ശബരിമലയില്‍ വീണ്ടും യുവതി എത്തി; മടങ്ങി
കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്
ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി മടങ്ങി.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി.പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്ട്രോള് റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ നിലയ്ക്കലില്‍നിന്ന് മാറ്റി. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇവരെ എരുമേലിയിലേയ്ക്ക് മടക്കിയയച്ചതായി പോലീസ് പറഞ്ഞു.
നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയത്.
ഇവരടക്കം എട്ടു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശബരിമല ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇത് പോലീസ് പാലിച്ചില്ലെന്നും യുവതികള്‍ക്കൊപ്പം ശബരിമലയിലെത്തിയ സംഘാംഗങ്ങള്‍ പ്രതികരിച്ചു.കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികള്‍ മല ചവിട്ടാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു. നീലിമലയ്ക്കു സമീപം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അന്ന് പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയച്ചത്.യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. ഇവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
3
views
പട്ടികയിൽ തെറ്റ് കടന്ന് കൂടിയത് ജാഗ്രത കുറവ് മൂലം
മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു
ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ തെറ്റുകള്‍ കടന്ന് കൂടാന്‍ കാരണം പൊലീസിന്റെ ജാഗ്രത കുറവ്.
മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു. പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടി. എന്നാല്‍ പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷനുമെല്ലാം ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും പഴിയും പട്ടിക തയാറാക്കിയ പൊലീസിനാണെന്ന് മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡും ആരോപിക്കുന്നു.
സുപ്രീംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുമെന്ന് കരുതിയ 22ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യതീരുമാനം.
എന്നാല്‍ 22ന് പരിഗണിക്കില്ലെന്ന വാര്‍ത്ത വരുകയും അപ്രതീക്ഷിതമായി ബിന്ദുവും കനകദുര്‍ഗയും നല്കിയ ഹര്‍ജി ഇന്നലെ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് വേഗത്തില്‍ തരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഒട്ടേറെ യുവതികള്‍ ദര്‍ശനം നടത്തിയതോടെ കോടതി ഉത്തരവ് നടപ്പാക്കിയെന്ന് റിവ്യൂ ഹര്‍ജിക്ക് മുന്‍പ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ആഗ്രഹിച്ചപോലെ യുവതി പ്രവേശം നടപ്പാക്കിയെന്ന് ബോധിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. അതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ ഡാറ്റാ സെര്‍വറില്‍ നിന്ന് 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പട്ടിക അതേപടി പ്രിന്റെടുത്ത് പൊലീസ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിന് നല്കി.
വിവരങ്ങള്‍ ഒരു തവണ പരിശോധിക്കാന്‍ പോലും തയാറാകാത്തതാണ് വലിയ തിരിച്ചടിയായത്.
എന്നാല്‍ വിവരങ്ങള്‍ തിരുത്തിയെന്ന ആരോപണം പൊലീസും സര്‍ക്കാരും നിഷേധിച്ചു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രായമടക്കമുള്ള വിവരങ്ങള്‍ തീര്‍ത്ഥാടകര്‍ തന്നെയാണ് രേഖപ്പെടുത്തുന്നത്. പ്രായത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് രേഖപ്പെടുത്തിയതിലെ പിഴവാണ്. പട്ടികയിലുള്‍പ്പെട്ട പുരുഷന് ആദ്യം സ്ത്രീ എന്ന് രേഖപ്പെടുത്തിയതും 48 എന്നാണ് രേഖപ്പെടുത്തിയതെന്ന് ചെന്നൈയിലെ 53കാരി ഷീല സമ്മതിച്ചതും ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സേനയെ നയിക്കുന്ന ആദ്യ വനിത
ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ജനുവരി 15 ന് എ.എസ്.സിയെ നയിക്കുന്നത്
ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഓഫീസര്‍ സൈനികദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരേഡ് സംഘത്തെ നയിക്കുന്നു.
ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ജനുവരി 15 ന് എ.എസ്.സി (ഇന്ത്യന്‍ ആര്‍മിസ് സര്‍വിസ് കോര്‍പ്സ് കോണ്ടിജന്റ്)യെ നയിക്കുന്നത്. സൈന്യത്തിന്റെ ലോഞ്ചിസ്റ്റിക്ക് വിഭാഗമാണ് ഇത്. 71-ാം ഇന്ത്യന്‍ കരസേനാദിന പരേഡിലാണ് 144 പുരുഷന്മാര് അടങ്ങുന്ന സംഘത്തെ ലഫ്റ്റനന്റ് ഭാവന കസ്തൂരി നയിക്കുന്നത്.
2015-ല്‍ 154 പേര് അടങ്ങുന്ന വനിത സംഘത്തെ ക്യാപ്റ്റന്‍ ദിവ്യ അജിത് നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആര്‍മിയുടെ എഴുപതുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഓഫീസര്‍ പുരുഷന്മാരടങ്ങുന്ന സംഘത്തെ നയിക്കുന്നത്. 144 പുരുഷ ഉദോഗ്യസ്ഥര്‍ അടങ്ങുന്ന സംഘത്തെയാണ് ഭാവന നയിക്കുന്നത്.
ഭാവനയെക്കൂടാതെ ക്യാപ്റ്റന്‍ ശിഖ സുരഭി സൈന്യത്തിന്റെ ഡെയര്‍ഡെവിള്‍ മോട്ടര്‍ സൈക്കിള്‍ ടീമിനെയും നയിക്കും.
ഒമ്പതു ബൈക്കുകളിലായി 33 പുരുഷന്മാര് അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള ഫോര്‍മേഷനാണ് ശിഖ നേതൃത്വം നല്‍കുന്നത്. ഈ സംഘം തന്നെയാകും ജനുവരി 26 റിപ്പബഌക്ക് ദിന പരേഡിലും പങ്കെടുക്കുന്നത്. ചീഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ആണ് സല്യൂട്ട് സ്വീകരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 15 ആണ് ഇന്ത്യന്‍ കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 ലഫ്റ്റനന്റ് ജനല്‍ കെ.എ.എം കരിപ്പ, സര് ഫ്രാന്‍സിസ് ബച്ചറില് നിന്ന് കമാന്‍ഡര്‍ ഇന്ന് ചീഫായി അധികാരമേറ്റതിന്റെ സ്മരണാര്‍ത്ഥമാണ് ജനുവരി 15 കരസേന ദിനമായി ആചരിക്കുന്നത്.
