ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം
ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം ജർമനിയിൽ തുറന്നു. ജർമനിയിലെ ബർലിനിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത് . ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം. 12 വർഷത്തോളമെടുത്തു നിർമാണം പൂർത്തിയാകാൻ. ബിഎൻഡി അഥവാ ഫെഡറൽ ഇന്റലിജൻസ് സർവ്വീസ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.36 ഫൂട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പത്തിൽ വിശാലമാണ് ഈ സ്ഥാപനം. 135,000 ക്യൂബിക് മീറ്റർ കോൺക്രീറ്റും 20,000 ടൺ സ്റ്റീലും നിർമാണത്തിനുപയോഗിച്ചു. 14,000 ജനാലകളുണ്ട് കെട്ടിടങ്ങൾക്കാകെ. 12,000 ഡോറുകളുമുണ്ട്.അതിശക്തമായ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ജീവനക്കാർക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി നിർദ്ദേശങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.മൊബൈൽ ഫോണുകൾക്ക് ഇതിനകത്തേക്ക് പ്രവേശനമില്ല. സ്വന്തമായുള്ള ലാപ്ടോപ്പും കൊണ്ടുവരാനാകില്ല. സ്വകാര്യ ഇമെയിലുകള്‍ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തുടങ്ങിയവയൊന്നും തുറക്കാൻ പാടില്ല. ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ ആക്സസ് കാർഡുകൾ പ്രത്യേകമായി സൂക്ഷിക്കാൻ സംവിധാനമുണ്ട്.ജർമനിക്ക് ഏറ്റവും കാര്യക്ഷമമായ ഒരു വിദേശ ഇന്റലിജന്‍സ് സംവിധാനം ആവശ്യമാണെന്ന് ജർമൻ ചാൻസലർ ആൻജല മെര്‍ക്കൽ പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെർക്കൽ പുതിയ കേന്ദ്രം സന്ദർശിക്കവെയാണ് ഇത് പറഞ്ഞത്.നാലായിരത്തോളം ഉദ്യോഗസ്ഥരാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതിൽ 3200 പേർ ഇതിനകം ജോയിൻ ചെയ്തു കഴിഞ്ഞു. പഴയ ഓഫീസ് മ്യൂനിച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവർ അവിടെ നിന്ന് വരാനിക്കുകയാണ്. ജർമനിയുടെ ഇന്റലിജൻസ് സംവിധാനത്തിൽ ആകെ 6500 പേരാണുള്ളത്. ഇവർ ജര്‍മനിയിലും വിദേശങ്ങളിലുമായി ജോലിയെടുക്കുന്നുണ്ട്.പുതിയ ലോകം ആശയക്കുഴപ്പങ്ങളുടേതാണെന്നതാണ് ഈ കേന്ദ്രം നിർമിച്ചതിന് പിന്നിലെന്ന് മെർക്കൽ പറയുന്നു.
197
views
മോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
www.corruptmodi.com എന്ന വെബ്സൈറ്റാണ് ബിജെപി സർക്കാരുകളുടെ അഴിമതിക്കഥകൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയത്
മോദിയുടെ അഴിമതികൾ മാത്രം പറയാൻ അക്ഷരമാല ക്രമത്തിൽ ഒരു വെബ്സൈറ്റ് .മോദി സർക്കാരിന്റെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ് .ബി ജെ പി സർക്കാർ ഇപ്പോഴും അഴിമതികൾ നടത്തിയിട്ടില്ലെന്ന രീതിയിൽ വലിയ പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് .എന്നാൽ ഇത് വ്യാജമാണെന്നും നിരവധി അഴിമതികൾ ഈ കാലയളവിൽ നടന്നിട്ടുണ്ടെന്നും തെളിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഴിമതികൾ അക്ഷരമാലാക്രമത്തിൽ പട്ടികയാക്കി പ്രസിദ്ധീകരിച്ച് വെബ്സൈറ്റ് തുറന്നിരിക്കുകയാണ് . നോട്ടുകെട്ടുകൾ പുതച്ച് നിൽക്കുന്ന മോദിയുടെ ചിത്രമാണ് കവറിൽ .ഓരോ അഴിമതിയുടെ ഏറ്റവും പുതിയ വിഷാദശാംശങ്ങൾ ഉൾപ്പെടെ വള്ളി പുള്ളി തെറ്റാതെയാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത് .റാഫേൽ അഴിമതിയുടെ നാണക്കേടിൽ മുങ്ങി കിടക്കുന്ന ബി ജെ പി ക്ക് കനത്ത ആഘാതമേല്പിക്കുന്ന വെബ്സൈറ്റിന് ഇതൊനൊടകം ഏറെ പ്രചാരണം ലഭിച്ചു കഴിഞ്ഞു .www.corruptmodi.com എന്ന വെബ്സൈറ്റാണ് ബിജെപി സർക്കാരുകളുടെ അഴിമതിക്കഥകൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയത്.A മുതൽ Z വരെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരോ അക്ഷരത്തിലും ക്ലിക്ക് ചെയ്യുമ്പോൾ ആ അക്ഷരത്തിൽ ആരംഭിക്കുന്ന അഴിമതികളുടെ വിവരങ്ങൾ ലഭ്യമാകും വിധമാണ് സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അസം സിവിൽ സർവീസ് പരീഷാ അഴിമതി മുതൽ സുബിൻ ഇറാനി(കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭർത്താവ്)യുടെ ഭൂമി തട്ടിപ്പ് കേസ് വരെ ഉൾപ്പെടുന്നതാണ് അഴിമതി പട്ടിക. ഓരോ അഴിമതിയുടെയും വിവരങ്ങളടങ്ങിയ ചെറുകുറിപ്പും വിശദമായ വായനക്ക് അതുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.2014ലെ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതി ആരോപണങ്ങളിൽപ്പെട്ടുലഞ്ഞിരുന്ന കോൺഗ്രസിനെ മോഡിയും ബിജെപിയും നേരിട്ടത് അഴിമതിവിരുദ്ധരാണ് എന്ന പരസ്യങ്ങളിലൂടെയാണ്.എന്നാൽ ഭരണത്തിലേറി നാല് വർഷത്തിനകം നിരവധി അഴിമതിയാരോപണങ്ങളിൽ മറുപടിയില്ലാതെ നട്ടംതിരിയുന്ന ബിജെപിയെ കണക്കിന് പരിഹസിക്കുകയാണ് സൈബർ ലോകം. ട്രോളുകളിലൂടെയും ട്വീറ്റുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനമുയരുന്നതിനിടെയാണ് അഴിമതികളുടെ പട്ടികയും വിശദാംശവും നിരത്തി ‘കറപ്റ്റ് മോഡി’ വെബ്സൈറ്റ് രംഗത്തെത്തിയിരിക്കുന്നത്.വെബ്സൈറ്റ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്.
4
views
എല്ലാ വൃത്തികേടുകൾക്കും മുന്നിൽ 'തട്ടമിട്ട താത്താമാർ
വൃത്തികേടുകള്‍ക്കും നെറികേടുകള്‍ക്കും മുന്പില് നില്‍ക്കുന്നത് ഈ സമുദായത്തിന്റെ തട്ടമിട്ട താത്തമാരാണ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷൻ ഷഫീഖ് അല്‍ ഖാസിമി മുന്‍പ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗം പുറത്ത്.
പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും കൂടിയാണ് ഷഫീഖ് അല്‍ ഖാസിമി. . തൊളിക്കോട് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമി നടത്തിയ മതപ്രഭാഷണത്തില്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളെ കടുത്തഭാഷയിലാണ് അധിക്ഷേപിക്കുന്നത്.പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വന്തം കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ രാത്രി ഉറങ്ങുന്നതുവരെ ടീവിയുടെ മുന്നിലിരുന്ന് സമയം കളയുകയാണെന്നും ഏത് വൃത്തികേടുകള്‍ക്കും നെറികേടുകളും മുന്പില് നില്‍ക്കുന്നത് തട്ടമിട്ട താത്തമാരാണെന്നുമാണ് ഇമാം പ്രസംഗത്തില്‍ പറയുന്നത്. ”പാവപ്പെട്ട പ്രവാസികള്‍ ഗള്‍ഫ് നാട്ടില്‍ ബില്‍ഡിങ്ങുകള്‍ക്ക് മുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നു. . അവരുടെ ചിന്ത മുഴുവന്‍ നാട്ടിലാണ്. അവര്‍ വലിയ 50 പൈസ കൊടുത്താല്‍ അരലിറ്റര്‍ വെള്ളം വാങ്ങിക്കുടിക്കാന്‍ കിട്ടും. പക്ഷേ അവര്‍ വാങ്ങില്ല. ആ 50 പൈസ കൂടി മിച്ചംവെച്ച് നാട്ടിലയക്കാന്‍ നോക്കും. മക്കള്‍ നന്നായി പഠിക്കുമല്ലോ അവര്‍ നല്ല വസ്ത്രം ധരിക്കുമല്ലോ എന്റെ ഭാര്യ നന്നായി ജീവിക്കുമല്ലോ എന്ന് കരുതുന്നവരാണ് അവര്‍.മക്കളെ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണ് അവര്‍ പോയിട്ടുള്ളതെന്നും ആ മക്കളെങ്ങാനും വഴിപിഴച്ചുപോയാല്‍ അള്ളാഹു നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ടെന്നും പ്രസംഗത്തിൽ പറയുന്നുണ്ട് .മഗ്രിബ് നിസ്കാരം കഴിഞ്ഞ് പാതിരാത്രി ഉറങ്ങുന്നതുവരെ ടിവിയുടേയും സീരിയലിന്റെയും മുന്നിലിരുന്ന് സമയം കളയുന്ന ഉമ്മ, ജീവിതത്തില്‍ മാറി മാറി വരുന്ന റിയാലിറ്റി ഷോ തലയ്ക്കുപിടിച്ചിട്ട് തന്റെ ജീവിതം മുഴുവന്‍ അതിന് വേണ്ടി നശിപ്പിച്ച് കളയുന്ന ഭാര്യമാര്‍. ഏറെ വൃത്തികേടുകള്‍ക്കും നെറികേടുകള്‍ക്കും മുന്പില് നില്‍ക്കുന്നത് ഈ സമുദായത്തിന്റെ തട്ടമിട്ട താത്തമാരാണ്.കഴിഞ്ഞ ന്യൂയറിന് 2016 അവസാനിച്ചപ്പോള്‍ 2017 നെ വരവേല്‍ക്കാന്‍ ആലപ്പുഴ ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമിങ്ങനെ ചാനലുകളിലൂടെ മിന്നായം പോലെ മാറിമറയുകയാണ്. അതില്‍ എന്റെ സഹോദരങ്ങളെ കണ്ടപ്പോള്‍ മനസ്വേദനിച്ചു . ആ ബീച്ചില്‍ പാതിരാത്രിയില്‍ അന്യപുരുഷന്മാരുമായി ആടിത്തിമിര്‍ക്കുന്നത് അധികവും പര്‍ദ്ദയിട്ട പെണ്ണുങ്ങളായിരുന്നു”- പ്രസംഗത്തില്‍ ഷഫീഖ് അല്‍ ഖാസിമി പറയുന്നു.കഴിഞ്ഞ ദിവസമാണ് ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള് ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.അച്ചടക്ക നടപടിയുടെ ഭാഗമായി ആള് ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്.എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി.സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്.സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചത്.രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി.ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.
2
views
നവദമ്പതികളെ അപമാനിച്ച കേസിൽ കൂടുതൽ അറസ്റ്റ്
വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്
നവദമ്പതികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ
വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരൻ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം. വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് തങ്ങൾക്കെതിരെ വ്യാപകപ്രചാരണമാണ് ഇവർ നടത്തിയതെന്നും ജൂബി നൽകിയ പരാതിയിൽ പറയുന്നു. നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. നവദമ്പതിമാരെ അപകീർത്തിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ആലക്കോട് ജോസ്ഗിരിയിലെ റോബിൻ തോമസാണ് പോലീസ് പിടിയിൽ ആദ്യം ആയത്.'പെണ്ണിന് വയസ്സ് 48, ചെക്കന് വയസ്സ് 25, പെണ്ണിന് ആസ്തി 15 കോടി. സ്ത്രീധനം 101 പവൻ, 50 ലക്ഷം ബാക്കി പിറകെ വരും' എന്ന കമന്റോടുകൂടിയാണ് ഇവരുടെ വിവാഹ ഫോട്ടോവെച്ച് വാട്സാപ്പ് പ്രചാരണം നടത്തിയത്. അടുത്തിടെയാണ് പഞ്ചാബിൽ വിമാനത്താവള ജീവനക്കാരനായ അനൂപും വിദേശത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും വിവാഹിതരായത്.
പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിന്റെ ഫോട്ടോയും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നാണ് കേസ്.
സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സിഐ. വി.വി.ലതീഷ് പറഞ്ഞു. കേസ് തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കും. വ്യാജ പ്രചരണത്തിൽ മനംനൊന്താണ് കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫ്, ജൂബി ജോസഫ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യജപ്രചരണം അതിര് കടന്നതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം അനൂപിനെയും ജൂബിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണണെന്ന് അനൂപിന്റെ അച്ഛൻ ബാബുവാണ് മാധ്യമങ്ങളെ അറിയിച്ചത്. അനൂപും ജോബിയും ഇതുസംബന്ധിച്ച് സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായത് എന്നുമുള്ള തരത്തിലാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്.എന്നാൽ, ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികൾ തന്നെ സ്ഥിരീകരിച്ചു.
കോളജ് പഠനകാലത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയത്.
ജൂബിയെക്കാൾ രണ്ടു വയസ്സിന് മുതിർന്നയാളാണ് അനൂപ്. ഞങ്ങൾ ഇണയെത്തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴെ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാതരിയായ ജൂബിയുടെയും വിവാഹം പെട്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ അധികംപേരെയൊന്നും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിരുന്നുല്ല. പിതാവ് കാറ്ററിങ് സ്ഥാപനത്തിന് നൽകിയ പരസ്യത്തിലെ വിലാസവും കല്ല്യാണ ഫോട്ടോയും ചേർത്താണ് ചിലർ ദുഷ്പ്രചരണം നടത്തിയത്. ജൂബിക്ക് 45 വയസ്സും അനൂപിന് 25 വയസ്സുമാണെന്നാണ് സമൂൾമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ചെറുപ്പം മുതലേ അൽപ്പം തടിച്ച പ്രകൃതമാണെന്നും വിവാഹത്തിന് സാരിയുടുത്തപ്പോൾ അൽപ്പം കൂടി തടിച്ച പോലെ തോന്നി. ഇതാകാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചതെന്നും ജൂബി പറയുന്നു.
