അലോക് വര്‍മയെ നീക്കിയ നടപടി തിടുക്കത്തില്‍- ജ.പട്നായിക്
വര്‍മയ്ക്കെതിെര അഴിമതിക്ക് തെളിവില്ലെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണെന്നും പട്നായിക്
പുറത്താക്കപ്പെട്ട സിബി ഐ ഡയറക്ടര്‍ ആലോക് വര്‍മയെ പിന്തുണച്ച് സിവിസി അന്വേഷണം നയിച്ച ജസ്റ്റിസ് എ.കെ.പട്നായിക്.
ആലോക് വര്‍മയ്ക്കെതിെര അഴിമതിക്ക് തെളിവില്ലെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണെന്നും പട്നായിക് പറഞ്ഞു.സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി.അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നൽകിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി.
ഈമാസം 31-ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സി.ബി.ഐ. ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്.
കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയുംമുമ്പായിരുന്നു പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. ഖാര്‍ഗെ നടപടിയോട് വിയോജിച്ചിരുന്നു.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24-ലെ കുറിപ്പില്‍ വര്മയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്നായിക്കിന്റെ മേല്‍നോട്ടത്തില്‍ സി.വി.സി. അന്വേഷിച്ചത്.
സി.വി.സി. റിപ്പോര്‍ട്ടില്‍ വര്‍മയ്ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.
1
view
2018ലെ ടെക്നോളജി വിട പറച്ചിലുകൾ
യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ തുടങ്ങിയവ ഇതിൽപ്പെടുന്നു
2018ൽ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളും ഏതെന്ന് പരിശോധിക്കാം.
ടെക്നോളജി പുരോഗമിക്കുന്നതിന് അനുസരിച്ച് പഴയ ടെക്നോളജികള്‍ വിടപറയും ഇത്തരത്തില്‍ 2018 ല്‍ വിട പറഞ്ഞ കുറച്ചു പേരാണ് യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ, ഗൂഗിള്‍ പ്ലസ്, തുടങ്ങിയവ.
1998ല്‍ ആരംഭിച്ച യാഹൂ മെസഞ്ചര്‍ 2018 ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 90കളില്‍ വെബ് അനുഭവവും ചാറ്റുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് യാഹൂ മെസഞ്ചര്‍ ആണ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് പോലെയുള്ളവയുടെ ജനപ്രീതി യാഹൂവിന് തിരിച്ചടിയായി. ഒപ്പം യാഹൂവിനെ വെരിസോണ ഏറ്റെടുത്തതോടെ ഈ ആപ്പിന്റെ സേവനം അവസാനിപ്പിക്കാന്‍ പുതിയ ഓഹരിഉടമകള്‍ തീരുമാനം എടുത്തു.
2014ല്‍ ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഇ മെയില്‍ ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
പരീക്ഷണാര്‍ത്ഥം ഗൂഗിള്‍ ആരംഭിച്ച ഈ ആപ്പ് ജീമെയിലിലേക്ക് വഴിമാറുകയായിരുന്നു. മൊബൈല്‍ ജി-മെയില്‍ ആപ്പ് ഇന്ബോക്സിന്റെ എല്ലാ പ്രത്യേകതകളും ഇപ്പോള്‍ നല്കുന്നതിനാല് തന്നെ ഇന്ബോക്സിന്റെ അസ്തിത്വം തന്നെ ഇല്ലാതായതോടെ ഈ ആപ്പ് ഗൂഗിള്‍ അവസാനിപ്പിക്കാൻ തീരുമാനമായി.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുആര്‍എല്‍ ഷോര്‍ട്ട്നെര്‍ ഏറെ പ്രാധാന്യമുള്ള സേവനമാണ് നല്‍കിയത്
എഫ്ഡിഎല്‍, ബിറ്റ്ലി പോലെ സമാന സേവനം നല്കുന്നവ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാനും ഗൂഗിള്‍ മറന്നില്ല. 2015ല്‍ ആരംഭിച്ച യൂട്യൂബ് ഗെയിമിങ്ങ് ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഫെയ്സ്ബുക്കിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായിരുന്നു ഫെയ്സ്ബുക്ക് എം പേഴ്സണല്‍ അസിസ്റ്റന്റ്
വെറും രണ്ടരവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന എം-നെ ഫെയ്സ്ബുക്ക് കൊന്നത് ഈ വര്‍ഷമാദ്യമാണ്. കാലിഫോര്‍ണിയലെ ഏകദേശം രണ്ടായിരം പേര്‍ക്ക് മാത്രമാണ് ഫെയ്സ്ബുക്ക് ഈ സേവനം നല്‍കിയിരുന്നത്.
2016-ല്‍ ഗൂഗിള്‍ ആരംഭിച്ച ഗ്രൂപ്പ് മെസ്സേജിംഗ് ആപ്പായ ഗൂഗിള്‍ സ്പെയ്സസും പാതിവഴിയില്‍ വീണു.
ചെറിയ ഗ്രൂപ്പ് ഫോറമായി രൂപകല്‍പ്പന ചെയ്ത സ്പെയ്സസ് സ്ലാക്കിന് സമാനമായ ടൂളായിരുന്നു.ലോക ഇമോജി ദിനത്തില്‍ ഗൂഗിള്‍ ബ്ലോബ് ഇമോജിക്ക് വിട നല്കി. ഇക്കാര്യം കമ്പനി ഒദ്യോഗിക ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു. ഇവയ്ക്ക് പകരം വൃത്താകൃതിയിലുള്ള ഇമോജികള്‍ അരങ്ങുവാഴും. മെസ്സേജിംഗ് ആപ്പായ അലോയില്‍ ബ്ലോബ് ഇമോജികള്‍ സ്റ്റിക്കറായി അവതരിച്ചിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി 2015-ല്‍ ആണ് ഫെയ്സ്ബുക്ക് ഹലോ അവതരിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 31-ന് കമ്പനി അതിന്റെ കഴുത്തില്‍ കത്തിവച്ചു. ഫെയ്ബുക്കിലെയും ഫോണിലെ കോണ്ടാക്ടിലെയും വിവരങ്ങള്‍ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പായിരുന്നു ഹലോ.
ഈ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ച മറ്റൊരു ഫെയ്സ്ബുക്ക് ആപ്പാണ് മൂവ്സ്. 2014-ല്‍ കമ്പനി ഏറ്റെടുത്ത ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യായാമം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിയുമായിരുന്നു.
ഫെയ്സ്ബുക്ക് നിര്‍ത്തിലാക്കിയ മറ്റൊരു ആപ്പാണ് ടുബിഎച്ച്.
2017-ല്‍ ആണ് കമ്പനി ഈ ആപ്പ് സ്വന്തമാക്കിയത്. അമേരിക്കയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അജ്ഞാത സോഷ്യല്‍ മീഡിയ ആപ്പായിരുന്നു ഇത്.
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍+ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. അഞ്ച് ലക്ഷത്തിലധികം ഗൂഗിള്‍+ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. ഇത് കണ്ടെത്തി തടയാന്‍ ഗൂഗിളിന് കഴിഞ്ഞതുമില്ല.ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയും വിട പറയുകയാണ്. 2016-ല്‍ അവതരിപ്പിച്ച ആപ്പ് 2019 മാര്‍ച്ചില്‍ അപ്രത്യക്ഷമാകും.2016-ല്‍ Nintendo അവതരിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് മീറ്റോമോ. iOS, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നു. Nintendo സെര്‍വറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ. ഈ സെര്‍വറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ആപ്പിനും വിടപറയേണ്ടി വരുന്നത്.
2015-ല്‍ ഗെയിം പ്രേമികളുടെ മനംകവരാന്‍ എത്തിയ യൂട്യൂബിന്റെ ഗെയിമിംഗ് ആപ്പ് പരാജയം സമ്മതിച്ചിരിക്കുന്നു. 2019 മാര്‍ച്ചില്‍ ആപ്പ് കാലയവനികയ്ക്കുള്ളില്‍ മറയും.
മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷനും ഇനി ഉണ്ടാവുകയില്ല.
2017-ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ പദ്ധതിയായിരുന്നു- സര്‍ഫസ് പ്ലസ്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് സര്‍ഫസ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. വില തവണകളായി അടച്ചാല്‍ മതി. 18 മാസത്തിനുള്ളില്‍ അപ്ഗ്രേഡ് ചെയ്യാനും അവസരമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചു.സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ക്ക് പുതുജീവന്‍ നല്കാന് ഉദ്ദേശിച്ച് ഗൂഗിള്‍ ആരംഭിച്ച പദ്ധതി ഗൂഗിള്‍ ടാംഗോയും ഈ വര്‍ഷം വിട വാങ്ങുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ സൃഷ്ടിക്ക് സഹായിക്കുന്നതായിരുന്നു ഗൂഗിള്‍ ടോംഗോ പ്രോജക്ട്.
വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ക്രോം വെബ്സ്റ്റോറില് നിന്ന് ആപ്പ് സെക്ഷന്‍ ഒഴിവാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് തുടര്‍ന്നും ലഭിക്കും. 2018 ആദ്യപാദത്തില്‍ തന്നെ കമ്പനി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. നേരത്തേ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകള്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
6
views
തീവണ്ടി തടഞ്ഞവരെ കുടുക്കാൻ റെയിൽവേ
ദ്വിദിന പൊതുപണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവർ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും.
തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡിവിഷൻ നേതൃത്വം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം ഡിവിഷനിൽ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കം ആയിരത്തിലധികംപേർ പ്രതികളാണ്.
ശിക്ഷിക്കപ്പെട്ടാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും.
നിലവിലെ കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നൽകിയിട്ടുള്ളത്. ആർ.പി.എഫ്. എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. അറസ്റ്റിലായവരുടെ മേൽവിലാസം ശേഖരിച്ചിട്ടുണ്ട്.
നേതാക്കൾ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും തീവണ്ടികൾ തടഞ്ഞിട്ടിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് അറസ്റ്റിന് തയ്യാറായത് സമരാനുകൂലികളുടെ നേതാക്കൾ തീരുമാനിച്ചപ്പോൾ മാത്രമാണ്.
കർശന നിയമനടപടി തുടരാനുള്ള നിർദേശം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് ചെരിപ്പുനിര്‍മാണം
കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി
നേപ്പാളില്‍ കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് നിർമിച്ച ചെരുപ്പുമായാണ് കോഴിക്കോട് സർഗ്ഗാലയ മേളയിൽ കലാകാരന്മാർ എത്തിയത്.
കരകൗശല രംഗത്ത് ആരും പരീക്ഷിക്കാത്ത ഉത്പന്നവുമായാണ് നേപ്പാളില്‍ നിന്നുള്ള കലാകാരന്മാര് സര്‍ഗാലയ മേളയ്ക്കെത്തിയത്. കഞ്ചാവ് ചെടി എന്ന പേര് കേള്‍ക്കുമ്ബോള്‍ ഞെട്ടേണ്ട. ഇവിടുത്തെ ലഹരി ഉണ്ടാക്കുന്ന കഞ്ചാവ് ചെടിയല്ല നേപ്പാളിലെ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഷീറ്റാക്കിമാറ്റി അതില്‍ ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്നു. കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഉപയോഗിച്ചുള്ള ചെരിപ്പ് കാലിന്റെ അടിക്ക് നല്ലതാണെന്നാണ് നേപ്പാളിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച അറിയിപ്പും ചെരിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ ഇടാന്‍ പറ്റില്ല.
300 രൂപയാണ് വില.
നേപ്പാളില്‍ 6000-ത്തോളം കരകൗശല ഉത്പന്നങ്ങള്‍ ഉള്ളതായി കാഠ്മണ്ഡുവില്‍ നിന്നെത്തിയ പ്രേം ലാമ പറഞ്ഞു. ഇതില്‍ 700-ഓളം കരകൗശല വസ്തുക്കളുമായാണ് ലാമയുടെയും കൂട്ടരുടെയും വരവ്. ഇതിനാല്‍ 121 മുതല്‍ 124 വരെയുള്ള നാല് സ്റ്റാളുകള്‍ ഇവര്‍ കൈയടക്കിയിട്ടുണ്ട്. നേപ്പാളില്‍ 20 ശതമാനം പേര് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. കല്ല്വെച്ച മോതിരത്തിനാണ് ഡിമാന്‍ഡ്. രുദ്രാക്ഷം, കീച്ചെയിന്, ചരട്, ബാഗ്, പേപ്പര്‍ ബാഗ്, കളിപ്പാട്ടം, ജ്വല്ലറി ഉത്പന്നങ്ങള്‍, തുണിയിലെ കരകൗശലങ്ങള്‍, പെയിന്റിങ് എന്നിങ്ങനെ നിരവധി സാധനങ്ങള്‍. 2000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള പെയിന്റിങ് ഉണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ മംഗള്‍ പുത്ര പത്തുലക്ഷം രൂപയുടെ ചിത്രങ്ങളുമായാണ് വന്നത്.
ഡിസംബർ 20 നാണ് മേള കോഴിക്കോട് തുടക്കമായത്
മികവിന്റെ വിസ്മയക്കാഴ്ചയുമായാണ് എട്ടാമത് സര്‍ഗാലയ രാജ്യാന്തര കരകൗശല മേള കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായത്. പ്രളയക്കെടുതിയില്‍പ്പെട്ട ടൂറിസം േമഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ് മേളയുടെ ലക്ഷ്യം. നാല് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ഞൂറിലധികം കലാകാരന്മാര് മേളയില്‍ പങ്കെടുക്കുന്നുണ്ട്.ഭൂട്ടാന്, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ കരകൗശല വിദഗ്ധരുടെ പങ്കാളിത്തമാണ് പ്രത്യേകത. ഇന്ത്യയിലെ ഇരുപത്തി ഒന്ന് സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം കലാകാരന്മാരുടെയും മികവാര്‍ന്ന കരവിരുതും മേളയുടെ ഭാഗമാണ്. ബാഗ്, തുണിത്തരങ്ങള്‍, അയണ്‍ ക്രാഫ്റ്റ്, ഹോണ്‍ ക്രാഫ്റ്റ്, പേപ്പര്‍ മാഷെ, മിഥില പെയിന്റിങ് തുടങ്ങിയവയ്ക്കൊപ്പം വിവിധ ആഭരണങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ആകര്‍ഷകമാണ്.
കൂടുതല്‍ സഞ്ചാരികളെ മേളയിലേക്കെത്തിക്കുകയാണ് വിദേശീയരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം.
പ്രളയക്കെടുതിയില്‍ തകര്‍ന്ന വിനോദസഞ്ചാരമേഖലയുടെ പുത്തനുണര്‍വിന് മേള സഹായിക്കുമെന്നാണ് പ്രതീക്ഷ.ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം അവയുടെ നിര്‍മാണ കൗതുകവും ചോദിച്ചറിയാനുള്ള അവസരവുമുണ്ട്. കൈത്തറി, തുകല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ചെറുകിട സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്നവയാണ്. മേളയുടെ മുഴുവന്‍ ദിവസവും ആകര്‍ഷകമായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി ഏഴ് വരെയാണ് പ്രദര്‍ശനം. മേളയിൽ ഒരേ സമയം 3000 വാഹനത്തിന് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.അറുപതോളം ട്രാഫിക് വൊളന്റിയർമാർക്ക് പരിശീലനം നൽകിയിരുന്നു. മേളയിലെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള 250 സ്റ്റാളുകളുടെയും വിദേശ കരകൗശല വിദഗ്ധർക്കുള്ള പവലിയനുകളും കേരള ഗോത്രഗ്രാമം, കളരി വില്ലേജ്, അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള എന്നിവയ്ക്കുമുള്ള ഒരുക്കങ്ങളാണ് മേളയ്ക്കായി സജ്ജീകരിച്ചത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന കലാപ്രകടനകളും ഇവിടെയുണ്ട്.
ജനുവരി 8 വരെയാണ് മേള നടക്കുന്നത്.
2
views
ബാങ്ക് അക്രമം ഒതുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍
പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍
പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍. നഷ്ടപരിഹാരം നല്കി ബാങ്കിനെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല.
ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു.
കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു. ബാങ്കിലെ വനിതാ ജീവനക്കാര്‍ പ്രതികള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് കാണിച്ച് റീജിയനല്‍ മാനേജര്‍ക്ക് പരാതി നല്കി. പരാതി പൊലീസിന് കൈമാറിയേക്കും. ബാങ്ക് ആക്രമിച്ച കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിലാണ് . ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
5
views
വജ്രക്കലുകളിൽ തീർത്ത നഗരം
കെട്ടിടങ്ങളുടെ കൽച്ചുവരുകൾ പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് തിരിച്ചറിയാം
വജ്രങ്ങൾ കൊണ്ടുള്ള കെട്ടിടങ്ങളുള്ള ഒരു ചെറിയ നഗരം.
