റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ
2021-ഓടെ ഇന്ത്യന്‍
നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി
ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം തകര്‍ക്കാന്‍ കൈനറ്റിക് മോട്ടോറോയലെ. റോയല്‍ എന്‍ഫീല്‍ഡ് കൈയടക്കി വെച്ചിരിക്കുന്ന ബൈക്കുകളുടെ ശ്രേണിയില്‍ പുതിയ മോഡലുകള്‍അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോറോയലെ.രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി.നിലവില്‍ എംവി അഗസ്ത, നോര്‍ടോണ്‍, എസ് ഡബ്ല്യു എം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മാത്രം നിരത്തിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ ഈ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്
മോട്ടോറോയലെ. നിലവില്‍ മോട്ടോറോയലെ ബൈക്കുകള്‍ അഹമദ്നഗറിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ.
3
views
ഒരോവറില്‍ 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് കിവി കൂട്ടുകെട്ട്
ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്സ്മാന്മാര് ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്.
ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടിയ റണ്‍സാണിത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്സ്മാന്മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെ പഞ്ഞിക്കിടുകയായിരുന്നു. ഈ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് പടുത്തുയര്‍ത്തിയത്. ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ നാല് റണ്‍സ്. പിന്നീട് ബാറ്റ്സ്മാന്റെ അരയ്ക്ക് മുകളില്‍ നില്ക്കുന്ന തരത്തില്‍ രണ്ട് ഫുള്‍ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റണ്‍ സിക്സിലേക്ക് പറത്തി. അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും നിലംതൊട്ടില്ല. ഒരോവറില്‍ റണ്‍സ് 43ലെത്തി. സിംബാബ്വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന മറികടന്നത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനെതിരെ 39 റണ്‍സ് നേടിയായിരുന്നു ചിംഗുബര റെക്കോഡിട്ടത്.
2
views
സൂപ്പർ മാരിയോയുടെ യഥാർത്ഥ മാരിയോ മരിച്ചു
ഡോങ്കി കോങ് എന്ന ഗെയിമിലെ കഥാപാത്രത്തിന് മാരിയോയുടെ പേര് നല്കി മാരിയോ സെഗാലിയെ അനശ്വരനാക്കി
ലോകമെങ്ങും പ്രസിദ്ധമായ വീഡിയോ ഗെയിം സൂപ്പര്‍ മാരിയോയില 'മാരിയോ' എന്ന കഥാപാത്ര നാമത്തിന്റെ യഥാര്‍ഥ ഉടമ മാരിയോ സെഗാലി (84) അന്തരിച്ചു.
അമേരിക്കന്‍ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായിരുന്നു മാരിയോ സെഗാലി.വീഡിയോ ഗെയിം നിർമാതാക്കളായ നിൻടെന്റൊയുടെ അമേരിക്കന്‍ ആസ്ഥാനത്തിന്റെ ചുമതലക്കാരനായ മിനോരു അരകാവയാണ് വീഡിയോ ഗെയിം കഥാപാത്രത്തിന് മാരിയോ എന്ന പേരിടാന്‍ തീരുമാനിച്ചത്. അതിന് പിന്നിൽ ഒരു കഥയുണ്ട്.ഗെയിമിന്റെ സ്രഷ്ടാവോ അണിയറ പ്രവര്‍ത്തകനോ അങ്ങനെ ആരും ആയിരുന്നില്ല മാരിയോ സേഗാലി. അമേരിക്കയിലെ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാത്രമായിരുന്നു സെഗാലി.
1981 ല്‍ അമേരിക്ക ആസ്ഥാനമായി ഉപയോഗിക്കുന്നതിന് വേണ്ടി നിന്റെന്റോയ്ക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്‍കിയത് മാരിയോ സെഗാലിയാണ്.
ജമ്പ് മാന്‍ കഥാപാത്രമായ 'ഡോങ്കി കോങ്' എന്ന ആര്‍ക്കേഡ് ഗെയിമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന കാലത്ത് വാടക കുടിശ്ശികയുടെ പേരില്‍ നിന്റെന്റോ ആസ്ഥാനത്ത് സെഗാലി മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് മിനോരു അരകാവയെ കണക്കിന് ശകാരിച്ചു. ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജമ്പ് മാന്‍ അഥവാ ചാടുന്ന മനുഷ്യന് എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ഡോങ്കി കോങ് എന്ന ഗെയിമിലെ കഥാപാത്രത്തിന് മാരിയോയുടെ പേര് നല്കി അദ്ദേഹത്തെ അനശ്വരനാക്കുകയാണ് മിനോരു അരക്കാവയും സംഘവും ചെയ്തത്.
