള്‍ 2.2 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാകുന്ന XB-1 എന്ന വിമാനത്തിന്റെ നിര്‍മാണത്തിലാണ് ബൂം. ഈ വര്‍ഷം അവസാനത്തോടെ XB-1 പറന്നുയരുമെന്നാണ് കരുതപ്പെടുന്നത്.
ബൂമിന്റെ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാരേറിയിട്ടുണ്ട്. വിര്‍ജിന്‍ ഗ്രൂപ്പും ജപ്പാന് എയര്‍ലൈന്‍സും 30 സൂപ്പര്‍സോണിക് ജെറ്റുകളാണ് നിര്‍മിക്കും മുൻപെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ 2023ല്‍ ബൂമിന്റെ സൂപ്പര്‍സോണിക് വിമാനങ്ങള്‍ ആകാശം കീഴടക്കും.
വര്‍ഷങ്ങള്‍ക്കകം 2000 സൂപ്പര്‍സോണിക് ബൂം വിമാനങ്ങള്‍ 500ഓളം റൂട്ടുകളില്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് സോണിക് ബൂം. ശബ്ദത്തേക്കാള്‍ വേഗത്തില്‍ (മണിക്കൂറില്‍ 1236 കിലോമീറ്റര്‍) വിമാനങ്ങളും മറ്റും സഞ്ചരിക്കുമ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവും ഭൂമി കുലുങ്ങുന്നതു പോലുള്ള അനുഭവവും ഉണ്ടാകുക. ഇതാണ് സോണിക് ബൂം എന്നറിയപ്പെടുന്നത്. എന്നാല്‍ കോണ്‍കോഡ് വിമാനങ്ങളേക്കാള്‍ മുപ്പതിരട്ടി കുറഞ്ഞ ശബ്ദം മാത്രമേ തങ്ങളുടെ സൂപ്പര്‍സോണിക് വിമാനങ്ങളുണ്ടാക്കൂ എന്നും ബൂം അവകാശപ്പെടുന്നു.
സോണിക് ബൂം എന്നത് ഒരു ശബ്ദ പ്രതിഭാസമാണ്
മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം.
വോട്ടിങ് യന്ത്രത്തിലെ തിരിമറി: കോൺഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി
കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു
വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടക്കുന്നുവെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തിനു പിന്നാലെ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടല്‍.
ലണ്ടനിൽ നടന്ന ഹാക്കത്തണിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തത് ആയുധമാക്കിയാണ് ബിജെപിയുടെ ആക്രമണം. കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. പാർട്ടി പ്രതിനിധിയായല്ല കപിൽ സിബൽ ഹാക്കത്തണിൽ പങ്കെടുത്തതെന്നാണ് കോൺഗ്രസിന്റെ മറുപടി.2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് സെയ്ദ് ഷുജയെന്ന യു എസ് ഹാക്കർ വെളിപ്പെടുത്തിയതിന് രാഷ്ട്രീയ ഏറ്റുമുട്ടലും സജീവമായി. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ ഹാക്കത്തോണിലാണ് ഹാക്കാർ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഹാക്കത്തോണിൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
റഫാൽ അഴിമതി ആരോപണങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ അടുത്ത കള്ളത്തരമെന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചത്.
എന്തു ചവറും ജനം സ്വീകരിക്കുമെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്ന് ജയ്റ്റ്ലി ട്വീറ്റ് ചെയ്തു.
ലണ്ടനിൽ നടന്ന ഹാക്കത്തോണിലേയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെന്നാണ് സംഘാടകർ അവകാശപ്പെട്ടു.
ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് നിലപാടെങ്കിലും നിലവിൽ ബുദ്ധിമുട്ടുള്ളതിൽ വി വി പാറ്റ് യന്ത്രങ്ങൾ പരമാവധി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വേട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ നാലംഗ സമിതി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ശനിയാഴ്ച്ച രൂപീകരിച്ചിരുന്നു. അഭിഷേക് സിങ് വി, അഖിലേഷ് യാദവ്, സതീഷ് ചന്ദ്ര മിശ്ര, അരവിന്ദ് കേജ്രിവാൾ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.
1
view
നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നത്
നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാര്‍ കാര്‍ഡും ഉപയോഗിക്കാം.
പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാരേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതെന്ന് ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി. അതേസമയം ഈ രണ്ടു പ്രായപരിധിക്കും ഇടയിലുള്ളവര്‍ക്ക് ആധാര്‍ യാത്രാരേഖയായി ഉപയോഗിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശനത്തിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഭൂട്ടാനും നേപ്പാളും.
പാസ്പോര്‍ട്ടോ തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടെങ്കില്‍ ഈ രണ്ടുരാജ്യത്തും ഇന്ത്യന്‍ പൗരന്മാര്ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കും. പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സര്‍വീസ് കാര്‍ഡ് എന്നിവയായിരുന്നു നേപ്പാള്‍, ഭൂട്ടാന് സന്ദര്‍ശനത്തിന് പതിനഞ്ചു വയസ്സിനു താഴെയുള്ളവരും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവരും ഇതുവരെ യാത്രാരേഖകളായി കാണിക്കേണ്ടിയിരുന്നത്.
ഈ രേഖകളുടെ കൂട്ടത്തിലേക്കാണ് ആധാര്‍ കാര്‍ഡിനെയും ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2
views
കാൻസർ ഉണ്ടാക്കും ഭക്ഷണങ്ങൾ
ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അർബുദത്തിനു കാരണമാകുന്നത്
ശരീരത്തിൽ കാൻസർ ഉണ്ടാക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് കേൾക്കാം
ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അർബുദത്തിനു കാരണമാകുന്നത്. നമ്മുടെ ജീവിതചര്യയും അർബുദവുമായി ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അർബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം. അർബുദത്തിനു കാരണമായേക്കാമെന്നു ഗവേഷകര്‍ വെളിപ്പെടുത്തുന്ന. ഇത്തരത്തിലെ ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ചറിയാം.
സോഡ
ഞെട്ടേണ്ട സോഡ അർബുദത്തിനു കാരണമാകുമെന്നു നിരവധി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. സോഡയില്‍ ചേര്‍ക്കുന്ന കൃത്രിമകളറുകള്‍ തന്നെയാണ് ഇതിനു പിന്നിലെ വില്ലൻ. കാര്‍സിനോജെനിക് കെമിക്കലുകള്‍ അടങ്ങിയവയാണ് ഇത്. ഇനി സോഡ കുടിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കൃത്രിമനിറങ്ങള്‍ ചേര്‍ക്കാത്തവ ഉപയോഗിക്കാം.
ഗ്രില്‍ഡ് റെഡ് മീറ്റ്
ഗ്രില്‍ ചെയ്ത ആഹാരങ്ങളോടു പ്രിയമുള്ളവര്‍ ഏറെയാണ്. എന്നാല്‍ അമിതമായ ചൂടില്‍ ഗ്രില്‍ ചെയ്തെടുക്കുന്ന ഇവ കാന്‍സറിനു കാരണമാകുന്ന ഹൈഡ്രോകാര്‍ബണ്‍ പുറപ്പെടുവിക്കുന്നുണ്ട്. അതിനാല്‍ റെഡ് മീറ്റ് പാകം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മൈക്രോവേവ് പോപ്കോണ്‍
മൈക്രോവേവ് പോപ്കോണുകള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. Diacetyl എന്ന മാരകമായ കെമിക്കലാണ് ഇവയിലൂടെ നമ്മുടെ ഉള്ളിലെത്തുക. കൂടാതെ ഇവ പൊതിയുന്ന കവറുകളുടെ ലൈനിങ്ങില്‍ Perfluorooctanoic acid അംശമുണ്ട്. പോപ്കോണുകള്‍ ഏറെ പ്രിയമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അവ വീട്ടില്‍ തയാറാക്കാം.
