ടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു
ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്
ചൈനീസ് നിര്‍മ്മിതമായ ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ആപ്പുകള്‍ ജനപ്രീയമാണ്. ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ഉപയോക്താക്കള്‍ ഉണ്ടാക്കുന്ന കണ്ടന്റില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ 50 ലക്ഷത്തിന് മുകളില്‍ സ്ഥിരം സന്ദര്‍ശകര്‍ ദിവസം ഉണ്ടെന്നാണ് കണക്ക്. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിലൊന്ന്. സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍.
ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.
എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്.
എഫ് ബി; ട്രംപിനെയും മോദിയെയും അധികാരത്തിലേറ്റി
ഫെയ്സ്ബുക് ഷെയറുകള്‍ കുതിച്ചു കയറിയപ്പോള്‍ ഒറ്റ ദിവസം സക്കര്‍ബര്‍ഗിന് ലഭിച്ചത് 6.2 ബില്ല്യന്‍ ഡോളറാണ്
ഫെയ്സ്ബുക്കിന്റെ 15 വർഷം; ട്രംപിനെയും മോദിയെയും അധികാരത്തിലേറ്റിയെന്ന് ആരോപണം
2004ല്‍ ഫെയ്സ്ബുക് തുടങ്ങി. ആ വര്‍ഷം കമ്പനിയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിനെ അദ്ദേഹം പഠിച്ചിരുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പുറത്താക്കാന്‍ സാധ്യതയുണ്ടായിരുന്നു. തന്റെ കമ്പനിയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന 2019ല്‍ സക്കര്‍ബര്‍ഗ് ഭയക്കുന്നത് വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയാണ്. തന്റെ കൂറ്റന്‍ കമ്പനിയെ വിഭജിക്കാന്‍ സർക്കാരുകള്‍ ശ്രമിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഭീതി. പക്ഷേ, അതല്ലെങ്കില്‍ സക്കര്‍ബര്‍ഗ് അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്സ്ബുക് ഷെയറുകള്‍ കുതിച്ചു കയറിയപ്പോള്‍ അദ്ദേഹത്തിന് ഒറ്റ ദിവസം ലഭിച്ചത് 6.2 ബില്ല്യന്‍ ഡോളറാണ്. ഇതാകട്ടെ അദ്ദേഹത്തെ ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി അവരോധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 34 കാരനായ സക്കര്‍ബര്‍ഗിനു ലഭിച്ചത് 65.6 ബില്ല്യന്‍ ഡോളറാണ്.
പതിനഞ്ചു വര്‍ഷത്തിനിടെ ഫെയ്സ്ബുക് അധികാരത്തിന്റെയും ധനത്തിന്റെയും കാര്യത്തില്‍ ഒരു വന്‍ശക്തിയായി തീര്‍ന്നിരിക്കുകയാണ് എന്നാണ് കമ്പനിക്കെതിരെ ഉയരുന്ന ആരോപണം.
രാജ്യങ്ങളില്‍ ആരു ഭരിക്കണമെന്നു വരെ തീരുമാനിക്കാനുള്ള കരുത്താര്‍ജ്ജിച്ച കമ്പനിയാണിതെന്ന് ചിലര്‍ പറയുന്നു. ഉപയോക്താക്കളുടെ ചലനങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നുവെന്നും അവരുടെ അഭിപ്രായ രൂപികരണത്തെ സ്വാധീനിക്കാനാകുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിലനില്ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണത്തിലും മുന്പന്തിയിലുണ്ടു കമ്പനി. ഫെയ്സ്ബുക്കിനെ കുറിച്ച് ഇതാ ചില കാര്യങ്ങള്‍.പരമ്പരാഗത ബിസിനസുകാരെ നാണംകെടുത്തിയാണ് ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിളും ഫെയ്സ്ബുക്കും വളര്‍ന്നു പന്തലിച്ചത്. ഫെയ്സ്ബുക്കിന്റെ ഇന്നത്തെ ശക്തി നോക്കാം: 2.3 ബില്ല്യന്‍ ഉപയോക്താക്കള്‍; നൂറിലേറെ ഭാഷകളില്‍ ലഭ്യമാക്കിയിരിക്കുന്നു. 2018ന്റെ അവസാനത്തെ നാലു മാസത്തില്‍ മാത്രം ഏകദേശം 17 ബില്ല്യന്‍ ഡോളര്‍ വരുമാനം. 2018ല്‍ മൊത്തത്തില്‍ ഏകദേശം 59 ബില്ല്യന്‍ ഡോളര്‍ വരുമാനം. ഇതില്‍ ലാഭം മാത്രം 22 ബില്ല്യന്‍. 2019 ജനുവരിയിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് 484 ബില്ല്യന്‍ ഡോളര്‍. ഇതെല്ലാം കേവലം 15 വര്‍ഷം കൊണ്ട് നേടിയതാണ്!
കാശു കൂടാതെയാണ് ലോകത്തിനു മേല്‍ ഫെയ്സ്ബുക്കിനുളള ശക്തി.
കമ്പനിയുടെ ശക്തി വര്‍ധിപ്പിക്കാനായി ലോകമെമ്പാടും ലോബിയിസ്റ്റുകളെയും വിരമിച്ച രാഷ്ട്രീയക്കരെയും മുന്‍ പത്രപ്രവര്‍ത്തകരെയും ജോലിക്കെടുക്കുന്നു. ദി ഗാര്‍ഡിയനില്‍ ശിവാ വൈദ്യനാഥന് (Siva Vaidhyanathan) സക്കര്‍ബര്‍ഗിന്റെ ഒരു ഫെയ്സ്ബുക് പോസ്റ്റിന് മറുപടിയായി എഴുതിയ ലേഖനത്തില്‍ അതിശക്തമായ ആരോപണമാണ് ഉന്നയിക്കുന്നത്. 'താങ്കളുടെ സ്റ്റാഫ് ദേശീയവാദി നേതാക്കളായ ഡോണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, റൊഡ്രീഗോ ഡ്യൂട്ടര്‍ട്ട് എന്നിവരെ അധികാരത്തിലേറ്റാന്‍ സഹായിച്ചു,' എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ന് ലോകത്തെ ഏതു നഗരത്തില്‍ കൂടെ നടന്നാലും നിങ്ങള്‍ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിങ്ങനെ സക്കര്‍ബര്‍ഗിന്റെ കമ്പനികളുടെ പേര് ഉച്ചരിക്കുന്നത് കേള്‍ക്കാം. ലോകത്ത് അത്രയധികം വ്യാപിക്കപ്പെട്ടിരിക്കുകയാണ് ഫെയ്സ്ബുക് കുടുംബത്തിലെ കമ്പനികള്‍.
∙ ഒരു മാസം കമ്പനിക്കുള്ള ഉപയോക്താക്കള്‍ 2.32 ബില്ല്യന്‍,
ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 3.9 ബില്ല്യനാണ് എന്നോര്‍ത്താല്‍ ഫെയ്സ്ബുക്കിന്റെ വലുപ്പം മനസ്സിലാകും. ഫെയ്സ്ബുക് ഉപയോഗിക്കാത്തവരും കമ്പനിയുടെ കീഴിലുള്ള മറ്റേതെങ്കിലും സര്‍വീസ് ഉപയോഗിക്കുന്നുണ്ടാകാം.
ഒരു ദിവസത്തെ ഉപയോക്താക്കള്‍ ഏകദേശം 1.5 ബില്ല്യന്‍,
ഫെയ്സബുക് 1 ബില്ല്യന്‍ ഉപയോക്താക്കള്‍ തികച്ച വര്‍ഷം 2012
കേംബ്രിജ് അനലിറ്റിക്കാ വിവാദത്തില്‍ തുറന്നു കാട്ടപ്പെട്ടവര് 87 ദശലക്ഷം
ജീവനക്കാരുടെ എണ്ണം (2018): 35,587
2004 ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ഏകദേശം 7 പേര്
ആദ്യ ഐഫോണ്‍ ആപ് ഇറക്കിയത് 2008
ഇന്‍സ്റ്റഗ്രാം വാങ്ങിയ വര്‍ഷം 2012, വാങ്ങാന്‍ ചിലവഴിച്ച തുക1 ബില്ല്യന്‍ ഡോളര്‍
വാട്സാപ് വാങ്ങിയ വര്‍ഷം 2013
വാങ്ങാന്‍ ചിലവഴിച്ച തുക 19 ബില്ല്യന്‍
അമേരിക്കയില്‍ ലോബിയിങ്ങിനായി ചിലവഴിച്ച തുക (2018): 12.6 മില്ല്യന്‍
2010ല്‍ ലോബിയിങ്ങിനു ചെലിവഴിച്ച തുക 259,507 ഡോളര്‍
ഷെയര്‍ ഇറക്കിയ വര്‍ഷം 2012
ഷെയറിന് ഇറക്കിയ സമയത്തെ വില--38 ഡോളർ, ഏറ്റവും കുറഞ്ഞ വില 17.55 ഡോളര്‍, ഏറ്റവും കൂടിയ വില 218.62 ഡോളര്‍
സക്കര്‍ബര്‍ഗിന്റെ കഴിഞ്ഞ ആഴ്ചത്തെ മൊത്തം ആസ്തി 62.4 ബില്ല്യന്‍ ഡോളര്‍ ( കുവൈറ്റിന്റെ ജിഡിപി120 ബില്ല്യന്‍ ഡോളര്‍)
സക്കര്‍ബര്‍ഗിനുള്ള ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം 119 മില്ല്യന്‍
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് നിര്‍ണായക വിവരങ്ങള്‍
പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്.
മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. അതേ സമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെയ്പ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.നടി ലീനാ പോളിന്റെ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു.
ഈ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികള്‍ മുംബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് അനുമാനം. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. എന്നാല്‍ അതിന് ശേഷവും ഫോണ്‍വഴി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പോലീസ് കേസ് രജ്സ്റ്റര്‍ ചെയ്തതായും വ്യക്തമാകുന്നുണ്ട്.
