ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു
വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. 14-ാം ലോക്സഭയില്‍ അംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എന്‍.ഡി.എ. സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. 15-ആം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
70 കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ജോര്‍ജ് ഫര്‍ണാണ്ടസ്.
കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, കമ്മ്യൂണിക്കേഷന്‍സ്, വ്യവസായം, റെയില്‍വെ തുടങ്ങിയ പ്രധാന വകുപ്പുകള്‍ വഹിച്ചിരുന്നു. 1967 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ കോണ്‍ഗ്രസിന്റെ തലവനായ എസ്.കെ പാട്ടീലിനെ അട്ടിമറിച്ച് ജയന്റ് കില്ലറായിട്ടാണ് ജോര്‍ജ് ഫര്‍ണാണ്ടസ് വരവറിയിച്ചത്.വി.പി സിങ് മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരിക്കെയാണ് കൊങ്കണ്‍ റെയില്‍വെ എന്ന ചരിത്രപദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ജനതാപാര്‍ട്ടിയുടെ പിളര്പ്പോടെയാണ് അദ്ദേഹം വീഴ്ച തുടങ്ങുന്നത്.
ചരിത്രത്തിലാദ്യമായി ട്രാൻസ് നർത്തകിക്ക് പദ്മ പുരസ്കാരം
ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു
ഭരതനാട്യം നർത്തകി നടരാജാണ് പത്മ അവാർഡ് നേടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ട്രാൻസ് നർത്തകിക്ക് അവാർഡ് ലഭിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്സ്വുമണായ നര്‍ത്തകി നടരാജയുടെ ജന്മസ്ഥലം . പത്മ പുരസ്കാരമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നർത്തകിയുടെ ചുവടുവെയ്പ്പ് എളുപ്പമായിരുന്നില്ല.ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു.പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം നടരാജ് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണയും അവഹേളനങ്ങളും മാത്രം . നൃത്തങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ കിട്ടിയ സമ്മാനങ്ങൾ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ. ഒടുവിൽ വീട്ടുകാർ അറിഞ്ഞു. പിന്നെ അവിടെ തുടരാൻ കഴിയാതായി. ഇതേ അവസ്ഥ അനുഭവിക്കുന്ന സുഹൃത്ത് ശക്തിക്കൊപ്പം വീടുവിട്ട് നൃത്തം പഠിക്കാൻ പോയതാണ് നടരാജിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്.പ്രശസ്ത നർത്തകി വൈജയന്തിമാലയുടെ ഗുരുവായ കെ.പി കിട്ടപ്പപ്പിള്ളയെ സമീപിച്ച് സ്ത്രീയായി കരുതി നൃത്തം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. ഭിന്നലിംഗക്കാരിയായതിനാൽ ആട്ടിയോടിക്കുമെന്നാണ് കരുതിയത്. എന്നാൽ കിട്ടപ്പപ്പിള്ള നടരാജിനെ ശിഷ്യയായി സ്വീകരിച്ചു . അങ്ങനെ നടരാജ് നർത്തകി നടരാജായി. അദ്ദേഹം നടരാജിനെ ശിഷ്യയായി സ്വീകരിച്ചെങ്കിലും സമൂഹം എതിരായിരുന്നു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു.പരിഹാസങ്ങളും അവഹേളനങ്ങളും നിരവധിയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തൃണവർഗണിച്ചാണ് നർത്തകി നൃത്തജീവിതം തുടങ്ങിയത്. ആറാമത്തെ വയസുമുതൽ നൃത്തം അഭ്യസിച്ച് വരുന്നു.സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നാണ് നർത്തകി ഒരു അഭിമുഖത്തിൽ പറഞ്ഞത്.പതിനാലു വർഷം ഗുരുവിന്റെ വീട്ടിൽ തന്നെ താമസിച്ചു പഠിച്ചു. തഞ്ചാവൂരിന്റെ സ്വന്തം നായകി ഭാവ നൃത്ത പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയായി. മധുരയിൽ നർത്തകി നൃത്യ കലാലയ നൃത്ത വിദ്യാലയം സ്ഥാപിച്ചു .ചെന്നൈയിൽ വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ് എന്ന വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിന് അമേരിക്കയിലും ഇംഗ്ലണ്ടിലും കാനഡയിലും ശാഖകളുമുണ്ട്.വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.നായകി ഭാവ പാരമ്പര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്.തമിഴ്നാട് സർക്കാരിന്റെ കലൈമണി പരുസ്കാരം സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.പെരിയാർ മണിയമ്മൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രം പദ്മശ്രീയും നൽകി അവരുടെ കഴിവുകൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തിന് അഭിമാനമായി നർത്തകി നടരാജ് മാറുമ്പോൾ തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് ഉറക്കെപ്പറയാൻ അത് ഒരു സമൂഹത്തിന് കരുത്താവുകയാണ്.പതിനഞ്ചോളം വിദേശരാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്, 54 വയസുകാരിയായ നർത്തകി.കാവാലം നാരായണപണിക്കരുടെയും ഇരയിമ്മൻതമ്പിയുടെയും കാവ്യങ്ങൾ ഭരതനാട്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആലായാൽ തറ വേണം. എന്ന ഗാനത്തിന്റെ ഭരതനാട്യ രൂപം നിരവധി വേദികളിൽ ആടിയിട്ടുണ്ട്.തഞ്ചാവൂർ നായകിഭാവത്തിലുള്ള ഭരതനാട്യത്തിമാണ് നർത്തകി നടരാജ് ആടുന്നത്.
4
views
വായ്പ തട്ടിപ്പ്: എസ്.പിയെ സ്ഥലം മാറ്റി
വീഡിയോകോണ്‍ ഗ്രൂപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി അനുവദിച്ചത് തിരിച്ചടക്കാത്തതാണ് അന്വേഷണത്തിെന്റ തുടക്കം
ബാങ്ക് വായ്പ തട്ടിപ്പിന് ഐ സി ഐ സി ഐ ബാങ്ക് മേധാവിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത സി.ബി.െഎ ഉദ്യോഗസ്ഥെന സ്ഥലം മാറ്റി.ബാങ്കിെന്റ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസര്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ് മേധാവി വി.എന്‍. ധൂത് എന്നിവര്‍ക്കെതിരെ കേസെടുത്ത സി.ബി.െഎ സംഘത്തിലെ എസ്.പി സുധാന്‍ഷു ധര് മിശ്രയെ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കാണ് സ്ഥം മാറ്റിയത്. സി.ബി.െഎയുടെ ബാങ്കിങ്, ഒാഹരി തട്ടിപ്പ് വിഭാഗത്തില്‍നിന്ന് സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റം.കേസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലാണ് മാറ്റമെന്ന് പറയുന്നു. എന്നാല്‍, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സി.ബി.െഎ അന്വേഷണത്തിെനതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥന് മോഹിത് ഗുപ്ത ചുമതലയേറ്റതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി സി.ബി.െഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊച്ചാറുമാര്‍ക്ക് എതിരായ കേസില്‍ അന്വേഷണ പുരോഗതിയില്ലാതിരുന്നതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നും സി.ബി.െഎ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസതാവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല.കൊച്ചാര്‍ ദമ്ബതികളെ കൂടാതെ 2008 മുതല്‍ 2013 വരെ ബാങ്കിെന്റ ഉന്നത പദവികള്‍ വഹിച്ചവരുെട പേരുകളും സി.