25
views
സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്
വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ, ചുളുങ്ങാത്ത സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍. നിസാന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്.) പരിപാടികളുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച 'ഹാവ് യു ക്ലിക്ഡ് ടുഡേ' എന്ന പദ്ധതിയുടെ ഭാഗമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് പുറത്തിറക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ വാഹനം ഓടിക്കുന്നവരില്‍ അഞ്ചിലൊരാള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നിസാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വസ്ത്രം ചുളുങ്ങുമെന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലെ അസൗകര്യവുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയ കാരണം. ഇതിനൊരു പരിഹാരമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചത്.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പറ്റുന്ന കോട്ടണ്‍-പോളിയെസ്റ്റര്‍ തുണിയിലാണ് ഷർട്ട് നിര്‍മിച്ചിരിക്കുന്നത്.
ഷര്‍ട്ട് ക്ലാസിക് വെള്ള നിറത്തിലുള്ളതാണ്.
1
view
റഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.
7
views
നിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ
പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി
മൂന്നാറിലെ അനധികൃത നിര്‍മാണം എസ്.രാജേന്ദ്രന് എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്.
പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും എംഎല്‍എയുടെ വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോര്‍ട്ടിലില്ല. അതേസമയം, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, കോൺഗ്രസ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ആരോപണം. എംഎൽഎ യുടെ പുരയിടത്തോട് ചേർന്ന് അനധികൃത നിർമാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് സബ് കലക്ടർ നിർദേശം നൽകി. യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിന്പ ഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐ എം എൽ എ യുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം.
ദേവികുളം സബ് കലക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്.
മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടർന്നാണ് റവന്യൂ സംഘം നിർമാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്. എന്നാൽ തന്റെ ഭൂമിയിൽ അനധികൃത നിർമാണമില്ലെന്നും മൂന്നാറിൽ കയ്യേറ്റങ്ങൾ ഇല്ലെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ നടപടിയിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് വിശദീകരണം തേടും.
54
views
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്
അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിനായി ഇന്‍സ്റ്റാഗ്രാം.
അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. 2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. പുതിയ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു.
ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന് ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്ക്രീന്‍ ഉപയോഗിച്ച് മറയ്ക്കുക.
ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു.
എഞ്ചിനീയര്‍മാരും ഉള്ളടക്ക നിരൂപകരുമായും സഹകരിച്ച് അതിനു വേണ്ടി ശ്രമിച്ചുവരികയാണെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.
27
views
ഗ്രാമത്തിന്റെ ജീവനായി മാറിയ ഐഎഎസുകാരി
ജില്ലയുടെ പ്രിയപ്പെട്ട കലക്ടര്‍ വഴികാണിക്കാനുള്ളപ്പോള്‍ വനപര്ത്തിക്കാർക്ക് ഭയമില്ല
തെലങ്കാനയിലെ വനപര്‍ത്തി ജില്ലയില്‍ കലക്ടറായി നിയമനം ലഭിക്കുമ്പോള്‍ ശ്വേത മൊഹന്തിയുടെ മനസ്സില്‍ പ്രതീക്ഷകളും ഉത്തരവാദിത്വത്തിന്റെ ഭാരവുമുണ്ടായിരുന്നു.
പക്ഷേ, ജില്ലയിലെത്തി സാധാരണക്കാരുടെ ജീവിതം മനസ്സിലായപ്പോള്‍ അവര്‍ ഉറച്ച ഒരു തീരുമാനമെടുത്തു. യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുത്. രാജ്യത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാകുകയാണ് തെലങ്കാനയിലെ പുറത്ത് അധികമറിയാത്ത വനപര്‍ത്തി ജില്ലയും ശ്വേത മൊഹന്തിയെന്ന യുവ ഐഎഎസ് ഓഫിസറും. ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമായിരുന്നു വനപര്‍ത്തിയുടെ മുഖ്യപ്രശ്നങ്ങള്‍. ഒപ്പം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിരന്തരം നേരിടേണ്ടിവന്ന അനാരോഗ്യവും അതിനെത്തുടര്‍ന്നുള്ള ദുരിതങ്ങളും. പ്രശ്നങ്ങള്‍ ഓരോന്നായി മനസ്സിലാക്കി പരിഹാര നപടികളിലേക്ക് ശ്വേത മൊഹന്തി കടന്നു. വനപര്‍ത്തി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന ഗര്‍ഭിണികളില്‍ 40 ശതമാനം പേരും കടുത്ത അനീമിയ രോഗികള്‍. രോഗം തുടര്‍ന്നാല്‍ അതവരുടെ പ്രസവത്തെയും ജനിക്കാനിരിക്കുന്ന കുട്ടികളെയും വരെ ബാധിക്കും. വിളര്‍ച്ച മാറ്റാന്‍ രോഗികള്‍ക്ക് മരുന്നും നല്ല ഭക്ഷണവും കൊടുക്കുന്നതിനിനൊപ്പം പെണ്‍കുട്ടികളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ജില്ലയിലെ 110 സര്‍ക്കാര്‍ ഹൈ സ്കൂളുകളിലെ 8000 പെണ്‍കുട്ടികളുടെ രക്തപരിശോധന നടത്തി.
അനീമിയ കണ്ടെത്തിയവര്‍ക്ക് രോഗാവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തു.
ഓരോരുത്തരെയും രോഗാവസ്ഥയെക്കുറിച്ചു ബോധവത്കരിച്ചു. അനീമിയയുടെ ദുരിതങ്ങളെക്കുറിച്ചും ഭാവിയില്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കിയതോടെ അനാരോഗ്യത്തിന്റെ നാളുകള്‍ക്കു വിടപറഞ്ഞ് പുതിയ പ്രഭാതത്തിലേക്ക് നടന്നടുക്കുകയായിരുന്നു ആ പെണ്‍കുട്ടികള്‍. യുവതലമുറയില്‍നിന്നു തുടങ്ങിയ ശ്രമങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ആര്‍ത്തവകാലത്തെ ആരോഗ്യപ്രശ്നങ്ങളായിരുന്നു പെണ്‍കുട്ടികള്‍ നേരിട്ട മറ്റൊരു പ്രശ്നം. കൃത്യമായ ഒരു മെന്‍സ്ട്രല്‍ കലണ്ടര്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ശ്വേത പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തി. അതോടെ, പേടിക്കേണ്ട നാളുകളെ ധൈര്യത്തോടെ നേരിടാന്‍ അവര്‍ക്കായി.
സാനിറ്ററി നാപ്കിനുകളും ആവശ്യത്തിനു ലഭ്യമാക്കിയതോടെ പെണ്‍കുട്ടികള്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നടന്നുതുടങ്ങി.
ഓരോ ക്ലാസിലെയും പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ആവര്‍ക്ക് മരുന്നും മറ്റും എത്തിക്കുന്നതിനുള്ള ചുമതല അധ്യാപകര്‍ക്കും കൊടുത്തു. വൈറ്റമിന്‍ ഗുളികകളും കുട്ടികള്‍ക്ക് ലഭ്യമാക്കി. ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ആരോഗ്യപ്രദമായ ഭക്ഷണവും ഏര്‍പ്പെടുത്തി. ആദ്യത്തെ രക്തപരിശോധന കഴിഞ്ഞ് ആറുമാസത്തിനുശേഷം വീണ്ടും പരിശോധന നടത്തി. അപ്പോഴേക്കും അനീമിയ ബാധിതരുടെ എണ്ണം വെറും നാലുശതമാനമായി കുറഞ്ഞിരുന്നു. സമത എന്നു പേരിട്ട പദ്ധതിയിലൂടെയായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ വിദ്യാര്‍ഥികളെ ഇന്റര്‍നെറ്റിന്റെ അതിശയ ലോകത്തേക്ക് ആനയിക്കുന്നതായിരുന്നു മറ്റൊരു പദ്ധതി.