ക്യാന്‍ഡ് ഫുഡ്
ക്യാന്‍ ചെയ്ത ആഹാരങ്ങളുടെ ഏറ്റവും വലിയ അപകടം അവയുടെ ടിന് ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന BPA എന്ന കെമിക്കലാണ്. ക്യാന്‍ഡ് തക്കാളിയിലാണ് ഇത് ഏറ്റവും അപകടകരമായ നിലയില്‍ കാണപ്പെടുന്നത്. തക്കാളി ആരോഗ്യത്തിനു ഹാനീകരമല്ലങ്കിലും അവയുടെ ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ആണ് അപകടകാരി.
ചില എണ്ണകള്‍
വെജിറ്റബിള്‍ എണ്ണകള്‍ നിര്‍മിക്കുന്നത് പലപ്പോഴും പലതരം കെമിക്കല്‍ പ്രോസസ്സുകള്‍ വഴിയാണ്. അനാരോഗ്യമായ അളവില്‍ ഒമേഗ 6 ഫാറ്റുകള്‍ ഇതു വഴി നമുക്കുള്ളില്‍ എത്തും. പകരം ഒലിവ് , സോയ, കാനോല എണ്ണകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്.
സാല്‍മണ്‍
സാല്‍മണ്‍ മത്സ്യം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഫാംഡ് സാല്‍മണ്‍ മത്സ്യം അത്ര നന്നല്ല. കാരണം പുറത്തു ലഭിക്കുന്ന മത്സ്യത്തെ പോലെയല്ല ഫാമുകളില്‍ നിന്നും ലഭിക്കുന്ന ഇവ. മാംസം ഉണ്ടാകാന്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നല്‍കിയാണ് ഇവയെ വളര്‍ത്തുക. അതിനാല്‍ ഇവ കഴിക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കാം.
കൃത്രിമമധുരം
കൃത്രിമമധുരം അനാരോഗ്യകരമാണെന്ന് എല്ലാവര്ക്കും അറിയാം. കെമിക്കലും ആവോളം ഇവയിലുണ്ട്. ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്ന DKP വരെ ഇതിലുണ്ട്.
റിഫൈന്‍ഡ് വൈറ്റ് ഫ്ലോര്‍
പ്രകൃതിദത്തമായ ഗോതമ്പിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കുന്നതാണ് റിഫൈന്‍ ചെയ്യുന്ന പ്രക്രിയ. മാത്രമല്ല അവയിലെ വെള്ളനിറം ഉണ്ടാകാന്‍ ക്ലോറിന്‍ ഗ്യാസുമായി ചേര്‍ത്തു ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്.
നോണ്‍ ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും
പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും നല്ലതാണെന്ന് പറയേണ്ട കാര്യമില്ല. പക്ഷേ അങ്ങനെ അല്ലാതെ ഉണ്ടാക്കുന്നവയോ? കീടനാശിനികള്‍ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കാന്‍സറിനെ ക്ഷണിച്ചു വരുത്തും. അതിനാല്‍ ഓര്‍ഗാനിക് ആയവ തിരഞ്ഞെടുക്കുക.
സംസ്കരിച്ച ഇറച്ചി
ഇത് ഒട്ടും നന്നല്ല. ഹോട്ട് ഡോഗ്സ്, ബെക്കന്‍, സോസേജ് എന്നിവ ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അമിത അളവിലെ ഉപ്പു തന്നെ ദോഷകരമാണ്. ഇവയിലെ നൈട്രേറ്റ്, നൈട്രൈറ്റ് എന്നീ കെമിക്കലുകള്‍ നമ്മളെ രോഗിയാക്കും എന്നോര്‍ക്കുക.
പൊട്ടറ്റോ ചിപ്സ്
ട്രാന്‍സ് ഫാറ്റ്, ഉപ്പ് എന്നിവ ധാരാളം അടങ്ങിയ പൊട്ടറ്റോ ചിപ്സ് അത്ര ശീലമാക്കേണ്ട. ഇവയില്‍ പലതിലും കൃത്രിമനിറങ്ങളും പ്രിസര്വെറ്റീവ്സും അടങ്ങിയിട്ടുണ്ട്.
ജിഎംഒ ആഹാരങ്ങള്‍
ജനിതകവിളകള് എന്ന് ഇവയെ നമ്മള് വിളിക്കും. ജനിതകവിളകളുയുമായി ബന്ധപ്പെട്ട വാക്യുദ്ധം മുറുകുന്ന നാളുകളാണിത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ മനുഷ്യനു ദോഷകരമാണോ എന്നത് ഒരിക്കലും അവസാനിക്കാത്ത വിവാദങ്ങളാണ്. എങ്കിലും ഇവയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൂര്‍ണമായും അറിയാതെ അവ അത്ര ശീലിക്കേണ്ട.
മദ്യം
മദ്യം ഒരിക്കലും ആര്‍ക്കും നന്നല്ല. അന്നനാളം, കഴുത്ത്, കരള്‍, ബ്രെസ്റ്റ്, കുടല് അര്‍ബുദങ്ങള്‍ക്ക് മദ്യപാനവും കാരണമാകുന്നുണ്ട്. മദ്യപാനം പൂര്‍ണമായും നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, അളവ് കുറയ്ക്കുകയെങ്കിലും ചെയ്യാം.
റിഫൈന്‍ഡ് ഷുഗര്‍
മധുരം തന്നെ ആപത്താകുമ്പോള്‍ റിഫൈന്‍ ചെയ്തവയുടെ കാര്യമോ. ഫ്രക്ടോസ് കോണ്‍ സിറപ് ആണ് ഇവയില്‍ ഏറ്റവും വില്ലന്‍. ഉദാഹരണത്തിന് ഇരുപതു ഔന്‍സ് സോഡയില്‍ ഇതിന്റെ അളവ് 15 ടീസ്പൂണ്‍ ആണ്. പാക്കേജ് ചെയ്ത മധുരപദാര്ഥങ്ങളിലെ മധുരത്തിന്റെ കണക്ക് കേട്ടാല്‍ ചിലപ്പോള്‍ തലചുറ്റും.
മാര്‍ഗറിന്‍
ബട്ടറിന്റെ ഒരു വകഭേദമാണിത്. ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ എണ്ണ ഇതില്‍ ആവശ്യത്തിലധികമുണ്ട്. ഒപ്പം ട്രാന്‍സ്ഫാറ്റും.
ഡയറ്റ് ഫുഡുകള്‍
ഡയറ്റ് ഫുഡ് ഇന്ന് ഒരു പ്രിയമുള്ള ഐറ്റം ആണ് . എന്നാല്‍ ഇവയെ കണ്ണും പൂട്ടി വിശ്വസിച്ചു വാങ്ങരുതെന്ന് ഓര്‍ക്കുക. ഡയറ്റ് പ്രകാരം ആഹാരം കഴിക്കുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാക്കുന്ന നല്ല ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക.