സൊകോത്ര ദ്വീപുകള്‍
825ഓളം അപൂര്‍വ സസ്യങ്ങളാണ് സൊകോത്രയിലുള്ളത്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യെമന്റെ തീരത്തിന് 250 മൈല്‍ ദൂരത്താണ് വ്യത്യസ്തതകളുടെ നേര്‍ക്കാഴ്ചയായ സൊകോത്ര ദ്വീപുകള്‍.നാലു ദ്വീപുകള്‍ കൂടിച്ചേര്‍ന്നതാണിത്. ഇതിലെ ഏറ്റവും വലിയ ദ്വീപായ സൊകോത്രയുടെ പേരില്‍ തന്നെയാണ് ദ്വീപസമൂഹം മൊത്തത്തില്‍ അറിയപ്പെടുന്നത്.ഭൂമിയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത വ്യത്യസ്തമായ സസ്യജാലങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 825ഓളം അപൂര്‍വ സസ്യങ്ങളാണ് സൊകോത്രയിലുള്ളത്. ഇതില്‍ മൂന്നിലൊന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും കാണാന്‍ സാധിക്കുകയുമില്ല. ജീവജാലങ്ങളിലും ഈ പ്രത്യേകതയുണ്ട്. 90 ശതമാനം ഉരഗവര്‍ഗങ്ങളും ഭൂമിയില്‍ മറ്റൊരിടത്തും ഇല്ലാത്തവയാണ്. തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഞണ്ട്, കൊഞ്ച്, മത്സ്യങ്ങള്‍ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല.ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന വന്‍കരകളെല്ലാം 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരുമിച്ചായിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അക്കാലത്ത് പോലും സൊകോത്ര ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു. അക്കാരണത്താല്‍ മറ്റു വന്‍കരകളില്‍ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊകോത്രയെ ബാധിച്ചില്ല.ഡ്രാഗണ്‍സ് ബ്ലഡ് ട്രീ(ഡ്രാസീന സിന്നബാരി)യാണ് സൊകോത്രയിലെ ഏറ്റവും ആകര്‍ഷകമായ വൃക്ഷം.ഒരു വലിയ കുടയുടെ രൂപമാണ് ഈ വൃക്ഷത്തിന്. ഇതിന്റെ ചുവന്ന നിറത്തിലുള്ള നീര് വ്യാളിയുടെ രക്തമാണെന്നായിരുന്നു പണ്ടത്തെ വിശ്വാസം. മരുന്നായും വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാനും പണ്ട് ഈ വൃക്ഷത്തിന്റെ നീരുപയോഗിച്ചിരുന്നു. ഇന്നും പെയ്ന്റും വാര്‍ണിഷുമായി ഇത് ഉപയോഗിക്കപ്പെടുന്നു.ഡെസെര്‍ട്ട് റോസാണ് മറ്റൊന്ന്. ഉയരം കുറഞ്ഞ വണ്ണമുള്ള തടിയില്‍ കടുത്ത റോസ് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കും. മണ്ണിന്റെ പോലും ആവശ്യമില്ലാത്ത, നേരിട്ട് പാറയില്‍ വേരുകള്‍ ഉപയോഗിച്ച് പറ്റിപ്പിടിച്ചു വളരുന്ന ഡോര്സ്റ്റെനിയ ജൈജാസ് എന്നിവയുടെ അപൂര്‍വകാഴ്ചയും സൊകോത്രയ്ക്ക് മാത്രം സ്വന്തം. കണ്ടു പരിചയിച്ച വെള്ളരിക്കച്ചെടി വള്ളിച്ചെടിയാണെങ്കില്‍ സൊകോത്രയില്‍ വെള്ളരിക്കയുണ്ടാകുന്നത് ഭീമാകാരമായ മരത്തിലാണ്. വെള്ളം ശേഖരിച്ചു വെയ്ക്കാനായി വണ്ണമുള്ള തടിയാണ് ഇവിടത്തെ വൃക്ഷങ്ങള്‍ക്ക്. കുറഞ്ഞ നിരക്കിലുള്ള പ്രത്യുല്പാദനം ഈ വൃക്ഷങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയാകുന്നുമുണ്ട്.കടുത്ത ചൂടും വരള്ച്ചയുമൊക്കെയുള്ള സൊകോത്രയിലെ കാലാവസ്ഥ വളരെ കഠിനമാണ്. മണല്‍ നിറഞ്ഞ ബീച്ചുകള്‍. ചുണ്ണാമ്ബുകല്ല് അടിഞ്ഞ് തീരപ്രദേശത്ത് വന്‍ കുന്നുകള്‍ രൂപംകൊണ്ടിരിക്കുന്നു. പലയിടത്തും 1500 മീറ്ററില്‍ അധികമാണ് ഉയരം. ഗുഹകളും സാധാരണകാഴ്ചകള്‍ തന്നെ. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സൊകോത്രയില്‍ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50,000ഓളം പേരാണ് ഇന്ന് ഇവിടെ താമസിക്കുന്നത്. മത്സ്യബന്ധനവും മൃഗപരിപാലനവും കൃഷിയുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.വ്യത്യസ്ത തരത്തിലുള്ള 140 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പത്തെണ്ണം ഭൂമിയില്‍ മറ്റൊരിടത്തും കണ്ടെത്താന്‍ സാധിക്കാത്തവയാണ്. ജൈവവൈവിധ്യത്തില്‍ ലോകത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലമാണിത്. റോഡുകള്‍ അപൂര്‍വമായ സൊകോത്രയില്‍ എത്തിപ്പെടുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് യെമന്‍ സര്‍ക്കാര്‍ ഇവിടെ ആദ്യത്തെ റോഡ് നിര്‍മ്മിച്ചത്. യുനെസ്കോ സൊകോത്രയെ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.സൊകോത്രയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള യെമനി സര്‍ക്കാരിന്റെ നടപടി വ്യാപകമായി വമര്ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ദ്വീപിന്റെ തനിമയും വൈവിധ്യവും ഇതിലൂടെ നശിപ്പിക്കപ്പെടുകയാണ് എന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു
മസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
മസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും
രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമ ലംഘനമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്ലൈന്‍, റോയല്‍ ഒമാന്‍ പൊലിസ്,പബ്ലിക് പ്രോസിക്യൂഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കാമെന്നും മസ്കത്ത് നഗരസഭ നിര്‍ദേശം നല്കി. ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ല.നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിന്റെ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന് മതിയായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്കര്‍ഷിക്കുന്നു.പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
1
view
ചന്ദ്രനിൽ വിത്ത് മുളപ്പിച്ച് ചൈന
ജനുവരി 3ന് ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്
ചന്ദ്ര ദൗത്യം ചാംഗ് ഇ-4ന്റെ പേടകത്തില്‍ എത്തിച്ച വിത്ത് ചന്ദ്രനില്‍ മുളപ്പിച്ചിരിക്കുകയാണ് ചൈന
വിത്ത് മുളച്ചതായി ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന് പറയുന്നു. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം നടത്തുന്ന ആദ്യ ചന്ദ്ര ദൌത്യമാണ് ചാംഗ് ഇ-4. ജനുവരി മൂന്നിനാണ് ചൈനീസ് ചന്ദ്രദൌത്യ വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിയത്.ചന്ദ്രന്റെ ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ ബയോളിജിക്കല്‍ പ്രവര്‍ത്തനമാണ് ഈ വിത്തുകള്‍ മുളച്ചത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെടി വളര്‍ന്നിട്ടുണ്ടെങ്കില്‍ കൃത്രിമ ജൈവിക അവസ്ഥയില്‍ ഒരു വിത്ത് ചന്ദ്രനില്‍ വിടരുന്നത് ആദ്യമായാണ്. ദീര്‍ഘകാല പദ്ധതികളില്‍ പുതിയ സംഭവം ഗുണകരമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.ജനുവരി 3ന് ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക.
ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന് (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്.
വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. എന്നാല്‍ ചന്ദ്രനില്‍ ഒരു വിധം എല്ലാ ബഹിരാകാശ ശക്തികളും ഇതുവരെ പരിവേഷണം നടത്തിയെന്നതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടിയാണ് ചൈന ഈ പ്രദേശത്ത് വാഹനം ഇറക്കിയത്.ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ട ഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി.
ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.
ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.
കൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
ആദ്യ ദിനം തന്നെ കൊല്ലം ബൈപാസ്സിലേക്ക് ജനം ഒഴുകിയെത്തി
ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും എന്‍.കെ.പ്രേമചന്ദ്രന് എം.പിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും ബൈപാസിലൂടെ റോഡ് ഷോ നടത്തി. ആദ്യ ദിനം ജനങ്ങള്‍ കൂട്ടത്തോടെ ബൈപാസിലേക്ക് എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.