ബി.െഎ കേസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.വായ്പാ സമയത്ത് ചെയര്‍മാനായിരുന്ന കെ.വി. കമ്മത്ത് പിന്നീട് 2015ല്‍ ന്യൂ െഡവലപ്മെന്റ് ബാങ്ക് പ്രസിഡന്റായി പോയി. അതിനുശേഷം 2018 വരെ ചന്ദ കൊച്ചാര്‍ എം.ഡിയുടെയും സി.ഇ.ഒയുടെയും പദവികള്‍ വഹിച്ചു. ചന്ദ കൊച്ചാര്‍ ബാങ്കിെന്റ തട്ടിപ്പുകള്‍ പരിശോധിക്കുന്നതിനുള്ള സമിതിയിലും അംഗമായിരുന്നു. സ്വന്തം ചുമതല പിയൂഷ് ഗോയലിന് കൈമാറി ലണ്ടനില്‍ ചികിത്സക്കു പോയ ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി അവിടെയിരുന്നാണ് അന്വേഷണത്തിെന്റ പേരില്‍ സി.ബി.െഎയെ വിമര്‍ശിച്ചത്.സി.ബി.െഎ ഉദ്യോഗസ്ഥേന്റത് അന്വേഷണ സാഹസമാണെന്നും എവിടെയുമെത്താത്ത യാത്രയാണെന്നും െജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത് ധനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും റീട്വീറ്റ് ചെയ്യുകയുമുണ്ടായി. കേസില്‍ മെല്ലെപ്പോകാന്‍ സി.ബി.െഎയെ പ്രേരിപ്പിക്കുകയാണ് അരുണ്‍ െജയ്റ്റ്ലി ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.അതേസമയം സി.ബി.െഎയെ ഭീഷണിപ്പെടുത്തുകയാണ് െജയ്റ്റ്ലി ഇതിലൂടെ ചെയ്തതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.അരുണ്‍ െജയ്റ്റ്ലിയുടെ പ്രസ്താവന അസാധാരണമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയ്റാം രമേശ് വിശേഷിപ്പിച്ചു. ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും അരുണ്‍ െജയ്റ്റ്ലിയുടെ കാര്യത്തില്‍ അത് പുതുമയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. വീഡിയോകോണ്‍ ഗ്രൂപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി അനുവദിച്ചത് തിരിച്ചടക്കാത്തതാണ് അന്വേഷണത്തിെന്റ തുടക്കം. എസ്.ബി.െഎ അടക്കം നിരവധി ബാങ്കുകളുടെ കണ്‍സോര്‍ട്യം വീഡിയോകോണ്‍ ഗ്രൂപ്പിന് പാസാക്കിയ 40,000 കോടി രൂപ വായ്പയുടെ ഭാഗമായിരുന്നു ഇത്. നല്കിയ വായ്പയുടെ പ്രതിഫലമെന്നോണം വീഡിയോകോണ്‍ മുന്‍ സി.ഇ.ഒ ചന്ദ കൊച്ചാറിെന്റ ഭര്‍ത്താവ് ദീപക് കൊച്ചാറിെന്റ സംരംഭത്തിന് വീഡിയോകോണ്‍ ഗ്രൂപ്പിെന്റ വി.എന്‍. ധൂത് കോടികള്‍ നല്കി. െഎ.സി.െഎ.സി.െഎ നല്കിയ വായ്പയുടെ 86 ശതമാനവും (2810 കോടി രൂപ) വീഡിയോകോണ്‍ തിരിച്ചടച്ചില്ല. വീഡിയോകോണിന് 300 കോടി വായ്പ പ അനുവദിച്ചതിെന്റ പിറ്റേന്നാണ് 'നൂപവര്‍ റിന്യൂവബ്ള്‍സ്' എന്ന ചന്ദയുടെ ഭര്‍ത്താവിെന്റ സ്ഥാപനത്തിന് വീഡിയോകോണ്‍ 64 കോടി രൂപ നല്‍കിയത്.2009ല്‍ ചന്ദ കൊച്ചാര്‍ കൂടി അടങ്ങുന്ന സമിതി വീഡിയോകോണിന് 300 കോടി വായ്പ നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നുവെന്ന് സി.ബി.െഎ കണ്ടെത്തി.
2
views
രാത്രി ഉണരുന്ന പട്ടായ
പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ
കേട്ടുകേൾവികളിൽ വിശ്വസിച്ചു കളയേണ്ട ഒന്നല്ല പാട്ടായി കാഴ്ചകൾ.
പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല,കുടുംബസമേതം സഞ്ചരിക്കാൻ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
തായ്ലാന്റിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക.
മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർത്ഥത്തിലും സുഖിക്കാൻ വന്നിറങ്ങുന്ന സ്ഥലം അതാണ്പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ത ഡ്രസ് കോഡിലുള്ള അർദ്ധനഗ്നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്ക് മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാൻ കഴിയും.പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകൽ സമയം റോഡുകളിൽ വാഹനങ്ങൾ തീരെക്കുറവാണ്. പകൽ സഞ്ചാരികൾ കൂടുതലും ബീച്ചുകളിൽ വാട്ടർ സ്പോർട്സ് ഇനങ്ങളിലും വെയിൽ കായലിലുമായി സമയം ചെലവഴിക്കുക.
ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും രാത്രിയാകുന്നതോടെ ഉണരുകയായി.
ഇവിടുത്തെ മിക്ക ഡാൻസ് ബാറുകളും തായി റെസ്റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലുചുവരുകൾക്കുള്ളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകൾക്ക് പകരം തൂണുകളിൽ തീർത്ത ഓപ്പൺ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടേയ്ക്ക് ആകർഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റർ ദൂരം നീണ്ട് കിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണം.
പെൺകുട്ടികളെ താത്പര്യമില്ലാത്തവർക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്.
സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്സ് സ്ട്രീറ്റ്.
പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം അൽകസർ ഷോയാണ്.
തായ്ലാന്റിന്റെ എല്ലാവിധ സംസ്കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്റ്റേജ് ഷോയാണ് അൽകസർ ഷോ. രാത്രിക്കും പകലിനും ഈ നഗരത്തിന് രണ്ടുമുഖമാണ് ഉള്ളത്.
പകൽ കുടുംബസമേതം ആഘോഷിക്കാൻ കടലിന് നടുവിൽ പാരച്യൂട്ടിൽ പറക്കാനും കടലിനടിയിൽ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളും കാണുവാൻ അവസരമുണ്ട്. ബസ് ഇല്ലാത്ത നഗരമാണ്പട്ടായ. പിക്കപ്പ് വാൻ പോലുള്ള ഷേയർ ടാക്സികളാണ് ഇവിടെ കൂടുതലും ടാക്സി ബൈക്കുകൾ, തുക എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടോറിക്ഷകളുമാണ് പ്രധാന യാത്രാമാർഗം. ജീവിതച്ചെലവ് വളരെ കുറഞ്ഞ നഗരം കൂടിയാണ് പട്ടായ. താമസം, ആഹാരം, മദ്യം എല്ലാറ്റിനും ഇവിടെ വിലക്കുറവാണ്. ത്രീസ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിന് ഭക്ഷണം അടക്കം 2000 ബാത്ത് ചെലവ് വരുകയേ ഉള്ളൂ.
പെട്ടികടകളിൽ തുടങ്ങി സ്റ്റാർ ഹോട്ടലുകളിൽ വരെ മദ്യം സുലഭമാണ്.
അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുന്നിലും ചെറിയ ബുദ്ധക്ഷേത്രം ഉണ്ടെന്നതാണ്. രാവിലെ ഈ ക്ഷേത്രങ്ങളിൽ ആഹാരവസ്തുക്കൾ അർപ്പിച്ച ശേഷമേ ഇവർ അന്നത്തെ ദിവസം ആരംഭിക്കുകയുള്ളൂ. നിരവധി മത്സ്യത്തൊഴിലാളിഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയിൽ ഉണ്ട്. അറുപതുകളിൽ കേവലം മീൻപിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കിൽ നിന്നു ആളുകൾ അവധി ആഘോഷിക്കാൻ എത്തിത്തുടങ്ങിയതോടെയാണ് പുതിയ മുഖമുണ്ടായത്.
പട്ടായ നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കോറൽ ദ്വീപിൽ സ്പീഡ് ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ചെറുകുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന കോറൽ ദ്വീപ് ബീച്ചിൽ എല്ലാവിധ ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
പട്ടായിലെ മറ്റൊരു പ്രധാന ആകർഷണം ഒരുലക്ഷം സ്ക്വയർഫീറ്റിൽ വ്യാപിച്ച് കിടക്കുന്ന ഫ്ളോട്ടിംഗ് മാർക്കറ്റാണ്.