ഫ്രഞ്ച്ഫ്രൈ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈ അപകടകാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? ട്രാന്‍സ്ഫാറ്റും ഉപ്പും അമിതമായി അടങ്ങിയ ഇവ കൊടും ചൂടിലാണ് തയാറാക്കുന്നത്. Acrylamide എന്ന കെമിക്കലാണ് ഇതുവഴി നമ്മുടെ ഉള്ളിലെത്തുന്നത്.
6
views
ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാൽ തിരിച്ചെടുക്കാം
അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക
ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന മാര്‍ഗ നിര്‍ദേശവുമായി കേരള പോലീസ്.
ഫെയ്സബുക്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാതിരിക്കില്ലെന്നും ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടതെന്നും പോലീസ് പറഞ്ഞു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി ഫെയ്സ്ബുക്ക് തന്നെ ഒരുക്കുന്ന സഹായ സംവിധാനം പോലീസ് പരിചയപ്പെടുത്തുന്നു.
അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. 'My account is compromised' എന്നത് ക്ലിക്ക് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക.
അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും. പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന് ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്വേര്ഡ് നല്‍കരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.പാസ്വേര്ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്കിയാല് 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കും.
എപ്പോള്‍ വേണമെങ്കിലും തന്റെ ഫെയ്സ് ബുക്ക് ഐ ഡി ഹാക്ക് ചെയ്യപ്പെടാം എന്ന പേടിയിലാണ് എല്ലാവരും.
എന്നാല്‍ ഈ പറയുന്ന ഹാക്കര്‍മാര്‍ക്ക് ഒരിക്കലും നിങ്ങളുടെ അകൗണ്ടില്‍ പ്രവേശിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫെയ്ല് ബുക്ക് വേണ്ടവിധം സുരക്ഷിതമാക്കിയാല്‍ ഒരു ഹാക്കറിനും ഫെയ്സ്ബുക്കില്‍ അനുവാദമില്ലാതെ കടക്കാന്‍ പറ്റില്ല.
വർഷങ്ങളോളമായി ഫേസ്ബുക്കിൽ ചില ഹാക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മലയാളികളും കേരളത്തിന് പുറത്തുള്ളവരും അങ്ങനെ പല ഗ്രൂപ്പുകൾ, ഇവയിൽ നല്ല ഉദ്ദേശ്യത്തോടെയും ദുരുദ്ദേശത്തോടെയും പ്രവർത്തിക്കുന്നവയും ഉണ്ട്. മാന്യമായ രീതിയിൽ ജീവിക്കുന്ന പലർക്കും മാനഹാനി വരുത്തുന്ന രീതിയിൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഫോട്ടോസ് ദുരുപയോഗം ചെയ്ത് അത് ചെയ്തവർ തന്നെ ഹാക്കിങ് ഗ്രൂപ്പുകളെ പരിചയപ്പെടുത്തി സ്വയം രക്ഷകരായി മാറിയ കഥ പല ചാനലുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുകയാണല്ലോ.. പല സ്ത്രീകളും പുരുഷന്മാരു വിദ്യാർത്ഥികളും പല ആവശ്യങ്ങൾക്കായി ഇത്തരം ‘സദാചാര ഹാക്കമാരെ’ സമീപിച്ചു കെണിയിൽ പെട്ടിട്ടുമുണ്ട്.
നമുക്കുണ്ടാകുന്ന അശ്രദ്ധ മാത്രമാണ് നമ്മുടെ ഫേസ്ബുക് അക്കൗണ്ട് മറ്റൊരാളുടെ നിയന്ത്രണത്തിൽ ആകുന്നതിനുള്ള പ്രധാന കാരണം.
ഫേസ്ബുക് പ്രൊഫൈലിലെ കവർ ഫോട്ടോ മാറ്റാനോ പ്രൊഫൈൽ പിക്ചർ മാറ്റാനോ മറ്റൊരു വ്യക്തിക്ക് അക്കൗണ്ടിൽ പ്രവേശിക്കാതെ സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക. ദുരനുഭവങ്ങൾ പങ്കുവച്ച പലർക്കും ഒരബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം അത്തരം അബദ്ധങ്ങളിലേക്കു നയിക്കുന്ന ഹാക്കിങ് തന്ത്രങ്ങളിലേക്കു ഒന്ന് എത്തിനോക്കാം.ഫേസ്ബുക് പ്രൊഫൈൽ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ഉപയോഗിക്കുന്ന മാർഗങ്ങൾ ഇനി പറയുന്നു.
സേവ്ഡ് പാസ്സ്വേർഡ്
കമ്പ്യൂട്ടർ ബ്രൗസറിൽ സേവ് ചെയ്തു വച്ചിരിക്കുന്ന പാസ്സ്വേർഡുകൾ വളരെ എളുപ്പത്തിൽ ആർക്കും ദൃശ്യമാക്കാവുന്നതാണ്. ഗൂഗിൾ ക്രോം, മോസില്ല പോലുള്ള പ്രമുഖ ബ്രൗസറുകളിൽ സേവ് ചെയ്ത പാസ്സ്വേർഡ് കാണാൻ സൗകര്യമുണ്ട്.
മാസ്ക്ട് പാസ്സ്വേർഡ്
സേവ് ചെയ്ത പാസ്സ്വേർഡുകൾ സ്റ്റാർ സിംബലിൽ കവർ ചെയ്താണ് കാണാൻ കഴിയുക. എന്നാൽ ഈ സെക്ഷൻ റൈറ്റ് ക്ലിക്ക് ചെയ്തു ഇൻസ്പെക്ട ചെയ്ത് Type=”password” എന്ന കമാൻഡ് മാറ്റി Type=”text” എന്ന് നൽകിയാൽ മതി. നമ്മൾ സേവ് ചെയ്ത പാസ്സ്വേർഡ് ടെക്സ്റ്റ് ആയി കാണാൻ കഴിയും.
വൈഫൈ ഹാക്കിങ്
ചില സൗജന്യ വൈഫൈ കണക്ഷനുകൾ കാണുമ്പോൾ നാം ഉടൻ തന്നെ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കണക്ട് ചെയ്യാറുണ്ട്. എന്നാൽ ആ കണക്ട് ചെയ്ത വൈഫൈ പ്രൊവൈഡർ ഒരു ഹാക്കർ ആണെങ്കിൽ കണക്ട് ചെയ്തതിനു ശേഷം നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ട്രാക്ക് ചെയ്യാനുള്ള സംവിധാനം നെറ്റ് വർക്കിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും.
മൊബൈൽ ഫോൺ ഹാക്കിങ്
പല സ്പൈ ആപ്പുകളും നാം അറിയാതെ മറ്റാരെങ്കിലും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. വെറും സെക്കൻഡുകൾ കൊണ്ട് മാത്രം ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടെങ്കിൽ നാം അറിയാതെ സ്മാർട്ടഫോണിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ഇൻസ്റ്റാൾ ചെയ്ത ആൾക്ക് വെബ് പോർട്ടൽ വഴി കാണാൻ സാധിക്കും.
പിഷിംഗ്,കീലോഗ്ഗിങ്,യു എസ് ബി ഹാക്കിങ്, യു എസ് ബി ഹാക്കിങ്,ഡി എൻ എസ് സ്പൂഫിങ് തുടങ്ങിയ നിരവധി മാര്‍ഗങ്ങളുമുണ്ട്.