ഉദ്ഘാടനത്തിന് ശേഷം ബൈപാസിലൂടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പിന്നാലെ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയുടെയും കെ.രാജുവിന്റെയും ഇടതു എംഎല്‍എമാരുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൈപാസിലൂടെ റോഡ് ഷോ നടത്തി.എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെയും മുന്‍ എംപി പീതാംബരക്കുറപ്പിന്റെയും നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ റോഡ് ഷോ. നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്യമായ ബൈപാസിലേക്ക് ആദ്യ ദിനം തന്നെ കൊല്ലം ജനത ഒഴുകിയെത്തി.
ജനം കൂട്ടത്തോടെ എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.
1
view
കംബോഡിയ combodia
ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണ് അങ്കോര്‍ ക്ഷേത്രം
ഏഷ്യന്‍ വന്‍കരയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഈ രാജ്യം പതിനാലാം നൂറ്റാണ്ട് വരെ ഇന്തോ - ചൈന പ്രദേശങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഖമര്‍ വംശജരുടെ സ്വദേശമാണ് . പടിഞ്ഞാറ് തായ്ലാന്ഡും വടക്ക് ലാവോസും, കിഴക്ക് വിയറ്റ്നാമുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കംബോഡിയ. 1431ല്‍ ഖമര്‍ സാമ്രാജ്യം അയല്‍രാജ്യങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടു. 19 നൂറ്റാണ്ടില്‍ ഫ്രഞ്ച് കോളനിവല്‍ക്കരണത്തിന് കംബോഡിയയില്‍ തുടക്കം കുറിച്ചു. 1970കളില്‍ അമേരിക്കയുടെ കാര്‍പറ്റ് ബോംബിങ്ങിനു വിധേയമായി. തുടര്‍ന്ന് ഖമര്‍ ഭരണത്തിന്റെ ക്രൂരമായ ഭരണ ഭീകരത്വത്തിലൂടെ കംബോഡിയ കടന്ന് പോയി. 1993ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് രാജ്യം വീണ്ടും പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ തുടങ്ങിയത്. അങ്കോര്‍ മേഖലയുടെ പ്രവേശനകവാടമാണ് സിയാം റീപ്.വടക്ക് പടിഞ്ഞാറന്‍ കംബോഡിയയുടെ തലസ്ഥാനനഗരം. പ്രശസ്തമായ റിസോര്‍ട്ട് നഗരമാണ് സിയാം റീപ്. കൊളോണിയന്‍, ചൈനീസ് ശൈലിയിലുള്ള വാസ്തുവിദ്യകളാണ് ഇവിടെ കൂടുതലും കാണാന്‍ സാധിക്കുക.നഗരത്തില്‍ മ്യൂസിയങ്ങളും പരമ്ബരാഗത അപ്സര ഡാന്‍സ് പ്രകടനങ്ങളും കംബോഡിയന്‍ സാംസ്കാരിക ഗ്രാമവുമാണ് പ്രധാനകാഴ്ചകള്‍. ഇവിടെ കരകൗശല വസ്തുക്കളും കംബോഡിയന്‍ സ്മാരക വസ്തുക്കളും ഇവിടെ ലഭ്യമാണ്. ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളും ടോണ്‍ലെ സാപ് തടാകത്തിനരികിലെ മീന്പിടിത്തഗ്രാമങ്ങളും മനോഹരമായ കാഴ്ചകളുടെ ലോകമാണ്.സിയാം റീപ് ഇന്ന് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്. കംബോഡിയയുടെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരം തന്നെ. അതിനാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും ഇവിടെ നിരവധിയാണ്. കംബോഡിയയിലെ ഏറ്റവും പ്രശസ്തമായ അങ്കോര്‍ ക്ഷേത്രത്തിന് സമീപമാണ് സിയാം റീപ് എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ കാരണമാണ്.അങ്കോര്‍ ക്ഷേത്രം.ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണ് അങ്കോര്‍ ക്ഷേത്രം. 162.6 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ ക്ഷേത്രം 12ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഖമര്‍ രാജാവായ സൂര്യവര്മന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ യശോദരാപുരയില് സംസ്ഥാനത്തിനായി പണികഴിപ്പിച്ചതാണ്. ശിവഭക്തരായ മുന്‍ രാജാക്കന്മാരില് നിന്നും വ്യത്യസ്തമായി വൈഷ്ണവ ക്ഷേത്രമാണ് സൂര്യവര്മന് നിര്‍മിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അങ്കോര്‍ ക്ഷേത്രം ബുദ്ധമതാനുഷ്ഠാനങ്ങള്ക്ക് ക്രമേണ വഴി മാറി. ഇന്നും ബുദ്ധാചാരങ്ങളാണ് ഇവിടെ നടത്തുന്നത്. ഖമര്‍ വാസ്തുവിദ്യയുടെ മികച്ച ക്ലാസിക്കല്‍ ശൈലിയാണ് ഇവ. കംബോഡിയന്‍ പതാകയില്‍ രാജ്യത്തിന്റെ മുഖമുദ്രയായി അങ്കോര്‍ ക്ഷേത്രം നിലകൊള്ളുന്നു.ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് അങ്കോര്‍ ക്ഷേത്രം. ഖമര്‍ വാസ്തുകലയുടെ ഉജ്ജ്വല ഉദാഹരണം. ഇതിനോട് ഉപമിക്കാനാകുന്ന ചില വാസ്തു വിദ്യകള്‍ മാത്രമേ ഭൂമിയില്‍ കണ്ടെത്തിയിട്ടുള്ളൂ. മാച്ചു പിച്ചു, പെട്ര എന്നിവിടങ്ങളിലെ വാസ്തുകലകള്ക്കാണ് അങ്കോര്‍ ക്ഷേത്രത്തിനോട് സാമ്യം ഉള്ളത്.ക്ഷേത്രത്തിനുള്ളിലെ പടിഞ്ഞാറന്‍ ഗാലറിയില്‍ ലങ്കന്‍ യുദ്ധം(രാമായണത്തില്‍ രാമന് രാവണനെ വധിക്കുന്നത്) കുരുക്ഷേത്ര യുദ്ധം(മഹാഭാരതത്തില്‍ നിന്ന് കൗരവ പാണ്ഡവ സമുദായങ്ങളുടെ പരസ്പര ഉന്മൂലനം) എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണഭാഗത്തിലെ ഗാലറിയില്‍ സൂര്യവര്മന് രണ്ടാമനെയും ഹൈന്ദവ വിശ്വാസപ്രകാരമുള്ള 32 നരകങ്ങളെയും 37 സ്വര്ഗങ്ങളെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. 1.5 മില്യണ്‍ ടണ്‍ ഭാരമുള്ള അഞ്ച് മില്യണ്‍ മുതല്‍ 10 മില്യണ്‍ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ നിര്മിച്ചതിനേക്കാള് വളരെയധികം കല്ലുകള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. അങ്കോര്‍ ക്ഷേത്രത്തിലെ സൂര്യോദയവും സൂര്യാസ്തമനവും കാണാനായി നിരവധി പേര് ഇവിടെ എത്താറുണ്ട്.
ഗ്രാമീണ ജീവിതം ആവോളം ആസ്വദിക്കാൻ കഴിയുന്ന ഇവിടെ . നെല്‍പ്പാടങ്ങളും കരിമ്ബനത്തോട്ടങ്ങളും നിറഞ്ഞ കാഴ്ചകൾ മനസിന് ഉന്മേഷം നൽകും .