കപ്യൂട്ടറുകള്‍ കണ്ടിട്ടുതന്നെയില്ലാതിരുന്ന കുട്ടികള്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ലാപ്ടോപ്പുകള് ലഭ്യമാക്കി. ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അവരെ പഠിപ്പിച്ചു. ഒരു കലക്ടര്‍ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നുണ്ട്. ഞാന്‍ ജോലിചെയ്യുന്ന ജില്ലയിലെ കുട്ടികള്‍ക്കും അതേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായാണ് കുട്ടികളെ കംപ്യൂട്ടര്‍ ലോകത്തേക്ക് ആനയിക്കാന്‍ നടത്തിയ ശ്രമങ്ങള്‍- ശ്വേത അഭിമാനത്തോടെ പറയുന്നു. സ്ട്രെസ്സ് ഉള്‍പ്പെടെ കുട്ടികളുടെ മാനസികാരോഗ്യത്തിനും വലിയ ശ്രദ്ധ കൊടുത്തു.
വനപര്‍ത്തിയിലെ പ്രധാന കൃഷി നിലക്കടലയായിരുന്നു.
നിലക്കടലയ്ക്ക് ആവശ്യം ഏറെയുണ്ടായിരുന്നെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് ചെറിയ വരുമാനം. ശ്വേതയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സ്വയംപര്യാപ്ത ഗ്രൂപ്പുകളാക്കി തിരിച്ചു. നിലക്കടല എങ്ങനെ മാര്‍ക്കറ്റില്‍ മികച്ച വരുമാനം നേടിത്തരുന്ന വൈവിധ്യമുള്ള ഉല്‍പന്നങ്ങളാക്കിമാറ്റാമെന്ന് പരിശീലിപ്പിച്ചു. തെലങ്കാനയുടെ തലസ്ഥാന നഗരത്തില്‍നിന്നുള്‍പ്പെടെ ഓര്‍ഡറുകളും പ്രവഹിക്കാന്‍ തുടങ്ങി. സ്ത്രീകളും പുരുഷന്മാരും ഒരേ മനസ്സോടെ രംഗത്തിറങ്ങിയതോടെ യൂണിറ്റ് ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിക്കുകയാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും കലക്ടര്‍ ഗ്രാമീണരെ ബോധ്യപ്പെടുത്തി. ഭിന്നശേഷിക്കാരും വയോധികരും വരെ ഇപ്പോള്‍ വോട്ടുചെയ്യാന്‍ ഒരു മടിയും കാട്ടുന്നില്ല. അതേ, മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് തെലങ്കാനയിലെ വനപര്‍ത്തി. ഇനിയും ഈ ജില്ലയ്ക്ക് മുന്നേറാന്‍ വഴിയേറെയുണ്ട്. ജില്ലയുടെ പ്രിയപ്പെട്ട കലക്ടര്‍ വഴികാണിക്കാനുള്ളപ്പോള്‍ അവര്‍ക്ക് ഭയമില്ല ആത്മവിശ്വാസമേറെയുണ്ട്.
ഒപ്പം തളരാതെ, ഊര്‍സ്വലയായി ശ്വേത മൊഹന്തി എന്ന യുവ ഐഎഎസ് ഓഫിസറും.
2
views
പൂവന്‍കോഴിക്ക് ഒന്നര ലക്ഷം രൂപ!
പൂവന്‍കോഴിയെ ഒന്നര ലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാന്‍ ആളുകള്‍ തയ്യാറായിരുന്നുവെങ്കിലും ഉടമസ്ഥന് അതിനെ വില്ക്കുവാന് തയ്യാറായില്ല
പരമ്പരാഗത, അഴകേറിയ കിളിമൂക്ക്, വിശറിവാല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന പൂവന്‍കോഴികളുടെ പ്രദര്‍ശനത്തില്‍ ഒരുപൂവന്‍ കോഴിക്ക് വാഗ്ദാനം ചെയ്തത് ഒന്നര ലക്ഷം രൂപ.
എന്നിട്ടും ഉടമസ്ഥന് കോഴിയെ വില്ക്കുവാന് തയ്യാറായില്ല. ദിണ്ഡികല്‍ ജില്ലയിലെ വടമധുരയയ്ക്ക് സമീപം അയ്യലൂരില്‍ തമിഴ്നാട് അസീല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന കിളിമൂക്ക്, വിശറിവാല്‍ േകാഴികളുടെ പ്രദര്‍ശനത്തിലാണ് റെക്കോഡ് വില വന്നത്. തമിഴ്നാട്ടില്‍നിന്നും സമീപസംസ്ഥാനങ്ങളില്‍നിന്നും 452 പൂവന്കോഴികള് പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കീരി, മയില്‍, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള പൂവന്കോഴികള് പങ്കെടുത്തു. അന്യംനിന്നുപോകുന്ന പാരമ്പര്യ പൂവന്‍കോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.
എട്ട് വര്‍ഷം മുന്‍പുവരെ നല്ല ബ്രീഡിങ് ഇനത്തില്‍പ്പെട്ട പൂവന്കോഴികള് ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം അന്യമായി കൊണ്ടിരിക്കുകയാണ്.
ഇവ സംരക്ഷിക്കുന്നതിനായി അയ്യല്ലൂരില്‍ രണ്ടാം വര്‍ഷമാണ് പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.
നൃത്തം ഗാന്ധി എന്നയാളുടെ മയില്‍ വിഭാഗത്തില്‍പ്പെടുന്ന പൂവന്‍കോഴിയെ ഒന്നര ലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാന്‍ ആളുകള്‍ തയ്യാറായിരുന്നുവെങ്കിലും ഉടമസ്ഥന് അതിനെ വില്ക്കുവാന് തയ്യാറായില്ല. കോമപ്പെട്ടി ചിന്നപ്പന് എന്നയാളില്‍നിന്നും മാസങ്ങള്‍ക്ക് മുന്‍പ് 90,000 രൂപ വിലയ്ക്ക് നൃത്തം ഗാന്ധി വാങ്ങിയ പൂവന്‍കോഴിക്കാണ് ഒന്നരലക്ഷം രൂപ വില വന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ 1.50 ലക്ഷം രൂപയ്ക്ക് ബെംഗളൂരു സ്വദേശി വാങ്ങിയ മയില്‍ ഇനത്തില്‍പ്പെട്ട കോഴി മൂന്നുലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിക്ക് മറിച്ചുവിറ്റു. ഇത്തവണ 20000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പല കിളിമൂക്ക് പൂവന്‍കോഴികള്‍ക്കും വില വന്നു.മികച്ച പൂവന്‍കോഴികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, വെള്ളിനാണയങ്ങള്‍ സമ്മാനമായി ലഭിച്ചു. കോഴികളുമായി പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ഇത്തവണ കോഴികള്‍ പ്രദര്‍ശനത്തിനായി എത്തിയത്.
2
views
പാര്‍ട്ടിക്ക് വിധേയനാകണം; പത്മകുമാറിന് കർശനനിർദേശം
പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ്ദേ വസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് കോടിയേരി
ശബരിമല യുവതീപ്രവേശത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എം നിര്‍ദേശം.
പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ്ദേ വസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പത്മകുമാറിനെ അറിയിച്ചു. രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി പത്മകുമാറിന് നല്‍കിയിരിക്കുന്നത്. യുവതിപ്രവേശത്തില് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിന് തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്മുളയില് നടത്തിയ ഈ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലപാടിന് അനുകൂലമായി സംസാരിച്ച് ഒരു രാത്രി കഴിഞ്ഞപ്പോള്‍ പത്മകുമാര്‍ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്ക്കുന്നവരുടെ താല്പര്യപ്രകാരമാണെന്ന സൂചന പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലേക്ക് ദേവസ്വം കമ്മീഷണറെ അയക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദേശം നല്‍കാതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ിന്റെ വീഴ്ചയായാണ് സി.പി.എം നേതൃത്വം കാണുന്നത്. മൂന്ന് പേര് കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ പോയിട്ടും തന്നെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിച്ചെന്ന പരാതി ദേവസ്വം കമ്മീഷണർ എന്‍ വാസു പാര്‍ട്ടി നേതൃത്വത്തെ അറിച്ചതോടെയാണ് പത്മകുമാറിനെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.
ആശയകുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന വേണ്ടെന്നാണ് സി.പി.എം നേതൃത്വം പത്മകുമാറിനെ അറിയിച്ചു കഴിഞ്ഞു.
ശബരിമലയില്‍ പാര്ട്ടിക്കൊപ്പമെന്ന്പ ത്മകുമാറിന്റെ പ്രസ്താവന ബോര്‍ഡിനുള്ളില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിക്കിയിട്ടുണ്ട് . എന്നാല്‍ പത്മകുമാര്‍ പ്രസിഡന്റായി വന്നതിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അതിന്റെ രീതിയിലല്ലെന്ന് ദേവസ്വം കമ്മീഷണര്‍ പാര്‍ട്ടി നേതൃത്വത്തിനെ ബോധിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പത്മകുമാര്‍ രാഷ്ട്രീയ എതിരാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ഇതുകൊണ്ടാണ് പത്മകുമാര്‍ പുറത്തേക്ക് പോവുകയല്ല, പാര്‍ട്ടിക്ക് വിധേയപ്പെടുകയാണ് വേണ്ടതെന്ന നിലപാട് സി.പി.എം സ്വീകരിച്ചത്
"ബുദ്ധിയില്ലാത്തവള്, വെറും ഐ.എ.എസ്"
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ പറഞ്ഞത്
ദേവികുളം സബ്കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ.
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ. ഇപ്രകാരം പറഞ്ഞത്. എന്നാൽ സബ്കളക്ടർ തന്നെ അധിക്ഷേപിച്ചെന്നും സാധാരണപൗരനായാണ് താൻ സംസാരിച്ചതെന്നും എം.എൽ.എ.യും പറയുന്നു. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എൽ.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എൽ.എ. സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്. ലോക്കൽ ചാനൽ പ്രവർത്തകർ ഇത് പകർത്താൻശ്രമിച്ചപ്പോൾ അപകടം മണത്ത എം.എൽ.എ. സ്ഥലത്തുനിന്ന് മാറി. എന്നാൽ, വീഡിയോദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചപ്പോൾ വിവാദമാകുകയായിരുന്നു.
എം.എൽ.എ.ക്കെതിരേ സബ്കളക്ടർ മേലുദ്യോഗസ്ഥർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.
റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കെട്ടിടനിർമാണം തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തിങ്കളാഴ്ച ഹൈക്കോടതിയിൽ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് സബ് കളക്ടർ അറിയിച്ചിട്ടുണ്ട്.എന്നാൽ, ദേവികുളം സബ്കളക്ടർ തന്നെയാണ് അധിക്ഷേപിച്ചതെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. പറഞ്ഞു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ ‘താൻ പോയി പണിനോക്കാൻ പറഞ്ഞു’ എന്നാണ് എം.എൽ.എ. ആരോപിക്കുന്നത്. എന്നാൽ, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എൽ.എ. എന്നുമാത്രമാണ് വിളിച്ചത്.
നിർമാണം തുടർന്നാൽ നടപടിയെടുക്കുമെന്നാണ് പറഞ്ഞത് -സബ് കളക്ടർ അറിയിച്ചു.
ഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍
2014-ലും 2018 നും ഇടയിലുള്ള കാലയളവില്‍ 2,564 ഇന്ത്യന്‍ പൌരന്മാരാണ് മരിച്ചത്
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് ഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍.ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.ഒമാനുമായി താരതമ്യം ചെയ്യുമ്ബോള്‍ സൗദി അറേബ്യയിലെ മരണ നിരക്ക് ആറുമടങ്ങ് കൂടുതലാണ്. 2014-ലും 2018 നും ഇടയിലുള്ള കാലയളവില്‍ 2,564 ഇന്ത്യന്‍ പൌരന്മാരാണ് ഇവിടെ മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി വി.കെ. സിംഗ് പറഞ്ഞു. ലോക് സഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജി.സി.സി രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 28,523 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. സൗദി അറേബ്യയില്‍ 12,828 ഉം യു.എ.ഇയില്‍ 7,877 ഉം കുവൈറ്റില്‍ 2,932 ഉം ഒമാനില്‍ 2,564 ഉം ഖത്തറില്‍ 1,301 ഉം ബഹ്റൈനില്‍ 1,021 പേരുമാണ് മരണമടഞ്ഞത്.ഒമാന്‍ ഭരണകൂടവുമായി സഹകരിച്ച് പ്രവാസികളുടെ മരണ നിരക്കുകള്‍ കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ മരണമടഞ്ഞ ഇന്ത്യന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഒമാന്‍ കൈമാറിയിരുന്നു. . ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഒമാന്‍ നിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസി സഹകരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന എംബസിയിലെ ഉദ്യോഗസ്ഥന് പറഞ്ഞു.രാജ്യത്ത് ഇന്ത്യന്‍ തൊഴിലാളികളുടെ മരണ നിരക്ക് കുറയ്ക്കുന്നതായി വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സാമൂഹ്യ ക്ഷേമ അധികൃതര്‍ അറിയിച്ചു. 2015-ല്‍ 519 ഇന്ത്യക്കാര്‍ മരണമടഞ്ഞിരുന്നു. 2015-ല്‍ 520, 2016 ല്‍ 547, 2017 ല്‍ 495, 2018 ല്‍ 483 എന്നിങ്ങനെയാണ് കണക്കുകള്‍.എന്നാല്‍ മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മരണ നിരക്ക് കുറഞ്ഞിട്ടുള്ളതായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പറഞ്ഞു.
സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് ഉറപ്പ്; ഫെഫ്ക
സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി
സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയതായി ഫെഫ്ക
സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി.
അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.
സിനിമാ ടിക്കറ്റുകളുടെ അധിക വിനോദ നികുതി കുറക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.പത്ത് മിനുട്ടിൽ താഴെ മാത്രം നീണ്ടു നിന്ന യോഗത്തിൽ ഡബ്ലിയൂസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല.