സ്റ്റാർട്ടപ്പുകളിലെത്തും 1,000 കോടിയുടെ നിക്ഷേപം
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ അടുത്ത നാലു വർഷത്തിനുള്ളിൽ 1,000 കോടിയിൽ പരം രൂപയുടെ നിക്ഷേപത്തിന് അവസരമൊരുങ്ങുന്നു
യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, എക്സീഡ് ഇലക്ട്രോൺ ഫണ്ട്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്വർക്, സ്പെഷ്യൽ ഇൻസെപ്റ്റ് ഫണ്ട് എന്നീ നാലു നിക്ഷേപക സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ഇതിനായി ചുമതലപ്പെടുത്തി. കൊച്ചിയിൽ നടന്ന ‘സീഡിങ് കേരള’ സംഗമത്തിനിടെ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചതാണ് ഇക്കാര്യം. ഏഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ (വി.സി.) നിക്ഷേപകരിൽ നിന്നായിരിക്കും ഫണ്ട് എത്തുക.നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളിൽ നടത്തുന്ന നിക്ഷേപത്തിനാണ് ഏഞ്ചൽ നിക്ഷേപം എന്നു പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ദ്ധ പങ്കാളിത്തവും ഏഞ്ചൽ നിക്ഷേപത്തിൻറെ പരിധിയിൽ വരും.
ഏഞ്ചൽ, വി.സി. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘ഫണ്ട് ഓഫ് ഫണ്ട്’ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്.
വർഷം 15 കോടി രൂപയാണ് സംസ്ഥാന സർക്കാർ നിക്ഷേപമായി നൽകുക. ആദ്യ ഘട്ടത്തിൽ ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തെ തുടർന്ന് അടുത്ത നാലു വർഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചത്. ഏഞ്ചൽ-വി.സി. നിക്ഷേപകർ ഇതിൽനിന്ന് എത്ര ഉയർന്ന തുകയുടെ നിക്ഷേപ വാഗ്ദാനമാണ് നൽകുന്നതെന്നതായിരുന്നു മാനദണ്ഡം. നാല് ഫണ്ടുകൾ ചേർന്ന് 1,000 കോടിയില്‍പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് നൽകിയതെന്ന് ഐ.ടി. സെക്രട്ടറി പറഞ്ഞു.ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തിരഞ്ഞെടുത്തത്. അടുത്ത നാലു വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ. അതിനാൽ തന്നെ 250-300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണമായും ബഹിരാകാശ മേഖലയിലെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിൽ മാത്രമായിരിക്കും എക്സീഡ് ഫണ്ട് നിക്ഷേപിക്കുക.
അർബുദരോഗ ചികിത്സ, ദുരന്ത നിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുമെന്നും ഐ.ടി. സെക്രട്ടറി പറഞ്ഞു.കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപത്തിൻറെ അപര്യാപ്തത നാല് ഫണ്ടുകളെ തിരഞ്ഞെടുത്തതിലൂടെ പരിഹരിച്ചതായി കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ കൂടുതൽ വിപണി കേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നിക്ഷേപ ശേഷിയുള്ള സമൂഹത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് രണ്ട് വർഷം മുമ്പ് ‘സീഡിങ് കേരള’ എന്ന പരിപാടി സർക്കാർ ആരംഭിച്ചത്. കേരളത്തിനു പുറത്തുള്ള ഏഞ്ചൽ നിക്ഷേപകരെ പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യ രണ്ട് സീഡിങ് കേരള പരിപാടികളും. എന്നാൽ, നിക്ഷേപ ശേഷിയുള്ള കേരളത്തിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പ് മേഖലയുമായി പരിചയപ്പെടുത്തുന്നതായിരുന്നു ‘സീഡിങ് കേരള’യുടെ മൂന്നാം ഘട്ടം.
എന്താണ് ശാരദ ചിട്ടി തട്ടിപ്പ് കേസ് ?
20,000 – 30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി തട്ടിയെടുത്തതെന്നാണ് ആരോപണം
നിക്ഷേപിച്ചാൽ വൻതോതിൽ കാശ് മടക്കിക്കിട്ടുമെന്നു പാവപ്പെട്ടവരെ വിശ്വസിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയെടുത്തു മുങ്ങി – ശാരദ ചിട്ടി തട്ടിപ്പിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ചിട്ടികൾ പ്രവർത്തിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെതിരെ മാർക്കറ്റ് റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2009ൽ തന്നെ രംഗത്തെത്തിയിരുന്നു. 20,000–30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി ഇങ്ങനെ തട്ടിയെടുത്തതെന്നാണ് ആരോപണം. 17 ലക്ഷത്തിലധികം പേരെയാണു തട്ടിപ്പു ബാധിച്ചത്. തുകയുടെ 22 മുതൽ 25% വരെ വർഷംതോറും തിരികെത്തരാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. പണമിടപാടു സ്ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിനു കോടികൾ വാങ്ങി.ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വരെ കമ്പനിയുടെ ഡയറക്ടർമാരായതോടെ ജനങ്ങൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത വർധിച്ചു.എന്നാൽ 2013 ഏപ്രിലിൽ ചിട്ടി കമ്പനി പൊട്ടി. തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്, മദന്‍ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന നിക്ഷേപകർ തകർന്നുപോകാതിരിക്കാൻ സംസ്ഥാന സർക്കാർ 500 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.ചിട്ടി കമ്പനിയായി സ്ഥാപിച്ച് പിന്നീട് ബ്രാൻഡ് ബിൽഡിങ്ങിന്റെ ഭാഗമായി ബംഗാൾ സിനിമയിലും പ്രാദേശിക ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലും കാര്യമായ നിക്ഷേപം നടത്തിയാണു ശാരദ ഗ്രൂപ്പ് വളർന്നത്.2013ൽ 988 കോടി രൂപയാണു മാധ്യമമേഖലയിൽ ശാരദ ഗ്രൂപ്പ് നിക്ഷേപിച്ചത്. എട്ടു പത്രങ്ങളുടെ ഉടമസ്ഥരായി. ആറു ടിവി ചാനലുകൾ, ഒരു എഫ്എം തുടങ്ങിയവ വേറെയും. 2011ൽ ശാരദ ഗ്രൂപ്പ് ഗ്ലോബൽ ഓട്ടമൊബീല്സിനെ വാങ്ങി. മോഹൻ ബഗാൻ പോലുള്ള ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തി. ദുർഗാ പൂജ പോലുള്ളവ സ്പോൺസർ ചെയ്തു. പല പരിപാടികളിലും മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ അധികാരസ്ഥാനത്തിരിക്കുന്ന തൃണമൂലിന്റെ പല നേതാക്കന്മാരും മുഖ്യാതിഥികളായി.കമ്പനിയുടെ സ്ഥാപകൻ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുദീപ്തോ സെന്‍, എക്സിക്യൂട്ടീവ് ഡയറക്ടർ ദേബ്ജാനി മുഖോപാധ്യായ എന്നിവർ കമ്പനി പൊട്ടിയതോടെ മുങ്ങി. പിന്നീട് അറസ്റ്റിലായി. 239 സ്വകാര്യ കമ്പനികളാണു ശാരദ ഗ്രൂപ്പെന്ന കുടക്കീഴില് പ്രവർത്തിച്ചത്. ശാരദ ടൂർ ആൻഡ് ട്രാവൽസ്, ശാരദ റിയൽറ്റി, ശാരദ ഹൗസിങ്, ശാരദ ഗാർഡൻ റിസോർട്ട്സ് ആൻഡ് ഹോട്ടൽസ് തുടങ്ങിയ കമ്പനികളിലൂടെയാണു പല പദ്ധതികളും ശാരദ ഗ്രൂപ്പ് നടത്തിയിരുന്നത്.ശാരാദാ ചിട്ടി തട്ടിപ്പു കേസില്‍ സുദീപ്തോ സെന്‍ അറസ്റ്റിലായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മറ്റൊരു ഡയറക്ടറായ ദേബ്ജാനി മുഖോപാദ്ധ്യയുടേത്.ശാരദാ ട്രാവല്‍ കമ്പനിയില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച ദേബ്ജാനി കണ്ണുചിമ്മും വേഗതയിലാണ് സുദീപ്തോ സെന്നിന്റെ വിശ്വസ്തയും കമ്പനി ഡയറക്ടറുമായത്. ഒടുവില്‍ കശ്മീരില്‍ സെന്‍ അറസ്റ്റിലാകുമ്പോഴും ദേബ്ജാനി ഒപ്പമുണ്ടായിരുന്നു. സെന്നിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ദേബ്ജാനിയാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എയര്‍ഹോസ്റ്റസ് പരിശീലനം നേടിയ ദേബ്ജാനി ആ ജോലിക്കു പോകാതെ 2007ല്‍ ശാരദാ ട്രാവല്സില് നിയമനം നേടുകയായിരുന്നു. കുറച്ചു മാസം കൊണ്ടു തന്നെ സുദീപ്തോ സെന്നിന്റെ അടുപ്പക്കാരിയായി. തുടര്‍ന്ന് എല്ലാവരെയും ആശ്ചര്യപ്പെടുത്തി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയും. 80 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്മെന്റാണ് സെന്‍, ദേബ്ജാനിക്കു സമ്മാനിച്ചത്.കമ്പനിയുടെ ശാഖകള്‍ പൂട്ടി, ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ ഇരുവരും മുങ്ങുകയായിരുന്നു
7
views
ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് ചീഫ് ജസ്റ്റിസ്
ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധന ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്
പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന് കെ.പരാശരന് ബോധിപ്പിച്ചു. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. വിധി ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റ്. മതവിശ്വാസങ്ങള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ല. 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ പിഴച്ചു. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്, പക്ഷേ അത് കൃത്യമായി നിര്‍വചിക്കണം. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന് കെ.പരാശരന് വിശദീകരിച്ചു.
വിധിയിലെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.
രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി.
റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്റെ വാദം.
ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.ഭരണഘടനയുടെ 15 -ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു.
പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.
എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് - ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിക്കുന്നു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.എന്നാൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.
ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.
22
views
ഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
ഇന്ത്യൻ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിൽനിന്ന് വാൾമാർട്ട് വൈകാതെ പിൻവാങ്ങിയേക്കും
പിൻവാങ്ങാനിടയുണ്ടെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്സ് നയം പ്രാവർത്തികമായാൽ ലാഭമുണ്ടാക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് തിരിച്ചറിഞ്ഞാണ് അവർ പിൻവാങ്ങാനിടയുള്ളതെന്ന് മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടി.