3
views
കർശനമായ ഇസ്ലാം നിയമങ്ങളോട് എതിർപ്പ് ; സൗദി വിട്ട പെൺകുട്ടിക്ക് അഭയം നൽകി കാനഡ
കർശനമായ ഇസ്ലാം മത നിയമങ്ങളോടുള്ള എതിർപ്പാണ് നാട് വിടാൻ റഹാഫിനെ പ്രേരിപ്പിച്ചത്
കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്ലാന്റിലെത്തിയ പെണ്‍കുട്ടിക്കു കാനഡ അഭയം നൽകി.ടൊറൊന്റോ വിമാനത്താവളത്തിലെത്തിയ റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ കാനഡയുടെ ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് സ്വീകരിക്കാനെത്തിയത്. "ഇത് റാഹഫ് അല്ഖുനൂന്, ധീരയായ പുതിയ കനേഡിയന്‍"-ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കവിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു.കർശനമായ ഇസ്ലാം മത നിയമങ്ങളോടുള്ള എതിർപ്പാണ് നാട് വിടാൻ റഹാഫിനെ പ്രേരിപ്പിച്ചത് . ടൊറന്റോയിലേക്കുള്ള വിമാനത്തിലൽ കാഷ്വലായ വസ്ത്രം ധരിച്ച റാഫ് ഫസ്റ്റ് ക്ലാസിലിരുന്ന് ക്ലാരെറ്റ് , ചാര്ഡോനേ വൈനുകളും കാവിയറും കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ റാഫ് ട്വീറ്റ് ചെയ്തിരുന്നു . ബിസിനസ് ക്ലാസില്‍ വളരെ റിലാക്സ് ചെയ്തിരിക്കുന്ന റാഫിനെയാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ ദുരവസ്ഥയില്‍ തനിക്ക് പിന്തുണയേകി കൂടെ നില്‍ക്കുകയും തന്റെ ജീവന് രക്ഷിക്കുകയും ചെയ്തവരോടെല്ലാം നന്ദി പറയുന്നുവെന്നാണ് റാഫ് പ്രതികരിച്ചിരിക്കുന്നത്. ഈ സ്നേഹത്താല്‍ തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകാന്‍ പ്രചോദനം ലഭിച്ചുവെന്നും റാഫ് പറയുന്നു. ഇസ്ലാമിക മതത്തിൽ നിന്നും മാറുന്നതുമായി ബന്ധപ്പെട്ട് കുടുംബവുമായുണ്ടായ തർക്കത്തെ തുടർന്നാണ് റഹാഫ് രാജ്യം വിട്ടത് .ഇസ്ലാമിലേക്കുള്ള മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇസ്ലാം ഉപേക്ഷിച്ചു പോകുന്നവരെ കർക്കശമായാണ് സൗദി അറേബ്യ നേരിടുന്നത്. മിക്കപ്പോഴും വധശിക്ഷയാണ് "കുറ്റവാളികൾ"ക്ക് വിധിക്കുന്നത്. യാഥാസ്ഥിതിക ഇസ്ലാം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയായ പെൺകുട്ടികൾക്കും ഇവിടെ പുരുഷ രക്ഷകർത്താവ് നിയപരമായി ആവശ്യമാണ്.ഇസ്ലാം ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച റഹാഫിന് ബന്ധുക്കളിൽ നിന്ന് കൊടിയ പീഡനവും തടവും നേരിടേണ്ടി വന്നു. സൗദിയിലെ പീഡനങ്ങളിൽ മനം മടുത്ത ഇവർ വീട്ടുകാർക്കൊപ്പം കുവൈത്തിൽ എത്തിയപ്പോഴായിരുന്നു ആരുമറിയാതെ തായ്ലാന്റിലേക്ക് കടന്നത്. ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. ബാങ്ക്കോംഗിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ബാങ്ക് കോംഗ് എയർപോർട്ടിൽ റാഫിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു. റാഫ് അനുവാദമില്ലാതെയാണ് സൗദി വിട്ടതെന്ന് പിതാവ് വെളിപ്പെടുത്തിയതിനെ തുടർന്ന് തായ് പോലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പിടികൂടി പാസ്പോര്‍ട്ട് പിടിച്ചെടുത്തശേഷം ഹോട്ടല്മുറിയിലാക്കി .ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയിൽ, ഹോട്ടൽ മുറിയിൽ പുറത്തുനിന്നാരും കയറാതിരിക്കാൻ കട്ടിലും മേശയും വാതിലിനു പിന്നിൽ നിരത്തി പ്രതിരോധം തീർത്ത പെൺകുട്ടിയുടെ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്. തന്നെ സൗദിയിലേക്ക് തിരിച്ചയച്ചാൽ പിതാവ് തന്നെ കൊല്ലുമെന്നും യുവതി തായ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും കാനഡ അഭയം നല്‍കാമെന്ന് പറഞ്ഞതും.തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡിയിലേക്ക് പോയി . യുവതിക്ക് യുഎന്‍ അഭയാര്‍ഥി പദവി നല്കി. കാനഡയും ഓസ്ട്രേലിയയും അഭയം വാഗ്ദാനം ചെയ്തുവെങ്കിലും കാനഡയില്‍ അഭയം തേടാനുള്ള റാഹഫിന്റെ തീരുമാനം വ്യക്തിപരമായിരുന്നു . റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക സോഫി മക്നീല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം റഹാഫ് ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവി പ്പിച്ചിരിക്കുകയാണ്. കാനഡയും സൗദിയും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതാണ് സൗദിയുമായുള്ള ബന്ധം വഷളാകാന്‍ കാരണം.പുതിയ സംഭവത്തോടെ കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള കലഹമായി വിഷയം മാറുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.
ഗാലക്സി എസ്10 ഫെബ്രുവരി 20ന്
എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം
സാംസങ് ഗാലക്സി എസ്10 ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കും.
ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സാംസങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തുന്നത്.
എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് വിവരം. മുമ്പ് ഗാലക്സി എസ്9 ബാഴ്സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. എന്നാൽ എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താനാണ് സാംസങ്ങ് ശ്രമം.
പുതിയ ഡിസ്പ്ളെയാണ് ഗാലക്സി എസ്10 സീരിസിന്.
ഇൻഫിനിറ്റി-ഒ-ഡിസ്പ്ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്പ്ളെ പരിചയപ്പെടുത്തിയത്. സാംസങ് ഗാലക്സി എസ്10ന് കരുത്തേകുന്നത് ക്യുവൽകോം സ്നാപ്ഡ്രാഗൺ 855 പ്രൊസസ്സറാണ്. നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക്റ്റാസ്റ്റിക്ക് എന്ന വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ഗാല്കസി എസ്10 ലൈറ്റിന് ഒരു ഫ്രന്റ് ക്യാമറയാണുള്ളത്.
എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുളളത്. ഗാലക്സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്പ്ളെയും നാല് പിൻ ക്യാമറയുമുണ്ട്. എന്നാൽ എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്പ്ളെയും , മൂന്ന് ക്യാമറയുമാണുള്ളത്. ഗാലക്സി എസ്10 ഫോണുകൾക്ക് അൾട്രാസോണിക്ക്-ഡിസ്പ്ളെ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. ഫോണിന്റെ വില സംബന്ധിച്ച് സൂചനയില്ല. എങ്കിലും മോഡലുകള്‍ക്ക് 70,000 മുതല്‍ 95,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം.
മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
മകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ
അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ശബരീശ സന്നിധി സ്വാമിമാരെ കൊണ്ട് നിറഞ്ഞു.
മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര് തമ്പിടിച്ചു. മരങ്ങളുടെ തടസ്സങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാന്‍ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പര്‍ണ്ണശാലകളാണ്. ഭജന, കര്‍പ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാര്‍ച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം.... അയ്യനില്‍ അലിഞ്ഞ് കാത്തിരിക്കുകയാണ് സ്വാമിമാര്‍.അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.
മകരസംക്രമസമയമായ ഇന്ന് രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും.
സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതന്‍ തിരക്ക് കൂടി വന്നു.
സന്നിധാനത്ത് എത്തിയ സ്വാമിമാര്‍ ഭൂരിപക്ഷം പേരും മലയിറങ്ങാതെ ജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്.