എക്കാലത്തേയും വിജയകരമായി കണക്കാക്കുന്ന വീഡിയോ ഗെയിമുകളുടെ കൂട്ടത്തില്‍ ദ മാരിയോയും ഉള്‍പ്പെടുന്നു. സൂപ്പര്‍ മാരിയോ ഓഡിസ്സി എന്ന പതിപ്പാണ് ഏറ്റവും പുതിയതായി വിപണിയിലുള്ളത്.
നക്ഷത്ര സമൂഹങ്ങൾക്ക് സാങ്കല്പികപ്പേരു നൽകി നാസ
പുതിയതായി കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെ പേര് നല്കി അമേരിക്കന്‍ ബഹിരാകാശ.ഗവേഷണ ഏജന്‍സി നാസ. പുതിയ 21 ഗ്രാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് ഹോളിവുഡ് സിനിമകളിലെ സാങ്കല്പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്സില്ല പോലുള്ള പേരുകള്‍ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്കിയ പേരുകളില്‍ പെടുന്നു. വാഷിങ് ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നും വീണ്ടെടുത്ത സ്വീഡിഷ് യുദ്ധകപ്പല്‍ വാസ,ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും നല്‍കിയിട്ടുണ്ട്. കൂടാതെ ആല്‍ബര്‍ട്ട് ഐന്സ്റ്റിന്, റേഡിയോ ടെലിസ്കോപ്പ്, ബ്ലാക്ക് വിഡോ സ്പൈഡര്‍ എന്നീ പേരുകളും പെടും .
ഫെര്‍മി ഗാമാ-റേ സ്പേസ് ടെലിസ്കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷമെന്നോണമാണ് ഗാമാ റേ ടെലിസ്കോപ്പിലൂടെ.കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍ക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെ പേര് നല്‍കിയത്.ഡോക്ടര്‍ ഹു (Doctor Who) എന്ന സിനിമയിലെ ടൈംട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ 'ടാര്ഡിസ്', തീ തുപ്പുന്ന ഗോഡ്സില്ല എന്ന ജീവിയുടെ പേര്, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത 'ഹള്‍ക്ക്' എന്ന അതിമാനുഷ ചലച്ചിത്ര കഥാപാത്രത്തിന്റെ പേരും നക്ഷത്രസമൂഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് . ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്കോപ്പ് ( എല്‍.എ.ടി) 2008 മുതല്‍ എല്ലാ ദിവസവും ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.
2015 ല്‍ 3000 ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ് ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്കോപ് രേഖപ്പെടുത്തിയത്. ഫെര്‍മി ഗാമാ-റേ സ്പേസ് ടെലിസ്കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും പ്രചാരം നല്‍കുകയുമാണ് ഇതിലൂടെ നാസ ലക്ഷ്യമിടുന്നത്
അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
.തങ്ങളുടെ കുഞ്ഞ് മിടുക്കിയായി വളരാണെമെന്ന് ആഗ്രഹിച്ച മാതാപിതാക്കൾ ഹാർപ്പറിനെയും കൊണ്ട് അമേരിക്ക ചുറ്റുകയായിരുന്നു .ഇതോടെ 50 സ്റ്റേറ്റുകളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഹാർപ്പർ .ഈ യാത്രകള്‍ ജീവിതത്തില്‍ വെല്ലുവിളികളെ നേരിടുന്നതിനും മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കി മുന്നേറാനും സഹായിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ യാത്രയിലൂടെ മാതാപിതാക്കളും ഹാർപ്പറും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. കുഞ്ഞിന്റെ ആദ്യ നാളുകളിൽ മുഴുവൻ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാനായി പാരന്റിങ് ലീവെടുത്താണ് ഇവരുടെ യാത്ര. ഞ്ഞിന്റെ പ്രതിരോധ കുത്തിവെപ്പുകളേയും ഉറക്കത്തേയും വിശ്രമത്തിനെയുമെല്ലാം ബാധിക്കില്ലേ എന്ന് പലരും ചോദിക്കു ന്നുണ്ടെങ്കിലും ആരെയും വകവയ്ക്കാതെ യാത്ര പൂർത്തിയാക്കുകയാണ് ഇവർ .യാത്രയോടൊപ്പം ഹാര്‍പ്പറിന്റെ യാത്ര ഡോക്യുമെന്റ് ചെയ്യുന്നുമുണ്ട്.