ജർമനിയിലെ ബവാറിയ എന്ന സംസ്ഥാനത്തുള്ള ഒരു ചെറിയ നഗരമാണ് നോർഡിലിൻഗെൻ. ഒറ്റ നോട്ടത്തിൽ ജർമനിയിലെ മറ്റു പല നഗരങ്ങളെയുംപോലെ കൽഭിത്തികളും ഓടുകൊണ്ടുള്ള മേൽക്കൂരകളുമുള്ള നിരവധി കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഒരു സാധാരണ നഗരമാണിത്. എന്നാൽ ഇവിടത്തെ കെട്ടിടങ്ങളുടെ കൽചുവരുകൾ ഒരു മൈക്രോസ്കോപ് ഉപയോഗിച്ച് പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് നാം നോർഡിലിൻഗെനെ വിളിക്കും. കാരണം ഈ ചുവരുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് 72,000 മൈക്രോസ്കോപിക് വജ്രങ്ങളാണ്. ഏകദേശം 150 ലക്ഷം വർഷം മുന്‍പ് ബഹിരാകാശത്തുനിന്നെത്തിയ ഒരു വലിയ ഉൽക്ക ഈ പ്രദേശത്ത് പതിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. സെക്കൻഡിൽ 15.5 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഈ ഉൽക്കയ്ക്ക് ഒരു കിലോമീറ്ററോളം വിസ്താരവും 300 ലക്ഷം ടണ്‍ ഭാരവും ഉണ്ടായിരുന്നു. ഈ ഉൽക്ക ഭൂമിയിൽ പതിച്ചപ്പോഴുണ്ടായ ഉയർന്ന താപവും മർദവും നിമിത്തം ഉൽക്ക ഉരുകുകയും ഗ്ലാസ്,ക്രിസ്റ്റൽ, വജ്രം എന്നിവ അടങ്ങിയ ഒരുതരം കല്ല് രൂപപ്പെടുകയും ചെയ്തു.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം എഡി 898ൽ ഇവിടെ മനുഷ്യവാസം ആരംഭിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
എന്നാൽ അന്ന് ഇവിടെ എത്തി വീടുവച്ചു താമസിച്ചവർക്ക് തങ്ങൾ ലോകത്ത് ലോകത്ത് ഏറ്റവും അധികം വജ്രസാന്ദ്രതയുള്ള സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു.
ലക്ഷക്കണക്കിന് വജ്രങ്ങൾ ഇവിടെ ചിതറിക്കിടപ്പുണ്ടായിരുന്നെങ്കിലും അവ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമായിരുന്നില്ല. തങ്ങൾ താമസിക്കുന്നത് എന്തൊക്കെയോ പ്രത്യേകയുള്ള കല്ലിന് മുകളിലാണെന്ന് മനസിലാക്കിയ നോർഡിലിൻഗെൻകാർ കെട്ടിടങ്ങൾ പണിയാനും മറ്റും ഈ കല്ലുകൾ ഉപയോഗിച്ചു.
അഗ്നിപർവത സ്ഫോടനത്തിലോ മറ്റോ രൂപപ്പെട്ടതാണ് ഈ കല്ലുകൾ എന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാൽ 1960ലാണ് ഇത് ഒരു ഉൽക്കയാണെന്ന് ലോകം തിരിച്ചറിഞ്ഞത്. കാര്യം ഇത്രയും വജ്രക്കല്ലുകളൊക്കെയുണ്ടെങ്കിലും അവയുടെ വലുപ്പം 0.33മില്ലിമീറ്ററിലും കുറവായതിനാൽ അവയ്ക്ക് വിലയൊന്നും ലഭിക്കില്ല.
അതുകൊണ്ടുതന്നെ തങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് വജ്രമെടുക്കാനോ ഇവിടെ വജ്ര ഖനി തുടങ്ങാനോ ഒന്നും ഇവിടത്തുകാർ മെനക്കെടാറില്ല.
വജ്രത്തിൽ തീർത്ത കെട്ടിടങ്ങളും ഉൽക്കയുമൊക്കെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.
നഗരത്തിനുള്ളില്ലേ എല്ലാ കെട്ടിടങ്ങളും ഇത്തരത്തിൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ചതാണ്. അമേരിക്കൻ ഭൂമി ശാസ്ത്രജ്ഞരായ യൂജിൻ ഷൂ മേക്കറും, എഡ്വേർഡ് കഓസും 1960 ലാണ് ഈ നഗരം സന്ദർശിച്ചത്. നോർഡിലിങിന്റെ ഭൗമശാസ്ത്ര പഠനത്തിനുശേഷം, ഈ ഗർത്തം അഗ്നിപർവ്വതത്തിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഇവർ മനസിലാക്കുകയായിരുന്നു. ഭൂമിക്കടിയിൽ നിന്ന് രൂപം കൊണ്ടവയല്ലെന്നും, മറിച്ച് ഭൂമിക്ക് മുകളിൽ നിന്നും എന്തോ പതിഛത്തിന്റെ ഫലമാണ് ഈ വജ്രങ്ങളും എന്ന് അവർ മനസിലാക്കി. തുടർന്ന് ഇവർ നോർഡിലിങിൽ വന്നു ഇതിനായുള്ള പടനാണ് നടത്തി. അധികം വൈകാതെ തന്നെ ഇവർ ഇത് തെളിയിക്കുകയും ചെയ്തു. നോർഡിലിൻഗെനിലെ പള്ളിയുടെ മതിൽ പരിശോധിച്ചപ്പോൾ ഇവർക്കത് തെളിയിക്കാൻ സാധിച്ചു. സ്കൂൾ പുസ്തകത്തിലൊക്കെയും ഇവ അഗ്നിപർവത സ്ഫോടനം മൂലം ഉണ്ടായതെന്നെന്നു പറഞ്ഞിരുന്നത്. ഈ കണ്ടുപിടിത്തത്തിന് ശേഷം പുസ്തകങ്ങളിൽ ഒക്കെയും ഇത് മാറ്റുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഒരു പ്രക്രിയ കാണപെടാമെങ്കിലും നോർഡിലിൻഗെന്നിലെ വജ്ര തീവ്രത എടുത്തു പറയേണ്ടതാണ്.
ഇവിടത്തെ പൈൻ കാടുകളും മരങ്ങളും വളരെ ഫല പുഷ്ടിയുള്ളവയാണ്. ഉൽക്കയുടെ പതനം മൂലം മണ്ണിലുണ്ടായ മാറ്റങ്ങൾ ഇവിടത്തെ ജീവജാലങ്ങളിലും കാണാം. ഇവിടെ പതിച്ച ഉൽക്ക തികച്ചും വ്യത്യസ്തമായുള്ളതാണ്. അപ്പോളോ 14 , 16 ലെ ബഹിരാകാശ യാത്രികർ നോർഡിലിൻഗെന്നിൽ വന്ന് പഠനം നടത്തിയിരുന്നു. ഏതു തരം കല്ലുകളെയാണ് തങ്ങൾ ബഹിരാകാശത്ത് കണ്ടുപിടിക്കേണ്ടതെന്നും, അതിൽ ഏതു ഭൂമിയിലേക്ക് കൊണ്ട് വരാമെന്നും നോക്കാനായിരുന്നു അത്രേ ഇവർ നോർഡിലിൻഗെന്നിൽ വന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയിൽ നിന്നും, നാസയിൽ നിന്നും പല ബഹിരാകാശ യാത്രക്കാരും ഈ നഗരത്തിൽ പഠനത്തിനായി എത്താറുണ്ട്.ഇവിടത്തെ ജനങ്ങൾക്ക് വജ്രം കൊണ്ട് നിർമിച്ച നോർഡിലിൻഗെന്നിൽ ജീവിക്കുന്നതിൽ ഒരു പുതുമയും ഇവർക്കില്ല.
"സേവ് ആലപ്പാട്"; മുഴങ്ങട്ടെ ഉറക്കെ!
സമരത്തിന് പിന്തുണ നൽകി സമൂഹമാധ്യമങ്ങളും മലയാള സിനിമ താരങ്ങളും
ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുമ്പോൽ സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളും താരങ്ങളും ആണി ചേരുന്നു.
സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.
സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി.
ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന് ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില് നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെയ്സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു.
നടന് സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.
നടിമാരായ അനു സിത്താര, രജീഷ വിജയന്, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്പന്സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്.
കരയ്ക്കായി കരയുന്ന ആലപ്പാട്ടുകാർക്ക് വേണ്ടി ഇനിയും ഉറക്കെ ഉറക്കെ മുഴങ്ങി കൊണ്ടിരിക്കും സേവ് ആലപ്പാട് എന്ന് ഹാഷ്ടാഗ്.
ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ
ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി
ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ.
മഴമൂലം സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന് മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.
നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു.
ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.
അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷന് മുഴുവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിച്ചതിനു പിന്നാലെ തലേന്നത്തെ അതേ സ്കോറില്‍ ഓസീസിന് പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റ് (25) നഷ്ടമായി. ഷമി, കമ്മിന്‍സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഉറച്ചു നിന്ന പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ബുംറ മടക്കി.
111 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ നഥാന്‍ ലിയോണ്‍ അഞ്ചു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുന്‍പ് ലിയോണിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
258 റണ്‍സില്‍ വെച്ച് അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചര്‍ സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹേസല്‍വുഡ് അക്കൗണ്ട് തുറക്കും മുന്‍പേ നല്കിയ ക്യാച്ച് ഹനുമ വിഹാരി വിട്ടുകളയുകയായിരുന്നു. ഒടുവില്‍ 45 പന്തുകള്‍ നേരിട്ട് 21 റണ്‍സെടുത്ത ഹേസല്‍വുഡിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 55 പന്തില്‍ നിന്ന് 29 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമിയും ജഡേജയും രണ്ടു വിക്കറ്റ് നേടി. ബുംറ ഒരു വിക്കറ്റെടുത്തു.
സിഡ്നിയില്‍ ശനിയാഴ്ച ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു.
നേരത്തെ മൂന്നാം ദിനം 80 ഓവറുകള്‍ക്കു ശേഷം രണ്ടാം ന്യൂബോള്‍ എടുക്കാന്‍ നായകന് വിരാട് കോലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. വെളിച്ചകുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. നാലാം ദിവസം കളി ഒരു മണിക്കൂര്‍ നേരത്തേ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും വില്ലനായി.
ഒരു വിക്കറ്റിന് 128 റണ്‍സില്‍ നിന്ന് ആറിന് 198 എന്ന നിലയിലേക്കു വീണ ഓസീസ് ഹാന്‍ഡ്സ്കോമ്പിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ചെറുത്തുനില്‍പ്പിലൂടെ മൂന്നാം ദിനം അതിജീവിക്കുകയായിരുന്നു.മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന് ഖ്വാജ (27), ലബുഷെയ്ന് (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന് (5) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഓസ്ട്രേലിയക്ക് നഷ്ടമായത്.നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു. നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നല്കി. 81 റണ്‍സടിച്ച ജഡേജയെ ലിയോണ്‍ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
2018 മാര്‍ച്ച് വരെയുളള കണക്കാണിത്
സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.തന്റെ ഫേസ്ബുക്ക് ബ്ലോഗിലുടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആനുകൂല്യങ്ങള്‍ വ്യാജമായി കൈപ്പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെയാണ് സര്‍ക്കാരിന് ഈ നേട്ടം സ്വന്തമാക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പോലെയുളള വലിയ ക്ഷേമ പരിപാടികള്‍ നടത്താന്‍ ആധാറിന്റെ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2018 മാര്‍ച്ച് വരെയുളള കണക്കാണിത്.
ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകകള്‍ക്ക് ആധാര്‍ നമ്പര്‍ നല്കി. 18 വയസ്സിന് മുകളിലെ രാജ്യത്തെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചതായി ധനമന്ത്രി വ്യക്തമാക്കുന്നു.
20
views
മധുര പാനീയങ്ങൾ കരൾ രോഗവും, സ്ട്രോക്കും ഉണ്ടാക്കും
മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകും
മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
ചൂടുകാലത്ത് ദാഹശമനത്തിലും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങള്‍ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങള്‍ കാണാന്‍ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല.
മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.
യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
അമേരിക്കൻ സൊസെെറ്റി ഓഫ് നെഫ്രോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എല്ലാതരം മധുരപാനീയങ്ങളും കരൾ രോഗം ഉണ്ടാക്കാമെന്ന് ഗവേഷകനായ റെബോൾസ് പറഞ്ഞു. മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മധുര പാനീയങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തിയെ തന്നെ ഇല്ലാതാക്കുമെന്നും പഠനം പറയുന്നു.
അല്‍ഷിമേഴ്സ് ആന്‍ഡ് ഡിമെന്‍ഷ്യ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓര്‍മ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാര്‍ട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥിരമായി മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും.
മധുരപാനീയങ്ങള്‍ കുട്ടികള്‍ക്ക് അമിതവണ്ണത്തിനും അവരുടെ ഓര്മ്ശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്ണിനയയില് നടന്ന പഠനത്തില്‍ നിന്നാണ് ഈ നിഗമനം. വളര്ച്ചതയുടെ ഘട്ടങ്ങളില്‍ കുട്ടികളുടെ ഭക്ഷണശീലം അവരുടെ തലച്ചോറിനെ സാരമായി സ്വാധീനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആദ്യം എലികളിലും പിന്നീടു മനുഷ്യരിലും പഠനം നടത്തി. അമിത അളവില്‍ ഫ്രക്ടോസ് കലര്‍ത്തി യ സിറപ്പ് നല്കിിക്കൊണ്ടായിരുന്നു പരീക്ഷണം. ഇവയ്ക്ക് അമിതവണ്ണമുണ്ടാകുകയും തലച്ചോറിലെ പ്രവര്ത്തിനങ്ങള് മന്ദീഭവിക്കുകയും ചെയ്തതായി നിരീക്ഷണത്തില്‍ തെളിഞ്ഞു. പ്രമേഹരോഗലക്ഷണങ്ങളും ഇവയില്‍ കണ്ടെത്തി. എന്നാല്‍ ഈ സിറപ്പ് കഴിക്കാത്ത എലികളില്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ രേഖപ്പെടുത്തിയുമില്ല. കുട്ടികളിലും ഇതേ പ്രതികരണമാണ് ലഭിച്ചത്.
ഓര്മ്ശക്തി കുറഞ്ഞുവെന്നു മാത്രമല്ല, പല കുട്ടികളും അലസന്മാരെ പോലെ ഏതു നേരവും ചടഞ്ഞുകൂടി പ്രസരിപ്പു നഷ്ടപ്പെട്ടവരായിത്തീര്ന്നുരവത്രേ.
ഇനി മുതല്‍ കൃത്രിമ മധുരപാനീയങ്ങൾക്ക് വേണ്ടി വാശിപിടിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രദമായ പഴച്ചാറുകളോ മറ്റോ നല്കുിന്നതാണ് ആരോഗ്യത്തിന് ഉത്തമം.അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ്.ദിവസവും മൂന്നു പ്രാവശ്യം സോഡ കുടിയ്ക്കുന്ന ഒരാളിൽ സോഡ കുടിയ്ക്കാത്ത ഒരാളെ അപേക്ഷിച്ച് സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും എന്ന് മാത്യൂ പോസ് എന്ന ഗവേഷകൻ പറയുന്നു.ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
30 വയസ്സിനു മുകളിലുള്ള ഏകദേശം 4000 പേരിലാണ് ഗവേഷണം നടത്തിയത്.
പതിവായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്ന ദൂഷ്യഫലങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ മുന്നറിയിപ്പുകൾ ഇനിയും ആവശ്യമാണ്
പഴങ്കഞ്ഞി ഇങ്ങനെ കുടിക്കണം!
നല്ല സ്വാദുള്ള പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു . ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു .ലാക്ടിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുവാണ് പഴങ്കഞ്ഞി. അതുകൊണ്ട് തന്നെ പഴങ്കഞ്ഞി കുടിയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കുകയില്ല.പഴങ്കഞ്ഞിയിൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലെ ലഭ്യമാകുന്നുള്ളൂ . രക്തസമ്മർദ്ധം,കൊളസ്ട്രോൾ,ഹൈപ്പർ ടെൻഷൻ എന്നിവ കുറയ്ക്കുന്നു . ചർമ്മരോഗങ്ങൾ,അലർജി എന്നിവയെ നിയന്ത്രിക്കുന്നു . ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിക്കുന്നു . വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു . ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.