ഒളിമ്പിക്സിൽ കന്യാസ്ത്രീകളും
ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്
കേരളത്തില്‍ ചുരിദാർ ഇട്ടതിനും കാറ് വാങ്ങിയതിന് കന്യാസ്ത്രീയോട് സഭ വിശദീകരണം ചോദിക്കുമ്പോള്‍ അങ്ങ് വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്സിനിറക്കാന്‍ ഒരുങ്ങുകയാണ്.
ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്.
വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ' ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു. ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം.
കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക.
19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ടീമംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. അതില്‍ കുറുകെ വെള്ളയും മഞ്ഞയും വരകളുണ്ടാകും. ഒളിമ്പിക്സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന്‍ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്.
കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍ കായിക മന്ത്രാലയം പറഞ്ഞു
3
views
മോഹൻലാലിനെ രാജ്യസഭാ അംഗമാക്കണമെന്ന് ആവശ്യം
നിലവിൽ എം.പി.യായ സുരേഷ്ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും.
പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
നിലവിൽ എം.പി.യായ നടൻ സുരേഷ്ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്.
തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ്ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്.മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇത് നടക്കില്ല. അവസാനശ്രമമെന്ന നിലയിൽ ദേശീയതലത്തിൽനിന്ന് മോഹൻലാലിനുമേൽ സമ്മർദമുണ്ടാകാമെന്നും നേതാക്കൾ പറയുന്നു. രാജ്യസഭാംഗമായി സുരേഷ്ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്.
ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല.ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരേയുള്ള കേസുകൾ കൈകാര്യംചെയ്യാൻ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ശ്രദ്ധ തിരുവനന്തപുരത്തിനാണ് ബി ജെ പി നൽകുന്നത്.
ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി 400 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കി. 435 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 409 ഗോളുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.എയ്ബറിനെതിരായ മത്സരം തുടങ്ങുംമുമ്പ് റെക്കോഡ് നേട്ടത്തിലേക്ക് ഒരൊറ്റ ഗോള്‍ മതിയായിരുന്നു മെസ്സിക്ക്.
56-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസ്സി റെക്കോഡ് തൊട്ടു.
മത്സരത്തില്‍ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ തകര്‍ത്തു. മെസ്സിയെക്കൂടാതെ ലൂയി സുവാരസാണ് ഗോള്‍ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 13-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചും 88-ാം മിനിറ്റില്‍ ഡാനി സെബാലോസുമാണ് റയലിനായി ലക്ഷ്യം കണ്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ ലെവാന്റെയെ അത്ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി. ലീഗില്‍ ബാഴ്സ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതുമാണ്. സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.
33 പോയിന്റുമായി റയല്‍ നാലാമതാണ്.
1
view
സ്തനാർബുദത്തെ ചെറുക്കും മാതളം
ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്
സ്തനാർബുദം അടക്കം ക്യാന്‍സറിനെ ചെറുക്കാൻ കഴിവുള്ളതാണ് മാതളം എന്ന റുമാൻ പഴത്തിന്
നമ്മള് പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ പ്രധാനപ്പെട്ട രണ്ട് നേരത്തെ ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയങ്ങളിലോ ആണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് സമാനമായി, അത്രയും തന്നെ ഗുണങ്ങളുള്ള പഴമാണ് കഴിക്കുന്നതെങ്കില്‍ പിന്നെ കൂടുതല്‍ വിഭവങ്ങളെ പറ്റിയൊന്നും ഓര്‍ക്കേണ്ട. ഡയറ്റിംഗ് സൂക്ഷിക്കുന്നവര്‍ക്കും ഇതൊരു എളുപ്പവഴിയാണ്.
ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. ദിവസത്തില്‍ ഒരു മാതളം കഴിച്ചാല്‍ മതി, പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ക്രമേണയുള്ള പ്രതിവിധിയാകാന്‍. മാതളത്തിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്
ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധമനികളെ വൃത്തിയാക്കുന്നു.
സന്ധിവേദനയ്ക്ക് പരിഹാരം കാണാനും ഒരു പരിധി വരെ മാതളത്തിനാകും. ഇതിനും മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് സഹായകമാകുന്നത്. അതിനാല്‍ സന്ധിവാതം ഉള്ളവര്‍ക്ക് ഒരു മരുന്നുപോലെ തന്നെ ദിവസവും മാതളം കഴിക്കാവുന്നതാണ്.
മാതളത്തിന്റെ ചെറിയ വിത്തുകളാണ് ഇതിന്റെ സവിശേഷമായ ഭാഗം.
ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പ്രധാനമായും സ്തനാര്‍ബുദത്തെ തടയാനാണ് മാതളത്തിനാവുക. ക്യാന്‍സര്‍ കോശങ്ങളെ തകര്‍ത്തുകളയാന്‍ ശേഷിയുള്ള 'ഒമേഗ- 5 പോളി സ്ച്വറേറ്റഡ് ഫാറ്റി ആസിഡ്' മാതളത്തിലുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തെ തടയാനും ഇത് ഏറെ സഹായകമാണ്.
രക്തസമ്മര്‍ദ്ദം ഉയരാതെ കാക്കാനും മാതളത്തിനാകും. അതിനാല്‍ തന്നെ രക്തസമ്മര്ദ്ദമുള്ളവര്ത്ത് തങ്ങളുടെ ഡെയ്ലി ഡയറ്റില്‍ മാതളം കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ജ്യൂസാക്കി (മധുരം ചേര്‍ക്കാതെ) കഴിക്കുന്നതും ഫലപ്രദം തന്നെ. നിത്യജീവിതത്തില്‍ നമുക്ക് എളുപ്പത്തില്‍ പിടിപെട്ടേക്കാവുന്ന അസുഖങ്ങളില്‍ മുക്കാല്‍ പങ്കും ബാക്ടീരിയകള്‍ മൂലമുണ്ടാകുന്നവയാണ്.
മാതളത്തിനുള്ള 'ആന്റിബാക്ടീരിയല്‍' സവിശേഷത ഈ സാധ്യതകളെ തള്ളുന്നു.
ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് മുക്തി നേടുകയെന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണ് അര്‍ത്ഥം. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ പരമാവധി ഡയറ്റില്‍ ഒരു മാതളം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.
വ്യക്ക രോഗങ്ങളെ തടയാന്‍ മാതളം നല്ലതാണ്.
വ്യക്കരോഗികൾ ദിവസെനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്. . ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും.മാതളത്തില്‍ അടങ്ങിയിരുന്ന ആന്റി ഓക്സിഡന്‍സ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും.90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.ദഹന പ്രശ്നങ്ങൾക്കും മാതള നാരങ്ങ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.
3
views
അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീ ഉൾപ്പെടെ ആദ്യസംഘം
മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയിൽ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്
ഏറെക്കാലത്തിന് ശേഷം അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി.
ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തിൽ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാർകൂടത്തിലെ ആദ്യട്രക്കിംഗ് സംഘത്തിലെ ഏക വനിത. ഇതോടെ ഏറെക്കാലത്തിന് ശേഷം അഗസ്ത്യമല കയറുന്ന ആദ്യ സ്ത്രീയായി ധന്യാ സനൽ.
ആദിവാസിഗോത്രമഹാസഭ സ്ത്രീകൾ പ്രവേശിച്ചാൽ തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോൾ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികൾ അവരുടെ പരമ്പരാഗതക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധയജ്ഞം നടത്തുകയാണ്.
മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയിൽ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്.
നൂറ് സ്ത്രീകളാണ് ആദ്യസീസണിൽ ട്രക്കിംഗിന് ബുക്ക് ചെയ്തിരിക്കുന്നത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേർ. ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയിൽ അവസാനിക്കും. സ്ത്രീകൾക്ക് അതിരുമലയിൽ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാംദിവസം ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്താം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കും അഗസ്ത്യമല കയറാമെന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്ക് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ്ത്യ മലയിലേക്ക് സ്ത്രീകൾക്ക് അനുവാദം നൽകാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട് സ്ത്രീകൾ താൽപര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങൾ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.