പുതിയ നിയമം അനുസരിച്ച് ഏതാണ്ട് 25 ശതമാനത്തോളം ഉത്പന്നങ്ങളും ഫ്ലിപ്കാർട്ടിന്റെ സൈറ്റിൽനിന്ന് നീക്കം ചെയ്യേണ്ടി വരും.
സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കാവും ഏറ്റവുമധികം തിരിച്ചടി നേരിടുക. ഇത് ഫ്ലിപ്കാർട്ടിന്റെ വരുമാനത്തിൽ 50 ശതമാനമെങ്കിലും ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.അങ്ങനെ വന്നാൽ, വാൾമാർട്ടിന് അധികം കാലം ഫ്ലിപ്കാർട്ടിന്റെ ഉടമകളായി തുടരാനാകില്ല. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോൺ 2017-ൽ ചൈനയിൽനിന്ന് പിൻവാങ്ങിയിരുന്നു.കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാൾമാർട്ട് സ്വന്തമാക്കിയത്.
3
views
കലാലയങ്ങൾ കീഴടക്കി പെൺകുട്ടികൾ
ബിരുദതലത്തിൽ പെൺകുട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ബി.എ. ആണ്
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ പെൺകുട്ടികൾ കീഴടക്കുന്നു.
സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ കീഴിലുള്ള കലാലയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം ചേർന്ന 2.78 ലക്ഷം വിദ്യാർഥികളിൽ 2.14 ലക്ഷവും പെൺകുട്ടികൾ. ആകെ വിദ്യാർഥികളുടെ 77 ശതമാനം വരുമിത്.സംസ്ഥാനത്ത സർക്കാർ, എയിഡഡ് കലാലയങ്ങളിലെ കണക്കാണിത്. ബിരുദതലത്തിൽ 78.64 ശതമാനമാണ് പെൺപ്രാതിനിധ്യം. ബിരുദാനന്തരബിരുദത്തിന് 67.01 ശതമാനവും.
ബിരുദതലത്തിൽ പെൺകുട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ബി.എ. ആണ്.
കുറവ് ബി.കോമും. ബിരുദാനന്തരബിരുദത്തിന്റെ സ്ഥിതി മറിച്ചാണ്. എം.കോമാണ് കൂടുതൽ പെൺകുട്ടികൾ തിരഞ്ഞെടുക്കുന്നത്. കുറവ് എം.എയും.പത്താം ക്ലാസ്സോടെ പഠനം നിർത്തുന്നവരിൽ ആൺകുട്ടികളാണ് കൂടുതൽ. പോളിടെക്നിക്ക് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാലയങ്ങളിലും എൻജിനീയറിങ് കോളേജുകളിലും ആൺകുട്ടികളാണ് കൂടുതൽ. കേരളത്തിലെ 51 പോളിടെക്നിക് സ്ഥാപനങ്ങളിൽ പെൺകുട്ടികൾ 23.47 ശതമാനം മാത്രം. എൻജിനീയറിങ് കോളേജുകളിൽ 39.8 ശതമാനവും.
പ്രേതക്കോട്ടയായ ഭാംഗഡ്
രജപുത്ര രാജാവായ മധോ സിങ് 1631 ലാണ് ബാംഗഡ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു
ആ യാത്രയില്‍ കുറച്ചൊക്കെ സാഹസികതയും വെല്ലുവിളികളും ഉണ്ടെങ്കില്‍ സംഭവം പൊളിക്കും അല്ലേ.. എന്നാല്‍ രാജസ്ഥാനിലെ ബാംഗഡ് കോട്ട നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
രാജസ്ഥാന് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാംഗഡ് കോട്ട പ്രേതക്കോട്ട എന്നാണറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റഴും കൂടുതല്‍ പ്രേതബാധ അനുഭപ്പെടുന്നു എന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാമതാണ് ബാംഗഡ് കോട്ട. ഗാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കുള്ളിലേക്കു വാഹനങ്ങള്‍ കടത്താന്‍ അനുവാദമില്ല. സൂര്യാസ്തമനത്തിനു മുന്‍പും ശേഷവും ആര്‍ക്കും കോട്ടയിലേക്കു പ്രവേശനമില്ല. കോട്ടയ്ക്കു മുന്നില്‍ ഭാരത സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ഇത് എഴുതി വെച്ചിരിക്കുന്നതായും കാണാം. ഇതു കാണുമ്പോള്‍ ഇവിടെ എന്തോ ഒരു കുഴപ്പമില്ലേ എന്നൊരു തോന്നല്‍ ഉണ്ടാവുന്നുണ്ടോ? എന്നാല്‍ ആയിട്ടില്ല. കോട്ടയ്ക്കുള്ളിലേക്ക് കൂടുതല്‍ ചെല്ലും തോറും രസകരമായതും ഭയാനകമായതുമായ പല കാര്യങ്ങളും ഇനിയും കാണാന്‍ സാധിച്ചേക്കാം.
രജപുത്ര രാജാവായ മധോ സിങ് 1631 ലാണ് ബാംഗഡ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു
കോട്ട നിര്‍മ്മിക്കുന്നതിനു മുമ്പ് ആ സ്ഥലത്തിനു മുന്നില്‍ തപസനുഷ്ടിച്ചിരുന്ന സന്ന്യാസിയായ ഗുരു ബാലു നാഥിനോട് മധോ സിങ് അനുവാദം ചോദിച്ചിരുന്നു. കോട്ട പണിയാന്‍ അനുവാദം നല്കിയ സന്ന്യാസി ഒരു ഉപാധി മാത്രം വെച്ചു. തന്റെ ആശ്രമം സ്ഥിതി ചെയ്യുന്നിടത്തേക്ക് കോട്ടയുടെ നിഴല്‍ ഒരിക്കലും പതിക്കരുത്. അതിനനുസരിച്ച് ഉയരം ക്രമീകരിച്ചായിരിക്കണം കോട്ടയുടെ നിര്‍മ്മാണം. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ മധോ സിങ് ഈ കാര്യം പരിഗണിച്ചില്ല. കോട്ട വളരെ ഉയരത്തില്‍ പണിതു. അതിന്റെ നിഴല്‍ സന്ന്യാസിയുടെ ആശ്രമത്തിനു മുകളില്‍ പതിക്കുകയും ചെയ്തു. കോപിതനായ സന്ന്യാസി കോട്ടയെയും അവിടുള്ളവരെയും ശപിച്ചു. കോട്ടയ്ക്കുള്ളിലെ ഒരു കെട്ടിടത്തിനു പോലും മേല്ക്കൂരയില്ലാതാവട്ടെ എന്നും ശപിച്ചു. ഇതാണ് ബാംഡ് കോട്ടയെ ബാധിച്ച ശാപത്തിന്റെ ഒന്നാമത്തെ കഥ.
കോട്ടയെ ബാധിച്ച ശാപവുമായി ബന്ധപ്പെട്ട് ഒരു കഥ കൂടി നിലനില്‍ക്കുന്നുണ്ട്.
കോട്ടയിലെ സുന്ദരിയായ രാജകുമാരി രത്നാവതിയെ കണ്ടു മോഹിച്ച ദുര്‍മന്ത്രവാദിയായ സിംഗ്യ ഒരു തോഴിയുടെ കൈയ്യില്‍ രാജകുമാരിയെ വശീകരിക്കാനുള്ള ദുര്‍മന്ത്രവാദം ചെയ്തു വിട്ടു. എന്നാല്‍ ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ രത്നാവതി സിംഗ്യയെ കൊന്നു കളയാന്‍ ഉത്തരവിട്ടു. മരിക്കുന്നതിനു മുമ്പ് ആ കോട്ടയിലെ എല്ലാവരും ഒരു രാത്രി കൊണ്ട് മരിച്ചുപോകുമെന്നും കോട്ടയ്ക്കുള്ളിലെ ഒരു കെട്ടിടത്തിനു പോലും മേല്‍ക്കൂര പോലും ബാക്കി നില്‍ക്കില്ലെന്നും ദുര്‍മന്ത്രവാദി ശപിച്ചു. അന്നു തന്നെ കോട്ടയ്ക്കുള്ളിലെ എല്ലാവരും മരിച്ചുവെന്നും പറയപ്പെടുന്നു.
കോട്ടയെ ബാധിച്ച കൊടും ശാപം ഈ രണ്ടു കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കോട്ടയ്ക്കുള്ളില്‍ നിന്നും പല രാത്രികളിലും പൊട്ടിച്ചിരികളും കരച്ചിലുകളും അപൂര്‍വമായ പല ശബ്ദങ്ങളും കേട്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടെ മനം മടുപ്പിക്കുന്ന ഒരു തരം മണം പരക്കുമെന്നും പറയപ്പെടുന്നു. കെട്ടു കഥകളോ മിത്തോ എന്നൊന്നും ആര്‍ക്കും അറിയില്ലെങ്കിലും ഇവിടെ പല ആത്മഹത്യകളും മരണങ്ങളും നടന്നിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ പഴയ ക്ഷേത്രങ്ങളുണ്ടെങ്കിലും ഇവിടെ ഒന്നും തന്നെ ദൈവീക പ്രതിഷ്ടകള്‍ കാണാന്‍ സാധിക്കില്ല. ഈ അപൂര്വ്വതകളൊക്കെ കൊണ്ടു തന്നെ ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ പലരും ആഗ്രഹിക്കുന്നു.
ഇവിടം രാത്രി ചെലവിടാന്‍ എത്തുന്ന സാഹസികറുടെ അനുഭവങ്ങള്‍ നമുക്ക് യു ട്യൂബിലൂടെ കാണാന്‍ സാധിക്കും.
രാത്രി ചെലവിടണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം.