* ബ്രെസ്റ്റ് കാൻസറിനെ ചെറുക്കുന്നു .പഴങ്കഞ്ഞിവെള്ളത്തിൽ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേർത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്.രാവിലെ പഴങ്കഞ്ഞി കുടിച്ച് പകല്‍ മുഴുവന്‍ എല്ല് മുറിയേ പണിയെടുത്ത ഒരു തലമുറയുണ്ടായിരുന്നു പണ്ട്. അവര്‍ക്കാകട്ടെ ഇന്നത്തെ പോലെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അവനവനിലേക്ക് ചുരുങ്ങിയപ്പോള്‍ രോഗങ്ങളും കൂടി എന്ന് വേണം പറയാന്‍. പഴങ്കഞ്ഞി രാവിലെ തന്നെ ഒന്ന് കുടിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യ ഗുണം അതൊന്നു വേറെ തന്നെയാണ് .പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാർ പരിവേഷം ഉടൻ പ്രതീക്ഷിക്കാം
6
views
ഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം
ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാർ.
സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം
ഓര്‍ഡിനൻസ് ഇറക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്.
അടുത്ത മന്ത്രിസഭാ യോഗത്തിന് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.
ഈ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിറക്കുന്നതിന് ഭരണഘടനാ പരമായ തടസമുള്ളതിനാലാണ് ഇന്ന് നടക്കുന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണനയ്ക്കെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്ത്രീകളുടെ ചോര ചീന്തുന്ന അതിക്രൂരമായ ആചാരങ്ങൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല
സ്ത്രീയെ ആചാരലംഘനങ്ങളുടെ പ്രതീകമായി മുറവിളികൂട്ടുന്ന ഒരു സമൂഹം നമ്മുട്ട് മുന്നിൽ ഇപ്പോൾ; എന്നാൽ സ്ത്രീ ആയി പിറന്നത് കൊണ്ട് മാത്രം അവൾ ബലിയാടാകേണ്ടി വരുന്ന നിരവധി ആചാരങ്ങൾ ഈ ലോകത്തുണ്ട് . അതിക്രൂരമായ ചില ആചാരങ്ങൾ
സ്ത്രീ ശരീരത്തിനെ ആകർഷകമാക്കുന്നു അവളുടെ ലൈംഗിക അവയവങ്ങൾ ആണ് മാനഭംഗ ശ്രമങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന അന്ത വിശ്വാസത്തിൽ കൗമാരം കടക്കാത്ത പെൺകുട്ടികളെ കടുത്ത ക്രൂരതകള്‍ക്ക് ഇരയാക്കുന്ന ആചാരം . കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും.
മാതാപിതാക്കള്‍ ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് വിചിത്രം
ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കന്‍ ജനത വിശ്വസിക്കുന്നു. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സമാന പ്രാകൃത പീഡനം തുടര്‍ന്നുവരുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കല്ലുകളെയും ഇരുമ്പ് ഉപകരണങ്ങളെയും സ്തന നീക്കത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക. കൗമാരക്കാരികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ ഇത്തരം ഇറുകിയ ബെല്‍റ്റുകള്‍ സ്ഥാപിക്കും. സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.
ആർത്തവ സമയത്തു സ്ത്രീകളെ നിഷ്കരുണം തല്ലുന്ന ആചാരമാണ് മറ്റൊന്ന്
ബ്രസീലിലെ ഉവാവൂപ്സിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ത്രീകളുടെ ആര്‍ത്തവ ചടങ്ങില്‍ അവരെ നഗ്നരായി തെരുവില്‍ കൊണ്ടുവന്ന് മരണം അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയിലാകും വരെ അടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഢനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ പീഡനങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.
പെൺകുട്ടികളുടെ പല്ലിന്റെ മൂർച്ച വരുത്തുന്നതാന് മറ്റൊരു വിചിത്ര ചടങ്ങ്
സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിലാണ് മനുഷ്യാവകാശലംഘനമെന്ന് വിളിക്കാവുന്ന ചേലാകര്‍മ്മം ഇപ്പോഴും നിലനില്ക്കുന്നു
. അവരെ സംബന്ധിച്ചിടത്തോളം ഇത് മതപരവും സാംസ്കാരികപരവുമായ ഒരു ചടങ്ങാണ്. സ്ത്രീയുടെ വിശുദ്ധിയുടെ അടയാളം. അവളുടെ പാതിവ്രത്യം ഉറപ്പാക്കുന്ന ഒന്ന്.
പരമ്പരാഗത ആചാരത്തിന്റെ പേരില്‍ മൂര്‍ച്ചയേറിയ ആയുധത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രാണന് പോകുന്ന വേദന സഹിച്ച് രക്തം ചിന്തിയേ പറ്റൂ. ചേലാകര്‍മ്മത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ഏറ്റവുമധികം ചേലാകര്മ്മങ്ങള് നടക്കുന്ന മാലി, ഗിനിയ, സൊമാലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ കുറേയധികം സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നുവെന്നതാണ് വേദനാജനകം. ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ആചാരങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന സ്ത്രീകൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല എല്ലാം സഹിച്ച് മൗനം ഭജിക്കുന്ന ചില പെണ്‍ജീവിത കാഴ്ചകള്‍.
30
views
മരംകേയറി ആടുകൾ
30 അടി ഉയരമുള്ള മരത്തിൽവരെ ഇവ കൂട്ടത്തോടെ കയറി പഴങ്ങൾ കഴിക്കും
ആഫ്രിക്കയിലുള്ള മരം കേറി ആടുകളെ പരിചയപ്പെടാം
മരംകയറിയെന്ന് പലരെയും കളിയാക്കിവിളിക്കുന്നവർ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലേക്കൊന്ന് ചെല്ലണം. യഥാർത്ഥ മരംകയറികൾ അവിടെയാണുള്ളത്. വലിയമരങ്ങളുടെ ശിഖരങ്ങളിൽ നിഷ്പ്രയാസം ഓടിക്കയറി കായ്കനികൾ തിന്ന് വിലസുന്ന ആടുകളാണ് താരങ്ങൾ. ഒറ്റയ്ക്കാണ് ഇവയുടെ അഭ്യാസമെന്ന് കരുതരുത് ..കൂട്ടമായിട്ടാണ് ഈ മരംകയറ്റം. അർഗൻ എന്നറിയപ്പെടുന്ന അർഗനിയ സ്പിനോസ എന്നയിനം മരത്തിലാണ് ആടുകൾ യഥേഷ്ടം കയറിയിറങ്ങുന്നത്. പിളർന്ന് ഇരുവശങ്ങളിലേക്കുമിരിക്കുന്ന കുളമ്പുകളാണ് ആടുകളെ മരംകയറാൻ സഹായിക്കുന്നത്.
30 അടി ഉയരമുള്ള മരത്തിൽവരെ ഇവ കൂട്ടത്തോടെ കയറി പഴങ്ങൾ കഴിക്കും.
അർഗനിയ മരത്തിലുണ്ടാകുന്ന സ്വാദുള്ള പഴങ്ങൾ ആടുകൾക്കേറെയിഷ്ടമാണത്രെ. പക്ഷേ, വിചിത്രം എന്താണെന്ന് വച്ചാൽ, ഈ പഴങ്ങൾ മനുഷ്യർ കഴിക്കാറില്ല! ആടുകളുടെ ഈ അപൂർവ മരംകയറ്റം മൊറോക്കയുടെ ടൂറിസത്തെയും വലിയൊരളവിൽ സ്വാധിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് അർഗനിയ മരത്തിൽ പഴങ്ങളുണ്ടാകുന്ന സീസണിൽ, ആടുകളുടെ മരംകയറ്റം കാണാൻ ഇവിടെയെത്തുന്നത്. മാത്രമല്ല, അർഗനിയയുടെ പഴങ്ങളിലെ കുരുവിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്കും ആവശ്യക്കാരേറെയാണ്.
ആടുകളുടെ വിസർജ്യത്തിൽനിന്നുമാണ് ഈ കുരു ഏറെയും ശേഖരിക്കുന്നതും!
"ബോംബുകളുടെ മാതാവ്" വികസിപ്പിച്ച് ചൈന
അത്യുഗ്ര ശേഷിയുള്ള ബോംബ് ചൈന വികസിപ്പിച്ചു
അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയായാണ് ചൈന ഈ ബോംബ് നിര്‍മ്മിച്ചത്. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്കുന്ന വിശേഷണം.ബോംബുകളുടെയെല്ലാം മാതാവ് എന്നായിരുന്നു അമേരിക്കയുടെ ഉഗ്രശേഷിയുള്ള ബോംബിന് നല്കിയ വിശേഷണം.2017ൽ അഫ്ഗാനിലെ ഐസിസ് ഭീകരരോട് ഏറ്റുമുട്ടവെയാണ് ജി.ബി.യു 43/ബി എന്ന ബോംബ് അമേരിക്ക ആദ്യമായി പരീക്ഷിച്ചത്. അമേരിക്കയുടെ ഈ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല.
വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ.
അതേ സമയം ചൈനയുടേത് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും.അമേരിക്കയുടെ ബോംബിന് മറുപടിയായി ചൈനയുടെ തന്നെ ബോംബുകളുടെ മാതാവായി ഈ ബോംബിനെ വിശേഷിപ്പിച്ചു.
എച്ച്-6കെ ബോംബര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്ഫോടനത്തോടെയാണ് പൊട്ടിയത്. ഇതിന്റെ പ്രമോഷണല്‍ വീഡിയോയും നൊറിന്‍കോ ഡിസംബര്‍ അവസാനം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പൊതുമധ്യത്തില്‍ ബോംബ് പ്രദര്‍ശിപ്പിക്കുന്നതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ആയുധങ്ങൾക്ക് മറുപടിയായി റഷ്യ അത്യുഗ്ര ശേഷിയുള്ള ബോംബുകളുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ബോംബ് വികസിപ്പിച്ചിരുന്നു.
സൗരയൂഥത്തിലെ മഞ്ഞു മനുഷ്യന്
നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകമാണ് അള്‍ട്ടിമ - തുലെയുടെ ചിത്രം പകർത്തിയത്
നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പകർത്തിയ അള്‍ട്ടിമ - ഝൂലെയുടെ ചിത്രം കൗതുകമുണർത്തുന്നതായി
ഭീമമായ തലയും ശരീരവും ഒട്ടിച്ചു വച്ച പോലെ 'അള്‍ട്ടിമ തുലെ'. ഭൂമിയില്‍ നിന്ന് 650 കോടി കിലോമീറ്റര്‍ അകലെയാണ് ഈ വസ്തു.
2014ല്‍ ടെലസ്കോപ്പിലൂടെ കണ്ടെത്തിയ അള്‍ട്ടിമ തുലെയുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതാദ്യമായി നാസയുടെ ശൂന്യാകാശ വാഹനമായ ന്യൂ ഹൊറൈസണ്‍സ് പകര്‍ത്തി. ഒന്നാം തിയതി അള്‍ട്ടിമ തുലെയുടെ 3500 കിലോ മീറ്റര്‍ സമീപത്തു കൂടി പേടകം കടന്നുപോയി.
സൗരയൂഥത്തിന്റെ അതിരുകളില്‍ കണ്ടെത്തിയ ഏറ്റവും വിദൂരമായ വസ്തുവാണ് 'അള്‍ട്ടിമ തുലെ'. കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയെ ആയിരുന്നു ഇതുവരെ ആ സ്ഥാനത്ത്.
2015ല്‍ പ്ലൂട്ടോയുടെ സമീപത്തുകൂടി ന്യൂ ഹൊറൈസണ്‍സ് കടന്നു പോയിരുന്നു.
പ്ലൂട്ടോയില്‍ നിന്ന് 150കോടി കിലോമീറ്റര്‍ കൂടി അകലെയാണ് അള്‍ട്ടിമ തൂലെ.സൗരയൂഥത്തിലെ ബാഹ്യ വലയമായ ക്വിപ്പര്‍ ബെല്‍റ്റ് എന്ന മേഖലയിലാണ് അള്‍ട്ടിമ തുലെ സൂര്യനെ ഭ്രമണം ചെയ്യുന്നത്. കുള്ളന്‍ ഗ്രഹങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളും നിറഞ്ഞ മേഖലയാണ് ക്വിപ്പര്‍ ബെല്‍റ്റ്. അള്‍ട്ടിമ പോലെ തണുത്തുറഞ്ഞ കാഠിന്യമേറിയ പതിനായിരക്കണക്കിന് വസ്തുക്കള്‍ ഇവിടെയുണ്ട്. 4600 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രഹങ്ങളും മറ്റും രൂപം കൊണ്ടതിന്റെ തെളിവുകള്‍ ഇതില്‍ ഉറഞ്ഞുകിടപ്പുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഈ ചെറുവസ്തുവിന്റെ ചിത്രങ്ങള്‍ പൂര്‍ണമായി ഭൂമിയിലേക്കു കൈമാറാന്‍ ഇനിയും 20 മാസം കൂടി വേണമെന്നാണു നാസ പറയുന്നത്.
കളര്‍ ചിത്രങ്ങള്‍ ലഭ്യമാകാന്‍ ഒരാഴ്ചയും. ഭൂമിക്ക് ഏറ്റവും അകലെ നിന്നെടുത്ത ചിത്രമാണു അള്‍ട്ടിമ- ഝൂലെയുടേത്. പാറക്കൂട്ടത്തിനു സ്വയം ചുറ്റാന്‍ 15 മണിക്കൂര്‍ വേണമെന്നും ന്യൂ ഹൊറൈസണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 33 കിലോമീറ്ററാണു നീളം. പ്ലൂട്ടോയെ ലക്ഷ്യമിട്ട് 2000 ജനുവരി 19 നാണു ന്യൂ ഹൊറൈസണ്‍ വിക്ഷേപിച്ചത്. പിന്നീട് ദൗത്യപരിധി നീട്ടുകയായിരുന്നു. 2028 വരെ സഞ്ചരിക്കാനുള്ള ഇന്ധനം പേടകത്തിലുണ്ട്. പേടകത്തിന്റെ അടുത്ത ദൗത്യം സംബന്ധിച്ചു നാസയുടെ തീരുമാനമായിട്ടില്ല.
ഇതിന് നിറം ചുവപ്പ് ആണ്. സൂര്യപ്രകാശം ഭൂമിയിലേതിന്റെ 1600ല്‍ ഒരംശമാണ് , 460കോടി വര്‍ഷം മുന്‍പ് തണുത്തുറഞ്ഞ രണ്ട് ഗോളങ്ങള്‍ രൂപമെടുത്തുവെന്ന് കരുതപ്പെടുന്നു.
ഇത് പ്രപഞ്ചോല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12
views
എറണാകുളത്ത് ഇനി പുതിയ ലൈസൻസ്
SUB : 'സാരഥി' പദ്ധതി എറണാകുളം ആര്.ടി. ഓഫീസിലും
ഉടമ-ഡ്രൈവര്‍ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തി
SUB :വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസന്‍സിനായി അപേക്ഷിക്കുന്ന 'സാരഥി' പദ്ധതി എറണാകുളം ആര്.ടി. ഓഫീസിലും ആരംഭിചത്തോടെയാണിത് .നിലവില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നല്കുന്ന ഡ്രൈവിങ് ലൈന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും വാഹനം ഓടിക്കാമെങ്കിലും പുതിയ പദ്ധതി വന്നതോടെ ലൈസന്‍സ് നല്‍കുന്നത് കേന്ദ്ര സര്ക്കാരാകുമെന്നതാണ് പ്രത്യേകത.
രാജ്യത്താകെ എല്ലാ വാഹന ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് 'വാഹന്‍', 'സാരഥി' എന്നിവ.
'സാരഥി'യാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്. 'വാഹന്‍' വാഹന രജിസ്ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസന്‍സുമാണ്. ആറുതരം സുരക്ഷാസംവിധാനമാണ് പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സിനുള്ളത്. ക്യു.ആര്. കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി. എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ അടങ്ങിയതാണ് സുരക്ഷാ സംവിധാനങ്ങള്‍.
വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംമഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച മനോഹരമായ ഡിസൈനാണ് ലൈന്സിനുള്ളത്. 'ഇന്ത്യന്‍ യൂണിയന് ഡ്രൈവിങ് ലൈസന്‍സ്' എന്ന തലവാചകത്തോട് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുണ്ട്.
...................................................................................
അതെ സമയം വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ-ഡ്രൈവര്‍ പ്രീമയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തി.
ഇതോടെ വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിരക്ക് കുറച്ചതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ്വെയറില് മാറ്റങ്ങള്‍ വരുന്നതേയുള്ളൂ. അതിനാല്‍ ഏതാനും ദിവസംകൂടി പഴയനില തുടരും.
ജനുവരി ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് െറഗുലേറ്ററി ആന്‍ഡ് െഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്.ഡി.എ.ഐ.) നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണിത്.