വെള്ളത്തിൽ മരത്തടിയാൽ നിർമിച്ചിട്ടുള്ള ഈ മാർക്കറ്റ് ഒരു സ്വകാര്യവ്യക്തിയുടെതാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രവേശിക്കണമെങ്കിൽ പാസ് എടുക്കണം. തോണിയിൽ വേണമെങ്കിൽ സഞ്ചരിക്കാം ഇല്ലെങ്കിൽ കടകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവഴിയിലൂടെ സഞ്ചരിക്കാം. ഒഴുകുന്ന കടകൾ ആണ് പ്രധാന ആകർഷണം. ചെറുവള്ളത്തിലാണ് ഇവിടുത്തെ കച്ചവടം. മുതല ഫ്രൈ മുതൽ പുഴു, തേൾ, പാറ്റ, പുൽച്ചാടി തുടങ്ങി ജീവികളെ രുചിച്ചു നോക്കേണ്ടവർക്ക് ഇവിടെ അവയെല്ലാം ലഭിക്കും. ഒരു പ്ലേറ്റ് പുഴു വറുത്തതിന് 150 ബാത്തും ഒരു ബോട്ടിൽ പുഴു ഉണങ്ങിയതിന് 450 ബാത്തുമാണ് വില.
വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വള്ളത്തിൽ ഇരുന്ന് ഉണ്ടാക്കി വിൽപനയ്ക്കായി നിരത്തി വച്ചിട്ടുണ്ടെങ്കിലും തായ് ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാൽ പിന്നീട് ഭക്ഷണം എന്ന വാക്കുതന്നെ വെറുത്ത് പോകും. ഇവിടുത്തെ മറ്റൊരു സ്പെഷ്യൽ വിഭവമാണ് ഞണ്ട് ഉപ്പിലിട്ടത്.
ടവർ ജംപ്, സ്കൈ റോപ്പ്, കറങ്ങുന്ന ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്.
പാർക്ക് ടവറിന് മുകളിൽ നിന്നാൽ പട്ടായ നഗരം മുഴുവൻ കാണുവാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ രത്ന നിർമാണശാലയും ഇവിടെയാണ്. സന്ദർശകർക്ക് രത്നം ഉണ്ടാക്കുന്നത് മുതൽ അത് ആഭരണം ആയി തീരുന്ന വരെയുള്ള കാര്യങ്ങൾ ഇവിടെ കാണാനാകും. വിശാലമായ രത്ന ആഭരണ ഷോറൂമും ചെറിയ കടകളും ഇതിനകത്തുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ ഒറിജിനൽ രത്നം വാങ്ങി പോരുകയും ചെയ്യാം.
6
views
ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും
കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തിന് ദുഷ്പേര് ഉണ്ടാക്കുന്ന തരത്തില്‍ ചില ഹര്‍ത്താലുകള്‍ നടത്തി. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയാണ് എടുത്ത് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.അതേ സമയം ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.
മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആദ്യം പുറത്ത് ചര്‍ച്ചകള്‍ നടത്താം പിന്നീട് നമുക്ക് സഭാനടപടികളിലേക്ക് കടക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഇതേവരെ ഒരു പങ്കുംവഹിക്കാത്ത ചില ശക്തികള്‍ ബോധപൂര്‍വം അക്രമം അഴിച്ചുവിടുന്നു. അവര്‍ക്ക് കേരളം മുന്നോട്ട് പോകരുത് എന്ന് മാത്രമല്ല. പിന്നോട്ടടിപ്പിക്കാനാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. മിഠായിത്തെരുവിലെ അക്രമസംഭവങ്ങള്‍ പരിശോധിച്ച് വരികയാണ്. കാസര്‍ഗോഡ്, മഞ്ചേശ്വരം ഭാഗത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വര്‍ഗീയ സംഘര്‍ഷത്തിലൂടെ മറ്റു സ്ഥലങ്ങളില്‍ ലാഭം നേടിയ ആളുകള്‍ ഒരു ശ്രമം ഇവിടേയും നടത്തി നോക്കുകയാണ്. പോലീസിനൊപ്പം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്യാസിമാർക്കു ഭാരതരത്ന നൽകാത്തതിൽ വിമർശനം
മദർ തെരേസയ്ക്കു ഭാരതത്ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ല
രാജ്യത്തെ സന്യാസിമാർക്കു ഭാരതരത്ന നൽകാത്തതിൽ വിമർശനവുമായി യോഗാഗുരു ബാബാ രാംദേവ്. മദർ തെരേസയ്ക്കു ഭാരതത്ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഒരു ഹിന്ദു സന്യാസിയെപ്പോലും ഭാരതരത്നത്തിനു പരിഗണിച്ചില്ല. ഇത്തവണ ഭാരതരത്നം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച സിവിലിയൻ ബഹുമതികൾ കൂടുതലും ആർഎസ്എസ് ബന്ധമുള്ളവർക്കാണെന്ന ആരോപണത്തിനിടെയാണു രാംദേവിന്റെ വിമർശനം.‘ഇതുവരെ ഏതെങ്കിലും സന്യാസിക്കു ഭാരതത്നം കിട്ടിയിട്ടുണ്ടോ? മഹർഷി ദയാനന്ദ, സ്വാമി വിവേകാനന്ദ തുടങ്ങിയവരുടെ സംഭാവനകൾ വിലമതിക്കാനാവുന്നതാണോ? ഏതെങ്കിലും രാഷ്ട്രീയ നേതാവോ കായിക താരമോ നൽകിയതിനേക്കാൾ ഒട്ടു ചെറുതല്ല അവരുടെ സംഭാവന. മദർ തെരേസയ്ക്കു ഭാരതത്ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ല. ഈ രാജ്യത്തു ഹിന്ദുവായിരിക്കുന്നത് കുറ്റമാണോ’– രാംദേവ് ചോദിച്ചു.ഭാരതരത്നം നേടിയവരോടെല്ലാം വലിയ ബഹുമാനമുണ്ട്. എന്നാൽ സന്യാസിമാർക്കാർക്കും ലഭിക്കാത്തതിലാണു പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. 2014ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച ബാബാ രാംദേവ്, താൻ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുന്നുവെന്നാണ് അടുത്തിടെ പറഞ്ഞത്. ഇത്തവണ ബിജെപിക്കായി പ്രചാരണം നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘ഞാനെന്തിന്’ എന്നായിരുന്നു പ്രതികരണം. കേന്ദ്ര സർക്കാരിനോടു രാംദേവിനുള്ള നീരസമാണ് ഇത്തരം പ്രതികരണത്തിനു പിന്നിലെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
2019-ലെ സി.എന്‍.എന്‍ യാത്രാ പട്ടികയില്‍ കേരളവും
മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചത്
2019-ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളേക്കുറിച്ച് സി.എന്‍.എന്‍ തയ്യാറാക്കിയ യാത്രാ പട്ടികയില്‍ ഇടംപിടിച്ച് കേരളവും. മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചത്. പ്രളയവും ഭൂചലനവും പോലുള്ള വിപത്തുകളെ അഭിമുഖീകരിച്ച് തിരിച്ചുവരവിന്റെ പാതയില്‍ സഞ്ചരിക്കുന്നവയും ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളിലുള്‍പ്പെട്ടതുമാണ് ഭൂരിഭാഗം സ്ഥലങ്ങളും എന്നതാണ് ശ്രദ്ധേയമായ വസ്തുത.പട്ടികയില്‍ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം. 2018-ലുണ്ടായ പ്രളയത്തില്‍ കേരളത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും കോട്ടങ്ങളില്ലാതെയാണ് രക്ഷപ്പെട്ടതെന്ന് സി.എന്‍.എന്‍ വിലയിരുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ സംവിധാനത്തേക്കുറിച്ചും കൊച്ചിയേക്കുറിച്ചും സി.എന്‍.എന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കോവളം സര്‍ഫിങ്ങിന് മികച്ചതാണെന്നും മാനസിക പിരിമുറുക്കമൊഴിവാക്കാന്‍ പറ്റിയയിടം വര്‍ക്കല ബീച്ചാണെന്നുമാണ് അവര്‍ പറയുന്നത്. കായലുകളും കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും മൂന്നാറിലെ ചായത്തോട്ടങ്ങളും പെരിയാര്‍ ദേശീയോദ്യാനവും കേരളത്തെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ചില ഘടകങ്ങള്‍ മാത്രം.കേരളത്തിലെ ചെമ്മീന്‍ കറി രുചിക്കാന്‍ മറക്കരുതെന്നും ലിസ്റ്റില്‍ പറയുന്നുണ്ട്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചാണ് ലിസ്റ്റില്‍ ഒന്നാമത്. 2011 ലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഈജിപ്റ്റ്, ജപ്പാനിലെ ഫുക്കുവോക്ക, ഘാന, അമേരിക്കയിലെ ഗ്രാന്‍ഡ് കാനിയന്‍, ഹവായ് ദ്വീപുകള്‍, സ്കോട്ട്ലന്‍ഡിലെ സ്റ്റാന്‍ഡിങ് സ്റ്റോണ്‍, ഇസ്രയേലിലെ ജാഫ, ലിച്ചെന്‍സ്റ്റീന്‍, പെറുവിലെ ലിമ, ന്യൂയോര്‍ക്ക് സിറ്റി, മെക്സിക്കോയിലെ ഓക്സാക, ഒമാന്‍, ബള്‍ഗേറിയയിലെ പ്ലോവ്ഡിവ്, ഫ്രഞ്ച് വെസ്റ്റിന്‍ഡീസിലെ സെന്റ് ബാര്‍ട്ടിസ്, ഫ്ളോറിഡയിലെ സ്പേസ് കോസ്റ്റ്, ജര്‍മനിയിലെ വെയ്മര്‍ എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റുസ്ഥലങ്ങള്‍.പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പട്ടികയിലുള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.