കോട്ടയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രേതബാധ ഉണ്ടെന്നു പറയപ്പെടുന്ന സ്ഥലം രാജകുമാരി രത്നാവതിയുടെ മുറിയാണ്. ഇവിടെ പകല്‍ സമയത്തു പ്രവേശിക്കുമ്പോള്‍ പോലും ശ്വാസം മുട്ടല്‍ അടക്കമുള്ള പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായി പലരും പറയുന്നു. രാത്രികാലങ്ങളില്‍ ഇവിടെ സ്ത്രീകള്‍ തങ്ങുന്നതാണ് കൂടുതല്‍ അപകടമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. പുരുഷന്മാരെ ഈ ശക്തികള്‍ എപ്പോഴും കാര്യമായി ബാധിക്കില്ലെന്നും അവര്‍ പറയുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നവിടം സന്ദര്‍ശിക്കണമെന്നു തോന്നുന്നുണ്ടോ എങ്കില്‍ അടുത്ത ട്രിപ്പ് ഭാംഗഡിലേക്കു തന്നെ ആയിക്കോട്ടെ. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കോട്ട സന്ദശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. രാജസ്ഥാനില്‍ അപ്പോള്‍ ചൂട് കുറഞ്ഞിരിക്കും എന്നതു തന്നെ കാരണം.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് കോട്ടയ്ക്കുള്ളിലേക്കു പ്രവേശനം.
11
views
കെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു
മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു.
അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദേശം നൽകി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങി.നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തി. നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു.
പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു.
നേതാക്കൾ പറഞ്ഞാൽ ഒന്നും നടക്കാതെയായി.
തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നൽകുന്ന ജീവനക്കാരുടെ എണ്ണം 22,000-ൽനിന്ന് 15,000 ആയി കുറഞ്ഞിരുന്നു.സംഘടനാനേതൃത്വത്തിന്റെ കടുത്ത സമർദത്തെത്തുടർന്നാണ് സർക്കാർ തച്ചങ്കരിയെ മാറ്റിയത്. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാർട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊർജിതമാക്കാനാണ് നീക്കം.
നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
7
views
തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാൽ സ്ഥിരീകരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ.
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
തങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട് എന്ന ഓ രാജ ഗോപാൽ പറഞ്ഞു.
അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്." മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്റെ ഈ വാക്കുകൾ.
ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ മോഹൻലാലിനെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
നിലവിൽ എം.പി.യായ നടൻ സുരേഷ്ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്
1
view
വാട്സ് ആപ്പും ഇൻസ്റ്റായും ഒന്നിപ്പിക്കുന്നതെന്തിന്?
ചാറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതാണ് ഫെയ്സ്ബുക്കിന്റെ വാദം
ഫേസ്ബുക്കിനെയും വാട്സ് ആപ്പിനെയും ഇൻസ്റാഗ്രാമിനെയും ഒരുമിപ്പിക്കാൻ ഒരുങ്ങുകയാണ് മാർക്ക് സക്കർബർഗ്. എന്തിനാണ് ഇത്തരത്തിൽ ഒരു നീക്കം എന്ന് ടെക് ലോകം നോക്കുകയാണ്.
നിലവിൽ മൂന്നു വ്യത്യസ്ത സേവനങ്ങളായി നിലകൊള്ളുന്ന ഫെയ്സ്ബുക്കിനെയും വാട്സാപിനെയും ഇൻസ്റ്റാഗ്രാമിനെയും ഒരുമിപ്പിക്കാൻ ഫെയ്സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു ആപ്ലിക്കേഷനുകളെ തമ്മിലല്ല, മറിച്ച് അവയിലെ ചാറ്റുകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നതെന്നാണ് ഫെയ്സ്ബുക്കിന്റെ വാദം. എന്തായിരിക്കാം ഇത്തരമൊരു നീക്കത്തിനു ഫെയ്സ്ബുക്കിനെ പ്രേരിപ്പിക്കുന്നത്? തീരുമാനം സക്കർബർഗിന്റെ ആയതിനാൽ ഈ ചോദ്യം ഏറെ പ്രസക്തമാണ്. ഇന്റർനെറ്റ് ലോകത്തെ അതികായൻമാരായ ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം പ്രതിയോഗികൾക്കു ചെറിയ സാധ്യതകൾ പോലും നൽകാതെ പരിധിയില്ലാതെ വളരുകയാണെന്ന ആരോപണം കാലങ്ങളായി നിലവിലുള്ളതാണ്. ഇത്തരം വലിയ കമ്പനികളെ ചെറിയ കമ്പനികളാക്കണമെന്ന വാദവും ഈ ആരോപണങ്ങളെ ചുവടുപിടിച്ചു ശക്തമായി കൊണ്ടിരിക്കുകയാണ്, ഒരേ മാനേജ്മെന്റിനു കീഴിലുള്ള കമ്പനികൾ പോലും പരസ്പര ബന്ധമില്ലാത്ത വ്യത്യസ്ത കമ്പനികളായി പ്രവർത്തിക്കണമെന്നാണ് ഈ വാദത്തിന്റെ കാതൽ.
ഇത്തരമൊരു അവസ്ഥ വരികയാണെങ്കില്‍ എഫ്ബിയും ഇന്‍സ്റ്റഗ്രാമും വാട്സാപ്പും വ്യത്യസ്ത കമ്പനികളായി മാറണം.
ഇതിലേക്കെത്തുന്നതിനു മുമ്പേ തന്നെ. മൂന്നു പ്ലാറ്റ്ഫോമുകളുടെയും മെസെഞ്ചിങ് സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിടുക എന്നതാണ് സക്കർബർഗിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ, ആരൊക്കെയാണ് ഉപയോക്താക്കള്‍ എന്നതിനെപ്പറ്റി കമ്പനിക്ക് വ്യക്തമായ വിവരവും കിട്ടും. ഏറ്റവും നല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉടമകളായ ഫെയ്സ്ബുക്കിന് ഇതു കുട്ടിക്കളി മാത്രമായിരിക്കും. ഇതിലൂടെ, ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷം അവര്‍ക്ക് അനുയോജ്യമായ പരസ്യം കാണിക്കാന്‍ സാധിക്കും എന്നതു തന്നെയാണ് വാണിജ്യപരമായി ഫെയ്സ്ബുക്കിന്റെ മെച്ചം.
മൂന്നു ആപ്ലിക്കേഷനുകളും അണിയറയിൽ ഒന്നാകുമെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള പോലെ തന്നെ അവയുടെ ഉപയോഗം തുടരാം. ഫലത്തിൽ തങ്ങളുടെ മൂന്നു ചാറ്റ് സേവനങ്ങളും കൂടുതൽ ഉപകാരപ്രദമാക്കുകയാണെന്നാണ് ഫെയ്സ്ബുക്കിന്റെ നിലപാട്. എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍ മൂന്നു സേവനങ്ങള്‍ക്കും ലഭിക്കുമെന്നും കൂട്ടുകരോടും, കുടുംബക്കാരോടുമൊക്കെ സംവാദിക്കാന്‍ കൂടുതല്‍ ഉതകുന്ന രീതിയിലായിരക്കും ചാറ്റ് സേവനം സജ്ജീകരിക്കുക എന്നും അവര്‍ പറയുന്നു. അതിലൊന്നും ആര്‍ക്കും സംശയം വേണ്ടാ താനും.
എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവുള്ള ഫെയ്സ്ബുക്കിന്റെ ഉപയോക്താക്കള്‍ക്കു ആശങ്കകൾ സമ്മാനിക്കുന്നതാണ് പുതിയ സംവിധാനം.
ആപ്പുകൾ ഒന്നാകുന്നതോടെ ഉപയോക്താവ് ആരാണെന്നു കമ്പനി അറിയുകയും ഒരു ഉപയോക്താവിന്റെ ഡേറ്റ മൂന്നു പ്ലാറ്റ്ഫോമുകളിലും ഒരുപോലെ എത്തുകയും ചെയ്യുമെന്ന ഭീതിയാണ് ഈ ആശങ്കക്കുള്ള അടിസ്ഥാന കാരണം.ഇപ്പോള്‍ ഒരു വാട്സാപ് അക്കൗണ്ട് എടുക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രം മതി. ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് ആളറിയാതെ ഒന്നിലേറെ അക്കൗണ്ടുകള്‍ സൃഷ്ടിക്കാം. സ്വന്തം പേരും നല്‍കേണ്ടതില്ല. ഇതെല്ലാം കളഞ്ഞ്, ശരിക്കും ആളറിഞ്ഞുള്ള കളി മതി ഇനി എന്നാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം.2014ലാണ് വാട്സാപിനെ ഫെയ്സ്ബുക്ക് 19 ബില്ല്യന്‍ ഡോളര്‍ നല്കി വാങ്ങുന്നത്. അതിനു മുമ്പ് 2012ല്‍, 715 മില്ല്യന്‍ ഡോളറിന് ഇന്‍സ്റ്റഗ്രാമിനെ വാങ്ങിയിരുന്നു. ഈ ആപ്പുകളുടെ സൃഷ്ടാക്കള്‍ തന്നെയായിരുന്നു ഫെയ്സബുക്ക് വാങ്ങിയ ശേഷവും അവയുടെ തലവന്മാരും. ഇതുവരെ ഇവ താരതമ്യേന സ്വതന്ത്രമായി ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവയെ ഫെയ്സ്ബുക്കുമായി ബന്ധിപ്പിക്കാന്‍ സക്കര്‍ബര്‍ഗ് ആദ്യകാലം മുതല്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് വാട്സാപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്ഥാപകര്‍, സക്കര്‍ബര്‍ഗിനോട് ഉടക്കി ഫെയ്സ്ബുക്ക് വിട്ടത് എന്നും ആരോപണം ഉണ്ടായിരുന്നു.
ഈ ആപ്പുകള്‍ 'കുടുംബ ആപ്പുകള്‍' (family apps) ആണ് എന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം.
രവി പുജാരി സെനഗലില്‍ അറസ്റ്റിലായി
15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രവി പുജാരി
നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരേ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാല്‍, പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും. പുജാരിയെ വിട്ടുനല്‍കാന്‍ സെനഗല്‍ പോലീസ് അനുകൂല നിലപാടെടുത്തുവെന്നും പ്രത്യേക വിമാനത്തില്‍ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിനുപിന്നില്‍ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു.
ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു.
പിന്നീട് മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോണ്‍ വിളിച്ച് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോള്‍ ഉള്‍പ്പെട്ട പണം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ജെ.എന്‍.യു. വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവരുള്‍പ്പെടെയുള്ള 'ഇന്ത്യാവിരുദ്ധരെ' എല്ലാം ഇല്ലാതാക്കുമെന്ന് പുജാരി ഭീഷണിമുഴക്കിയിരുന്നു.
അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം പുജാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ പകുതിയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ വലകൈയായിരുന്നു പുജാരിയും ഛോട്ടാ ഷക്കീലും.
40
views
ബിഎസ്എന്‍എല്ലും ടാറ്റയും കൈകോർക്കുന്നു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും കൈകോര്‍ത്തു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കൈകോര്‍ത്തു. സ്മാര്‍ട് കാര്‍ നിര്‍മാണത്തിനായി മുന്‍നിര ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനി ടാറ്റാ മോട്ടോര്‍സും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു. സ്മാര്ട്കാറിന് വേണ്ട ആശയവിനിമയ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എലിന്റെ ചുമതല. ഇതിനായി ബിഎസ്എന്‍എലിന്റെ എംബഡഡ് സിം കാര്‍ഡുകള്‍ ടാറ്റാ മോട്ടോഴ്സിന് ലഭ്യമാക്കും.എംബഡഡ് സിംകാര്‍ഡുകള്‍ക്കായി നിലവില്‍ ടാറ്റാ മോട്ടോര്‍സുമായി ബിഎസ്എന്‍എല്‍ സഹകരിച്ചുവരുന്നുണ്ട്. അഞ്ച് ലക്ഷം സിംകാര്‍ഡുകള്‍ ഇതിനോടകം നല്കിക്കഴിഞ്ഞുവെന്നും പത്ത് ലക്ഷം കാര്‍ഡുകള്‍ കൂടി നല്‍കാനുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
സ്മാര്‍ട് കാറുകള്‍ക്ക് വേണ്ടിയാണ് ഈ സിംകാര്‍ഡുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമോബൈല്‍, ഹോം ഓട്ടോമേഷന്‍ മേഖലകള്‍ക്ക് വേണ്ടി 5ജി സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീന് റ്റു മെഷീന് സിംകാര്‍ഡുകള്‍ അടുത്തവര്ഷത്തോടെയെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ബിഎസ്എന്‍എലുമായുള്ള സഹകരണം ടാറ്റാ മോട്ടോര്‍സിന്റെ ടിയാഗോ, ഹെക്സ അതുപോലെ അടുത്തിടെ പുറത്തിറക്കിയ എസ്യുവി ഹാരിയര്‍ കാറുകളെ സ്മാര്ട്കാറുകളാക്കി മാറ്റും. മെഷീന് റ്റു മെഷീന് സിംകാര്‍ഡുകളിലൂടെ 1200 കോടിയുടെ വാര്‍ഷിക ലാഭമാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു. അടുത്തകാലത്തായി ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ വാഹന, ഗതാഗത മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് കാറുകളുടെ കടന്നുവരവ് വിപണിയില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പുതുമുഖം കല്‍പ്പിക്കും
മെഷീന് റ്റു മെഷീന് എന്ന സാങ്കേതിക വിദ്യ (എം റ്റു എം) നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കാൻ സാധിക്കുന്നത്.
സെന്‍സറുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വയര്‍ ബന്ധിത ഉപകരണങ്ങളും വയര്‍ലെസ് ഉപകരണങ്ങളും തമ്മില്‍ ആശ്യവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് എംറ്റുഎം. സ്മാര്‍ട് ഗതാഗതം, സ്മാര്‍ട് സിറ്റി, സ്മാര്‍ട്ട് ഹോം, സ്മാര്‍ട് ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സംവിധാനത്തിന് സഹായകരമാവുന്നതാണ് എം റ്റു എം സാങ്കേതിക വിദ്യ. കാറുകളും, യന്ത്രങ്ങളും വീട്ടുപകരണങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ അത് സഹായിക്കുന്നു. 5ജി സാങ്കേതിക വിദ്യകള്‍ക്ക് പ്രചോദനം നല്കുന്നു.
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ ഓട്ടോമോട്ടീവ്, ഗതാഗത രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്.
സ്മാര്‍ട് കാറുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ ആ മേഖലയില്‍ അതിനനുസൃതമായ സമൂലമാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാര്‍ട് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി വിപണിയാണ് വാഹനിര്മാതാക്കള് മുന്നില്‍ കാണുന്നത്.
വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയെ അവര്‍ ഉറ്റുനോക്കുകയാണ്. ടെലികോം സേവനദാതാക്കളും അതിനായുള്ള അണിയറ നീക്കങ്ങളിലാണ്.
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ് നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്ടാ റ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.
3
views
തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ
2017-18 ലെ തൊഴിൽ സർവേയിലാണ് ഈ വിവരമുള്ളത്
രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ.) റിപ്പോർട്ട്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകാരം നൽകിയിട്ടും പുറത്തുവിടാതെ കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച 2017-18 ലെ തൊഴിൽ സർവേയിലാണ് ഈ വിവരമുള്ളത്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ എത്തിയെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.2011-12ൽ ഇത് 2.2 ശതമാനമായിരുന്നു. 1972-73 കാലയളവിനുശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്.
സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അനുമതി നൽകി രണ്ടുമാസമായിട്ടും കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ആക്ടിങ് ചെയർപേഴ്സൺ പി.സി. മോഹനൻ, അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവെച്ചതിനുപിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം രാജ്യത്ത് ഒരു സർക്കാർ ഏജൻസി നടത്തിയ ആദ്യ സർവേയാണിത്.
2017 ജൂലായ്മുതൽ 2018 ജൂൺവരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. തൊഴിലില്ലായ്മ കൂടുതൽ നഗരങ്ങളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു (7.8 ശതമാനം). ഗ്രാമങ്ങളിൽ 5.3 ശതമാനവും.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
സ്ത്രീകൾക്കിടയിൽ തൊഴിലില്ലായ്മ 2011-12ൽ 5.2 ശതമാനമായിരുന്നത് 2017-18-ൽ 17.3 ശതമാനമായി ഉയർന്നു.
* പുരുഷന്മാർക്കിടയിൽ 2011-12-ൽ 4.4 ശതമാനമായിരുന്നത് 2017-18-ൽ 10.5 ശതമാനമായി.
* ഗ്രാമീണമേഖലയിൽ വിദ്യാസമ്പന്നർക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചു.
* രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ തേടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2011-12ൽ 39.5 ശതമാനമായിരുന്നത് 2017-18ൽ 36.9 ശതമാനമായി കുറഞ്ഞു
തലകീഴായി ഓടുന്ന കാർ
തല കീഴായി നിർമ്മിച്ച വാഹനമാണ് അപ്പ്സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍ എന്നത്
ഒരു കാർ കീഴ് മേൽ മറിച്ച് വ്യത്യസ്ഥതയും കൗതുകവും നിറച്ചിരിക്കുകയാണ് അമേരിക്കയിലെ റിക്ക് എന്ന വാഹന പ്രേമി
രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടനവധി വാഹനങ്ങള്‍ നമ്മുടെ നിത്യജീവിതത്തിനിടയില്‍ കാണാറുണ്ട്. മറ്റുള്ള വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാവാനോ ഡ്രൈവറുമായൊരു വൈകാരിക ബന്ധം സ്ഥാപിക്കാനോ വേണ്ടി മനപ്പൂര്‍വ്വം നിര്‍മ്മാതാക്കള്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നു.ചില ഉപഭോക്താക്കള്‍ രൂപത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന വാഹനങ്ങള്‍ മാത്രമേ വാങ്ങാന്‍ തയ്യാറാവുന്നുള്ളൂ.
ഇനി നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ മതിയായ മോഡിഫിക്കേഷന് നടത്തിയില്ലെങ്കിലും സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് ചിലവാക്കി വാഹനം മോഡിഫൈ ചെയ്യുന്ന വാഹനപ്രേമികള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍.
അത്തരത്തിലൊരു വാഹനമാണ് അപ്പ്സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍ എന്നത്.
അമേരിക്കയിലെ ക്ളിന്റണ് പ്രവിശ്യയിലെ ഓട്ടോമൊബൈല്‍ ബോഡി ഷോപ്പ് ഉടമയായ റിക്ക് സള്ളിവന്റെ ബുദ്ധിയിലാണ് ഈ വ്യത്യസ്ത വാഹനത്തിന്റെ ആശയം ഉദിച്ചത്.പലരും തങ്ങളുടെ വാഹനങ്ങള്‍ വ്യത്യസ്തമാക്കുന്നത് വിവിധ രീതിയിലുള്ള ബോഡിവര്ക്കുകളും നടത്തിയോ വാഹനത്തിന്റെ കുതിരശക്തി കൂട്ടിയോ ആണ്. എന്നാല്‍ കൂടുതല്‍ വ്യത്യസ്തതയ്ക്ക് വേണ്ടി റിക്ക് തന്റെ വാഹനം കീഴ്മേല്‍ മറിച്ചിരിക്കുകയാണ്.രണ്ട് പിക്കപ്പ് ട്രക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വ്യത്യസ്തമായ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക. ഒരിക്കല്‍ പിക്കപ്പ് ട്രക്ക് റോഡിലൂടെ തലകീഴായി വലിച്ച് കൊണ്ട് പോവുന്നത് കണ്ടപ്പോഴാണ് റിക്കിന് ഇത്തരത്തിലൊരു ആശയമുദിച്ചത്.
തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആറ് മാസം കൊണ്ടാണ് അപ്പ്സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചര്‍ റിക്ക് യാഥാര്‍ഥ്യമാക്കിയത്.
വഹനത്തിന്റെ പലഭാഗങ്ങളും കടമെടുത്തിരിക്കുന്നത് 95 മോഡല്‍ ഫോര്‍ഡ് F-150 യില്‍ നിന്നാണ്. അപ്പ്സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചറിന്റെ നിര്‍മ്മാണത്തില്‍ വലിയ കടമ്പകളാണ് റിക്കിനും കൂട്ടര്‍ക്കും മറികടക്കേണ്ടി വന്നത്.ഏകദേശം 4.25 ലക്ഷം രൂപയാണ് വാഹനം നിര്‍മ്മിക്കാനായി ആകെ വന്ന ചെലവെന്ന് റിക്ക് പറയുന്നു. ഏതായാലും ചെലവ് പ്രതീക്ഷിച്ചതിലും കൂടിയെങ്കിലും താന്‍ വിചാരിച്ച പോലെ തന്നെ വാഹനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് റിക്ക്.