14
views
മഹാരാഷ്ട്രയില്‍ 57 ഓളം വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
2014 ലും 2015 ലും ലഭിച്ച അപേക്ഷകളില്‍ 78 പേരുടേത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു
57 ഓളം വ്യാജ ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍. ഇവരുടെ എംബിബിഎസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2014-15 ല്‍ മുംബൈയിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്റ് സര്‍ജന്‍സി (സിപിസി)യില്‍ നിന്ന് ബിരുദം നേടിയവരാണ് 57 പേരും.ഇവരുടെ ബിരുദം വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്ന സിപിസിയിലെ മുന്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.അറസ്റ്റിലായ ഡോ. സ്നേഹല്‍ ന്യാതി മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയിരുന്നതായും പരീക്ഷയില്‍ പരാജയപ്പെട്ടാലും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.2016 ലാണ് വ്യാജബിരുദത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.തുടര്‍ന്ന് കോളേജ് അധികൃതര്‍ക്ക് കത്തയച്ചു. കോളേജ് ഇത്തരത്തിലൊരു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ ലഭിച്ച അപേക്ഷകള്‍ പുനഃപരിശോധന നടത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ 2014 ലും 2015 ലും ലഭിച്ച അപേക്ഷകളില്‍ 78 പേരുടേത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
കണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു
ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്റഡ്രോയിഡ് ക്യു ഉടന്‍ എത്തുന്നു.ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9 പൈ എത്തി ത്തുടങ്ങിയിട്ടേയുള്ളൂ. അപ്ഡേഷന് ഉറപ്പ് ലഭിച്ച സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യു തയ്യാറെടുക്കുന്നു. ക്യു എന്നാണോ പുതിയ പതിപ്പിന്റെ പേര് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദഗ്ധരുള്‍പ്പെടെ ഉപയോഗിക്കുന്നത് ക്യു എന്നാണ്.ഈ വര്‍ഷം അവസാനത്തോടെ ക്യു അപ്ഡേഷന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയിഡ് 9 പൈയുടെ പരിഷ്കരിച്ച പതിപ്പാവും ക്യു.ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക. ഈ വര്‍ഷം മടക്കി ഉപയോഗിക്കുന്ന ഫോണുകൾ കൂടി വന്നതിനാൽ അത്തരം ഫോണുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും ക്യുവിന്റെ ക്രമീകരണവും. ഡാര്‍ക് മോഡാണ് ക്യു വില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രത്യേകതകളിലൊന്ന്. കണ്ണുകളെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. പ്രത്യേകിച്ച് ഓലെഡ് ഡിസ്പ്ലെകളോടെയാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ എത്തുന്നു എന്നിരിക്കെ.ചാര്‍ജ് നിലനിര്‍ത്താനും ഡാര്‍ക് മോഡിനാവും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലെ അപ്ഡേഷനാണ് ക്യുവിലെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.നേരത്തെ വണ്‍പ്ലസ് അവരുടെ കസ്റ്റമൈസ്ഡ് പതിപ്പായ ഓക്സിജന്‍ ഒ.എസില്‍ ഡാര്‍ക് മോഡ് ചേര്‍ത്തിരുന്നു.പിന്നാലെ മറ്റു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ സ്വന്തം പതിപ്പില്‍ ഡാര്‍ക് മോഡ് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഒരേ സമയം രണ്ട് ആപ്പുകൾ പ്രവർത്തിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍ എന്തൊക്കെയാവും ക്യുവില്‍ ഒളിപ്പിച്ച് വെച്ചത് എന്ന് പൂര്‍ണമായും വ്യക്തമല്ല.ഏത് ഫോണുകള്‍ക്കാവും അപ്ഡേഷന് ആദ്യം ലഭിക്കുക എന്നത് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട് .
2
views
കാണാമറയത്തെ സ്വർഗ്ഗം; ഷോജ
ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ
സഞ്ചാരികൾ ഇനിയും ചെന്നു കയറിയിട്ടില്ലാത്ത ഇടങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ഹിമാചൽ പ്രദേശ്
പുറംനാട്ടുകാരെ കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയായി ചെന്നുകയറുവാൻ പ്രയാസമുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. മഞ്ഞുമൂടി പുറംലോകത്തു നിന്നും വേർപെട്ടു കിടക്കുന്ന ഇത്തരം സ്വര്‍ഗ്ഗസമാനമായ ഇടങ്ങളിൽ ഒന്നാണ് ഷോജ. ഷിംലയ്ക്കും കുളുവിനും ഇടയിലായി കിടക്കുന്ന ഷോജയെന്ന ഹിമാലയൻ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ. ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ. കുളുവും മണാലിയും ഷിംലയുമൊന്നും പോലെ സഞ്ചാരികൾക്കിടയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഇടമാണ് ഷോജ. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത.
ഒറ്റ കാഴ്ചയിൽ പച്ചപരവതാനി വിരിച്ചതുപോലെ തോന്നിക്കുന്ന ഇവിടം പ്രശസ്തമായ ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണ്. അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന് 2368 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.
ഷോജയിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് വാട്ടർഫാൾ പോയന്റ്.
കാടിനു നടുവിൽ നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരിടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
ഹിമാചൽ പ്രേദശിലെ പ്രശസ്തമായ മലയിടുക്കുകളിൽ ഒന്നാണ് ജലോരി പാസ്. സമുദ്ര നിരപ്പിൽ നിന്നും 3134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സെറാജ് വാലിയോട് ചേർന്നാണുള്ളത്. ഒന്നു രണ്ടു മണിക്കൂർ സമയമാണ് ഇവിടെ എത്താനായി നടക്കേണ്ടത്. ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ലോകം മുഴുവനും കാൽച്ചുവട്ടിലാക്കിയ ഒരനുഭവമായിരിക്കും ഇവിടെ നിന്നാൽ ലഭിക്കുക.
തിങ്ങിനിറഞ്ഞു വളരുന്ന ഓക്ക് മരങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു തടാകമാണ് സരോൽസാർ തടാകം. ഇവിടുത്തെ ജലോരി ചുരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ഇവിടുള്ളവർ ആരാധിക്കുന്ന ബുധി നാഗിൻ ദേവിയുടെ ഒരു ചെറിയ ക്ഷേത്രവും ഇതിനു സമീപത്തായി കാണാം.
ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപെടുവാനായി മാണ്ടി രാജാക്കന്മാർ നിർമ്മിച്ച കോട്ടയാണ് രഘുപൂർ കോട്ട.
ഷോജയിലെ ഏക ചരിത്ര സ്മാരകം കൂടിയാണിത്. വലിയ കിടങ്ങുകളും മീനുകള്‍ വളരുന്ന കുളവും കോട്ടയുടെ പ്രത്യേകതകളാണ്. ഇതിൻരെ മുകളിൽ നിന്നും തീർഥൻ വാലിയുടെ കാഴ്ചകൾ കാണാം..
ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ തീർഥൻ താഴ്വരയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. നദിയിൽ നിന്നും ചൂണ്ടയിടലാണ് ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദം.മിതമായ കാലാവസ്ഥയായിതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാം. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമായിരിക്കും ഏറ്റവും യോജിച്ചത്.
കുളുവിനും ഷിംലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഷോജ കുളുവിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും ഹിമാചലിലെത്തുന്ന സഞ്ചാരികൾ കുളുവും മണാലിയും പാർവ്വതി വാലിയും കസോളും ബാരറ്റും ഒക്കെ കണ്ട് അറിയാതെ ഷോജ വിട്ടുപോകാറുണ്ട്. എന്നാൽ ഈ സ്ഥലത്തെ അറിഞ്ഞതിനു ശേഷം ഇവിടെ പോയില്ല എന്നുണ്ടെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.
കുളുവിൽ നിന്നും ഇവിടെ എത്തിച്ചേരുവാൻ എളുപ്പമാണ്. മിക്ക സമയത്തും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
ട്രെയിനിനു വരുവാനാണ് താല്പര്യമെങ്കിൽ ജോഗീന്ദർ നദർ റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ളത്. 164 കിലോമീറ്ററാണ് ഷോജയിൽ നിന്നും ഇവിടേക്ക്. ഷോജയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു മണാലി എയര്‍പോര്‍ട്ടാണ്. ഇത് ഭുണ്ടാര്‍ എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്നു. ഷോജയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിൻ, വിമാന സർവ്വീസുകൾ ലഭ്യമാണ്.ഹിമാചലിലെ യഥാര്‍ഥ ട്രക്കിങ് എന്ന വിശേഷണമാണ് കാംഗ്ര വാലി ട്രക്കിനുള്ളത്. ഹിമാചലിന്റെ തനതായ കാഴ്ചകള്‍ ആസ്വദിക്കാന്‍ താല്പര്യമുള്ളവര്ക്കനുയോജ്യമാണിത്. ട്രക്കിങ്ങില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് പരിചയം നേടാന്‍ പറ്റിയൊരു റൂട്ടുകൂടിയാണിത്. തടാകങ്ങളും ക്ഷേത്രങ്ങളും ഗ്രാമങ്ങളും കണ്ടുകൊണ്ട് മുന്നേറുന്ന ഈ യാത്ര നല്ലൊരനുഭവമായിരിക്കും.