3
views
എപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ
രാജ്യത്തിൻറെ വികസനത്തിനും വരുംതലമുറകളുടെ ഗുണത്തിനും വേണ്ടി സ്വീകരിച്ചിരിക്കുന്ന എട്ട് ഭരണതത്ത്വങ്ങൾ
ദുബായിലെ നിയമങ്ങളൂം ഭരണതത്വങ്ങളും പലപ്പോഴും ലോകത്തിനു മുന്നിൽ മാതൃകയാണ്. വിവിധ നാടുകളിൽ നിന്നും വിവിധ സംസ്കാരങ്ങളിൽ നിന്നും വരുന്നവർ ഒരുമയോടെ കഴിയുന്ന ഒരിടമാക്കി അറബ് നാടിനെ മാറ്റിയത് അവിടുത്തെ . ഭരണ രീതികൾ തന്നെയാണ് . ജനങ്ങളുടെ നന്മയ്ക്കും രാജ്യത്തിൻറെ വികസനത്തിനും വരുംതലമുറകളുടെ ഗുണത്തിനും വേണ്ടി ദുബായ് സ്വീകരിച്ചിരിക്കുന്ന എട്ട് ഭരണതത്ത്വങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തുവിട്ടു. ഭരണമേറ്റെടുത്തതിന്റെ വാർഷികദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ട്വിറ്ററിലൂടെ ദുബായിയെ മുന്നോട്ടുനയിക്കുന്ന പ്രധാന തത്ത്വങ്ങൾ പങ്കുവെച്ചത്. എമിറേറ്റിൽ പ്രധാന ചുമതലകൾ നിർവഹിക്കുന്ന എല്ലാവരും ഈ തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാലക്കാട് രണ്ടുപേര്‍ക്ക് വെട്ടേറ്റു; പത്തനംതിട്ട ശാന്തമാകുന്നു
തന്ത്രിക്കെതിരെ നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്
മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം; ശബരിമലയിൽ തിരക്ക് തുടരുന്നു
അഗസ്റ്റയില്‍ ബിജെപിക്ക് കുരുക്ക്; കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
കേരളത്തിലേക്കോ? ജാഗ്രത വേണമെന്ന് ബ്രിട്ടനും അമേരിക്കയും
ശബരിമലയില്‍ രണ്ട് യുവതികള്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്
കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ബ്രിട്ടനും അമേരിക്കയും.
ശബരിമലയില്‍ രണ്ട് യുവതികള്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുന്ന ബ്രിട്ടീഷ് പൗരന്മാര് അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് ആരാജ്യം മുന്നറിയിപ്പ് നല്കി.
ശബരിമല വിഷയത്തില്‍ കേരളത്തിലെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകാന്‍ സാധ്യതയുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കമുള്ളവ തടസപ്പെട്ടേക്കാം. ജനക്കൂട്ടം സംഘടിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കിയിട്ടുള്ള പൊതുജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണ് കേരളത്തിലെ സ്ഥിതിഗതികളും ബ്രിട്ടന് പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ കേരളത്തില്‍ വ്യാപക അക്രമ സംഭവങ്ങളാണ് നടന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ അക്രമ സംഭവങ്ങളുണ്ടായി. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് ജീവന് നഷ്ടമായി. 45 ബസ്സുകള്‍ തകര്‍ക്കപ്പെടുകയും വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഹര്‍ത്താല്‍മൂലം കടകള്‍ അടഞ്ഞുകിടക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര് ജാഗ്രത പാലിക്കണമെന്നാണ് അമേരിക്ക നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
1
view
ഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ
ജപ്പാനിൽ ഒരു മീൻ വിറ്റു പോയത് 21.55 കോടി
ജപ്പാനിലെ സുഷി വ്യാപാരി വാങ്ങിയ മീനിന്റെ വില എത്രയെന്നറിയാമോ? ഞെട്ടാന്‍ തയ്യാറായിക്കോളു, 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ! ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി കിമുറ എന്ന കോടീശ്വരന് സ്വന്തമാക്കിയത്.278 കിലോയാണ് കിമുറ വാങ്ങിയ ട്യൂണ മത്സ്യത്തിന്റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് ഈ ഭീമന് ട്യൂണ മത്സ്യത്തെ പിടികൂടിയത്. 2013 ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന് ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.
വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്ക്കുന്നതില് ലോകപ്രശസ്തമാണ്.
1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.ലോകത്ത് ട്യൂണ മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുള്ള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ വളരെ പ്രയാസമുള്ളതിനാല്‍ കറുന്ന വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്. ഇതിന്റെ ചെറിയ കഷ്ണം വാങ്ങണമെന്നുണ്ടെങ്കില്‍ തന്നെ ആയിരങ്ങള്‍ മുടക്കേണ്ടിവരും.
പിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
ഡി.പി.ഐ. സർക്കുലർ ഇറക്കി
പിറന്നാൾദിവസവും ഇനി മറ്റുള്ളവരെപ്പോലെ സ്കൂൾ യൂണിഫോമിൽ ഒതുങ്ങിക്കൂടേണ്ട. നല്ല തകർപ്പൻ കുപ്പായമിട്ട് വിലസാം.
പിറന്നാൾദിവസം കുട്ടികൾ നിറമുള്ള വസ്ത്രങ്ങളിട്ടുവന്നാൽ അവരോട് മോശമായി സംസാരിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിറക്കി. തിരുവനന്തപുരത്തെ ഒരു സ്കൂൾ കുട്ടിയുടെ പരാതിപ്രകാരമാണ് ഈ നിർദേശം. ജന്മദിനത്തിൽ നിറമുള്ള വസ്ത്രമിട്ടു വന്നതിന് അധ്യാപകർ വഴക്കുപറഞ്ഞെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ഇത് പരിഗണിച്ചാണ് ഡയരക്ടർ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്കും കത്തയച്ചത്.
സംസ്ഥാനത്തെ പല സ്കൂളുകളിൽനിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ചും ചില സ്വകാര്യ സ്കൂളുകൾ യൂണിഫോമിന്റെ കാര്യത്തിൽ കർശനമായ നിലപാടാണ് എടുക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പിറന്നാൾദിവസം യൂണിഫോമിന്റെ കാര്യത്തിൽ കുട്ടികൾക്ക് ഇളവുനൽകാൻ ധാരണയായത്. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത് ഇതിന്മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.
ജന്മദിനത്തില് യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.
7
views
ക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
നിസാന്‍ കിക്ക്സ് എസ്യുവി ജനുവരി 22 -ന് വില്‍പ്പനയ്ക്കു വരും.
നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്സ് തലയുയര്‍ത്തുക. ഇന്ത്യയില്‍ എസ്യുവി തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകളുമായി കളംനിറയുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ശ്രേണിയില്‍ ആദ്യമെത്തുന്ന കിക്ക്സ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പിടിവള്ളി നല്‍കും. നേരത്തെ ക്രെറ്റയ്ക്ക് മുമ്പില്‍ നിസാന്‍ ടെറാനോയ്ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. രാജ്യാന്തര വിപണിയിലുള്ള കിക്ക്സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്കാരങ്ങള്‍ ഒരുപാട് എസ്യുവിക്ക് സംഭവിക്കുന്നുണ്ട്.
റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ കിക്ക്സില്‍ അണിനിരക്കും.ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് അവകാശപ്പെടുക.
പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് കമ്പനി നല്‍കുന്നത്.
ഇരു എഞ്ചിന് പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.
ക്രെറ്റയുമായുള്ള മത്സരത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ അഭാവം കിക്ക്സില്‍ നിഴലിക്കുമെന്ന കാര്യമുറപ്പ്. ഇതിനുപുറമെ ഓള് വീല്‍ ഡ്രൈവ് സംവിധാനവും എസ്യുവിയിലില്ല. ഓള് വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് നിസാന്‍ പറയുന്നു.