525
views
മെന്‍ ടൂ...പീഡനങ്ങള്‍ തുറന്ന് പറഞ്ഞു പുരുഷന്മാരും
വ്യാജപരാതികളിലൂടെ ജീവിതം നഷ്ടമാകുന്ന പുരുഷന്മാരുടെ കാര്യത്തിൽ നിയമസഹായം ഇവർ ആവശ്യപ്പെടുന്നു
പീഡനങ്ങള്‍ തുറന്ന് പറഞ്ഞു പുരുഷന്മാരും എത്തുന്നു...ഇത് മീ ടൂ അല്ല മെന്‍ ടൂ .ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി അടക്കം പതിനഞ്ചോളം പുരുഷന്മാരാണ് സന്നദ്ധസംഘടനയായ ‘ക്രിസ്പ്’ സംഘടിപ്പിച്ച പ്രചാരണത്തിനെത്തിയത്. സ്ത്രീകൾ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ ജീവിതം നഷ്ടമാകുന്ന പുരുഷന്മാരുടെ കാര്യത്തിൽ നിയമസഹായം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ‘മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടർന്നാണ് ‘മെൻ ടൂ’ പ്രചാരണവുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ക്രിസ്പ് രംഗത്തെത്തിയത്. വ്യാജ ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ക്രിസ്പ് ആവശ്യപ്പെടുന്നു .വ്യാജ ആരോപണങ്ങളിലൂടെ പ്രമുഖർക്ക് മാന്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്ക്കൽ മസൂരിയർ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബെംഗളൂരുവിൽ അറസ്റ്റിലാകുന്നത്. തുടർന്ന് 2017-ൽ ബെംഗളൂരു സിറ്റി സിവിൽ കോടതി കുറ്റവിമുക്തനാക്കി. പാസ്ക്കൽ മസൂരിയർക്കെതിരേ മലയാളിയായ ഭാര്യയാണ് പരാതി നൽകിയത്. ഇതേ തുടർന്ന് ജോലിയും നഷ്ടമായി. ഇപ്പോൾ മൂന്ന് കുട്ടികൾ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. സ്ത്രീകളുടെ അതിക്രമത്തിനിടെ ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് മെന്‍ ടൂ എന്ന് പാസ്ക്കൽ മസൂരിയർ പറയുന്നു
9
views
ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’
കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വലിയ കുറവു.തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്.ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
ഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്
ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്യുവി വില്പനയ്ക്കെത്തും
പൂര്‍ണ വൈദ്യുതി എസ് യു വി യുമായി ഇന്ത്യന്‍ വിപണി ടാറ്റയ്ക്ക് മുന്‍പേ കീഴടക്കാന്‍ എം ജി മോട്ടോര്‍ ഒരുങ്ങുന്നു .2020 ആദ്യപാദം പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്യുവിയെ എംജി ഇങ്ങോട്ടു കൊണ്ടുവരും.ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്യുവി വില്പനയ്ക്കെത്തും.ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം.നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി ആരായുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ. വരുംഭാവിയില്‍ കൂടുതല്‍ SAIC മോഡലുകള്‍ ഇന്ത്യയില്‍ മത്സരവിലയില്‍ അവതരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ
പത്താൻകോട്ട് ഭീകരരെ കീഴടക്കിയതും തെർമൽ ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു
ജമ്മു കശ്മീരിലെ പാക് നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും നേരിടാൻ രാത്രി കാഴ്ചയുള്ള പുതിയ സാങ്കേതിക സംവിധാനം സൈനികര്‍ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.അത്യാധുനിക സംവിധാനങ്ങളുള്ള 12,389 തെർമൽ ഇമേജറുകൾ വൈകാതെ തന്നെ സൈന്യത്തിന് കിട്ടും. കൈയ്യിൽ കൊണ്ടു നടക്കാവുന്ന, ജിപിഎസ് സംവിധാനമുള്ള തെർമൽ ഇമേജറുകളാണ് വാങ്ങുന്നത്. നിലവിൽ സൈനികർ ഉപയോഗിക്കുന്ന പഴയ നിരീക്ഷണ സംവിധാനത്തിനു പകരമായാണ് ഇത് ഉപയോഗിക്കുക.ഇരുട്ടാണെങ്കിൽ പോലും ചെറുചലനങ്ങൾ പോലും തെർമൽ ഡിവൈസുകൾക്ക് നിരീക്ഷിക്കാനാകും. ഭീകരരെയും നുഴഞ്ഞുകയറ്റാക്കാരെയും കീഴടക്കാൻ സൈന്യത്തെ കാര്യമായി സഹായിക്കുന്ന ടെക്നോളജിയാണ് തെര്‍മൽ ഇമേജിങ്. അമേരിക്ക, റഷ്യ, ഇസ്രായേൽ ശക്തികൾ നേരത്തെ തന്നെ അത്യാധുനിക തെർമൽ ഇമേജിങ് ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഒളിയാക്രമണങ്ങളെ തന്ത്രപരമായി നേരിടാൻ സഹായിക്കുന്നതാണ് തെർമൽ ഇമേജിങ് സംവിധാനം..ശത്രുക്കളെയും സഹപ്രവർത്തകരെയും പ്രത്യേകം മനസ്സിലാക്കാനും തെർമൽ ടെക്നോളജിക്കു സാധിക്കും.
നിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ
90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില
മെയ്റ്റ് 20 പ്രോ വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡല്‍ അവതരിപ്പിച്ചു. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്.
രാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ
.
ക്രൊയേഷ്യയുടെയും സെർബിയയുടെയും ഭാഗം ചേർന്നുണ്ടായ ക്രാക്കോഷ്യ എന്ന രാജ്യത്തിലാണ് കാർവാഷ്ക്ക എന്ന നഗരം സ്ഥിതി ചെയ്യുന്നത്.ബോസ്നിയൻ അതിർത്തിയോട് ചേർന്ന ഈ സ്ഥലം ലോകത്തിലെ നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ് .ഒരു ഷോപ്പിംഗ് മാളും പാർക്കും സ്കൂളും ഉള്ള ആയിരത്തിൽ താഴെ മാത്രം ആളുകൾ പാർക്കുന്ന സാധാരണ നഗരം. പകൽ സമയങ്ങളിൽ ഒരു മാന്വഷ്യരെയും പുറത്തു കാണാൻ കഴിയില്ല .ബസോ കാറോ മറ്റ് വാഹനങ്ങളോ ഇല്ല .പോസ്റ്റ് ഓഫിസും ആശുപത്രിയും ഉണ്ടെങ്കിലും അവർക്കത് ആവശ്യമില്ല. രാജ്യത്തെ സെൻസr റിപ്പോർട്ടിലും ഇവർ പെടില്ല ..കാർവാഷ്ക്ക നഗരത്തിനു ജീവൻ വയ്ക്കുന്നത് രാത്രികളിലാണ്.
ശപിക്കപ്പെട്ട നഗരം അതാണ് കാർവാഷ്ക്ക എന്ന വാക്കിന്റെ അർത്ഥം . രാത്രികളെ പകലുകളാക്കി മാറ്റുന്ന ഇവർ ദുർമാത്രവാദവും സാത്താൻ സേവയുമായി നടക്കുന്നവരാണ്.മറ്റുള്ളവരുമായി ഇടപെടാൻ ഇവർക്ക് യാതൊരു താത്പര്യവുമില്ല . ഉപാസനങ്ങളും മന്ത്രങ്ങളുമായി ജീവിക്കുമ്പോൾ സർക്കാരും ഭരണകൂടവുമാണ് നോക്കുകുത്തികളാകുന്നത്. ഇവരുമായി സഹകരിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം പലപ്പോഴും പരാചയപെടുകയായിരുന്നു .
2
views
നോക്കിയ ഹാൻഡ്സെറ്റുകളുടെ വിലയിൽ 13,000 രൂപ വരെ ഇളവ്
രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ നോക്കിയ ഹാൻഡ്സെറ്റുകളുടെ വില 13,000 രൂപ വരെ കുറച്ചു .
നോക്കിയ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലാണ് തിരഞ്ഞെടുത്ത മോഡലുകൾക്ക് വില കുറച്ചിരിക്കുന്നത്.11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോൺ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റു ഇളവുകൾ കൂടിയാകുമ്പോൾ 9728 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും.
നോക്കിയ 5.1 മോഡൽ 1500 രൂപ വില കുറച്ച് 12,999 രൂപയാക്കി .
3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, മീഡിയടെക് എംടി 6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്. നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB എന്നീ വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്.
ഇരട്ട സിം, ആൻഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്.
കെ ടി എം ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിലേക്ക്
കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കെ ടി എമ്മിൻറെ പുതിയ മോഡൽ ഡ്യൂക്ക് 125 ഉടൻ എത്തുന്നു .
ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎമിൻറെ പുതിയ വകഭേദങ്ങളായ ഡ്യൂക്ക് 390, ഡ്യൂക്ക് 250, ഡ്യൂക്ക് 200 എന്നീ മോഡലുകള്‍ക്ക് പിന്നാലെയാണ് കരുത്ത് കുറഞ്ഞ ഡ്യൂക്ക് 125 ഉം എത്തുന്നത്. പഴയ മോഡലുകളിൽ വലിയ മാറ്റം വരുത്താതെയുള്ള ഡ്യൂക്ക് 125 അടുത്ത മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന . എന്ജിന് കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്കിയിട്ടുള്ളതുമാണ് മുൻ മോഡലുകളിൽ നിന്നും ഡ്യൂക്ക് 125നെ വ്യത്യസ്തമാക്കുന്നത് .
മുന്‍ ഡ്യൂക്ക്കളെ പോലെ ട്രെലീസ് ഫ്രെയിമില്‍ ഒരുക്കുന്ന പുതിയ ഡ്യൂക്ക് 125 ന് ഡിസ്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും ഉണ്ടായിരുക്കും .പുറത്ത് കാണുന്ന ഒറഞ്ച് ഫിനീഷിലുള്ള ഷാസിയും ഇതേ നിറത്തിലുള്ള അലോയി വീലുകളും ഡ്യൂക്കിനെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ട് .
ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്ക്കുന്ന പിന് സീറ്റ് എന്നിവ പ്രത്യേകതകളാണ് ഡ്യൂക്ക് 125 ൻറെ പ്രത്യേകതകളാണ് .
ktm duke 125 coming to indian market
auto
9
views
മാന്‍ ബുക്കര്‍ പുരസ്കാരം അന്നാ ബേണ്‍സിന്
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്
. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്‍ക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'പേരില്ലാത്ത' നഗരത്തില്‍ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടന്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി മാന്‍ ബുക്കര്‍ പുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. 1969ലാണ് ബുക്കര്‍ പുരസ്കാരം നല്കിത്തുടങ്ങിയത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനില്‍ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
കായലിനിടയിലെ കൈനകരി...
ആലപ്പുഴ ജില്ലയിലെ പമ്പയാറിന്റെ വേമ്പനാട്ടുകായലിന്റേയും വശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൈനകരി.കുട്ടനാടിന്റെ കിഴക്കു ഭാഗത്തായി കായലിനു നടുവിൽ ചെറുതോടുകളുടെ ഇടയിലാണ് കൈനകരിക്കാർ താമസിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പിറവിയെപ്പറ്റി പറയുന്ന പുരാണങ്ങളേറെയാണ്.കേരളത്തിന്റെ തീരപ്രദേശത്ത് പൂർണ്ണമായും പമ്പയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുതുരുത്തുകളുടെ ഒരു സമാഹാരമാണ് കൈനകരി ഗ്രാമം .പമ്പയാറിന്റെ ജലസമൃദ്ധിയാണ് കൈനകരിയെ ചെറു ദ്വീപാക്കി മാറ്റിയത്....ആലപ്പുഴയിലെ മറ്റേതു തുരുത്തിനെക്കാളും ഭംഗിയുള്ള സ്ഥലമാണ് കൈനകരി..
പുരാതനമായ പുണ്യക്ഷേത്രങ്ങളും വിശുദ്ധ ക്രൈസ്തവ ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്..കൈനകരി യിലെ വേമ്പനാട്ട് കായലും ഹൗസ്ബോട്ടുകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനാമാർഗമെങ്കിലും കൃഷിക്കു പുറമേ വിനോദസഞ്ചാരത്തിൽ നിന്നും വരുമാനം ലഭിക്കുന്നു.നെല്ലാണ് ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം.ഇന്നും വാഹനങ്ങൾ കടന്നു ചെല്ലാത്ത കൈനകരി നാട്ടിൽ യാത്രയ്ക്ക് ബോട്ട് മാത്രമാണ് ആശ്രയം .കൈനകരി പഞ്ചായത്ത് ജംക്ഷൻ വരെയേ വാഹനങ്ങൾ പോകൂ.ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും കൈനകരിയിലേക്ക് ബോട്ട് സർവീസുണ്ട്. .ആറ്റിൻകരയിൽ സർവീസ് നടത്തുന്ന ബോട്ടിൽ കയറി രണ്ടു രൂപ ടിക്കറ്റ് എടുത്താൽ തുരുത്തിനു ചുറ്റുമുള്ള കൈത്തോടുകളിലൂടെ യാത്ര ചെയ്തു ,രണ്ട് മണിക്കൂർ കൊണ്ട് കൈനകിരി ആസ്വദിച്ചു മടങ്ങിയെത്താം .