8
views
ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം
ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ശശികുമാര്‍ വർമ്മ
ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും സര്‍ക്കാര്‍ 51 യുവതികളുടെ പട്ടിക കൈമാറിയ നടപടി ആകാശത്ത് പോയ അടി ഏണിവച്ച് വാങ്ങിയ പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല നട അടയ്ക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ഇത്തവണത്തെ മണ്ഡലകാല തീര്‍ഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചത്. പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമായിരുന്നു ഞായറാഴ്ച ദര്‍ശനത്തിന് അവസരം ലഭിച്ചത്. കൊട്ടാരം പ്രതിനിധിയുടെ ദര്‍ശനത്തിന് പിന്നാലെ മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. 51 പേരുടെ ലിസ്റ്റ് സുപ്രീകോടതിയില്‍ കൊടുത്ത സര്‍ക്കാര്‍ നടപടിയെ പറ്റി ശത്രുക്കളോടുപോലും ഇത് ചെയ്യരുതെന്നും ശശികുമാരവര്‍മ പറഞ്ഞു.
ശബരിമലയില്‍ തിരക്ക് കുറയുന്നത് കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
1
view
മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ
ലേലത്തില്‍നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു.
ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനുവെക്കുന്നത്. പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. ലേലത്തില്‍നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. മൂന്നുദിവസത്തെ ഓണ്‍ലൈന്‍ വില്പനയ്ക്ക് ;ശേഷം ബാക്കിവരുന്ന ഉത്പന്നങ്ങളാകും ഡല്‍ഹിയിലെ ലേലത്തിലുണ്ടാവുക.
മിക്കവയ്ക്കും 500 രൂപയായിരിക്കും അടിസ്ഥാനവില.
മോദിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വില്‍പനയ്ക്കുവെക്കാന്‍ തീരുമാനമെടുത്തത്. അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഗംഗാ നദിയുടെ സംരക്ഷണപ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു.
ദർശനം സമ്മതിച്ച് പട്ടികയിലെ അഞ്ച് യുവതികൾ
51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അമ്പത് പിന്നിട്ടവരാണ്
സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അമ്പത് വയസില്‍ താഴെയുള്ള അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സമ്മതിച്ചു.
എന്നാല്‍ 51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അമ്പത് പിന്നിട്ടവരാണ്. തിരിച്ചറിയല്‍ രേഖയിലെ ജനനതീയതി തെറ്റായി കിടക്കുന്നതാണ് പ്രായം കുറച്ച് രേഖപ്പെടുത്താന്‍ കാരണമെന്ന് ഭുരിഭാഗം പേരും സമ്മതിക്കുന്നു. അതേസമയം പട്ടികയില്‍ നല്‍കിയിരിക്കുന്ന 9 പേരുടെ മേല്‍വിലാസം പൂര്‍ണമായും തെറ്റാണ്.51 പേരില്‍ മൂന്ന് തമിഴ്നാട്ടുകാരും രണ്ട് ആന്ധ്രാസ്വദേശികളും അടക്കം അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവരും അമ്പതില്‍ താഴെ പ്രായമുള്ളവരുമാണ്.
44 വയസുള്ള ആന്ധ്ര ചിറ്റൂര്‍ സ്വദേശി ശശികലയ്ക്കാണ് ഏറ്റവും പ്രായം കുറവ്.
വെല്ലൂരുകാരി മഹാലക്ഷ്മി, തിരുവള്ളൂര്‍ സ്വദേശി കല, ഗുണ്ടൂരിലെ രമാദേവി എന്നിവര്‍ക്ക് 49 വയസാണ്. പക്ഷെ ആചാരം ലംഘിച്ചല്ല ദര്‍ശനമെന്ന് ഇവര്‍ പറയുന്നു. വെല്ലൂരിലെ 48 കാരി ശാന്തിയാണ് ദര്‍ശനം സമ്മതിച്ച മറ്റൊരു സ്ത്രീ. പട്ടികയിലെ മുപ്പതിലേറെ സ്ത്രീകള്‍ 50 പിന്നിട്ടവരാണ്. 62 കാരി ചന്ദിര 48കാരിയാകാനുള്ള കാരണം ഇങ്ങിനെ.ഇങ്ങിനെ ബുക്കിങിന് നല്കിയ തിരിച്ചറിയല്‍ രേഖയിലെ ജനനത്തീയതിയിലെ തെറ്റാണ് പിഴവിന് കാരണമെന്ന് ഭൂരിഭാഗവും പറയുന്നു. പട്ടികയിലെ 9 നമ്പരുകളില്‍ വിളിച്ചാല്‍ ആ പറഞ്ഞിരിക്കുന്ന പേരിലൊരു സ്ത്രീയെ അവര്‍ക്ക് അറിയുകപോലുമില്ല.ഗൗരിയെന്ന പേരില്‍ കൊടുത്തിരിക്കുന്ന നമ്പരിന്റെ ഉടമ ദര്‍ശനം നടത്തിയ യുവതികളും പട്ടികയിലുണ്ട് എന്നത് സര്‍ക്കാരിന് ആശ്വാസമാണ്.
എന്നാല്‍ 90 ശതമാനവും പിഴവെന്ന് ബോധ്യമാകുന്നത് പൊലീസ് പുലര്‍ത്തിയ തികഞ്ഞ അലംഭാവത്തിന് തെളിവായിമാറുന്നു.
രക്തം കുടിക്കുന്ന വാംപെയര്‍ ലെഡിയായതെങ്ങനെ?
രക്തം രുചിക്കാനോ കുടിക്കാനോ ഉള്ള ത്വരയും അപൂര്‍വ്വമായെങ്കിലും രോഗികളില്‍ ഉണ്ടാകും
കാമുകന്റെ രക്തം വലിച്ചൂറ്റി കുടിക്കുന്ന, ഓസ്ട്രേലിയന്‍ രക്തരക്ഷസ്സെന്ന് മാധ്യമങ്ങള്‍ തലക്കെട്ടിട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജോര്‍ജിന കോണ്ടനെ ഓര്‍മ്മയുണ്ടോ?ഇവർക്കുള്ളത് ജനിതകമായി കൈവന്ന രോഗാവസ്ഥയാണ്.
'വാംപെയര്‍' എന്ന് സ്വയം വിശേഷിപ്പിച്ച ജോര്‍ജിന കോണ്ടന്റെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്നറിയണോ? അത് തലസ്സീമിയ എന്ന ജനിതക തകരാറാണ്. പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങില്ല. മനുഷ്യരക്തം ഊറ്റികുടിക്കും. പറഞ്ഞുവരുന്നത് ഓസ്ട്രേലിയയില്‍ ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ രക്തരക്ഷസ്സിനെക്കുറിച്ചാണ്. ജോര്‍ജിന കോണ്ടന് എന്ന യുവതിയാണ് തന്റെ 12-ാം വയസ്സുമുതല്‍ മനുഷ്യരക്തം കുടിച്ചു ജീവിക്കുന്നത്. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ തന്റെ ബോയ്ഫ്രണ്ടായ സ്മൈയ്ലിനെ തേടിയെത്തും. രക്തം കുടിക്കും.
എന്നാല്‍ ഒരു ഭയങ്കരിയായ രക്തരക്ഷസൊന്നുമല്ല ജോര്‍ജിന.