സച്ചിനെ പിന്നിലാക്കി രോഹിത്
സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് നേപ്പാളിന്റെ കൗമാര താരം രോഹിത് പൗഡല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റോക്കോഡ് ഇനി രോഹിതിന് സ്വന്തം. 16 വയസ്സും 146 ദിവസവും മാത്രം പ്രായമുള്ള രോഹിത് യു.എ.ഇയ്ക്കെതിരായ മത്സരത്തിലാണ് ചരിത്രമെഴുതിയത്. 1989-ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന് ആദ്യ അന്താരാഷ്ട്ര അര്‍ധശതകം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്ന് സച്ചിന് ചരിത്രം കുറിക്കുകയായിരുന്നു.അതോടൊപ്പം ഏകദിനത്തില്‍ ഫിഫ്റ്റി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും നേപ്പാളുകാരന് സ്വന്തമാക്കി. പാക് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റെക്കോഡാണ് രോഹിത് മറികടന്നത്. 1999-ല്‍ ശ്രീലങ്കയ്ക്കെതിരേ അഫ്രീദി 16 വയസും 217 ദിവസവും പ്രായമുള്ളപ്പോഴാണ് അര്‍ദ്ധ ശതകം നേടിയത്.
37 പന്തില്‍ സെഞ്ചുറിയും കുറിച്ച അഫ്രീദി അന്ന് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു.
ഏകദിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അര്‍ധസെഞ്ചുറി ഒരു വനിതാ താരത്തിന്റെ പേരിലാണ്. തന്റെ പതിനാലാം വയസില്‍ ഏകദിനത്തിലും ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയ ജോമറി ലോഗ്ടണ്‍ബര്‍ഗിന്റെ പേരിലാണ് ആ റെക്കോര്‍ഡ്.58 പന്തില്‍ 55 റണ്‍സാണ് യു.എ.ഇക്കെതിരേ രോഹിത് അടിച്ചെടുത്തത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം ഏകദിനം 145 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിട്ടുണ്ട്. 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയാണ് യു.എ.ഇയെ എറിഞ്ഞിട്ടത്.
നേപ്പാള്‍ 242 റണ്‍സെടുത്തപ്പോള്‍ യു.എ.ഇയുടെ പോരാട്ടം 97-ല്‍ അവസാനിച്ചു.
1
view
ഹെല്‍മെറ്റിന്റെ നിറത്തിലും ഉണ്ടോ കാര്യം?
സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്
ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടത്തിന്റെ പ്രാധാന്യം ദിനം പ്രതിയുള്ള സംഭവങ്ങൾ ചുണ്ടി കാണിച്ച തരുന്നു.ഹെൽമെറ്റിന്റെ ഉപയോഗത്തിൽ ശ്രേധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് എന്ന ശിരോ ആവരണം ധരിച്ചവരാണ് പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാനാണ് പലരും ഹെല്‍മെറ്റ് ധരിക്കുന്നത്.
പലരും വാഹനത്തിന്റെ പല ഭാഗങ്ങളില്‍ ഹെല്‍മെറ്റ് തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്പോള്‍ 'കിരീട ധാരണം' നടത്തുകയും ചെയ്യുന്നത് എവിടെയും കാണാം.
ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കുകയാണ് പ്രാഥമിക നടപടി. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.
വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്മെറ്റ്കള് വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം. ഇവ സെക്കേന്‍ഡ് ഹാന്റ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
യാതൊരു കാരണവശാലും സെക്കന്റ് ഹാന്‍ഡ് ഹെല്‍മറ്റ് വാങ്ങരുത്.
കാരണം അത് മുന്‍പ് അപകടത്തില്പ്പെട്ടവയൊ, കാലപ്പഴക്കംകൊണ്ട് കേടുവന്നതോ, ആയ ഗുണ നിലവാരം കുറഞ്ഞതോ ആയ ഒന്നാവാം. പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.
പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല.
ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോൾ നിറം ഒരു ഘടകമാണോ എന്ന് നോക്കാം
ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുണ്ട നിറങ്ങളെക്കാള് ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ് ധാരിയെ കാണാന്‍ സഹായിക്കുന്നുവെന്നാണ്. അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു. ഹെല്‍മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിന് അനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ് അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ് ഹെല്‍മെറ്റ്ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.
ഒരു ഹെല്‍മെറ്റ് പലര് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല
തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.ആധുനിക ഹെല്‍മെറ്റ്കള്‍ക്ക് പൊതുവില്‍ രണ്ടു സംരക്ഷണ ഘടകങ്ങള്‍ ആണ് ഉള്ളത്, കട്ടിയുള്ളതും എന്നാല്‍ അധികം കനം ഇല്ലാത്തതുമായ പുറമേ ഉള്ള ഷെല്‍. അകമേ ഉള്ള ഇന്നെര്‍ ലൈനിംഗ് മൃദുവായ എക്സ്പാന്റെഡ് പോളിസ്റ്റെറിന് അല്ലെങ്കില്‍ പോളി പ്രോപ്പെലിന് ഇ പി എസ് ഫോം ആയിരിക്കും.തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക
ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്നുള്ളത്.
പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക.സാധാരണ ആയി ഇത്തരം അപകടങ്ങളില്‍ ക്ലോസ്ഡ് ബ്രെയിന്‍ ഇഞ്ച്വറിയാണ് ഉണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില്‍ ഉലച്ചില്‍ ഉണ്ടാവുന്ന തലയ്ക്കുള്ളില്‍ തലയോടിനുള്ളില്‍ തലച്ചോറിനു ഉണ്ടാവുന്ന ക്ഷതം ആണ്. മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ച ഹെല്‍മെറ്റ്ന്റെ ഇന്നര്‍ ലൈനെര്‍ അപകടത്തില്‍പ്പെട്ട് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത, സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്‍ ഉതകുന്ന തരത്തില്‍ കട്ടിയുള്ളത് ആയിരിക്കണം.
ലേസർ ആയുധവുമായി ഇന്ത്യ
ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം
സെക്കൻഡിനുള്ളിൽ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs).
ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്ട്ടിന് (Lockheed Martin) ചെലവു കുറച്ച് ഒരു ഫൈബര്‍ ലേസര്‍ സിസ്റ്റം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍. ഇതിന്റെ ഡെമോ 2021ല്‍ നടത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകൾക്കു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ.ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസർ ആയുധ സംവിധാനം നിർമിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) അവകാശപ്പെടുന്നത്.
ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം.
ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങൾക്കു കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യ നിര്‍മിച്ച തേജസ് (Tejas) യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി ഇതോടെ പതിന്മടങ്ങു വർധിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തില്‍ പിടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ടാര്‍ഗറ്റിങ് ആന്‍ഡ് നാവിഗേഷന്‍ പോഡുകൾ ഒരേസമയം ലേസര്‍ സെന്‍സറും ലക്ഷ്യങ്ങളെ കൃത്യമായി ഉന്നംവയ്ക്കാനാവുന്ന ആയുധവുമാണ്. പറക്കലിനിടയില്‍ത്തന്നെ വിവരങ്ങള്‍ ശേഖരിക്കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്യും. കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസർ നിയന്ത്രിത ബോംബിടാൻ ഇവ ഉപയോഗിക്കാമെന്നാണ്ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യയില്‍ ഈ സംവിധാനം വികസിപ്പിച്ച ശാസ്ത്രജ്ഞർ പി. സുരേഷ് കുമാറും പ്രസാദും (N.N.S.S.R.K. Prasad), കെ. സന്തില്‍ കുമാറും ഇതിന്റെ പ്രവര്‍ത്തനശേഷി വിലയിരുത്തി. ലേസർ ഉപയോഗിച്ച് വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 2.3 മീറ്ററിന്റെ കൃത്യതക്കുറവു മാത്രമെ അവര്‍ കണ്ടെത്തിയുള്ളു.