മുഖക്കുരു മാറാന്‍ തക്കാളി ധാരാളം
ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി
നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നതു കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു കാണൂ,ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ വെയിലേറ്റ് ചര്‍മം കരുവാളിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.സണ്‍ടാന്‍ അകറ്റുന്നതിനും ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്പോട്സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് നല്ലതാണ്. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. മുഖചര്‍മത്തിന് തിളക്കം നല്‍കാനും തക്കാളിയുടെ നീര് നല്ലതു തന്നെ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.
6
views
ഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ
കഴിഞ്ഞവര്‍ഷം 15,305 ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്
ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് നിര്‍മാണവും വില്‍പ്പനയും ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പോലീസ് രേഖകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 15,305 ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 1349 പേര് മരിച്ചു. അപകടത്തില്‍ തലയിടിച്ചുവീണാണ് കൂടുതലാളുകളും മരിച്ചത്. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു. ഹെല്‍മെറ്റ് ധരിക്കുന്നവരില്‍ ഭൂരിപക്ഷവും അതു ചെയ്യുന്നത് മരണത്തില്‍നിന്നും മാരക പരിക്കില്‍നിന്നും രക്ഷപ്പെടാമെന്നു വിചാരിച്ചല്ല. പോലീസില്‍നിന്നു രക്ഷനേടാനാണ്.താടിയെല്ല് ചുറ്റുന്ന സ്ട്രാപ്പ് മുറുക്കിയാണ് ഹെല്‍മെറ്റ് ധരിക്കേണ്ടത്. താടിഭാഗം ഉള്‍പ്പെടെ തലയ്ക്കും മുഖത്തിനും സംരക്ഷണം നല്കുന്ന പൂര്‍ണ മുഖാവരണമുള്ള ഹെല്‍മെറ്റാണ് ഏറ്റവും സുരക്ഷിതം.
പുറത്തെ കോലാഹലങ്ങള്‍ അധികമായി കേള്‍ക്കില്ല എന്നതും വണ്ടിയോടിക്കുമ്പോഴുള്ള വായുവിന്റെ പ്രതിരോധം അത്രയ്ക്ക് ഉണ്ടാവില്ലെന്നതും ഹെല്‍മെറ്റ് ധരിക്കുമ്പോഴുള്ള ഗുണങ്ങളാണ്.തലച്ചോറിന്റെ സംരക്ഷണമാണ് ഹെല്‍മെറ്റിന്റെ പ്രധാന ധര്‍മം. ഹെല്‍മെറ്റിന്റെ പുറംഭാഗം കട്ടിയുള്ളതും ഉള്ളിലെ ലൈനര്‍ മൃദുവുമാണ്. ആഘാതം ഉണ്ടാകുമ്പോള്‍ ലൈനര്‍ ഞെരുങ്ങി, തലയിലേല്ക്കുന്ന ആഘാതം കുറയ്ക്കും. തലയുടെ വലുപ്പത്തിനും ആകൃതിക്കും യോജിച്ച ഹെല്‍മെറ്റാണ് തിരഞ്ഞെടുക്കേണ്ടത്.നിലവാരമുള്ള ഹെല്‍മെറ്റ് ശരിയായി ധരിച്ചാല്‍ മരണസാധ്യത 40 ശതമാനവും ഗുരുതര പരിക്കുണ്ടാകാനുള്ള സാധ്യത 70 ശതമാനവും കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടികളുടെ സ്വര്‍ണത്തിലും പണത്തിലും മുങ്ങിയ ദേവി
വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് വേറിട്ട നവരാത്രി ആഘോഷം
രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ആത്മഹത്യ വരെ ചെയ്യുന്ന എത്രയോ മനുഷ്യര്‍...ഇവര്‍ക്കിടയിലാണ് ഒരു ദേവീ വിഗ്രഹത്തെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും നോട്ടുകളും കൊണ്ട് മൂടുന്നത് .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ കൊണ്ട് അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം.
ദേവീവിഗ്രഹത്തെ അണിയിക്കാന്‍ ഇക്കുറി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.ഞായറാഴ്ച്ച പ്രത്യേക പൂജകള്‍ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി.
ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്.ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 140 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.