പാരമ്പര്യമായി കിട്ടിയ തലസ്സീമിയ എന്ന ഈ അപൂര്‍വരോഗമാണ് ഇവരെ രക്തം കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്. 39 കാരിയായ ജോര്‍ജ്ജിന കോണ്ടോണ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ബ്രിസ്ബെയ്നിലാണ് താമസം. 20 വര്‍ഷത്തോളമായി സൂര്യവെളിച്ചത്തില്പെടാതെയാണ് ജീവിതം.
ശരീരത്തില്‍ ഇരുമ്പിന്റെ അംശത്തിന്റെ കുറവും അനീമിയയുടെ അസുഖമുളളതുകൊണ്ടാണ് രക്തം കുടിച്ച് തുടങ്ങിയതെന്ന് ജോര്‍ജ്ജിന പറയുന്നു. മൂന്നുവര്‍ഷമായി ഇവള്‍ക്കു കുടിക്കാനുള്ള രക്തം നല്‍കുന്നത് സുഹൃത്തായ സ്മൈയ്ല്‍ ആണ്. സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി സ്മൈയ്ല്‍ സുഹൃത്തിന് രക്തം വലിച്ചുകുടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
ശരീരത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹീമോഗ്ലോബിന്‍ രൂപപ്പെടുന്നതാണ് തലസ്സീമിയ രോഗത്തിന്റെ പ്രത്യേകത.
ഇത് ചുവന്ന രക്താണുക്കളുടെ നാശത്തിനും രക്തം വഴിയുള്ള ഓക്സിജന്റെ സഞ്ചാരത്തേയും തകരാറിലാക്കുന്നു. ഇത് പരിഹരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെ രക്തം മാറ്റേണ്ടി വരും.
ശരീരത്തില്‍ രക്തം കുറയുന്നതിലൂടെ രോഗിക്ക് അതിസങ്കീര്‍ണമായ വിളര്‍ച്ചയും ക്ഷീണവും അനുബന്ധ പ്രശ്നങ്ങളും അനുഭവപ്പെടാം. മഞ്ഞനിറത്തിലുള്ള ചര്‍മ്മം, പ്ലീഹാ വീക്കം, കടുത്ത നിറങ്ങളിലുള്ള മൂത്രം തുടങ്ങിയവയും ഈ രോഗത്തിന്റെ പ്രാഥമിക സൂചനകളാണ്. കുട്ടികളില്‍ തലസ്സീമിയ ബാധിച്ചാല്‍ വളര്‍ച്ച മുരടിച്ചു പോയേക്കാം.ശരീരത്തില്‍ രക്തത്തിന്റെ നിലയില്‍ ഗണ്യമായ അളവ് കുറയുന്നതിലൂടെ രക്തം രുചിക്കാനോ കുടിക്കാനോ ഉള്ള ത്വരയും അപൂര്‍വ്വമായെങ്കിലും രോഗികളില്‍ ഉണ്ടായേക്കാം.
നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗമാണ് തലസ്സീമിയ.
ഇത് ജനിതക തകരാറുമൂലമാണ് ഉണ്ടാകുന്നത്. പ്രസവത്തിനു മുമ്പുള്ള ശിശുവിന്റെ സ്ക്രീനിംഗിലൂടെ തലസ്സീമിയ കണ്ടുപിടിക്കാം. ദമ്പതികളില്‍ രണ്ടുപേര്‍ക്കും അവരുടെ ജീനില്‍ തലസ്സീമിയയുടെ സാധ്യത ഉള്ളവരാണെങ്കില്‍ അവരുടെ നാല് കുഞ്ഞുങ്ങളിലൊരാള്‍ക്ക് തലസ്സീമിയ വരാനുള്ള സാധ്യതയുണ്ട്. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ടെസ്റ്റ്, സെപെഷ്യല്‍ ഹീമോഗ്ലാബിന് ടെസ്റ്റ്, ജെനറ്റിക് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാവുന്നത്.
രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചികിത്സയും നിര്‍ണയിക്കുന്നത്.
തലസ്സീമിയ സങ്കീര്‍ണമായ രോഗികളില്‍ കൃത്യമായ ഇടവേളകളില്‍ രക്തം മാറ്റിവെയ്ക്കല്‍, ചെലേഷന്‍ തെറാപ്പി, ഫോളിക് ആസിഡ് സപ്ലിമെന്റ്സ് തുടങ്ങിയവയാണ് പൊതുവായി നിര്‍ദ്ദേശിക്കാറുള്ളത്. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റും അപൂര്‍വ്വമായി വേണ്ടിവന്നേക്കാം. എന്നാല്‍ തലസ്സീമിയ രോഗികള്‍ക്ക് രക്തം മാറ്റുമ്പോഴുള്ള ക്രമക്കേടുകള്‍ ആന്തരിക അവയവങ്ങളില്‍ ഇരുമ്പ് അടിഞ്ഞുകൂടുന്ന പ്രശ്നത്തിലേക്കും പിന്നീട് അത് കരള്‍ രോഗം, അണുബാധ, ഓസ്റ്റിറോപെറോസിസ് തുടങ്ങിയ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.
9
views
മനുഷ്യക്കടത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
രണ്ടുപേരേയും ഇന്നുതന്നെ കേരളത്തിലെത്തിക്കും
മുനമ്പം മനുഷ്യക്കടത്ത് കേസിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍. ദീപക് ,പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്. രണ്ടുപേരേയും ഇന്നുതന്നെ കേരളത്തിലെത്തിക്കും. ഇവരുടെ പക്കൽ വേണ്ടത്ര തുക ഇല്ലാത്തതുകൊണ്ടാണ് പോകാൻ സാധിക്കാതിരുന്നത്.അതേസമയം ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്.കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മുനമ്പം മനുഷ്യക്കടത്തിൽ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരുടെ ഡൽഹിയിലെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ആസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്ന വിഷ്ണു കുമാറിന്റതടക്കമുള്ള വീടുകളിലാണ് തിരച്ചിൽ നടത്തിയത്.
മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്പതോളം പേർ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. അധികഭാരം ഒഴിവാക്കാൻ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
അഡാപ്റ്റ് ബിബി ബാസ്കറ്റ് ബോള്‍ ഷൂവിലാണ് ഈ പ്രത്യേകത
കാലിലിടുന്ന സ്പോര്‍ട്സ് ഷൂവിന്റെ ലൈസ് മുറുക്കാനോ അയക്കാനോ ഇനി കഷ്ടപ്പെടേണ്ട
എന്നതാണ് അഡാപ്റ്റ് ബിബി ബാസ്കറ്റ് ബോള്‍ ഷൂവിലാണ് ഈ പ്രത്യേകത. സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നൈക്ക് അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ കാലിന് യോജിച്ച വിധത്തില്‍ ക്രമീകരിക്കാം. ഷൂ ഉടന്‍ തന്നെ വിപണയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. സെന്‍സറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നല്‍കും.
ആപ്പ് ഷൂവിലെ കുഞ്ഞന്‍ യന്ത്രത്തിലേക്ക് വേണ്ട നിര്‍ദേശം അയയ്ക്കും. ഇതനുസരിച്ച് ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും.
ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറയുന്നു.
ആദ്യം ബാസ്കറ്റ് ബോള്‍ ഷൂവില്‍ ഈ വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നൈക്ക് പറയുന്നു. ബാസ്കറ്റ് ബോള്‍ കളിയ്ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തചംക്രമണത്തില്‍ അടിക്കടി വ്യതിയാനമുണ്ടാകും. ഇത് കാലുകളിലണിഞ്ഞ ഷൂ അയയാനിടയാക്കും. കളിക്കാരന് ഷൂലേസ് ഇടയ്ക്കിടയ്ക്ക് അഴിച്ച് കെട്ടേണ്ടി വരും.