ഇതിലും സന്തോഷകരമായ കാര്യമെന്തെന്നാല്‍ അപ്പ്സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചര്‍ നിരത്തിലോടുന്നത് നിയമപരമായിട്ടാണെന്നതാണ്.
32
views
നവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍
സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി
പിണറായി വിജയന് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്.പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും.
അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും ഉണ്ടാകും.3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി.നവകേരളത്തിന് 25 പദ്ധതികള്‍.ആകെ ബജറ്റ് ചിലവ് 1.42 ലക്ഷം കോടി.നാളികേര മേഖലക്ക് 170 കോടി.ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തും.മത്സ്യത്തൊഴിലാളികള്‍ക്കായി കൂടുതല്‍ ഫ്ളാറ്റുകള്‍ പണിയും.അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും.സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി. അവതരിപ്പിച്ചു.
17
views
ദിവസവും വായിക്കുന്ന പത്രത്തിന് പിന്നിലെ ചരിത്രം
ആക്റ്റാ ഡയർണ എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം
രാവിലെ പത്രം വായിക്കാത്ത മലയാളികള്‍ ഉണ്ടാകുമോ . ടി വിയും ഇന്റര്‍നെറ്റ് ഉം ഒക്കെ കീഴടക്കിയ ഈ കാലഘട്ടത്തിലും പത്രം നമ്മള് മാറ്റി നിര്‍ത്തിയിട്ടില്ല . നിങ്ങളുടെ ശീലമായി മാറിയ പത്രങ്ങളെ സംബന്ധിച്ചുള്ള കൌതുക കരമായ ചില കാര്യങ്ങള്‍ അറിയാം
റോമാ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ദിവസവും പതിച്ചു വച്ച ആക്റ്റാ ഡയർണ (Acta Diurna) എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം (59 ബിസി). പ്രതിദിന സംഭവങ്ങൾ എന്നാണ് ലാറ്റിനിൽ ആക്റ്റാ ഡയർണയുടെ അർഥം. സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യദൗത്യം. ചിലപ്പോൾ ജനനം, മരണം വിവാഹം തുടങ്ങിയവയുടെ അറിയിപ്പുകളുമുണ്ടാകും. ഇന്നത്തെ പത്രങ്ങളുടെ ചില ധർമങ്ങൾ ഇവ നിറവേറ്റി.
കടലാസ് നിർമാണവും അച്ചടിവിദ്യയും ഉദ്ഭവിച്ചത് ചൈനയിലാണെങ്കിലും ഇവ സാങ്കേതികമായി വികസിച്ചത് ജർമനിയിലും യൂറോപ്പിലുമാണ്.
1450 ൽ ജോഹാൻ ഗുട്ടൻബർഗ് നിർമിച്ച ഇളക്കിമാറ്റാവുന്ന അച്ചുകളും അച്ചടിയന്ത്രവും വിപ്ലവം സൃഷ്ടിച്ചു. ആദ്യകാല പത്രങ്ങളുടെയെല്ലാം ഈറ്റില്ലം ജർമനിയായിരുന്നു. ലോകത്തിലെ ആദ്യ ദിനപത്രം Relation aller Furnemmen und gedenckwurdigen Historien (Account of all distinguished and commemorable news) 1605 ൽ ജർമനിയിൽ പുറത്തിറങ്ങി. പതിവായി അച്ചടിച്ചിറക്കപ്പെട്ട (News Periodical) ആദ്യ പത്രമായ അവിസാ റിലേഷൻ ഓഡർ സൈറ്റുങ് (Avisa Relation Order Zeitung) 1609 ലും. ജർമൻ ഭാഷയിൽ സൈറ്റുങ് (zeitung) എന്നാൽ പത്രമെന്നാണ് അർഥം.
ലോകത്ത് ഏറ്റവും പ്രചാരമുള്ള 100 പത്രങ്ങളിൽ 75 ഉം ഏഷ്യയിലാണ്.
പ്രതിദിനം 10.7 കോടി പത്രങ്ങൾ വിൽക്കുന്ന ചൈനയാണ് ഒന്നാമത്തെ പത്രവിപണി. ഇന്ത്യയും (9.9 കോടി) ജപ്പാനും (6.8 കോടി) യുഎസും (5.1 കോടി) തൊട്ടടുത്ത സ്ഥാനങ്ങളിൽ.
പേജുകളുടെ എണ്ണത്തിൽ ലോക റെക്കോർഡിട്ട ഒരു പത്രമുണ്ട് – ദ് ന്യൂയോർക്ക് ടൈംസ്. 1987 സെപ്റ്റം. 14 ഞായറാഴ്ച ഇതിന് 1612 പേജുകളുണ്ടായിരുന്നു. 5.4 കിലോ തൂക്കം !. ഏറ്റവും ഭാരമേറിയ പത്രവും ഇതുതന്നെ.
ഇന്ത്യയിൽ പത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജയിംസ് അഗസ്റ്റസ് ഹിക്കി (James Augustus Hicky) എന്ന ഇംഗ്ലിഷുകാരനിൽ നിന്നാണ്.
1780 ൽ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് (Bengal Gazette) ഹിക്കി പുറത്തിറക്കി. കൽക്കത്ത ജനറൽ അഡ്വടൈസർ (Calcutta General Advertiser), ഹിക്കീസ് ഗസറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പിന്നീട് ഇന്ത്യാ ഗസറ്റ്, ബംഗാൾ ഹർക്കർ, ജോൺ ബുൾ തുടങ്ങിയ പത്രങ്ങൾ രംഗപ്രവേശം ചെയ്തു. എല്ലാം ഇംഗ്ലിഷുകാർക്കു വേണ്ടി ഇംഗ്ലിഷുകാർ നടത്തിയ ഇംഗ്ലിഷ് പത്രങ്ങൾ.
ഗിന്നസ് റെക്കോർഡ് പ്രകാരം പ്രചാരത്തിൽ റെക്കോർഡിട്ട പത്രം പഴയ സോവിയറ്റ് റഷ്യയില പ്രവ്ദ (Pravda) യാണ്.
1990 ൽ ഇതിന്റെ പ്രതിദിന പ്രചാരം 2.15 കോടിയായിരുന്നു. പത്രകാര്യത്തിൽ ഇന്ത്യയ്ക്കും ഒരു റെക്കോർഡുണ്ട് – ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളുമുള്ള രാജ്യം (ഒരു ലക്ഷത്തോളം പ്രസിദ്ധീകരണങ്ങൾ) വെനീസിലെ ഭരണകൂടം ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു (എഡി 1550). ഒരു ഗസറ്റ് (നാണയം) ആയിരുന്നു വില. പല പത്രങ്ങൾക്കും ഗസറ്റ് എന്ന പേരു വീഴാൻ കാര്യമിതാണ്.
കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന (കാലിഗ്രഫി) ലോകത്തിലെ ഏക ദിനപത്രം ചെന്നൈയിലാണ്.
1927ൽ പ്രസിദ്ധീകരണം തുടങ്ങിയ ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്. തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 21000 കോപ്പിയാണ് ഈ സായാഹ്ന പത്രത്തിന്റെ പ്രചാരം.
ലോകത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ പത്രം 'ദ് വീനർ സൈറ്റുംഗ്' (The Weiner Zeitung) ആണ്.
ഓസ്ട്രിയയിലെ വിയന്നയിൽ 1703 ലായിരുന്നു ജനനം. ഓസ്ട്രിയയുടെ ഔദ്യോഗിക മാധ്യമമാണിത്.
ഇന്ത്യയിൽ (ഏഷ്യയിലും) ഇപ്പോഴുള്ളതിൽ ഏറ്റവും പ്രായമേറിയ പത്രം ബോംബേ സമാചാർ (Bombay Samachar) ആണ് (1822).
പത്രവിൽപനയിൽ ചൈനയാണ് ഒന്നാമതെങ്കിലും ജനസംഖ്യയുമായി തട്ടിച്ചു നോക്കിയാൽ ജപ്പാനാണ് പത്രപ്രചാരത്തിൽ മുൻപൻ.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്തു പത്രങ്ങളിൽ നാലും ജപ്പാനിലാണ്. പ്രതിദിനം അരക്കോടിയിലധികം കോപ്പികളുമായി രണ്ട് ലോക റെക്കോർഡുകാർ ജപ്പാനിലുണ്ട്
മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ബാസൽ മിഷനറിയായ ഹെർമൻ ഗുണ്ടർട്ടിന്റെ സൃഷ്ടിയാണ്.
1847 ൽ തലശ്ശേരിക്കടുത്ത നെട്ടൂരിൽ ഇല്ലിക്കുന്നിലെ ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ചടിമഷി പുരണ്ടത്.
ചാൾസ് ലോസൻ എന്ന ഇംഗ്ലിഷുകാരന്റെ പത്രാധിപത്യത്തിൽ 1860 ൽ കൊച്ചിയിൽ തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ (Western Star) ആണ് കേരളത്തിലെ ആദ്യ 'മതനിരപേക്ഷ' വർത്തമാനപത്രം. 1864 ൽ 'പശ്ചിമതാരക' എന്ന പേരിൽ ഇതിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി.
ഇന്ത്യയിൽ ഹിന്ദിയും ഇംഗ്ലിഷും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പത്രപ്രചാരമള്ള ഭാഷ മലയാളമാണ്.
. ദൃശ്യമാധ്യമങ്ങൾക്കു പിന്നാലെ ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വ്യാപകമായിട്ടും പത്ര പ്രചാരത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല . പോതുവിക്ഞ്ഞനതിനായി സൂക്ഷിച്ചുവയ്ക്കാവുന്ന എഴുതപെട്ട രേഖകള്‍.