ആകാശത്തുനിന്നു കരയിലേക്ക് ബോംബിടാൻ വേണ്ട മികവ് ഇപ്പോള്‍ത്തന്നെ ഇതു കൈവരിച്ചെന്ന് അവർ പറയുന്നു.
ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളിൽ ഡെമോക്ലിസ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകള്‍ (Damocles laser designator pods) ആണുള്ളത്. ഇവ ഡിസൈന്‍ ചെയ്തത് തെയ്ല്‍സ് (THALES) ആണ്. നിര്‍മാതാവു പറയുന്നത് രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ ലേസറിന്റെ സഹായത്തോടെ റഫാലിനും ആക്രമണകാരിയാകാനുള്ള ശേഷിയുണ്ടെന്നാണ്. ഇതിനു ദൂരമളക്കാനും കൃത്യമായി (മീറ്ററുകളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ) ആക്രമണം നടത്താനുമുള്ള ശേഷിയുമുണ്ട്.എയര്‍ഫോഴ്സിനു ശക്തി പകരാന്‍ ഇവ ഈ വര്‍ഷം സെപ്റ്റംബറില്‍ കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്നു.
റഫാല്‍ ഉപയോഗിച്ചും അതീവ കൃത്യതയോടെ ആക്രമണം അഴിച്ചു വിടാം.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഡെമോക്ലിസ് സിസ്റ്റത്തിന് മറ്റു സിസ്റ്റങ്ങളുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നത് ഗുണകരമാണ്. അമേരിക്കയുടെ ലോക്ഹീഡ് മാര്ട്ടിന് അമേരിക്കന്‍ സേനയ്ക്കു വേണ്ടി അതിപ്രഹരശേഷിയുള്ള ലേസര്‍ സിസ്റ്റമാണ് നിര്‍മിക്കുന്നത്. ഇവ പോർവിമാനങ്ങളിൽ ഘടിപ്പിച്ച് ആദ്യ പരീക്ഷണം നടത്താനിരിക്കുന്നത് 2021ല്‍ ആണ്. അമേരിക്കയുടെ എയര്‍ഫോഴ്സ് റിസര്‍ച് ലബോറട്ടറി പ്രോഗ്രാമായ ഷീല്‍ഡിന്റെ (Self-protect High Energy Laser Demonstrator, or SHiELD) ഭാഗമായാണ് ഇതു നിര്‍മിക്കുന്നത്.
ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ പരാതിയിലാണ് അന്വേഷണം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്നാഥ് ബെഹറ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി.പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂര്‍ നാഗപ്പന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു.
പ്രദേശികമായി നടന്നൊരു വിഷയത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറുന്നത് മര്യാദകെട്ട നടപടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്താന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് നടത്തിയതാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് വര്‍ത്തമാനം പറയാനൊരു അവസരം നല്കാന് ഒരു വടിയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണവര്‍ നടത്തിയത് എന്നാണ് താൻ കരുതുന്നതെന്നും ആനാവൂര്‍ നാഗപ്പന് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കാന്‍ ഫെയ്സ്ബുക്കിന് പദ്ധതി
ഫെയ്സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഫെയ്സ്ബുക്കിന്റെ ഈ പദ്ധതി ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.
ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്സ്ബുക്കില്‍ നിന്നും വാട്സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം
ഹീത്രൂവില്‍ പുതു ടെക്നോളജി
അള്‍ട്രാ ഹൈ-ഡെഫനിഷന്‍ 4K ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്തുന്നു
ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ പുതു ടെക്നോളജി
അള്‍ട്രാ ഹൈ-ഡെഫനിഷന്‍ 4K ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്തുന്നു. ഇതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങൾ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ടിലെ കണ്ട്രോള് ടവറിലെ ഈ പുതിയ ടെക്നോളജി, എയര്‍ ട്രാഫിക് കണ്ട്രോളര്മാര്ക്ക് കാലാവസ്ഥ മോശമായ സമയത്ത് വളരെ സഹായകമാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ എഐ ക്യാമറാ സിസ്റ്റം പകര്‍ത്തുന്ന ചിത്രങ്ങള്‍ അര്‍ഥമാക്കുന്നതെന്ത് എന്നു മനസ്സിലാക്കാന്‍ പഠിക്കുകയാണ്. ഈ ടെക്നോളജി രാത്രിയില്‍ വരെ ഉപകാരപ്രദമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈ-സെന്‍സിറ്റീവ് ക്യാമറകളിലൂടെ കണ്ട്രോളര്മാര്ക്കും എയര്‍ഫീല്‍ഡ് കാണാന്‍ സാധിക്കും. രാത്രിയില്‍ കണ്ട്രോളര്മാര്ക്ക് മികവാർന്ന കാഴ്ച സാധ്യമാക്കുകുയാണ് ക്യാമറ സിസ്റ്റം.
ബ്രിട്ടനിലെ ഏറ്റവും പൊക്കമുള്ള കണ്ട്രോള് ടവര്‍ ഉള്ളതും ഹീത്രുവിലാണ്, 87 മീറ്റര്‍.
എന്നാല്‍ ഇതിന്റെ കുഴപ്പമെന്താണെന്നു ചോദിച്ചാല്‍ റണ്‍വെ വളരെ വ്യക്തമായി കാണാമെങ്കിലും മേഘങ്ങള്‍ താഴ്ന്നു വരുമ്പോള്‍ കണ്‍ട്രോളര്‍മാരുടെ കാഴ്ച കുറയുമെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കണ്ട്രോളര്മാര് റഡാറിനെ ആശ്രയിച്ചാണ് വിമാനങ്ങള്‍ റണ്‍വെ ക്ലിയര്‍ ചെയ്തോ എന്നറിയുന്നത്. എന്നു പറഞ്ഞാല്‍ ഒരോ ലാന്‍ഡിങ്ങിനും 20 ശതമാനം വരെ സമയ നഷ്ടം സംഭവിക്കാം. ഇതൊഴിവാക്കാനായി എയര്‍ ട്രാഫിക് മാനേജ്മെന്റ് സര്‍വീസ്, (നാറ്റ്സ്) ഇപ്പോള്‍ 20 അള്‍ട്രാ ഹൈ-ഡെഫനിഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു ലഭിക്കുന്ന വിഡിയോ ഫുട്ടേജ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കുകയുമാണ്.
പുതിയ സിസ്റ്റത്തിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പണി കുറയ്ക്കാം.
എഐ അവരോട് ഒരു വിമാനം റണ്‍വെ വിട്ടോ എന്ന കാര്യം വ്യക്തമായി പറയുന്നു. അടുത്ത വിമാനത്തിന് ലാന്‍ഡു ചെയ്യാനുള്ള പെര്മിഷന് എപ്പോള്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കല്‍ കണ്ട്രോളര്മാര്ക്ക് എളുപ്പമാക്കും. അടുത്ത ആഴ്ചകളില്‍ ട്രയല്‍ തുടങ്ങുകയാണ്. ഹീത്രുവിലേക്കു വരുന്ന അമ്പതിനായിരത്തിലേറെ ഫ്ളൈറ്റുകളുടെ ചലനം എഐയെ പഠിപ്പിക്കാനാണ് ഉദ്ദേശം. തുടര്‍ന്ന് എത്തിച്ചേരുന്ന നിഗമനങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ അറിയിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സിസ്റ്റത്തിന്റെ ശേഷി ചൂഷണം ചെയ്യാനായേക്കുമെന്നാണ് കരുതുന്നത്. ഇതിനായി ലോകത്തെ ആദ്യത്തെ 4K ഡിജിറ്റല്‍ ടവറാണ് നാറ്റ്സ് ഹീത്രുവില്‍ നിര്‍മിച്ചിരിക്കുന്നത്.
പുതിയ സിസ്റ്റത്തിലൂടെ, ഹീത്രു എയര്‍പോര്‍ട്ടിന് പരിപൂര്‍ണ്ണ ശേഷി കൈവരിക്കാമെന്നാണ് നാറ്റ്സ് കരുതുന്നത്.