ഇതൊഴിവാക്കാന്‍ അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ ഉറപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്ത മാസം പുതിയ ഷൂ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നൈക്ക്.
ഏകദേശം 24,800 രൂപ വില മതിക്കുന്ന ഷൂവിന്റെ ഇന്ത്യയിലെ വില വിവരം ലഭ്യമല്ല.
3
views
റെക്കോർഡ് കുതിപ്പോടെ ജിയോ
ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ് ഈ പാദത്തില്‍
2018 ന്റെ മൂന്നാം പാദത്തില്‍ റെക്കോഡ് വരുമാനം നേടി റിലയന്‍സ് ജിയോ.
ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ് ഈ പാദത്തില്‍. 2017 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ ഇത് 6,879 കോടിയായിരുന്നു. 50.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒരു വര്‍ഷത്തില്‍ ജിയോ ഉണ്ടാക്കിയത്. മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് മൂന്നാം പാദത്തിൽ 681 കോടി രൂപയായിരുന്നു.
ലാഭത്തില്‍ 65 ശതമാനത്തിന്റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആളോഹരി റീചാർജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയത് ജിയോയുടെ ലാഭത്തിലും പ്രതിഫലിച്ചു. പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ്. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ വരിക്കാരുടെ എണ്ണം 13.1 കോടിയായിരുന്നു.ജിയോ വരിക്കാർ മാസം ശരാശരി 10.8 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ഓരോ മാസവും 794 മിനിറ്റ് വോയ്സ് കോളുകളും വിളിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളുമാണ് ജിയോയ്ക്ക് ഇത്രയും വലിയ ലാഭം ഉണ്ടാക്കുവാന്‍ സഹായിച്ചത്. സ്വന്തം നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്വര്‍ക്കിലേക്ക ഉപയോക്താവിന്റെ കോള്‍ കണക്ട് ചെയ്യാന്‍ നല്‍കേണ്ട ഇന്റര്‍കണക്ട് ഫീ 14 പൈസയിൽ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോൾ ഏറ്റവും കൂടുതൽ ലാഭം കിട്ടിയത് ജിയോയ്ക്കായിരുന്നു.
അൺലിമിറ്റഡ് കോൾ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികൾക്ക് വൻ തുക നൽകേണ്ടി വന്നിരുന്നു. ഒരു മാസം ജിയോ വഴി കാണുന്നത് 460 കോടി മണിക്കൂർ വിഡിയോയാണ്.
ഇതും വലിയ ലാഭമാണ് ജിയോയ്ക്ക് നല്‍കിയത്.
ടൊയോട്ട കാംറിയുടെ വില 36.95 ലക്ഷം
36.95 ലക്ഷം രൂപയാണ് വാഹനത്തിന് ദില്ലി എക്സ്ഷോറൂം വില
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എട്ടാം തലമുറ കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന് ഇന്ത്യന്‍ വിപണിയിലെത്തി.
ഇറക്കുമതി വഴിയെത്തുന്ന വാഹനം ടൊയോട്ടയുടെ കര്‍ണാടകയിലെ ബിഡാഡി പ്ലാന്റില്‍ അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുന്നത്. 36.95 ലക്ഷം രൂപയാണ് വാഹനത്തിന് ദില്ലി എക്സ്ഷോറൂം വില.
ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംംഎം വീതിയും 25 എംഎം ഉയരവും അധികമുണ്ട്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന് ഹെഡ്ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിങ്ങനെ രൂപത്തിലും ഭാവത്തിലും ഏറെ പുതുമകളുമായാണ് പുതിയ കാംറി എത്തുന്നത്.
ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഹെഡ് അപ്പ് ഡിസ്പ്ലേ, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ട് ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
മുമ്പ് പെട്രോള്‍ എന്‍ജിനിലും കാംറി ലഭ്യമായിരുന്നു. എന്നാല്‍ ഇനി ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളു. 88kW ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.
ഇവ രണ്ടും ചേര്‍ന്ന് 208 ബിഎച്ച്പി പവര്‍ നല്‍കും.
പെട്രോള്‍ എന്‍ജിനില്‍ മാത്രം 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കും ലഭിക്കും. ആറ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
പത്ത് എയര്‍ബാഗുകള്‍, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി തുടങ്ങിയവ വാഹനത്തിന്റെ സുരക്ഷഉറപ്പാക്കും.
ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ് ഇന്ത്യയില്‍ 2019 കാംറിയുടെ മുഖ്യ എതിരാളികള്‍.
ഓർമ എന്നത് എങ്ങനെ?
ഓര്മ എന്നത് മസ്തിഷ്കം പുനർനിർമ്മിച്ചെടുക്കുന്നതാണ്
കഴിഞ്ഞുപോയ ഒരുകാര്യം നമ്മള് ഓര്ത്തെടുക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നതിനെ പാട്ടി പഠനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗെവേഷകർ.
ഓര്‍ത്തെടുക്കുമ്പോള്‍ നമ്മുടെ മസ്തിഷ്കം അവസാനം കഴിഞ്ഞ സംഭവത്തില്‍ നിന്നും അവസാനത്തെ സംഭവം വരെ പുനര്നിര്മിച്ചെടുക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍. ആദ്യ സംഭവത്തിന്റെ സാരാംശം വീണ്ടെടുക്കുന്നതില്‍ നമ്മള് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഓര്ത്തെടുക്കുന്നുവെന്നുമുള്ള സൂചനയാണ് ഇത് നല്‍കുന്നത്. സങ്കീര്‍ണമായ ഒന്നിനെ ആദ്യം കാണുമ്പോള്‍ നമ്മള് അതിന്റെ നിറവും ആകൃതിയുമാണ് നിരീക്ഷിക്കുക. കൂടുതല്‍ വിശദമായ കാര്യങ്ങള്‍ അതിനുശേഷം മസ്തിഷ്കം ശേഖരിക്കും.
യഥാര്‍ഥത്തില്‍ അനുഭവിച്ചതിന്റെ ശരിപ്പകര്‍പ്പല്ല നമ്മുടെ ഓര്‍മ്മകളെന്ന കാര്യം നമുക്കറിയാം
നമ്മുടെ വ്യക്തിപരമായ അറിവുകളും ചുറ്റുപാടുകളും അടിസ്ഥാനമാക്കി ഓര്‍മകള്‍ വീണ്ടും സൃഷ്ടിച്ചെടുക്കപ്പെടുന്നതാണ്. ചിലപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ പോലും നമ്മള് ഓര്‍മിക്കാറുണ്ട്.-ബ്രിട്ടണിലെ ബര്‍മിങ്ങാം സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായ ജുവാന്‍ ലിന്‍ഡെ ഡെമിന്ഗോ പറഞ്ഞു.ചില വസ്തുക്കളുടെ ചിത്രങ്ങള്‍ കാണിച്ചശേഷം ഒരു പ്രത്യേക വാക്കുപയോഗിച്ച് അവയെ ബന്ധിപ്പിക്കാന്‍ പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെടുകയായിരുന്നു.