2
views
ഇത് ഭൂമിയിലെ വിസ്മയം; ബാലി ദ്വീപ്
കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 'സമാധാനത്തിന്റെ ദീപ്',ദൈവത്തിന്റെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം. കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്ചെയ്യുന്ന കാഴ്ച മനോഹരമാണ്.ഇൻഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിർമിതികളിലും ഒക്കെ കാണാം.കുട്ട എന്ന കടൽത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകർഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്. കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാർഥമാണ് കടൽത്തീരത്തിനു ആ പേര് ലഭിച്ചത്. ബാലി ബേർഡ് പാർക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളിൽ കാണുന്നതിൽനിന്നും വിഭിന്നമായി പക്ഷികൾ സർവസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു,
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടിൽ വസിക്കുന്ന വിഷപ്പാമ്പുകൾ ശത്രുക്കളിൽ നിന്നും ദുരാത്മാക്കളിൽനിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം.
5
views
കുടവയര്‍ ചെറുവയര്‍ ആക്കുന്ന മൂന്ന് ആഹാരങ്ങള്‍
ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും
സാല്‍മണ്‍ - മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍ .പ്രോട്ടീന്റെയും വൈറ്റമിന്‍ ഡി യുടെ കേന്ദ്രമാണ് സാല്‍മണ്‍ .കുടവയർ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി.ബ്രോക്കോളി- കാത്സ്യം അടങ്ങിയ പച്ചക്കറി .വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്
ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.ലോ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട്- കാത്സ്യത്താല്‍ സമ്പുഷ്ടമാണ് യോഗര്‍ട്ട്
ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും.ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഇതിലുണ്ട്.
എന്തിനാണ് മോഹന്‍ലാലിനെ പഴിചാരുന്നത്?
കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ്
യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുൻപ് ദിലീപിനെ പുറത്താക്കുന്നതു ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അമ്മ ജനറൽ ബോഡിയിൽ മുൻതൂക്കം. കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ് അറിയിച്ചു. സംഘടനയിൽനിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ‘അമ്മ’യ്ക്കെതിരെ ആഞ്ഞടിച്ച് വനിത കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ ആരോപിച്ചിരുന്നു. ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രമാണെന്നും അവർ വ്യക്തമാക്കി.
2
views
ചില മാറ്റങ്ങളുമായി വീണ്ടും ക്യാപ്ചര്‍
10 ലക്ഷം മുതല്‍ 13.25 ലക്ഷം രൂപ വരെയാണ് ക്യാപ്ചറിന്റെ എക്സ് ഷോറൂം വില
റെനോ അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് ക്രോസോവറായ ക്യാപ്ചര്‍ ചില മാറ്റങ്ങളുമായി വീണ്ടും പിറവിയെടുക്കുന്നു. ക്യാപ്ചറിന്റെ ആര്എക്സ്ടി മോഡലില്‍ റേഡിയന്റ് റെഡ് നിറത്തിനൊപ്പം പുതിയ റൂഫ് റെയിലും ഒരുക്കിയാണ് വീണ്ടുമെത്തുന്നത്.ക്യാപ്ചറിന് പുത്തന്‍ നിറം നല്‍കിയതിന് പുറമെ, ഈ ഉത്സവകാലത്ത് ആകര്‍ഷകമായ ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. ആര്എക്സ്ടി മോഡലിന് 81,000 രൂപ വരെയുള്ള ഡിസ്കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റൈലിന് വളരെ പ്രധാന്യം നല്‍കിയാണ് ക്യാപ്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കുന്ന ക്യാപ്ചറില് എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ക്രോമിയം ഗ്രില്‍, സ്കിഡ് പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം എന്നിവയുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എസി വെന്റ്, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, സ്റ്റിയറിങ് മൗണ്ട് സ്വിച്ച്, എന്നിങ്ങനെ നീളുന്നു ഇന്റീരിയറിലെ ഫീച്ചറുകള്‍.
പതിമുഖം ശീലമാക്കിയാൽ
ഡിപ്രഷന്, സ്ട്രെസ് പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം. രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ മരുന്നാണിത്. ഹൃദയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും തടയിടാന്‍ ഇതിനു സാധിയ്ക്കും.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം.കോള്‍ഡ്, അലര്‍ജി തുടങ്ങിയ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് കൊണ്ട് സാധിക്കും.രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ പതിമുഖം ഇട്ട തിളപ്പിച്ച വെള്ളം ഉത്തമമാണ് പ്രമേഹ രോഗികള്‍ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്.ആന്റിഓക്സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഇത്തരം ഫ്രീ റാഡിക്കല്‍ വഴിയുണ്ടാകുന്ന കോശനാശമാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതു വഴി പതിമുഖം ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്.വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. കാരണം ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. ഇത് ശരീരത്തെ തണുപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നുമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്റെ ചൂടു ശമിപ്പിയ്ക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിയ്ക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണ്.പാമ്ബു കടിയേറ്റുണ്ടാകുന്ന വേദനയ്ക്ക് ഏറെ ആശ്വാസം നല്കുന്ന ഒരു മരുന്നാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.