ഈ വർഷം രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ മൂവായിരത്തിലധികം സ്ത്രീകൾ അപേക്ഷിച്ചു.
ഇതിൽ നൂറുപേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ്ത്യാർകൂട മലയുടെ മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്.
എന്നാൽ മലയുടെ ഏറ്റവും മുകളിൽ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്.
6
views
സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു
സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചു
സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.
അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചത്. R1200 GS മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ബൈക്കിന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് പരമാവധി123 bhp കരുത്തും 125 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ ബൈക്കിന് സഞ്ചരിക്കാനാവും.
ബൈക്കിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ ടെക്നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും കമ്പനി പറയുന്നു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.
ജൈറോസ്കോപ്പ്സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, റഡാര്‍, ഓട്ടോണമസ് ടെക് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അധികം വൈകാതെ R 1200 GS സ്വയം നിയന്ത്രിത മോഡലിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിലെ ഓട്ടോണമസ് ടെക്നോളജി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല
9
views
അഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
മാലിയോ എന്നു പേരുള്ള ഈ പക്ഷികൾ ഇൻഡോനേഷ്യയിലെ സുലവെസി ദ്വീപുകളിലാണുള്ളത്
മുട്ട വിരിയിച്ചെടുക്കാൻ അഗ്നിപർവത്തിന്റെ ചൂട് ഉപയോഗപ്പെടുത്തുന്ന ഒരു പക്ഷിയുമുണ്ട്.മാലിയോ
മാലിയോ എന്നു പേരുള്ള ഈ പക്ഷികൾ ഇൻഡോനേഷ്യയിലെ സുലവെസി ദ്വീപുകളിലാണുള്ളത്. പർവ്വതത്തിന്റെ താഴ്വരയിലെ ചൂടുമണ്ണ് വകഞ്ഞു മാറ്റി അതിൽ എട്ടോ പത്തോ മുട്ടകളാണ് ഈ പക്ഷികൾ ഇടുന്നത്.കോഴിമുട്ടയുടെ അഞ്ചിരട്ടിവരും ഓരോ മുട്ടയും. മുട്ടകളുടെ മുകളിൽ ചൂട് മണൽ മൂടിയാൽ പക്ഷികളുടെ ഉത്തരവാദിത്വം കഴിഞ്ഞു.
സജീവ അഗ്നിപർവ്വത സാന്നിധ്യമുള്ള ദ്വീപാണ് സുലവെസി.
ഇവിടെയുള്ള മണലിന്റെ ചൂടിൽ മുട്ട വിരിഞ്ഞു കൊച്ചു മാലിയോകൾ പുറത്തെത്തുമ്പോൾ അമ്മയുടെ പൊടിപോലും കാണില്ല.യാതൊരു പരിശീലനവും ലഭിച്ചില്ലെങ്കിലും മാലിയോ കുട്ടികൾ മണിക്കൂറുകൾക്കകം സ്വയം ആഹാരം തേടാനും പറക്കാനും തുടങ്ങും.
എന്നാൽ മാലിയോ പക്ഷികൾ ഈ ഭൂലോകത്ത് നിന്ന് ഏതുനിമിഷവും അപ്രത്യക്ഷമാകാവുന്ന സ്ഥിതിയിലാണുള്ളത്.
8
views
1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിനിടെയാണ് സംഭവം
കണ്മുന്നിൽ വന്നു നിന്ന കടുവയെ നീണ്ട ഒന്നര മണിക്കൂർ നോട്ടം കൊണ്ട് ഓടിച്ച മധ്യപ്രദേശിലെ ഒരു വനിതാ ഫോറെസ്റ് ഗാർഡാണ് കൈയ്യടി വാങ്ങിയിരിക്കുകയാണ്.
മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിന് ഇടെയാണ് ഗാര്‍ഡ് കടുവയുടെ മുന്നില്‍ ചെന്ന് ചാടിയത്.ഇവർക്കൊപ്പം രണ്ടു പുരുഷ ഗാർഡുമാരും ഉണ്ടായിരുന്നു. കടുവ ഇവരെകണ്ടതോടു കൂടെ അലർച്ചയും തുടങ്ങി.കടുവയിൽ നിന്നും ഏഴു മുതൽ പത്തു മീറ്റർ അകലെയാണ് ഇവർ നിന്നിരുന്നത്.
പുരുഷ ഗാർഡുമാർ ഭയപ്പെട്ടു നിന്നപ്പോൾ വനിതാ ഗാർഡാണ് രക്ഷയ്ക്ക് തുണച്ചത്.
ഒരടി പോലും അനങ്ങരുത് എന്ന് നിർദ്ദേശം വനിതാ ഗാർഡ് സഹ ജീവനക്കാർക്ക് നൽകി. തുടർന്ന് കടുവയുടെ കണ്ണിലേക്ക് നോക്കി പ്രതിരോധം തുടങ്ങി.90 മിനിറ്റു നീണ്ടു ഈ പോരാട്ടം. വനിതാ ഗാർഡ് അനാങ്ങാത്തെ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ തോൽവി സമ്മതിച്ചു കടുവ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വനിതാ ഗാർഡിന്റെ മനോധൈര്യമാണ് ഇവരെയും മറ്റു ഗാർഡുമാരുടെയും ജീവൻ രക്ഷിച്ചതെന്ന് ടൈഗർ റിസേർവ് എസ് ഡി ഒ പറഞ്ഞു.
1
view
കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
ജോബിന്‍സ് ട്രെയിനിങ്ങിനു ഒപ്പം ചേര്‍ന്നാല്‍ ഇംഗ്ലീഷ് ഇനി ബാലി കേറാ മല അല്ലാ
ഇംഗ്ലീഷില്‍ സംവദിക്കാന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. അല്ലെ??? ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ പതറി പോകുന്നവരും ഉണ്ടാകും. തെറ്റാതെയും പതറാതെയും ആത്മ വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഇന്ഗ്ലിഷ് സംസാരിക്കാന്‍ വേണ്ടത് എളുപ്പത്തിലും എന്ന ആഴത്തിലുമുള്ള പരിശീലനമാണ്. ഇംഗ്ലീഷ് ഭാഷ ഒരു ബാലി കേറ മലയായി തോന്നുന്നവര്‍ക്കു വളരെ സൌഹൃദപരമായി പരിശീലനം നല്കുന്ന സ്ഥലമാണ് ജോബിന്‍സ് ട്രെയിനിംഗ് . ഇത് അനുഭവസ്ഥര്‍ പറയുന്നതാണ്
ഇംഗ്ലീഷ് വായിച്ചും എഴുതിയും പഠിച്ചാല്‍ പോര പറഞ്ഞും സംവദിച്ചും പഠിക്കണം. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഷയിലേക്ക് കൊണ്ട് വരണം. spoken english ക്ലാസുകളെ കുറിച്ച് നിങ്ങള്‍ നിരവധി കേട്ടിട്ടുണ്ടാകാം . പക്ഷെ പല സ്ഥലങ്ങളിലും നിങ്ങള്‍ക്കു കാണാന്‍ കഴിയുക spoken english നെ വെറും ഗ്രാമ്മര്‍ പഠനമായി മാത്രം ഒതുക്കുന്നതാണ് . നിരന്തരമായി സംവദിച്ചു സംസാരിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയൂ . ജോബിന്‍സ് ട്രെയിനിംഗ് നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന ക്ലാസുകള്‍ അത്തരത്തിലാണ് . ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ പരിച്ഗയസംബന്നരായ പരിശീലകരെയാണ് ഈ സ്ഥാപനം നിങ്ങള്‍ക്ക് നല്‍കുക . ഇംഗ്ലീഷ്ന്റെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ഘട്ടം ഘട്ടം ആയി നിങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അതി വിദഗ്ദ്ധരായ പരിശീലകര്‍ പറഞ്ഞു തരും .