170
views
ഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഡാന്‍ കോട്സ്
ഇന്ത്യയില്‍ തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു. പാകിസ്താന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വന്‍ തോതിലുള്ള ആക്രമണം നടക്കാനിടയുണ്ടെന്ന് ഡാന്‍ കോട്സ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഡാന്‍ കോട്സ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് ഭീകസംഘടനകളെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് ആയുധമായി ഉപയോഗിക്കുകയാണെന്നും കോട്സ് ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ളവയെ പാകിസ്താന് പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത്തരം സംഘടനകള്‍ക്ക് പാകിസ്താന് സുരക്ഷാതാവളമൊരുക്കുകയാണെന്നും കോട്സ് പറഞ്ഞു. താലിബാനെതിരെ യുഎസ് നടപ്പാക്കിയ ഭീകരവിരുദ്ധ ഉദ്യമങ്ങള്‍ ഈ സംഘടനകള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കാനിടയുണ്ടെന്നും തുടര്‍ന്ന് തിരിച്ചടികള്‍ മറ്റു രാജ്യങ്ങള്‍ക്ക് നേരെയുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകവ്യാപകമായി ഭീകരസംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കണ്ടെത്തിയ നിഗമനങ്ങള്‍ കോട്സും യുഎസിലെ മറ്റ് പ്രമുഖ ഇന്റലിജന്‍സ് ഏജന്‍സികളും സെനറ്റ് സെലക്ട് കമ്മിറ്റിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
3
views
17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു
നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതിയെ തുടർന്ന് നേതാവ് സസ്പെന്‍ഷനിൽ .
മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു
ഒന്നരവർഷം ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോൾ പെൺകുട്ടി ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.
ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.
1
view
വാള്‍ട്ട് ഡിസ്നിയും മിക്കിയും
ഏഴര മിനിറ്റ് ദൈർഘ്യമുള്ള സ്റ്റീംബോട്ട് വില്ലി വൻവിജയം കൊയ്തു
ആനിമേഷന്‍ രംഗത്തെ കുലപതി വാള്‍ട്ട് ഡിസ്നിയുടെയും സഹപ്രവര്ത്തകന് ഉബ് ഇവെര്ക്സിന്റെയും ഭാവനയില്‍ വിരിഞ്ഞ മിക്കിയെ ലോകം ഏറ്റെടുത്തിട്ട് തൊണ്ണൂറു വര്‍ഷം കഴിഞ്ഞു .
കുഞ്ഞുങ്ങളുടെ പ്രിയങ്കരനായ മിക്കിയുടെ കഥ ഇങ്ങനെ . മറ്റൊരു കാർട്ടൂൺ കഥാപാത്രത്തിനു പകരക്കാരനായി വന്ന താരമാണ് മിക്കി മൗസ്. 1920കളിൽ ഡിസ്നി കമ്പനിയുടെതന്നെ ഭാവനയിൽ പിറന്ന ഓസ്വാൾഡ് ദ് ലക്കി റാബിറ്റ് എന്ന മുയലിന് പകരക്കാരനെ അന്വേഷിച്ചപ്പോൾ ജന്മമെടുത്തതാണ് മിക്കി. തന്നെ ചതിച്ച സിനിമാ നിർമാതാവ് ചാൾസ് മിന്റ്സിനോട് വാൾട്ട് ഡിസ്നിയുടെ പ്രതികാരമാണ് മിക്കിയുടെ ജനനത്തിലേക്കു നയിച്ചത്. ഡിസ്നി കമ്പനിയുടെ കാർട്ടൂൺ ചിത്രങ്ങൾ മിന്റ്സായിരുന്നു ആദ്യകാലങ്ങളിൽ വിതരണത്തിനെടുത്തിരുന്നത്. ലാഭ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട ഡിസ്നിയോട് കാർട്ടൂണിന്റെ അവകാശം വിതരണക്കാരായ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിക്ഷിപ്തമാണെന്ന വാദമാണു മറുപടിയായി ലഭിച്ചത്. കൂടാതെ തന്റെ കലാകാരൻമാരെ മിന്റ്സ് സ്വന്തമാക്കിയെന്ന വിവരം ഡിസ്നിയെ തളർത്തി. ഡിസ്നിക്ക് വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങേണ്ടിവന്നു. 1928ൽ സ്റ്റുഡിയോയിൽ വളർത്തിയിരുന്ന ഒരു കുഞ്ഞൻ എലിയെ ശ്രദ്ധിച്ചപ്പോഴാണ് ഡിസ്നിക്ക് ‘ആശയം ഉദിച്ചത് ലൊസാഞ്ചലസിലേക്ക് ഭാര്യയുമൊത്തുള്ള ട്രെയിൻ യാത്രയിലാണ് എലിക്കുഞ്ഞിനെ കഥാപാത്രമാക്കിയാലോ എന്ന ആശയം മനസ്സിൽ വിരിയുന്നത്.
മിക്കിയെ കഥാപാത്രമാക്കിയ ആദ്യ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങിയില്ല. മൂന്നാം ചിത്രമാണ് മിക്കി മൗസിന്റെ ഗതി മാറ്റിയെഴുതിയത്. ഹ്രസ്വ അനിമേഷൻ ചിത്രമായ പ്ലെയിൻ ക്രെയ്സിയിലാണ് മിക്കിയെ ഡിസ്നി ആദ്യമായി അവതരിപ്പിച്ചത്. 1928 മേയ് 15ന് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ ടെസ്റ്റ് സ്ക്രീനിങ് നടന്നു. പക്ഷേ, കാണികളെ ആകർഷിക്കാൻ മിക്കിക്കായില്ല. നിരാശനായ ഡിസ്നി വീണ്ടും മിക്കിയെ ഫിലിമിലാക്കി. ഗാലപ്പിങ് കൗച്ചോ എന്ന ചെറുചിത്രത്തിലൂടെ. ഈ ചിത്രത്തിനും വിതരണക്കാരെ കിട്ടിയില്ല.
1928 നവംബർ 18ന് മിക്കി മൗസിന്റെയും വാൾട്ട് ഡിസ്നിയുടെയും ജാതകം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യ മിക്കി ചിത്രം തിയറ്ററിലെത്തി. ഡിസ്നിയും ഇവെർക്സും ചേർന്ന് സംവിധാനം ചെയ്ത ഏഴര മിനിറ്റ് ദൈർഘ്യമുള്ള സ്റ്റീംബോട്ട് വില്ലി വൻവിജയം കൊയ്തു. മിക്കിയുടെ ‘കന്നിച്ചിത്ര’മായി ലോകം അംഗീകരിച്ചിട്ടുള്ളത് ഈ സിനിമയാണ്.
വൈഫൈ സിഗ്നലില്‍ നിന്നും വൈദ്യുതി
വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ
വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ബോസ്റ്റണ്ണിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം. എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാന്‍ സാധിക്കുന്ന ഉപകരണങ്ങൾ 'റെക്റ്റെന്നാസ്' (rectennas) എന്നാണ് അറിയപ്പെടുന്നത്.
ഒരു ഫ്ളെക്സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആകിരണം ചെയ്യുന്നത്.
ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും.
ആഗിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും.
എത് രൂപത്തിലേക്കും മാറ്റാന്‍ സാധിക്കും വിധം വഴക്കമുള്ളതാണ് ഈ ഉപകരണം എന്ന പ്രത്യേകതയും ഉണ്ട്.
1
view
പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്
പത്താം നൂറ്റാണ്ടിൽ രാജാ ബോജയാണ് മാണ്ടു എന്ന നഗരം നിർമ്മിച്ചത്
ബാസ് ബഹാദൂറിന്റെയും റാണി രൂപമതിയുടെയും പ്രണയ കഥകളുറങ്ങുന്ന നാട്...മധ്യ പ്രദേശിലെ മാണ്ടു
വിനെ പരിചയപ്പെടാം .മാൽവാ രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട്, ചരിത്രത്തിന്റെ ഭാഗമായി , ഓട്ടേറെ വീരകഥകൾ രചിച്ച മാണ്ടുവിന്റെ വിശേഷങ്ങളറിയാം.ഒരു കാലത്ത് വലിയ പ്രതാപത്തിൽ വാണിരുന്ന ഇടങ്ങളിലൊന്നാണ് മധ്യ പ്രദേശിലെ മാണ്ടു. നൽ് നഗരം എന്ന ഗണത്തിലാണ് ഇന്ന് മാണ്ടുവിനെ സഞ്ചാരികളും ചരിത്രകാരന്മാരും അടയാളപ്പെടുത്തിയിരിക്കുന്നത്. പഴയമയുടെ അടയാളങ്ങളും അവശിഷ്ടങ്ങളുമാണ് ഇന്നും ഈ നാടിനെ ഉയർത്തി നിർത്തുന്നത്. ആറാം നൂറ്റാണ്ടിനു മുൻപേ തന്നെ സമൃദ്ധമായ നാടുകളിൽ ഒന്നായിരുന്നു മാണ്ടു.
തലാനപൂരിൽ നിന്നും കണ്ടെടുത്ത ഒരു ലിഖിതത്തിൽ പറയുന്നതനുസരിച്ച് മണ്ഡപ ദുർഗ എന്ന സ്ഥലനാമമാണ് മാണ്ടു ആയി മാറിയതെന്നാണ്. ചന്ദ്രസിംഹ എന്നു പേരായ ഒരു വ്യാപാരി പാർശ്വന്ത ക്ഷേത്രത്തിൽ സ്ഥാപിച്ച ഒരു പ്രതിമയിലാണ് ഈ വിവരമുള്ളത്. മധ്യപ്രദേശിൽ ധാർ ജില്ലയിലാണ് ഇന്നത്തെ മാണ്ടു സ്ഥിതി ചെയ്യുന്നത്. തടാകങ്ങൾ, അവിശ്വസനീയമായ തരത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങൾ ഒക്കെയും ഇവിടുത്തെ ആകർഷണങ്ങളാണ്.
പത്താം നൂറ്റാണ്ടിൽ രാജാ ബോജയാണ് മാണ്ടു എന്ന നഗരം നിർമ്മിച്ചത്.