മനുഷ്യനു സാധ്യമായത് ഇപ്പോഴെ നടക്കുന്നുണ്ട്. ഇനി മനുഷ്യനും ടെക്നോളജിയും ഒത്തു ചേരുമ്പോള്‍ സുരക്ഷയും ശേഷിയും വര്‍ധിപ്പിക്കാനാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മനുഷ്യനും യന്ത്രവും ഐക്യത്തോടെ പ്രവർത്തിക്കുന്നതു കാണാനാകുമെന്ന് നാറ്റ്സിന്റെ ചീഫ് സൊലൂഷന് ഓഫിസര്‍ ആ്ന്ഡി ടെയ്ലര് അവകാശപ്പെട്ടു. മേഘങ്ങള്‍ താഴ്ന്നു വന്ന് കണ്ട്രോള് ടവറിനെ മൂടുന്ന സമയത്തുള്ള പ്രശ്നമാണ് ആദ്യം പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സിസ്റ്റത്തിന് ഇതിന് അതിവേഗം പരിഹാരം കാണാനായേക്കും. ഈ സിസ്റ്റം ലോകമെമ്പാടുമുള്ള എയര്‍പോര്‍ട്ടുകളെ വിപ്ലവകരമായി നവീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നാറ്റ്സ് ഒരു ഡിജിറ്റല്‍ ടവര്‍ ലബോറട്ടറിയും ഹൂത്രൂവിൽ സ്ഥാപിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ട്രയല്‍. മൊത്തം 2.5 മില്ല്യന്‍ പൗണ്ടാണ് ചിലവഴിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏകദേശം 12 ദിവസങ്ങളിലാണ് മേഘങ്ങളിറങ്ങി ടവറിനെ വലയം ചെയ്ത് ഹീത്രുവിലെ കണ്ട്രോളര്മാര്ക്ക് കാഴ്ചയ്ക്ക് പ്രശ്നം നേരിടുന്നത്. പുതിയ സിസ്റ്റം ഇതും പരിഹരിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ടവര്‍ കൂടെ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കിയേക്കും.
നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ട് വരണം
ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം
ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ'യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല
കുറ്റാരോപിതനായ ആള് നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ താരസംഘടനയ്ക്കുണ്ടായ അവധാനതക്കുറവിനെ മുന്‍ എക്സിക്യുട്ടീവ് അംഗംകൂടിയായ കുഞ്ചാക്കോ ബോബന് വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ട ക്കാര്യത്തില്‍ കോടതിവിധിവന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് നല്ല കാര്യംചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം.
എന്നാല്‍ എന്ത് ചെയ്യണമെന്നത് ഒാരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
പ്രധാനമന്ത്രി ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തും
കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും.
ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നടത്തും.
2.35 മുതല്‍ 3.15 വരെയാണ് ഇവിടത്തെ ചടങ്ങില്‍ സംബന്ധിക്കുക.
വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഢംബര വാനുമായി മെര്‍സിഡീസ്
019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി
ആഢംബര എംപിവികള്‍ക്ക് പുതിയ നിര്‍വചനം കുറിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി. ഇന്ത്യയില്‍ നിലവില്‍ ആഢംബര എംപിവികളില്ല. 68.4 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വന്നിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് വി-ക്ലാസ് ഈ കുറവ് നികത്തും. രണ്ടു വകേഭദങ്ങള്‍ മാത്രമെ വി-ക്ലാസിനുള്ളൂ, പ്രാരംഭ എക്സ്പ്രഷനും ഉയര്‍ന്ന എക്സ്ക്ലൂസീവും.2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയുമാണിത്. തൊണ്ണൂറുകളില്‍ എംബി100 വാനും 2011-ല്‍ ആര്-ക്ലാസ് ലക്ഷ്വറി എംപിവിയും ബെന്‍സ് ഇന്ത്യയിലെത്തിച്ചിരുന്നു.
81.90 ലക്ഷം രൂപയാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് ലൈന്‍ മോഡലിന് വില.
ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ മെര്‍സിഡീസ് അവതരിപ്പിക്കുന്ന ആദ്യ മോഡലെന്ന ബഹുമതിയും വി-ക്ലാസിന് സ്വന്തം. പൂര്‍ണ്ണമായും സ്പെയിനില്‍ നിര്‍മ്മിച്ച വി-ക്ലാസ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്കു വരിക.
എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കും. 160 bhp കരുത്തും 380 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത.ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.
ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് മോഡല്‍.
എക്സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ വി-ക്ലാസിന് പക്വമായ ഭാവം സമ്മാനിക്കുന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം എംപിവിയുടെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഏറെക്കുറെ എസ്-ക്ലാസിന്റേതുതന്നെ.
ഹെഡ്ലാമ്പിലാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും.സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്.
പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.
പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന് വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.തടിക്കും തുകലിനും യാതൊരു പഞ്ഞവും അകത്തളത്തിലില്ല. മേല്‍ത്തരം തുകല്‍ അപ്ഹോള്‍സ്റ്ററി മാത്രം മതി വി-ക്ലാസിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന് സ്റ്റീയറിംഗ് വീലാണ് എംപിവിക്ക് ലഭിക്കുന്നത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയും ഒരുങ്ങുന്നുണ്ട്.
അറ്റന്ഷന് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, ഹെഡ്ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി-ക്ലാസിന്റെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. നാലു മെറ്റാലിക് നിറങ്ങളിലാണ് എംപിവി വരിക. ആഗോള തലത്തില്‍ നാല് എന്ജിന് ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്.
സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറപ്പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും.
1
view
സെൽഫി ഡ്രൈവിങ്ങിനിടെ വേണ്ട;
ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും
യുഎഇയിൽ ഡ്രൈവിങ്ങിനിടെ സെൽഫി എടുത്താൽ ഇനി പിഴ എണ്ണൂറ് ദിർഹം
ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയർത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്.
ഇതിൽ 94 ശതമാനം അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം യു.എ.ഇ.യിലെ 74 ശതമാനം ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളോടിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവരും കരുതിയിരുന്നോളു. 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ്. ഡ്രൈവ് ചെയ്യുമ്പോൾ സെൽഫി സ്റ്റിക്ക് ഉപയോഗിക്കുക, ഷീഷ വലിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയിൽ നോക്കി മുടിയൊതുക്കുക എന്നീ പ്രവർത്തികളെല്ലാം എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുന്ന നിയമലംഘനമാണ്.
കീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയുടെ മുന്നറിയിപ്പ്
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാൻ പാടില്ലെന്നാണ് സൗദിയുടെ നിർദ്ദേശം.ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകിൽ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
സൗദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമിതമായി കീടനാശിനി പ്രയോഗവും മറ്റു നിയമലംഘനങ്ങളും നടത്താൻ പാടില്ലന്നു ഇന്ത്യ ഗവര്‍മെന്റെ് കര്‍ഷകര്‍ക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈജിപ്റ്റിൽ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.
ഇത് ഇന്ത്യയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നവർക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല
മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് ആരേയും വിളിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പോലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാളെ വിളിക്കാന്‍ ഇത്തരം ആപ്പുകള്‍ വഴി സാധിക്കും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ ഇത്തരം വ്യാജ നമ്പറുകള്‍ നിര്‍മിക്കാനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. അതായത് നമ്മള് അറിയാതെ തന്നെ നമ്മുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയും.
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല.
ഐപി സ്പൂഫിങ് അടക്കം അറിയാവുന്നയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലാതെ എന്തും ചെയ്യാനും കഴിയും. പരിശോധനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്കാറുള്ളതെങ്കിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ സുലഭമാണെന്ന് ഐടി വിദഗ്ദര്‍ പറയുന്നു. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം.
വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാനിടവരുത്തുന്ന ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.
ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം വെളിച്ചത്ത് വരും
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും
മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്തിലെ ചരിത്രകാരന്മാര്
ഈജിപ്തിലെ ചരിത്രകാരന്മാര് അല്‍പ്പം ആകാംക്ഷയിലാണ്. ബിസി 30 ന് മരണപ്പെട്ടു എന്ന് കരുതപ്പെടുന്ന റോമന്‍ സൈനികമേധാവി മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. അലക്സാണ്ട്രിയയില്‍ നിന്നും ഏകദേശം 28 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന തപോസിരിസ് മാഗ്ന എന്ന പ്രാചീന നഗരത്തിലാണ് ആന്റണിയും ക്ലിയോപാട്രയും അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് കരുതപ്പെടുന്നത്. ഏറെ കാലം കാണാമറയത്തുകിടന്ന ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം ഒടുവില്‍ വെളിച്ചത്തു വരുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ. സാഹി ഹവാസ് പറഞ്ഞു. ഈജിപ്തിലെ മുന്‍ പുരാവസ്തുവകുപ്പ് മന്ത്രിയാണ് അദ്ദേഹം.