4
views
എന്‍ജിനീയർ കൃഷിക്കാരനായി വരുമാനം 6 ൽ നിന്നും 20 ലക്ഷത്തിലേക്ക്
അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുണ്ട് ;വിറ്റുവരവ് 20-25ലക്ഷം
6 ലക്ഷം വരുമാനമുള്ള അനൂപ് എൻജിനീയർ ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായി ഇപ്പോൾ വരുമാനം 20 ലക്ഷം.മഹാരാഷ്ട്രയിലെ സാങ്ഗ്ളി സ്വദേശിയാണ് അനൂപ്.. രണ്ട് വര്‍ഷം മുമ്പ് വരെ ഒരു ഐ ടി എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു . നല്ലൊരു തുക ശമ്പളവും വാങ്ങുന്നുണ്ടായിരുന്നു. വാര്‍ഷിക വരുമാനം 6.5 ലക്ഷമായിരുന്നു . പക്ഷെ, അനൂപ് പറയുന്നത്, ആകെ അന്നുണ്ടായിരുന്നൊരു സാമാധാനം ആറ് ദിവസം ജോലി ചെയ്താല്‍ പിന്നൊരു അവധി കിട്ടുമല്ലോ എന്നത് മാത്രമാണെന്നാണ്. അങ്ങനെ മനസില്ലാമാനസോടെ നാല് വര്‍ഷത്തിലധികം അനൂപ് അവിടെ ജോലി ചെയ്തു. ഒടുവില്‍, അനൂപ് തന്റെ രാജിക്കത്ത് നല്കി. പൂനെയിലുള്ള തന്റെ ഫ്ലാറ്റിലേക്ക് തിരികെയെത്തി. അടുത്ത മൂന്നുമാസം താന്‍ ജോലി രാജിവെച്ച കാര്യം ആരോടും പറഞ്ഞില്ല. കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് അയാള്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ സന്ദര്‍ശിച്ചു. കൃഷിയെ കുറിച്ച് കിട്ടാവുന്ന എല്ലാ വിവരങ്ങളും പല വഴിയേ അനൂപ് അന്വേഷിച്ചു കണ്ടെത്തി. മാര്‍ക്കറ്റ് റിസര്‍ച്ച് തന്നെ നടത്തി.മൂന്നുമാസത്തിന് ശേഷം അയാള്‍ സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തി. മഹാരാഷ്ട്രയിലെ സംഗലി ജില്ലയിലായിരുന്നു അത്. അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുമായി നല്ലൊരു കാര്‍ഷിക ജീവിതം നയിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ളതും പച്ചനിറമുള്ളതുമായ കാപ്സിക്കം, സ്വീറ്റ് കോണ്‍, കരിമ്പ്, ചെണ്ടുമല്ലി എന്നിവ ഈ ചെറുപ്പക്കാരന്റെ തോട്ടത്തില്‍ വളരുന്നു.'എനിക്കൊരിക്കലും ഒരു ജോലിക്കാരനായിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ സീനിയേഴ്സിനെ കാണാറുണ്ട്. എംപ്ലോയറെ പോലെ ജോലി ചെയ്താലും എംപ്ലോയി തന്നെ ആയിരിക്കും' എന്ന് അനൂപ് പറയുന്നു.''എഞ്ചിനീയറായിരിക്കുമ്പോള്‍ ഉള്ളതിനേക്കാൾ അതിന്റെ ഇരട്ടി പണവും സംതൃപ്തിയും സമാധാനവും കൃഷിക്കാരനായിരിക്കുമ്പോ ലഭിക്കുന്നുണ്ടെ''ന്ന് അനൂപ് പറയുന്നു. അയാള്‍ പോളി ഹൌസ് നിര്‍മ്മിക്കാനായി സഹായധനത്തിന് വേണ്ടി അപേക്ഷിച്ചു. കാപ്സിക്കത്തിന്റെ 7000 തൈകള്‍ വാങ്ങി. അതില്‍ 1000 എണ്ണം നശിച്ചു. അയാള്‍ അത് മാറ്റി പുതിയ ആയിരമെണ്ണം വച്ചു. അത് ആ ഗ്രാമത്തിലെ കര്‍ഷകരാരും അതുവരെ ചെയ്യാത്തതായിരുന്നു. അതൊക്കെ ലാഭമുണ്ടാക്കാന്‍ അനൂപിനെ തുണച്ചു. നേരത്തെ തന്നെ, വാങ്ങുന്നവരോട് തൂക്കവും വിലയും പറഞ്ഞുറപ്പിച്ചിരുന്നു. അതുകൊണ്ട് ബാര്‍ഗെയിനിങ് ഒന്നും നടന്നില്ല. ഗുണത്തിലും അനൂപ് ഈ കണിശത പുലര്‍ത്തി. ഇതൊക്കെ അയാള്‍ക്ക് റെഗുലര്‍ കസ്റ്റമേഴ്സിനെ നല്കി. കാപ്സിക്കം ഏപ്രിലില്‍ വിറ്റുതീര്‍ന്നു. പൊളി ഹൌസും തയ്യാറായിരുന്നു. പിന്നീട് ചെടികള്‍ നടാനായിരുന്നു തീരുമാനം. ആദ്യത്തെ 20 ദിവസം 24 മണിക്കൂറും ചെടികള്‍ക്ക് വെളിച്ചം കിട്ടണമായിരുന്നു. അതിനാല്‍ പോളി ഹൌസില്‍ അവ വെച്ചു. എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിച്ചു. രാവും പകലും അനൂപ് അവിടെ ചെലവഴിച്ചു. പക്ഷെ, അത്തവണ പൂക്കള്‍ക്ക് ഡിമാന്‍ഡ് കുറവായിരുന്നു. അതിനാല്‍ കിട്ടുന്ന തുകയ്ക്ക് അവ വില്‍ക്കേണ്ടി വന്നു. നഷ്ടങ്ങളുമുണ്ടായി. പക്ഷെ, അതൊന്നും അനൂപിനെ തളര്‍ത്തിയില്ല. കൃഷി ഒട്ടും എളുപ്പമല്ലെന്നും, അതാകുമ്പോള്‍ ലാഭം മാത്രമല്ല നഷ്ടവുമുണ്ടാകുമെന്നും അയാള്‍ക്കറിയാമായിരുന്നു. അടുത്ത തവണ ജമന്തിപ്പൂക്കള്‍ നട്ടു. കിലോയ്ക്ക് 50 മുതല്‍ 60 വരെ വില കിട്ടി. പിന്നെയും ചോളവും കാപ്സിക്കവും കൃഷി ചെയ്തു. ഇന്റര്‍നെറ്റ് വഴി മീന്‍ വളര്‍ത്തുന്നതിനെ കുറിച്ച് പഠിച്ചു. മീനും വളര്‍ത്തി തുടങ്ങി. ബിരുദധാരിയായ ഭാര്യയും അനൂപിനെ കൃഷിയില്‍ സഹായിക്കുന്നു.2016 -ല്‍ കൃഷി തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും പലരും പിന്തിരിപ്പിക്കാന് നോക്കിയതായും അനൂപ് പറയുന്നു. എഞ്ചിനീയര്‍ കാലത്തെ അടിപൊളി ജീവിതം പോലെയല്ല ഒരു കര്‍ഷകന്റെ ജീവിതമെന്നും അത് നയിക്കാന്‍ അനൂപിന് കഴിയില്ലെന്നും പലരും പറഞ്ഞു. പക്ഷെ, തനിക്കെന്താണോ ചെയ്യാനിഷ്ടം അതാണ് താന്‍ ചെയ്തത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ പറഞ്ഞതൊന്നും താന്‍ കാര്യമാക്കിയില്ലെന്നും അനൂപ് പറയുന്നു.'എല്ലാവരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. ഒരു ചെറിയ കര്ഷകന് പോലും നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കും. പഠിക്കാനും അറിയാനുമുള്ള വിശപ്പുണ്ടായാല്‍ മതി. അതാണ് എന്നെ വിജയത്തിലെത്തിച്ചത്. ആരോടും ഒന്നും ചോദിക്കാന്‍ എനിക്ക് മടിയില്ല. കൃഷി ഒരുപാട് പുതിയ അറിവുകള്‍ കണ്ടെത്താവുന്ന മേഖലയാണ്. എനിക്ക് തോന്നുന്നത്, വിദ്യാഭ്യാസമുള്ള ഒരുപാട് പേര് ഇത് ബിസിനസായി ചെയ്യണമെന്നാണ്. അത് വേറെ ഏതൊരു മേഖലയെക്കാളും നമ്മുടെ രാജ്യത്ത് ശോഭിക്കും'' .കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് ഏകദേശം 20-25 ലക്ഷമായിരുന്നു. അതിലും കൂടുതല്‍ ലാഭം ഈ വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് പറയുന്നു .വിജയിക്കണമെന്നിൽ നിങ്ങള്‍ക്ക് ഒന്നിൽ നിന്നും പുറത്ത് കടക്കാനുള്ള ധൈര്യം മാത്രം മതിയെന്നാണ് അനൂപിൻറെ അഭിപ്രായം.
3
views
more women entered sabarimala; says kadakampally
ശബരിമലയിൽ കൂടുതൽ യുവതികൾ കയറി, സ്ഥിരീകരിച്ച് കടകംപള്ളി
ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റ് 3178
നെടുമങ്ങാട് പോലീസിന് നേരെ ബോംബെറിഞ്ഞത് ആർഎസ്എസ് പ്രചാരക്, ദൃശ്യങ്ങൾ പുറത്ത്
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
6
views