പിന്നീട് 1304 ൽ ഡൽഹിയിലെ മുസ്ലീം സുൽത്താന്മാർ ഇവിടെ കീഴടക്കുകയും ചെയ്തു. ഈ സമയത്താണ് ഇവിടെ മുസ്ലീം ദേവാലയങ്ങളും മറ്റു നിർമ്മിതികളും വരുന്നത്. അതിനു ശേഷ ഇവിടം കാലങ്ങളോളം അഫ്ഗാൻ രാജാക്കന്മാരുടെ കീഴിലായിരുന്നു. മാൽവയുടെ ഗവർണറായിരുന്ന അഫ്ഗാൻ ദിലാവർ ഖാനാണ് ഇതിനെ ഇന്നു കാണുന്ന രീതിയിൽ മനോഹരമാക്കിയത്. അതിനു ശേഷം 1561 ൽ അക്ബർ ചക്രവർത്തി ഇവിട കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.മധ്യ കാലഘട്ടത്തിലെ നിർമ്മാണ് ശാലികൾ കാണിക്കുന്ന മാണ്ടുവിലെ ഏറ്റവും മനോഹരമായ നിർമ്മിതകളിലൊന്നാണ് ജഹ് മഹല്‍.
പേരുപോലെ തന്നെ പണി തീരാത്ത ഒരു കപ്പലിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
രണ്ട് കൃത്രിമ തടാകങ്ങൾക്കു നടുവിലായാണ് ഇത് നിലകൊള്ളുന്നത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന കപ്പലിന്റെ രൂപമാണ് ഇതിനുള്ളത്. ജലത്തിലെ കൊട്ടാരം എന്നും ഇതറിയപ്പെടുന്നു. സുൽത്താൻ ഗിയാസുദ്ദീൻ ഖിൽജിയുടെ കാലത്താണ് ഇത് നിർമ്മിക്കുന്നത്. ചരിഞ്ഞ ചുവരുകൾ കാരണം ആടുന്ന കൊട്ടാരം എന്നാണ് ഹിന്ദോളാ മഹൽ അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മാണം ആരംഭിച്ചെങ്കിലും 15-ാം നൂറ്റാണ്ടൽ ഖിയാസു്ദദീൻ ഖിൽജിയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനായത് എന്നാണ് ചരിത്രം പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായാണ് മാണ്ടു കോട്ട അറിയപ്പെടുന്നത്. 82 ഏക്കർ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഇവിടെ കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.
ഇന്ത്യയിലെ ആദ്യത്തെ മാർബിൾ നിർമ്മിതി എന്നറിയപ്പെടുന്നതാണ് ഹോസാങ് ഷായുടെ ശവകുടീരം.
അഫ്ഗാൻ വാസ്തുവിദ്യയുടെ ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും നല്ല അടയാളങ്ങളിൽ ഒന്നുകൂടിയാണ്. താജ്മഹലിന്റെ നിർമ്മാണത്തിന്റെ സമയത്ത് ഈ ശവകുടീരത്തെ ഒരു മാതൃകയായും എടുത്തിരുന്നു.
ദമാസ്കസിലെ ദേവാലയത്തിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ജാമി മസ്ജിദ് ആണ് ഇവിടുത്തെ മറ്റൊരു സ്മാരകം. നിർമ്മാണത്തിലെ ലാളിത്യം കൊണ്ടും നിർമ്മിതിയിലെ വൈവിധ്യം കൊണ്ടും വിസ്മയിപ്പിക്കുന്ന ഒന്നുകൂടിയാണിത്. ഇസ്ലാമിക് വാസ്തുവിദ്യയുടെ മനോഹരമായ അടയാളമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്ന രൂപമതിയുടെയും ബാസ്ബഹാദൂറിന്റെയും കൊട്ടാരങ്ങൾ. വിശാലമായ മുറ്റമാണ് ഇതിന്റെ പ്രത്യേകത. അക്കാലത്ത് ഒരു കാവൽമാടമായും രൂപമതിയുടെ കൊട്ടാരത്തെ ഉപയോഗിച്ചിരുന്നുവത്രെ.
ഒരിക്കൽ ബാസ്ബഹാദൂർ നർമ്മദ നദിയ്ക്ക് സമീപത്തുകൂടിയുള്ള കാട്ടിലൂടെ നടക്കുകയാരുന്നു.
പെട്ടനാണ് അതിമനോഹരമായ ഒരു ഗാനം രാജകുമാരന്റെ ശ്രദ്ധയിൽ പെട്ടത്. അതന്വേഷിച്ചു മുന്നോട്ട് നടന്നപ്പോൾ സുന്ദരിയായ ഒരു യുവതി ഇവിടെ കാടിനുള്ളിലിരുന്നു പാട്ടുപാടുന്നത് കണ്ടു. ഗാനത്തിൽ മതിമറന്ന രാജാവ് അവസാനം അവരോട് തന്നെ വിവാഹം ചെയ്യുമോ എന്നു ചോദിച്ചു. എന്നാൽ നർമ്മത വഴിതിരിച്ചു വിട്ടാൽ മാത്മെ അദ്ദേഹത്തെ വിവാഹം ചെയ്ത് കൊട്ടാരത്തിലേക്ക് വരുവാൻ സാധിക്കു എന്നു യുവതി മറുപടി നല്കി. കാരണം എന്നും നർനമ്മദാ നദിയിൽ പൂജ നടത്തിയതിനു ശേഷം മാത്രമേ അവർ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് അംഗീകരിച്ച രാജകുമാർ നദിയോട് വഴി മാറി ഒഴുകണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് മുന്നോടട് പോയി കുഴിച്ചപ്പോൾ അവിടെ നിന്നും ഒരുറവ പുറപ്പെട്ടു. നർമ്മദയുടെ കൈവഴിയായിരുന്നു ഇത്. അങ്ങനെ രാജാവ് അവിടെ ഒരു തടയണ പണിയുകയും നദിയെ കൊട്ടാരത്തിന്റെ സമീപത്തുകൂടി തിരിച്ചു വിടുകയും ചെയ്തു. അങ്ങനെ റാണി പത്മാവതി കൊട്ടാരത്തിലെത്തുകയും ചെയ്തു. പിന്നീട് ഒരു യുദ്ധത്തിൽവെച്ച് രാജാവ് കൊല്ലപ്പെട്ടപ്പോൾ റാണി ആത്മാഹുതി നടത്തി എന്നാണ് കരുതപ്പെടുന്നത്.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം
എങ്കിലും, മഴക്കാലം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. മഴയുടെ സമയത്താണ് ഇവിടുത്തെ പച്ചപ്പിനെ അതിൻരെ പൂർണ്ണതയിൽ കാണുവാൻ സാധിക്കുക. തണുപ്പു കാലത്താണ് വരുവാൻ താല്പര്യമെങ്കിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം. സെപ്റ്റംബർ, ഒക്ടോഹർ മാസമാണ് സന്ദർശിക്കുന്നതെങ്കിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗണേശ ഉത്സവത്തിലും പങ്കെടുക്കാം.
ഇൻഡോർ റെയിൽവേ സ്റ്റേഷനാണ് മാണ്ഡുവിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏറ്റവും അടുത്തുള്ള എയർപോർട്ട് 110 കിലോമീറ്റർ അകലെയാണ്. ജബൽപൂർ, ഗ്വാളിയോർ, ഭോപ്പാൽ, ഹൈദരാബാദ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റോഡ് മാർഗ്ഗം എളുപ്പത്തിലെത്താം.
2
views
വെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
വെള്ളം കുടിക്കാനായി മാത്രം വാട്ടര്‍ ബെല്‍ പദ്ധതി തൃശ്ശൂരിലെ സ്കൂളില്‍ നടപ്പാക്കി
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാൻ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യപകര്‍. വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്കൂളില്‍ നടപ്പാക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികൾക്ക് കുടിയ്ക്കാൻ സ്കൂളിലേക്ക് വെള്ളം കൊടുത്തു വിടും. എന്നാല്‍ പലരും അത് കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലാണ് ബെല്ലടിച്ച് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്. ബോധവല്കരണം നടത്താൻ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമും ഒരുക്കി. ഇതിന് മുമ്പും സംസ്ഥാനത്തെ പല സ്കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടര്‍ ബെല്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
4
views
‘ഹിന്ദുമത പ്രാർഥന’ വേണ്ട
കേന്ദ്രീയ വിദ്യാലയങ്ങളിൽ ‘ഹിന്ദുമത പ്രാർഥന’ നിർത്തലാക്കണമെന്ന ഹർജി ഭരണഘടനാ ബെഞ്ചിലേക്ക്
കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്.
സർക്കാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹർജി നൽകിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു.രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളിൽ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം ‘അസതോമാ സദ്ഗമയാ...’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ പണം മുടക്കുന്ന സ്കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകുന്നത് ശരിയല്ല. ഒരു തരത്തിലുള്ള പ്രാർഥനകളും ആവശ്യമില്ല. വിദ്യാർഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തുന്നതിന് പ്രാർഥനകൾ തടസ്സം നിൽക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ പ്രായോഗികമാർഗങ്ങൾ തേടുന്നതിനുപകരം ദൈവത്തിൽ അഭയംതേടാനാകും വിദ്യാർഥികൾ ശ്രമിക്കുകയെന്നും ഹർജിയിൽ പറയുന്നു.
സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദേശങ്ങൾ പാടില്ലെന്ന് ഭരണഘടനയുടെ 28(1) വകുപ്പ് വ്യക്തമാക്കുന്നു.
കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രാർഥന സൂക്ഷ്മമായി പഠിച്ചാൽ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വ്യക്തമാകും. രാജ്യവ്യാപകമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ഈ പ്രാർഥന അടിച്ചേൽപ്പിക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് വിഷയം. അതിനാൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ഒരു തരത്തിലുള്ള പ്രാർഥനയും വേണ്ടെന്ന് നിർദേശിക്കണം. വിദ്യാർഥികളിൽ ശാസ്ത്രീയമായ പഠനരീതി പ്രോത്സാഹിപ്പിക്കണം.കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് കീഴിലാണ് 50 വർഷത്തിലേറെയായി കേന്ദ്രീയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയുമാണിത്. കേന്ദ്രീയവിദ്യാലയങ്ങളിലെല്ലാം ഒരേ പാഠ്യരീതിയും സിലബസുമാണ് പിന്തുടരുന്നത്. ഭരണഘടന പൗരൻമാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകിയിരിക്കെ, ഏതെങ്കിലും മതത്തിന്റെ പ്രാർഥനാഗാനം അടിച്ചേൽപ്പിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
8
views