രുചികള്‍ തേടി വിജയവാഡയിലേക്ക്
ആന്ധ്ര പ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് വിജയവാഡ
ഒരുപാട് മധുര പലഹാരങ്ങള്‍ക്കും പേരുകേട്ട വിജയവാഡ പുതിയ രുചികള്‍ തേടി യാത്രചെയ്യുന്നവരെ ഏറെ ആകര്‍ഷിക്കുന്നു .മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാദ്രി മലനിരകളും കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ് അതിരിടുന്നത്. നഗരത്തിന് പുറത്തായി പടിഞ്ഞാറുഭാഗത്തായിട്ടാണ് കൊണ്ടപ്പള്ളി വനമുള്ളത്. നഗരത്തിന് പുറത്തായുള്ള ഈ പച്ചപ്പ് വിജയവാഡയുടെ സൗന്ദര്യകൂട്ടുന്നു. വിജയത്തിന്റെ ഭൂമിയെന്നാണ് വിജയവാഡയെന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം. നഗരത്തിന്റെ ദേവതയായ കനകദുര്‍ഗയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് കരുതുന്നത്. വിജയ എന്ന പേരിലാണ് ദേവി അറിയപ്പെടുന്നത്. രുചിയേറിയ മാങ്ങകളുണ്ടാകുന്ന മണ്ണാണ് വിജയവാഡയിലേത്. മാവ് ഇവിടുത്തെ പ്രധാനകൃഷികളിലൊന്നാണ്. ഭാവിയിലെ ഗ്ലോബല്‍ സിറ്റികളുടെ കൂട്ടത്തിലാണ് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിജയവാഡയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മൊഗലരാജപുരം കേവ്സ്, ഉന്‍ഡവാലി കേവ്സ്, ഗാന്ധി സ്തൂപം, ഗാന്ധി ഹില്‍, കൊണ്ടപ്പള്ളി കോട്ട, ഭവാനി ഐലന്റ്, രാജീവ് ഗാന്ധി പാര്‍ക്ക് എന്നിവയാണ് വിജയവാഡയിലെ മറ്റ് ആകര്ഷണങ്ങള്. നദിയ്ക്കുകുറുകെ പണിതിരിക്കുന്ന പ്രകാശം ബാരേജ് പ്രദേശം മനോഹരമായ ഒരു പിക്നിക് കേന്ദ്രമാണ്.ഒടട്ടേറെ സാമ്രാജ്യങ്ങളുടെ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷിയായ നാടാണ് വിജയവാഡ. ചാലൂക്യന്മാരും, കൃഷ്ണദേവരായരും, ഒറീസയിലെ ഗജപതികളുമെല്ലാം വിജയവാഡ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി ഭരണം നടത്തിയിട്ടുണ്ട്. ഒട്ടേറെ പുരാണകഥകളിലും ഐതീഹ്യങ്ങളിലുമെല്ലാം വിജയവാഡയുടെ പേര് പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ്
മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും
മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന 'മാലിന്യ രഹിത ജില്ല' പദ്ധതിയില്‍ മോട്ടോര്‍ വാഹന വകുപ്പും സഹകരിക്കും.മോട്ടോര്‍ വാഹനവകുപ്പ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി പ്രാഥമിക ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലാകും നടപ്പാക്കുക. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് ക്യാമറകളുടെ എണ്ണം കൂട്ടുകയും ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ രഹസ്യമാക്കിവെക്കുകയും ചെയ്യും. പദ്ധതി നടപ്പാക്കാനായി ദൂരവ്യാപ്തിയുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുകയെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. മാലിന്യ നിക്ഷേപം നടത്തുന്ന ആളുകളെ പിടികൂടി തക്കതായ ശിക്ഷ നല്കാനായാല് ഇത്തരം പ്രവണതകള്‍ കുറയ്ക്കാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.പിടികൂടുന്ന വാഹനങ്ങള്‍ക്കെതിരെയും തക്കതായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.