ഓണ്‍ലൈന്‍ ആയി spoken ഇംഗ്ലീഷ് ക്ലാസുകള്‍ ഫലവത്തായി പഠിക്കാന്‍ കഴിയുമോ എന്ന ആശങ്ക തീര്‍ത്തും വേണ്ട. നേരിട്ട് ലഭിക്കുന്ന ക്ലാസുകള്‍ പോലെ തന്നെയാണ് ജോബിന്‍സ് ട്രെയിനിംഗ് തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .
നിങ്ങള്‍ക്ക് സൌകെര്യപ്രദമായ സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പരിശീലനം ലഭ്യമാണ് . നിങ്ങളുടെ ഇംഗ്ലീഷ് ACCENT' GRAMMAR എന്നിവ യിലെ തെറ്റുകള്‍ തിരുത്തി നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ INTERACTIVE SESSION പരിശീലകര്‍ നല്കുന്നു . സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും BUSSINES പ്രോഫഷനലുകള്‍ക്കും ഇംഗ്ലീഷ് മലയാളം പോലെ എളുപ്പത്തില്‍ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണെങ്കിലും ഒട്ടും ചിന്തികാതെ തന്നെ ജോബിന്‍സ് ട്രെയിയിനിങ്ങില് ചേരാവുന്നതാണ് .
നിങ്ങളുടെ യോഗ്യതയും പ്രായവും ഒന്നും ഒരിക്കലും ഇംഗ്ലീഷ് പഠിക്കാനുള്ള തടസ്സം അല്ല . പരിശീലനമാണ് മുഖ്യം.
ഇംഗ്ലീഷ് പഠിക്കാനുള്ള എല്ലാ സ്ടടി മെറ്റീയല്സും പഠിക്കേണ്ട രീതിയും ജോബിന്‍സ് ട്രെയിയിനിഗ് നിങ്ങള്‍ക്കും ലഭ്യമാക്കും . പഠന നിലവാരം വ്യക്തമായ ഫീഡ് ബാക്ക് സമ്പ്രദായത്തോടെ വിലയിരുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും
ഗ്രാമ്മര്‍ സംബന്ധമായ പരിശീലനത്തിന് വേണ്ട എല്ലാ മെറ്റീരിയല്‍സും ജോബിന്‍സ് ട്രെയിനിങ്ങിന്റെ ഫെയ്സ്ബുക് പേജില്‍ അപ് ലോഡ് ചെയ്യുന്നതാണ്. എല്ലാവര്ക്കും സൌജന്യമായ പരിശീലനം ജോബിന്‍സ് ട്രെയിനിംഗ് ഫെയ്സ്ബുക് പേജിലൂടെ ലഭ്യമാകുന്നു
മിക്സഡ് സെഷന്‍സും റൈറ്റിംഗ് സ്പീക്കിംഗ് റീഡിംഗ് ലിസനിംഗ് എന്നിവയ്ക്ക് പ്രത്യേക സെഷന്‍സും ഉണ്ട്
അധ്യാപകര്‍ നിങ്ങളുടെ പഠന നിലവാരം വിലയിരുത്തി വിവിധ വര്‍ക്കുകള്‍ നല്കി പഠന പുരോഗതി സാധ്യമാക്കുന്നു. ഭാഷ പ്രാവീണ്യം വരുത്തുന്ന രീതിയില്‍ ക്ലാസ്സുകള്‍ നല്കുന്നു. സംവാദങ്ങളും ചര്‍ച്ചകളും ചോദ്യോത്തരങ്ങളും സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ട രീതിയും പരിശീലനത്തില്‍ ലഭ്യമാകുന്നു . ഇതു സമയവും നിങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് ജോബിന്‍സ് ട്രൈനിങ്ങിലെ അധ്യാപകര്‍ സന്നദ്ധരാണ്
.
ഓണ്‍ലൈന്‍ ആയി ഇത്രയും വിശദവും സമഗ്രവുമായ SPOKEN ENGLISH പരിശീലന ക്ലാസ്സുകള്‍ നല്കുന്ന ജോബിന്‍സ് ട്രെയിനിംഗില്‍ മടിച്ചു നില്‍ക്കാതെ പങ്കു ചേരാം . ഇംഗ്ലീഷ് നെ കൈപിടിയിലാക്കം
3
views
പത്മനാഭ സ്വാമി ക്ഷേത്രത്തിനായി 78.55 കോടി രൂപയുടെ പദ്ധതി
78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാറിൻറെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കുന്നു, എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകൾ കുടുതൽ സ്ഥാപിക്കുന്നു, വിശ്രമകേന്ദ്രം, ശുചിമുറികൾ, മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങളടക്കം അടിമുടി മുഖം മിനുക്കലാണ് നടക്കുന്നത്. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി.
ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി.
ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്. പത്മതീർത്ഥ കുളത്തിനറെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകർഷണം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്. ഭക്തരെയും വിനോദസഞ്ചാരികളെയും പരമാവധി ക്ഷേത്രത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യം.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 15ന് മോദിയെത്തും
ടൂറിസം മന്ത്രാലയം 100 കോടി രൂപ ചെലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന
പത്ഭനാഭ സ്വാമി ക്ഷേത്രത്തില്‍ ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
ടൂറിസം മന്ത്രാലയം 100 കോടി രൂപ ചെലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ആശ്രാമം മൈതാനം വേദിയാകുമെന്നാണ് സൂചന. ആശ്രാമം ഗസ്റ്റ് ഹൗസ് മൈതാനവും പരിഗണനിയിലുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പി.ജി സംഘം ഇന്ന് രണ്ട് കേന്ദ്രങ്ങളും പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.എസ്പി.ജി സംഘത്തിന് മുന്നില്‍ വേദി സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാനായി ഉന്നതതല ഉദ്യോഗസ്ഥ സംഘം ഇന്നലെ ബൈപ്പാസ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളിലും ആശ്രാമത്തും പരിശോധന നടത്തി.കാവനാട് ആല്‍ത്തറമൂട്, കല്ലുംതാഴം, അയത്തില്‍, മേവറം തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
എന്നാൽ ഈ സ്ഥലങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനാവശ്യമായ സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രി, കളക്ടര്‍ ഡോ.എസ്. കാര്ത്തികേയന്, സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ.മധു, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡോ.എസ്. സിനി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബൈപ്പാസിന്റെ 99 ശതമാനം പണികളും പൂര്‍ത്തിയായെന്നും ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമെന്നും സ്ഥല പരിശോധനയ്ക്ക് ശേഷം ദേശീയപാത വിഭാഗം മേഖലാ ഓഫീസര്‍ വി.വി. ശാസ്ത്രി പറഞ്ഞു. പാലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിക്കായി നഗരസഭ ഇതുവരെ കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം.
ഒഡീഷയില്‍ നിന്നാണ് ബൈപ്പാസ് ഉദ്ഘാടനത്തിനും ബിജെപി റാലിയില്‍ പങ്കെടുക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തേക്കെത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം അവിടെ നിന്ന് ഹെലികോപ്ടറിലാണ് കൊല്ലം ആശ്രാമം മൈതാനത്തെത്തുക.