3
views
ഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
വാട്സ് ആപ്പ്ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണ നിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു
ഇന്ത്യയില്തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍; വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്വാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കിയതായുംവൂഗ് വെളിപ്പെടുത്തിഒരുഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന് തിരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നുതിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും വാട്സ് ആപ്പ്ഉപയോഗിച്ചു വരുന്നതായി മേധാവിവൂഗ് പറഞ്ഞു.വാട്സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേര്‍ത്തു.കോഴിക്കോട്:കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ മറയില്ലാതെ വിലസുന്നു. ഇന്ത്യക്കാരും വിദേശികളും ഇത്തരം ഗ്രൂപ്പുകളിൽ സജീവം.സന്ദേശങ്ങളുടെ സ്വകാര്യത വാട്സാപ്പും ഇൻസ്റ്റഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്.
ലൈംഗിക വൈകൃതങ്ങൾക്കിരയായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾപോലും ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.ഗ്രൂപ്പുകളുടെ ലിങ്കുകൾ ലഭിക്കുന്ന വെബ്സൈറ്റുകളും ഒട്ടേറെയുണ്ട്. ഈ സൈറ്റുകളിലൂടെ ഗ്രൂപ്പുകളുടെ പരസ്യം ചെയ്യും. ചൈൽഡ് പോൺ എന്നപേരിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. പലതും വിദേശരാജ്യങ്ങളിൽ നിന്നുള്ളത്.പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ടെലിഗ്രാമിൽ അഡൾട്ട് ഓൺലി ചാനലുകളും ഗ്രൂപ്പുകളും സജീവമാണ്. മൊബൈൽ ഫോണുകളിൽനിന്നു ചോർന്ന ദൃശ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.ഇത്തരം ഉള്ളടക്കങ്ങളുള്ള സൈറ്റുകൾക്ക് കർശനമായ വിലക്ക് രാജ്യത്തെ ഇന്റർനെറ്റ് ശൃംഖലയിലുണ്ട്. എന്നാൽ, ഇത് തടയാൻ ആത്മാർഥമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
8
views
ശബരിമല; റസിയ സുൽത്താനയുടെ ശവകുടീരമുള്ള നാടാണിതെന്ന് കോടതി
ശബരിമല കേസിന്റെ അടിസ്ഥാന തത്വം ലിംഗ വിവേചനമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രധാന വാദം
ശബരിമല വിധി പുനപ്പരിശോധിക്കണമെന്ന ഹർജികളുടെ വാദത്തിനിടെ ഇന്ത്യൻ ചരിത്രത്തിലെ വനിതകളുടെ പോരാട്ട വീര്യത്തെ ഓർമിപ്പിച്ച് കോടതി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പെടുന്ന ധാർമികത സ്ത്രീകൾക്കും ലഭിക്കണമെന്നും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി തുടരണമെന്നും ആവശ്യപ്പെട്ട് ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങിനോടായിരുന്നു കോടതിയുടെ ഓർമ്മപ്പെടുത്തൽ. വിധി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത് ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല. വിധി എതിരാണെങ്കിൽ ഞങ്ങൾ കലാപമുണ്ടാകില്ല. യുവതികൾ യുദ്ധത്തിനു പുറപ്പെടില്ലെന്നും ഇന്ദിര ജയ്സിങ് കോടതിയിൽ പറഞ്ഞത്.
എന്നാൽ ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരിയായ റസിയ സുൽത്താനയുടെ ശവകുടീരമടക്കമുള്ളനാടാണ് ഇതെന്നായിരുന്നു ഇതിന് മറുപടിയായി ജസ്റ്റിസ് നരിമാന്റെ പ്രതികരണം. ചരിത്രം പഠിച്ചാൽ മറ്റൊന്നാണ് വസ്തുതയെന്ന് പറഞ്ഞ അദ്ദേഹം, ഒട്ടേറെ വനിത യോദ്ധാക്കൾ നമ്മുക്ക് ഉണ്ടായിരുന്നെന്നും ഇന്ദിര ജയ്സിങ്ങിനെ ഓർമിപ്പിച്ചു.പിറകെ എത്രയും പെട്ടെന്ന് അടുത്ത പോയിന്റിലേക്ക് വരണമെന്ന് ചീഫ് ജസ്റ്റിസും നിർദേശിക്കുകയായിരുന്നു.
കോടതിക്കുമുന്നിലുള്ള ശബരിമല കേസിന്റെ അടിസ്ഥാന തത്വം ലിംഗ വിവേചനമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രധാന വാദം.
തൊട്ടുകൂടായ്മയെ പിന്തുണയ്ക്കുകയാണ് ചിലർ. ആർത്തവമുള്ള യുവതികൾ അശുദ്ധരാണെന്നും ശുചിയില്ലാത്തവരാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിലെത്തി ദർശനം നടത്തണമെന്നാണ് എന്റെ കക്ഷിയുടെ ആവശ്യം. രേഷ്മ, ഷാനില എന്നിവർക്ക് ശബരിമലയിൽ പോകാൻ എല്ലാ സുരക്ഷയും തരണം. ഇതിനായി കോടതി ഉത്തരവ് ഇറക്കണം. ഞാൻ ക്ഷേത്രത്തിൽ പോകണം എന്ന് വച്ചാൽ എന്നെ നിയമപരമായി ആർക്കും തടയാൻ കഴിയില്ല. ഞാൻ ഒരു വ്യക്തി ആണെങ്കിൽ എനിക്ക് ക്ഷേത്രത്തിൽ പോകാൻ എല്ലാ അധികാരവും ഭരണഘടന നൽകുന്നുണ്ട്. എന്റെ വീട് ആണ് എന്റെ ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും എനിക്ക് കയറാം. അയ്യപ്പ സ്വാമി എന്നെ തടയില്ല. ശുദ്ധിക്രിയ നടത്തിയത് ഭരണഘടനയ്ക്ക് ഉണ്ടാക്കിയ മുറിവാണെന്നും അവർ പറയുന്നു.
ശബരിമലയില്‍ യുവതികൾ കയറിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ നടപടി തൊട്ടുകൂടായ്മയ്ക്ക് സമാനമാണ്.
ദർശനം നടത്തിയ ദലിത് യുവതിയുടെ അമ്മയ്ക്കു പോലും ഭീഷണി നേരിടേണ്ടിവന്നു. ദർശനം നടത്താനെത്തിയ സ്ത്രീകൾക്ക് നേരെ ആക്രമണത്തിന് മുതിർന്ന സംഭവം ഉണ്ടായി. ‘കൊല്ലൂ അവരെ’ എന്ന് ആക്രോശിച്ചാണ് പലരും സമീപിച്ചത് നിന്നിരുന്നത്. യുവതികൾക്ക് സാമൂഹിക ഭ്രഷ്ട് കൽപിച്ചിരിക്കുകയാണ്. ശബരിമല പൊതുക്ഷേത്രമാണ്. അല്ലാതെ കുടുംബക്ഷേത്രമല്ലെന്നും ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്കും ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗ എന്നിവർക്കും വേണ്ടി ഹാജരായി ഇന്ദിര ജയ്സിങ് കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ.
ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ യുദ്ധം ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയ പലായനം ചെയ്യുകയായിരുന്നു.’
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല എന്ന എൻ എസ് എസ് വാദിച്ചിരുന്നു.
തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും എന്‍ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകന് കെ. പരാശരന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു .1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചത്. മനുഷ്യനെന്ന പരിഗണന നല്‍കാതെ വരുമ്പോള്‍ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തര്‍ക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരന് കോടതിയിൽ വാദിച്ചു.ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
2
views
ബംഗാളിൽ സിപിഎമ്മും കോൺഗ്രസ്സും സീറ്റ് ധാരണ
സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്
പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു.
സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിനും രണ്ടും സീറ്റുകളാണുള്ളത്.വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നില്ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, ആദ്യം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംഘടന ദുര്‍ബലമെന്നുപറയുന്ന ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ബലപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ജാഗ്രതയോടെ മാത്രമേ സി.പി.എം. തീരുമാനമെടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ പരസ്യമായ സഖ്യമുണ്ടാകുമോ അതോ ഏതാനും സീറ്റുകളില്‍ ധാരണ എന്ന നിലയിലാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസില്‍ ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റേതടക്കമുള്ള നേതാക്കള്‍ തൃണമൂലില്‍ ചേരുന്നതും ആശങ്ക കൂട്ടി.
അടുത്തിടെ കോണ്‍ഗ്രസിന്റെ വനിതാ എം.പി. തൃണമൂലില്‍ ചേര്‍ന്നിരുന്നു. അതേസമയം, ഇടതുപക്ഷത്തിനൊപ്പം ചേരുന്നത് കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും എ.ഐ.സി.സി. നേതൃത്വം കരുതുന്നു. ഇടതിനൊപ്പം കൈകോര്‍ക്കാനാണ് രാഹുലിനും താത്പര്യമെന്നറിയുന്നു. കോണ്‍ഗ്രസിലും സഖ്യത്തിന്റെ കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞയിടെ ബംഗാളിലെ നേതാക്കളുമായി സഖ്യകാര്യം ചര്‍ച്ചചെയ്തിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുംചെയ്തു. എന്നാല്‍, ബി.ജെ.പി.യെ തോല്പിക്കാന് സാധ്യമായിടത്ത് കോണ്‍ഗ്രസുമായി ധാരണയാവാമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് സി.പി.എമ്മില്‍ വീണ്ടും സഖ്യചര്‍ച്ചകള്‍ തുടങ്ങിയത്
2
views
സിറിയയും ഇറാഖും ഐഎസ് മുക്തം: ട്രംപ്
ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ;അടുത്തയാഴ്ചയുണ്ടാകുമെന്നും ട്രംപ് വാഷിങ്ടണില്‍ പ്രഖ്യാപിച്ചു. സിറിയയും ഇറാഖും ഐഎസ് സ്വാധീനത്തില്‍ നിന്ന് പൂര്ണമുക്തമായെന്നും അവകാശപ്പെട്ടു. ഐഎസിനെ കീഴടക്കാനുള്ള ആഗോളസഖ്യത്തിന്റെ മന്ത്രിതലസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് സുപ്രധാനവെളിപ്പെടുത്തല്‍ നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ച ഖിലാഫത്തില്പ്പെട്ട നൂറുശതമാനം പ്രദേശങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിടിച്ചെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടു.
അടുത്തയാഴ്ച പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗികസ്ഥിരീകരണം ലഭിച്ചാലുടന്‍ പ്രഖ്യാപനം നടത്തും.
ഐഎസ് നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ വരുതിയിലാക്കിയെങ്കിലും അത്യന്തം അപകടകരമായ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം തടയാന്‍ എന്തുചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയില്ല. അതേസമയം ഭൂപ്രദേശങ്ങള്‍ നഷ്ടമായത് തോല്‍വിയായല്ല തിരിച്ചടിയായി മാത്രമാണ് ഐഎസ് കണക്കാക്കുന്നത്. സിറിയയിലും ഇറാഖിലും ഇടപെടല്‍ തുടരേണ്ടിവരുമെന്ന് യോഗത്തിനുശേഷം എംജിസിഡി ഐസിസ് വാര്‍ത്താക്കുറിപ്പിറക്കിയതും ദൗത്യം അവസാനിച്ചിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ്.
നടിക്കെതിരെ പള്‍സര്‍സുനി
കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു.
ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തുനിന്നുള്ളതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
2
views
ശുചീകരണത്തൊഴിലാളികളായി അപേക്ഷിച്ചവരില്‍ എം.ടെക്ക്ക്കാരും
അപേക്ഷ അയച്ചവരില്‍ എം ടെക്ക്, ബി ടെക്ക്, എം ബി എ പ്രൊഫഷണലുകളും ബിരുദാനന്തര ബിരുദധാരികളും
തമിഴ്നാട്ടില്‍ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എം ടെക്ക്, ബി ടെക്ക്, എം ബി എ പ്രൊഫഷണലുകളും ബിരുദാനന്തര ബിരുദധാരികളും.
തമിഴ്നാട് അസംബ്ലി സെക്രട്ടേറിയേറ്റിലേക്കുള്ള തൂപ്പുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകളിലാണ് ഉന്നത ബിരുദധാരികളുടെ സാന്നിധ്യമുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. തൂപ്പുകാരുടെ പത്ത് ഒഴിവുകളും ശുചീകരണത്തൊഴിലാളികളുടെ നാല് ഒഴിവുകളുമാണ് ഉള്ളത്.
സെപ്റ്റംബര്‍ 26നാണ് വിജ്ഞാപനം പുറത്തെത്തിയത്.
വിജ്ഞാപനത്തില്‍ ശാരീരിക ക്ഷമത മാത്രമേ യോഗ്യതയായി പറഞ്ഞിരുന്നുള്ളു. പതിനെട്ടു വയസ്സാണ് കുറഞ്ഞപ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ വ്യത്യാസമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്നിന്നുള്ളത് ഉള്‍പ്പെടെ 4607 അപേക്ഷകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 677 അപേക്ഷകള്‍ തള്ളിയിട്ടുണ്ട്.
2
views
രവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്
സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന.രവി പൂജാരി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ്പി .സി. ജോര്‍ജ് വെളിപ്പെടുത്തിയത്.
തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. 'നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്' എന്ന തരത്തില്‍ തനിക്ക് അറിയാവുന്ന രീതിയില്‍ ഇംഗ്ലീഷില്‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
73
views
രജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപപദ്ധതികളും നിയമവിരുദ്ധം
സിനിമകളുടെ വ്യാജപതിപ്പ് തടയാൻ നിയമഭേദഗതി
നിയന്ത്രണ അതോറിറ്റിയുടെ പരിധിയിൽവരാത്ത എല്ലാ നിക്ഷേപ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്ത ഭേദഗതിനിർദേശംകൂടി കണക്കിലെടുത്താണ് ഭേദഗതി.രജിസ്റ്റർചെയ്യാത്ത കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമായിരിക്കും. അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്. എല്ലാ കമ്പനികളുടെയും ഓൺലൈൻ ഡേറ്റ ഉണ്ടാക്കും.
നേരത്തേ അവതരിപ്പിച്ച ബില്ലിന് ക്രിമിനൽ കുറ്റം കർശനമാക്കിക്കൊണ്ട് സർക്കാർതന്നെ ഭേദഗതി അവതരിപ്പിക്കും. കഴിഞ്ഞ ജൂലായ് 18-നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. പല പേരുകളിലായി ഒട്ടേറെ നിക്ഷേപപദ്ധതികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.
സിനിമകളുടെ ഡിജിറ്റൽ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കർശനമായി തടയാൻ 1952-ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
വ്യാജമായി സിനിമകൾ നിർമിച്ചാൽ മൂന്നുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നൽകാനാണ് വ്യവസ്ഥ.