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും.
ഇവരുടെ ജീവിത കാലയളവിനെ കുറിച്ച് കാര്യമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ ഇരുവരുടെയും കഥ പ്രശസ്തമാണ്.ജൂലിയസ് സീസറിന്റെ പ്രധാന രാഷ്ട്രീയ അനുയായികളില്‍ ഒരാളും സുഹൃത്തുമായിരുന്നു മാര്‍ക്കസ് ആന്റണി അഥവാ മാര്‍ക്ക് ആന്റണി. ടോളമി XII-ാമന്റെ മകളും ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയുമായിരുന്നു ക്ലിയോപാട്ര. സീസര്‍ കൊല്ലപ്പെട്ടതിന് ശേഷം സീസറിന്റെ ദത്തുപുത്രന് ഒക്ടേവിയനും മാര്‍ക്ക് ലെപിഡസുമായി ചേര്‍ന്ന് റോമിലെ രണ്ടാം ത്രിമൂര്‍ത്തി ഭരണകൂടം സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ ത്രിമൂര്‍ത്തി ഭരണകൂടം തകരുകയും ഒക്ടേവിയനുമായി ആന്റണി ശത്രുതയിലാവുകയും ചെയ്തു.
ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരെയുള്ള യുദ്ധം ആസൂത്രണം ചെയ്തത്.
എന്നാല്‍ ആ യുദ്ധത്തില്‍ ഇരുവരും പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തിലേക്ക് നാടുവിടാന്‍ ശ്രമിച്ച ഇരുവരേയും അലക്സാണ്ട്രിയയില്‍ വെച്ച് ഒക്ടേവിയന് സൈന്യം വളഞ്ഞു. ഇതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.ആന്റണി തന്റെ വയറില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ക്ലിയോപാട്രയുടെ മരണകാരണം വ്യക്തമല്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്തുതന്നെയാണ് അടക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ഗവേഷകര്‍ ശവകൂടീരത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും തങ്ങള്‍ ശരിയായ ദിശയിലാണെന്നും ഡോ. സാഹി ഹവാസ് പറഞ്ഞു. തപോസിരിസ് മാഗ്നയെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര.
ബി.സി.332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.ബി.സി 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,.10 വയസ് മാത്രമുള്ള സഹോദരനായ ടോളമി XIII ചേർന്ന് ഈജിപ്തിൽ ഭരണം നടത്തുകയും ചെയ്തു. കുറേ കാലങ്ങൾക്ക് ശേഷം ക്ലിയോപാട്രയും ടോളമി പതിമൂന്നാമനുമായി പിണക്കത്തിലാവുകയും, ടോളമി പതിമൂന്നാമൻ സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തു.ഈ സമയത്താണ് റോമാ സാമ്രാജ്യചക്രവർത്തി ജൂലിയസ് സീസർ സാമ്രാജ്യവ്യാപനം നടത്തുന്നത്. റോമൻ പക്ഷത്തുനിന്നും ഒളിച്ചോടിയ സീസറിന്റെ മകളുടെ ഭർത്താവു കൂടിയായ പോംപിയുടെ തല വെട്ടിയെടുത്ത് ടോളമി പതിമൂന്നാമൻ സീസറിന് കാഴ്ചവെയ്ക്കുന്നു. സീസറിനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് സീസറിനെ ചൊടിപ്പിച്ചു.
സീസർ ഈജിപ്തിനെ കീഴ്പ്പെടുത്തിയെങ്കിലും റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നില്ല.
സീസറിന്റെ കൊട്ടാരത്തിൽ ക്ലിയോപാട്ര തന്ത്രപൂർവ്വം എത്തിച്ചേർന്നു. തന്റെ മുമ്പിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ സീസർ മയങ്ങി. ക്ലിയോപാട്ര സീസറിന്റെ കാമുകിയായി.പരാജയപ്പെട്ട് പിൻതിരിഞ്ഞോടിയ ടോളമി പതിമൂന്നാമൻ നൈൽ നദിയിൽ മുങ്ങി മരിച്ചു. ക്ലിയോപാട്ര രാജ്ഞിയാവുകയും മറ്റൊരു അനിയൻ ടോളമി പതിനാലാമൻ സഹഭരണാധികാരിയുമായി. സീസർ ഈജിപ്തിലെത്തി ക്ലിയോപാട്രയെ ഈജിപ്ഷ്യൻ ആചാരാ പ്രകാരം വിവാഹം കഴിച്ചു. സീസറിൽ ക്ലിയോപാട്രക്ക് ഒരു മകൻ പിറന്നു. റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയായി സിസേറിയനെ പ്രഖ്യാപിക്കണമെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ നിരസിച്ചു. ടോളമി പതിനാലാമനെ ക്ലിയോപാട്ര വിഷം നൽകി കൊന്നു.സിസേറിയനെ സഹഭരണാധികാരിയുമാക്കി. സെനറ്റിന്റെ ഗൂഢാലോചനയിൽ ജൂലിയസ് സീസർ ബി.സി 44 മാർച്ച് 15-ന് കൊല്ലപ്പെട്ടു. സീസറിന്റെ മരണശേഷം റോമിന്റെ ഭരണാധികാരികളിൽ ഒരാളായ മാർക്ക് ആന്റണി സ്ഥാനമേറ്റു. കൂറു പ്രഖ്യാപിക്കുന്നതിനായി റോമിലെത്തിച്ചേരാൻ മാർക്ക് ആന്റണി ക്ലിയോപാട്രയെ ക്ഷണിച്ചു.
ഇതോടെ ഇവർ പ്രണയത്തിലാവുകയും അലക്സാൻട്രിയയിൽ താമസമാകുകയും ചെയ്തു
6
views
ചന്ദ്രനില്‍ ഖനനം 2025 ല്‍ നടത്താനൊരുങ്ങി യൂറോപ്പ്
ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്
ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാന ചുവടുമായി യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ (ഇ.എസ്.എ.) പുതിയ പദ്ധതി.
റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി സഹകരിച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനാണ് യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ പദ്ധതി.2025 ന് മുമ്പ് ചന്ദ്രനിലേക്ക് പോകുന്നതിനും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സാധ്യതകള്‍ ഇ.എസ്.എ. പരിശോധിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്.
ഏരിയന്‍ ഗ്രൂപ്പുമായി ഒരുവര്‍ഷത്തേക്കാണ് കരാര്‍.
ചന്ദ്രോപരിതലത്തിലെ റിഗോലിത് പാളി ഖനനം ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്പെയ്സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകളിലൂടെ അവിടെ നില്‍ക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സി പറഞ്ഞു. ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗം സുസ്ഥിര ചാന്ദ്രപര്യവേക്ഷണം എന്ന ആശയത്തിന്റെ താക്കോലാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും യൂറോപ്പ് ലക്ഷ്യമിടുന്നു. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി ഉപയോഗിക്കാമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
ഈരംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്.
ഗഗന് യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ പദ്ധതി. ചെറിയ സ്റ്റാര്‍ട്ട്അപ്പുകള്‍ മുതല്‍ ലോഖീദ് മാര്ട്ടിന് പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ അക്കൂട്ടത്തിലുണ്ടാവും.
ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുവാനായി പോകുന്നത്
ജോലി സമയത്ത് പാട്ട് കേൾക്കാറുണ്ടോ?
മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് പഠനത്തിൽ നിര്‍ദേശിക്കുന്നത്
നീണ്ട നേരം ജോലി ചെയ്യുമ്പോള്‍ ആര്‍ക്കായാലും ഒരു വിരസത അനുഭവപ്പെട്ടേക്കാം. ഈ വിരസത ഒഴിവാക്കാനായി ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ പാട്ട് കേള്‍ക്കുന്നവര്‍ ധാരാളമാണ്.
പാട്ട് കേട്ടുകൊണ്ടുതന്നെ ജോലികളിലും വ്യാപൃതരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് ജോലിയോടൊപ്പം പാട്ട് കേള്‍ക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കും.
നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് പെടുന്നത്. ജോലിക്കൊപ്പം പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ അത് ഒരു പരിധി വരെ നിങ്ങളുടെ മനസ്സിനെ മുഷിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. നെതര്‍ലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്.
ജോലിസമയത്ത് പാട്ട് കേള്‍ക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.
എന്നാല്‍ ഇത് ആപേക്ഷികമാണെന്നും എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ്, എത്തരത്തിലുള്ള സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഇവര്‍ പറയുന്നു. പൊതുവേ വിഷാദ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അത്തരം പാട്ടുകള്‍ തന്നെ എപ്പോഴും കേള്‍ക്കാനാണ് താല്പര്യപ്പെടുക. എന്നാല്‍ അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നാണ് പഠനം പറയുന്നത്. മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും, ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. അതേസമയം കണക്കുകളുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടത്തില്‍ പാട്ട് കേള്‍ക്കുന്നത് അത്ര ഗുണകരമാകില്ലെന്നും ഇവര്‍ പറയുന്നു.
ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമുള്ള സംഗീതമായിരിക്കും ജോലിസമയത്ത് കേള്‍ക്കാന്‍ കൂടുതല്‍ നല്ലതെന്നും പഠനം നിര്‍ദേശിക്കുന്നു.
പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണ് ഇത്. അതുപോലെ തന്നെ വലിയ ബഹളമില്ലാത്തതും എന്നാല്‍ അത്രമാത്രം മെലഡിയായതുമായ പാട്ടുകള്‍ ഓഫീസില്‍ വച്ച് കേള്‍ക്കാതിരിക്കുക. ഇതിനിടയിലുള്ള സംഗീതം കുറഞ്ഞ ശബ്ദത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കാം.ചെയ്യുന്ന ജോലി ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതയാള്‍ക്ക് ഒരു ജോലി എന്നതിനപ്പുറം ഇഷ്ട ഹോബിയായിരിക്കും. ഇനിയും ബെല്ലടിക്കാറായില്ലേ എന്നു ചോദിക്കുന്ന അധ്യാപകരും ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ എന്നു ചോദിക്കുന്ന അധ്യാപകരുമുണ്ട്. മൊബൈലില്‍ നോക്കി പണിയെടുക്കുന്നവരും മൊബൈല്‍ ദൂരം വച്ചു പണിയെടുക്കുന്നവരുമുണ്ട്. എന്റെ ജോലി സമയം കഴിഞ്ഞുവെന്നു പറയുന്നവരും ഏതു സമയവും എന്റെ ജോലി സമയമാണെന്നു പറയുന്നവരുമുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനു ജോലി ജോലി മാത്രമാണ്. അവരുടെ മനസിന്റെ ദിശ മറ്റേതെങ്കിലും ഭാഗത്തേക്കായിരിക്കും. രണ്ടാം വിഭാഗത്തിന് അവരുടെ ജോലി അവര്‍ക്കു ജോലിയല്ല, ഹോബിയാണ്, ഒരുതരം വിനോദം. ഏതു നേരവും അവര്‍ അതിലായിരിക്കും. അല്ലെങ്കില്‍ അതിലേക്കായിരിക്കും.
ഇത്തരത്തിൽ ജോലി സമയത്തെ വിരസത ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം
സമയത്തെ കൃത്യമായി ഷെഡ്യൂൾ ചെയ്യുക. ഓരോ കാര്യത്തിനും എത്ര സമയം വേണമെന്ന് മുൻകൂറായി തീരുമാനിക്കുക. ജോലി ചെയ്യാന്‍ മാത്രമല്ലാതെ ഭക്ഷണം, വിശ്രമം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ ടൈംടേബിൾ തയാറാക്കി അതിനനുസരിച്ച് ചെയ്യുക.ജോലിയിലെ പലവിധ സമ്മർദങ്ങൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർധിപ്പിക്കാനുമായി ധ്യാനം ചെയ്യുക. മനസ്സിനെ ശാന്തമാക്കി സമ്മർദത്തെ അതിജീവിക്കാനുള്ള മറ്റൊരു മികച്ച മാർഗം ഉറക്കമാണ്.ചെയ്യുന്ന കാര്യങ്ങളിലെല്ലാം പെർഫെക്ഷൻ വേണമെന്ന ശാഠ്യം നല്ലതല്ല. എപ്പോഴും പെർഫെക്ട് ആയിരിക്കാൻ ആർക്കും സാധിക്കില്ല എന്നതുതന്നെ കാരണം. ജോലിയിൽ പെർഫെക്ട് ആകാൻ വേണ്ടി അമിതമായി ശ്രമിക്കുമ്പോള്‍ മറ്റ് പല മേഖലകളിലും നിങ്ങൾ പിന്നോട്ടു പോയേക്കാം. തെറ്റുകളും പരാജയങ്ങളും അംഗീകരിച്ച് മുന്നോട്ടു പോകുക.ഇന്നു നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കുന്നതിനൊപ്പം ഇന്നലെ നിങ്ങൾ എവിടെയായിരുന്നു എന്നു കൂടി ആലോചിക്കുക. എങ്കിൽ മാത്രമേ കരിയറിൽ വളർച്ചയുണ്ടോയെന്ന് അറിയാൻ സാധിക്കൂ.
7
views
ഒട്ടകപ്പാലുമായി അമൂല്‍
ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്
ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല് വിപണിയിലിറക്കുന്നു.
ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലാകും ആദ്യം ഇവ വില്‍പ്പനയ്ക്കെത്തുക. അരലിറ്റര്‍ പാലിന്റെ പായ്ക്കറ്റിന് അമ്പത് രൂപയാണ് നിരക്ക്. കച്ച് മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ ഒട്ടകപ്പാല് ശേഖരിക്കുക.
അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് നാമം.
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം.ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തീട്ടുണ്ട്
66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു.
നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന് ഉദിച്ചത്.
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന് 2.14ന് അസ്തമിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും.
ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്ക്കുന്ന സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും.ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും.
സൂര്യന് അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.
1
view
പ്രേംനസീറിന് ശേഷം ഇതാദ്യം
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്
നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. ഇതുവരെ ഒരുമലയാളിക്കും ഭാരതരത്ന ലഭിച്ചിട്ടില്ല.
പാതി മലയാളിയായി എംജിആറിന് 1988-ല്‍ ഭാരതരത്ന ലഭിച്ചിട്ടുണ്ട്.
കെജെ യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്,വിആര്‍ കൃഷ്ണയ്യര്‍ എന്നിങ്ങനെ ഒന്‍പത് മലയാളികള്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്കാരം ഇതുവരെ ലഭിച്ചിട്ടുള്ളത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്, മന്നത് പത്മനാഭന്, കെപി കേശവമേനോന്, ജി.ശങ്കരക്കുറിപ്പ്,പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ് എന്നിവരാണ് മോഹന്‍ലാലിനും നമ്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. കല്പാത്തി രാമകൃഷ്ണ രാമനാഥന് - പത്മവിഭൂഷണ്‍ (1976), തോമസ് കള്ളിയത്ത് -പത്മഭൂഷണ്‍ (2009) എന്നിവരാണ് ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരില്‍ നന്പി നാരായണന് മുന്‍പ് പത്മ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍.
മലയാള സിനിമാരംഗത്ത് നിന്നും മോഹന്‍ലാലിന് മുന്‍പേ പത്മഭൂഷണ്‍ നേടിയത് കെജെ യേശുദാസാണ്.
2002-ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചത്. 2017-ല്‍ പത്മവിഭൂഷണും യേശുദാസിന് ലഭിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (1973), കെജെ യേശുദാസ് (1975),അടൂര്‍ ഗോപാലകൃഷ്ണന് (1984), ഭരത് ഗോപി (1991),മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2001), ശോഭന (2006),തിലകന് (2009), റസൂല്‍ പൂക്കുട്ടി (2010), കെഎസ് ചിത്ര (2005), ബാലചന്ദ്രമേനോന്(2007), ഷാജി എന്‍ കരുണ്‍ (2011), മധു (2013),ജയറാം ,സുകുമാരി എന്നിവരാണ് മലയാള സിനിമയില്‍ നിന്നും ഇതിനു മുന്‍പ് പത്മ ബഹുമതി സ്വന്തമാക്കിയവര്‍.