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
അംബാനി മക്കളുടെ വാഹന വ്യൂഹത്തിന്റെ വില 16 കോടി
വാഹന വ്യൂഹത്തിന്റെ ആകെ വില ഏകദേശം 16.55 കോടിയോളം വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്
ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യവസായ പ്രമുഖനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.മക്കൾക്കും സുരക്ഷയ്ക്ക് കോടി വില മതിക്കുന്ന കാറാണ് ഉള്ളത്.
സഞ്ചരിക്കാന്‍ മാത്രമല്ല, അംബാനിക്കും കുടുംബത്തിനും അകമ്പടി പോകാനും കോടികൾ വിലയുള്ള ആഡംബര വാഹനങ്ങളാണുള്ളത്. കോടികള്‍ വിലയുള്ള വാഹന നിരയുമായി മുകേഷ് അംബാനിയുടെ പുത്രന്മാര് മുംബൈയിലുടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
3.6 കോടി രൂപ വില വരുന്ന രണ്ട് ബെന്റലി ബെന്റഗിലാണ് അംബാനി പുത്രന്മാരായ ആകാശിന്റെയും അനന്തിന്റെയും സഞ്ചാരം. ഇവർക്ക് അകമ്പടി സേവിക്കാന്‍ മാത്രം നാല് റേഞ്ച് റോവർ ഡിസ്കവറി, ഒരു റേഞ്ച് റോവർ, ആറ് ഫോഡ് എൻഡവറുകള്, മൂന്ന് റേഞ്ച് റോവർ സ്പോർട്ട്, രണ്ട് ബി.എം.ഡബ്ല്യു എക്സ് 5 എന്നിവയുമുണ്ട്.
കഴിഞ്ഞ മാസം യൂ ടൂബില്‍ അപ് ലോഡ് ചെയ്ത അമ്ബനി പുത്രന്മാരുടെ വാഹന വ്യൂഹ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
എല്ലാ വാഹനങ്ങളുടെ എക്സ് ഷോറും വില മാത്രം കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹന വ്യൂഹത്തിന്റെ ആകെ വില ഏകദേശം 16.55 കോടിയോളം വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇവയ്ക്കു പുറമേ നിരവധി ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ് മുകേഷ് അംബാനിയുടെ ഗാരേജ്. മെഴ്സിഡെസ് മേയ്ബാച്ച്, ആസ്റ്റൺ മാർട്ട് റാപ്പിഡ്, റോൾസ് റോയ്സ് ഫാൻറം, ബെന്റലി ബെന്റഗ തുടങ്ങി ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ അംബാനിക്ക് സ്വന്തമായുണ്ട്.
ഇതിൽ ബെന്റലി ബെന്റഗ കാറുകൾക്ക് മാത്രം 7.6 കോടി രൂപയാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2
views
ഇനി റേഷൻ വിട്ടുനൽകാം
civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഗിവ് അപ് റേഷൻ ചെയ്യാവുന്നതാണ്
റേഷൻ ആവശ്യമില്ലെങ്കിൽ വിട്ടുനൽകാം എന്ന ‘ഗിവ് അപ് റേഷൻ’ പദ്ധതി ജനകീയമാക്കാനൊരുങ്ങി സർക്കാർ.
റേഷൻവിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് വിട്ടുനൽകാൻ ഇതിലൂടെ സാധിക്കും.ഇതിനായി കാർഡുടമകളുടെ മൊബൈലിലേക്ക് പദ്ധതിയുടെ വിശദാംശങ്ങളുൾക്കൊള്ളുന്ന മെസേജുകൾ സിവിൽസപ്ലൈസ് വകുപ്പ് അയക്കും. വെറും നാലുക്ലിക്കിലൂടെ റേഷൻ വിട്ടുനൽകാൻ സാധിക്കും.രണ്ടുമാസംമുമ്പ് തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 255 പേർ അംഗങ്ങളായി. കൂടുതൽപ്പേർ അംഗങ്ങളായാൽ 15 ലക്ഷം കാർഡുടമകൾക്ക് ഗുണംലഭിക്കും. നാട്ടിൽ റേഷൻകാർഡുള്ള വിദേശങ്ങളിൽ താമസിക്കുന്നവർക്കും പദ്ധതിയിലൂടെ വിഹിതം നൽകാം.
റേഷൻ വാങ്ങാൻ താത്പര്യമില്ലാത്തവർക്കും ആറുമാസത്തേക്ക് റേഷൻ വിട്ടുനൽകാം.
ആറുമാസത്തിനുശേഷം റേഷൻ പുനഃസ്ഥാപിച്ചുകിട്ടും. ഗിവ് അപ്പിലൂടെ കിട്ടുന്ന റേഷൻ, കുറഞ്ഞ അളവിൽ റേഷൻ അനുവദിച്ച കാർഡുടമകളുടെ വിഹിതം ഉയർത്താൻ സഹായിക്കും. മുൻഗണനേതര സബ്സിഡി വിഭാഗങ്ങളുടെ റേഷൻ ക്വാട്ടയിലാണ് ഇതുൾപ്പെടുത്തുക.എ.എ.വൈ., മുൻഗണന, പൊതുവിഭാഗം (സബ്സിഡി) എന്നീ കാർഡുടമകൾ ഈ പദ്ധതിയിൽ പങ്കാളികളായാൽ അവർ പൊതുവിഭാഗത്തിലേക്ക് (നോൺ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. അതിനാൽ പൊതുവിഭാഗത്തിലുള്ളവർതന്നെയാണ് പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടുവരുന്നത്.തുടങ്ങിയ സമയത്ത് കൂടുതൽപേർ മുന്നോട്ടുവന്നെങ്കിലും ചില സാങ്കേതികത്തകരാറുകൾ കാരണം ഇവർക്ക് അംഗമാകാൻ സാധിച്ചില്ല. ഇപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും കൂടുതൽപേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഗിവ് അപ് റേഷൻ ചെയ്യാവുന്നതാണ്.