2
views
മൈനസ് 23 ൽ യൂറോപ്യന്‍ രാജ്യങ്ങൾ
കൂറ്റന്‍ മഞ്ഞ് മല സ്വിറ്റ്സര്‍ലണ്ടിലെ റസ്റ്റോറന്റിലേക്ക് ഇടിഞ്ഞ് വീണു; ബ്രിട്ടനെ കാത്തിരിക്കുന്നത് മരവിപ്പിക്കുന്ന കൊടും തണുപ്പ്
കടുത്ത ഹിമപാതത്തില്‍ നിന്നും കൊടും തണുപ്പില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.
ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയില്‍ സൈക്ലിംഗിനിടയില്‍ മരിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.
സ്വിറ്റ്സര്‍ലണ്ടിലെ ഹോട്ടല്‍ സാന്റിസിന് മുകളിലേക്കാണ് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണ് കടുത്ത അപകടമുണ്ടായിരിക്കുന്നത്.
അതിഥികള്‍ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്ബോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാല്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റന്‍ ഓഫ് അപ്പെന്‍സെല്‍ ഓസര്‍ഹോഡെനിലെ സ്ക്വാഗല്‍പിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തല്‍ഫലമായി മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവിടെ നിന്നും സ്കീയര്‍മാരെ റെസ്ക്യൂ ടീം തത്സമയം നീക്കുകയും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന ആശങ്കയാല്‍ കടുത്ത തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നാലിലധികം പേരാണ് പ്രതികൂലമായ കാലാവസ്ഥയില്‍ മരിച്ചിരിക്കുന്നത്.
മ്യൂണിച്ചില്‍ നദിയിലേക്ക് വാഹനം മറിഞ്ഞ് മരിച്ച സ്നോപ്ലോ ഡ്രൈവറും ഇതില്‍ പെടുന്നു. ബള്‍ഗേറിയയില്‍ വെള്ളിയാഴ്ച രണ്ട് സ്നോബോര്‍ഡര്‍മാര്‍ മഞ്ഞിടിഞ്ഞ് മരിച്ചിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് നീങ്ങിയതിനെ തുടര്‍ന്നാണ് ഇവരെ തേടി അത്യാഹിതമെത്തിയതെന്നാണ് റെഡ്ക്രോസ് വിശദീകരിക്കുന്നത്. സൗത്ത് വെസ്റ്റേണ്‍ പിറിന് പര്‍വതനിരയിലെ മഞ്ഞിടിഞ്ഞുള്ള അപകടത്തിലാണ് ഇവര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അല്‍ബേനിയയില്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനിടയിലായിരുന്നു പവര്‍ കമ്ബനി തൊഴിലാളി ഹൃദയാഘാതം വന്ന് മരിച്ചത്. കടുത്ത തണുപ്പാണിതിന് കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.ഇതിന് പുറമെ ഈ ആഴ്ച ആദ്യം യൂറോപ്പിലാകമാനം മറ്റ് 17 പേര് കൂടി കടുത്ത തണുപ്പിനെ തുടര്‍ന്നും മഞ്ഞിടിഞ്ഞുള്ള അപകടങ്ങളെ തുടര്‍ന്നും മരിച്ചിരുന്നു
മഞ്ഞ് മലയിടിയുമെന്ന കടുത്ത മുന്നറിയിപ്പ് യൂറോപ്പിലാകമാനം ഉയര്‍ത്തിയിട്ടുണ്ട്.
കടുത്ത മഞ്ഞിനെ തുടര്‍ന്ന് റെഡ് വെതര്‍ അലേര്‍ട്ട് വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനില്‍ക്കുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്.പ്രതികൂലമായ കാലാവസ്ഥ ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന സതേണ്‍ ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മൗണ്ടയിന്‍ ഗസ്റ്റ് ഹൗസില്‍ ഓസ്ട്രിയന്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ 66 ജര്‍മന്‍ കൗമാരക്കാരെ രക്ഷിച്ചിരന്നു. ഇവര്‍ നിരവധി ദിവസങ്ങളായി ഇവിടെ മഞ്ഞില്‍ പെട്ട് കിടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ നേരിടാന്‍ അല്‍ബേനിയയില്‍ ഏതാണ്ട് 2000 സൈകനികരെയും മറ്റ് എമര്‍ജന്‍സി വര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
സെര്‍ബിയയില്‍ നിരവധി ടൗണുകളും സിറ്റികളും കടുത്ത മഞ്ഞിലകപ്പെട്ടതിനാല്‍ ഇവിടെ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ യൂറോപ്പിലാകമാനം കൊടും തണുപ്പും ഹിമപാതവും മൈനസ് 24 ഡിഗ്രി താപനിലയും സംജാതമായത് ബ്രിട്ടനെ വരാനിരിക്കുന്ന ദിവസങ്ങളില്‍ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. സെര്‍ബിയയില്‍ നിന്നുമെത്തുന്ന തണുത്ത വായു പ്രവാഹം അഥവാ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വരുന്ന 14 ദിവസങ്ങള്‍ക്കകം ബ്രിട്ടനെ കിടുകിടാ വിറപ്പിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഈ വീക്കെന്‍ഡില്‍ ബ്രിട്ടന് കാറ്റ് നിറഞ്ഞതും നനവാര്‍ന്നതുമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുന്നത്. ഈ മാസം അവസാനം മുതല്‍ കുറച്ച് ദിവസത്തേക്ക് കടുത്ത മഞ്ഞാണ് ബ്രിട്ടനെ ശ്വാസം മുട്ടിക്കാനെത്തുന്നതാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.
4
views
ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; തിയറ്ററിൽ കോൺഗ്രസ് പ്രതിഷേധം
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്ന ഈ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു
കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടു. കൊല്‍ക്കത്ത നഗരത്തിലെ ക്വസ്റ്റ് മാളില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററിലാണ് സംഭവം. പ്രവര്‍ത്തകര്‍ തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസ് പതാകകളുമായി എത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നതാണ് ഈ ചിത്രമെന്നും ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇവര്‍ സിനിമ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഉടന്‍ തിയേറ്റര്‍ വിട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.'മുതിര്‍ന്ന നേതാക്കന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്മോഹന് സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രം. എവിടെയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.' - കോണ്‍ഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സ്ഥലത്ത് പോലീസ് എത്തുകയും സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദര്‍ശനം തുടരുകയും ചെയ്തു.
എന്നല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാരും പ്രതിഷേധത്തിന്റെ ഭാഗമായില്ല. ചിത്രം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു. സിനിമ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി'നെതിരേ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
മന്മോഹന് സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഹാന്‍ഡ്സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ്
ഹൈ-ടെക് ഹെല്‍മെറ്റുമായി ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ്
എസ്ബിഎ-1 എച്ച്എഫ് എന്നാണ് ഹാന്‍ഡ്സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ള ഈ ഹൈടെക് ഹെല്‍മെറ്റിന്റെ പേര്.
ഓക്സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് പറയുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന നോയിസ് ക്യാന്സലേഷന് എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും.
ഇതിന് പുറമെ, ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന് ബട്ടണ്‍ എന്നിവയും ഹെല്‍മെറ്റിലുണ്ട്.
ഹെല്‍മെറ്റ് വാട്ടര്‍പ്രൂഫും അതില്‍ നല്‍കിയിരിക്കുന്ന ഹാന്‍ഡ്സ് ഫ്രീ സംവിധാനങ്ങള്‍ വാട്ടര്‍ റെസിസ്റ്റന്‍സുമാണ്. സുഗമമായ എയര്‍ സര്‍ക്കുലേഷന്‍സിനായി ഹെല്‍മെറ്റിന്റെ മുന്നിലും മുകളിലും വെന്റിലേഷനുകളുമുണ്ട്. രണ്ട് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ബാറ്ററിലെസ് ആയിട്ടുള്ള ഈ ഹെല്‍മെറ്റ് വികസിപ്പിച്ചിരിക്കുന്നത്.
2589 രൂപയാണ് ഈ ഹെല്‍മെറ്റിന് വില.