6
views
ന്യൂയോര്‍ക്കിലെ കൂണ് ഹോട്ടലുകള്‍
സ്മാള്‍ഹോള്‍ഡ് എന്ന കമ്ബനിയാണ് ഈ ആശയത്തിന് പിന്നില്‍
ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റുകളിൽ കൂൺ ഫാമുകൾ സാധാരമാണ് .എന്നാൽ 'റെസ്റ്റോറന്റില്‍ വരുന്ന പല ആളുകളും ഫാം കണ്ടിട്ട് ഏതോ പ്രദര്‍ശന സ്ഥലമാണെന്നാണ് ആദ്യം കരുതുക '. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി.ഇവിടുത്തെ ബ്രൂക്ലിനിലെ വിയറ്റ്നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി യെന്ന സാന്ഡ്വിചിലെ കൂണ് ഹോട്ടലിലെ 'മിനി ഫാം'-ലാണ് ഉല്പാദിപ്പിക്കുന്നതെന്ന്. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്.ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും ഇതുപോലെ കൂണ് കൃഷി നടക്കുന്നുണ്ട്. സ്മാള്‍ഹോള്‍ഡ് എന്ന കമ്ബനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. തുടര്‍ന്ന് ഇത് നഗരത്തിലുള്ള മിനി ഫാമുകള്‍ക്ക് വിതരണം ചെയ്യും. മിനി ഫാമുകളില്‍ വളര്‍ത്തുന്ന കൂണുകള്‍ക്ക് ആവശ്യമായ വായു, ഈര്‍പ്പം, താപനില എന്നിവ നല്കാന് ഒരു റിമോട്ട് ടെക്നീഷ്യന് ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന ശുദ്ധമായ കൂണുകളാണ് ഷെഫുകള്‍ പാചകത്തിന് ഉപയോഗിക്കുന്നത്.സ്മാള്‍ഹോള്‍ഡിലെ കൂണ് ഫാമുകളും വളരെ ആകര്‍ഷകമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റ്ക്ലബ് ശൈലിയിലുള്ള വെളിച്ചമാണ് ഈ ഫാമിന്റെ പ്രത്യേകത. 'ഉര്‍വച്ചീര, ഔഷധ ചെടികള്‍ എന്നിവയും കമ്ബനി വളര്‍ത്തുന്നുണ്ടെങ്കിലും കൂണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂണുകള്‍ അതിമനോഹരമാണ്. സാധാരണ ട്രക്കുകളിലും മറ്റും എത്തുന്ന കൂണുകള്‍ ശുദ്ധമായത് ആയിരിക്കില്ല. എന്നാല്‍ ഈ രീതിയില്‍ കൂണുകള്‍ വളര്‍ത്തി ആളുകള്‍ക്ക് നല്‍കുന്നത് ഒരു പുതു അനുഭവം ആയിരിക്കുമെന്ന് സ്മാള്ഹോള്ഡിന്റെ സഹ-സ്ഥാപകന്‍ ആന്‍ഡ്ര്യൂ കാര്‍ട്ടര്‍ പറയുന്നു.ഓയിസ്റ്റര്‍, ലയണ്‍സ് മാനേ, പിയൊപ്പിനോ, ഷൈടേക്ക് എന്നിങ്ങനെ ഒന്പത്തിനം കൂണുകളാണ് വില്‍ക്കുന്നത്. സ്മാള്‍ഹോള്‍ഡ് പങ്കാളികളായ റെസ്റ്റോറെന്റുകളും മാര്‍ക്കറ്റുകളും വഴിയാണ് വിതരണം നടത്തുന്നത്. മാന്‍ഹാട്ടനിലെ ചൈനീസ് റെസ്റ്റോറന്റ്, ഗ്രീന്‍പോയിന്റിലെ കിംച്ചീ മാര്‍ക്കറ്റ്, ന്യൂ ജെഴ്സിയിലെ ബ്രിഡ്ജ്വാട്ടറില്‍ സ്ഥിതി ചെയ്യുന്ന ഹോള്‍ ഫുഡ്സ് സ്റ്റോര്‍ തുടങ്ങിയ ചില പങ്കാളികള്‍ വഴിയാണ് വിതരണം.പരമ്ബരാഗത കൂണ് കൃഷിയേക്കാള്‍ സുസ്ഥിരതയുള്ളതാണ് പുതിയ കൃഷി രീതിയെന്നാണ് ഇവരുടെ വിലയിരുത്തൽ. പരമ്ബരാഗത രീതിയെ അപേക്ഷിച്ച് ഇതിന് 96% കുറവ് വെള്ളം ഉപയോഗിച്ചാല്‍ മതി, കൂടുതല്‍ ലാഭകരവുമാണ്. അതുപോലെ തന്നെ മാലിന്യവും കുറവായിരിക്കും. അറക്കപ്പൊടി, കോഫി ഗ്രൗണ്ട്, വീറ്റ് ബെറി എന്നീ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.2,50,000 രൂപ മുതലാണ് ഒരു മിനി ഫാം തുടങ്ങാനുള്ള ചിലവ്. ഇതിലും കുറഞ്ഞ ചിലവിലും സ്ഥാപിക്കാവുന്നതാണ്. ഹോം ഡിപ്പോട് എന്ന കമ്ബനി നിലവില്‍ ഒരു ചെറിയ കൂണ് ഫാം തുടങ്ങാന്‍ 3000 രൂപയുടെ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുന്നുണ്ട്.ഭാവിയില്‍ വലിയ എതിരാളികള്‍ തങ്ങള്‍ക്കുണ്ടാവുമെന്ന് സ്മാള്‍ഹോള്‍ഡ് ഉടമകള്‍ പ്രതീക്ഷിക്കുന്നുന്നത് .
4
views
വിദ്യാര്‍ത്ഥികള്‍ക്ക് ഉപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാം
പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഓ വഹിക്കും
ഉപഗ്രങ്ങളുടെ നിര്‍മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തി പരിചയം നല്‍കുന്നതിനാി ഐഎസ്ആര്‍ഓ യങ് സൈന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐഎസ്ആര് ഓചെയര്‍മാന്‍ കെ ശിവന് പറഞ്ഞു.യുവാക്കളെ ഈ മേഖയിലേക്ക് ആകര്‍ക്കുന്നതിനായി അമേരിക്കന്‍ സ്പേയ്സ് ഏജന്‍സി നാസയെ മാതൃകയാക്കി ഐഎസ്ആര്‍ഓ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
എട്ടാംതരം വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. 29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാവും. ഐഎസ് ആര് ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭിക്കും, കൂടാതെ ഐഎസ്ആര് ഓ ലബോറട്ടറികളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഓ വഹിക്കും.
ചെറിയ ഉപഗ്രങ്ങളുടെ നിര്‍മാണത്തിന്റെ പ്രവര്‍ത്തിപരിചയം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രങ്ങള്‍ ആകാശത്തെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കെ ശിവന് പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ത്രിപുരയിലെ അഗര്ത്തലയിലാവും ആദ്യ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കുകയെന്നും മെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെന്ററുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്
ബഹിരാകാശത്തേക്ക് മൃഗങ്ങൾക്ക് പകരം റോബോട്ടുകൾ
ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കും
ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഇന്ത്യ പരീക്ഷണാര്‍ഥം മൃഗങ്ങളെ അയക്കില്ല. പകരം റോബോട്ടുകളെ അയക്കും.
ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കും. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലല്ലെന്ന് െഎ.എസ്.ആര്.ഒ മേധാവി ഡല്‍ഹിയില്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്ന പുതിയ പദ്ധതി െഎ.എസ്.ആര്.ഒ പ്രഖ്യാപിച്ചു.2021 ഡിസംബറില്‍ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശയാത്രികരെ ഈ വര്‍ഷം തന്നെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.
വ്യോമസേന ഇതില്‍ നിര്‍ണായക പങ്കുവഹിക്കും.
മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഹ്യൂമനോയ്ഡുകളെ അഥവാ യന്ത്രമനുഷ്യരെ അയച്ച് സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കും. ബഹിരാകാശത്ത് ഇതുവരെ മനുഷ്യരെ എത്തിച്ച രാജ്യങ്ങള്‍ അതിന് മുന്‍പ് മൃഗങ്ങളെ അയച്ചിരുന്നെങ്കില്‍ ഇന്ത്യ അത് ചെയ്യില്ല.
ബഹിരാകാശ സാങ്കേതിക വിദ്യയിലേയ്ക്ക് വിദ്യാര്‍ഥികളെയും കണ്ണിചേര്‍ക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഒാരോ സംസ്ഥാനത്തുനിന്നും മൂന്ന് പേര്‍ക്ക് വീതം ഒരുമാസത്തെ പരിശീലനം നല്‍കും. എല്ലാ ചെലവും െഎഎസ്ആര്‍ഒ വഹിക്കും.
ചന്ദ്രനില്‍ ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ഇടത്താകും ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം.
1
view