ലേസർ ആയുധവുമായി ഇന്ത്യ
ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം
സെക്കൻഡിനുള്ളിൽ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs).
ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്ട്ടിന് (Lockheed Martin) ചെലവു കുറച്ച് ഒരു ഫൈബര്‍ ലേസര്‍ സിസ്റ്റം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍. ഇതിന്റെ ഡെമോ 2021ല്‍ നടത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകൾക്കു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ.ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസർ ആയുധ സംവിധാനം നിർമിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) അവകാശപ്പെടുന്നത്.
ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം.
ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങൾക്കു കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യ നിര്‍മിച്ച തേജസ് (Tejas) യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി ഇതോടെ പതിന്മടങ്ങു വർധിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തില്‍ പിടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ടാര്‍ഗറ്റിങ് ആന്‍ഡ് നാവിഗേഷന്‍ പോഡുകൾ ഒരേസമയം ലേസര്‍ സെന്‍സറും ലക്ഷ്യങ്ങളെ കൃത്യമായി ഉന്നംവയ്ക്കാനാവുന്ന ആയുധവുമാണ്. പറക്കലിനിടയില്‍ത്തന്നെ വിവരങ്ങള്‍ ശേഖരിക്കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്യും. കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസർ നിയന്ത്രിത ബോംബിടാൻ ഇവ ഉപയോഗിക്കാമെന്നാണ്ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യയില്‍ ഈ സംവിധാനം വികസിപ്പിച്ച ശാസ്ത്രജ്ഞർ പി. സുരേഷ് കുമാറും പ്രസാദും (N.N.S.S.R.K. Prasad), കെ. സന്തില്‍ കുമാറും ഇതിന്റെ പ്രവര്‍ത്തനശേഷി വിലയിരുത്തി. ലേസർ ഉപയോഗിച്ച് വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 2.3 മീറ്ററിന്റെ കൃത്യതക്കുറവു മാത്രമെ അവര്‍ കണ്ടെത്തിയുള്ളു.
ആകാശത്തുനിന്നു കരയിലേക്ക് ബോംബിടാൻ വേണ്ട മികവ് ഇപ്പോള്‍ത്തന്നെ ഇതു കൈവരിച്ചെന്ന് അവർ പറയുന്നു.
ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളിൽ ഡെമോക്ലിസ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകള്‍ (Damocles laser designator pods) ആണുള്ളത്. ഇവ ഡിസൈന്‍ ചെയ്തത് തെയ്ല്‍സ് (THALES) ആണ്. നിര്‍മാതാവു പറയുന്നത് രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ ലേസറിന്റെ സഹായത്തോടെ റഫാലിനും ആക്രമണകാരിയാകാനുള്ള ശേഷിയുണ്ടെന്നാണ്. ഇതിനു ദൂരമളക്കാനും കൃത്യമായി (മീറ്ററുകളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ) ആക്രമണം നടത്താനുമുള്ള ശേഷിയുമുണ്ട്.എയര്‍ഫോഴ്സിനു ശക്തി പകരാന്‍ ഇവ ഈ വര്‍ഷം സെപ്റ്റംബറില്‍ കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്നു.
റഫാല്‍ ഉപയോഗിച്ചും അതീവ കൃത്യതയോടെ ആക്രമണം അഴിച്ചു വിടാം.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഡെമോക്ലിസ് സിസ്റ്റത്തിന് മറ്റു സിസ്റ്റങ്ങളുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നത് ഗുണകരമാണ്. അമേരിക്കയുടെ ലോക്ഹീഡ് മാര്ട്ടിന് അമേരിക്കന്‍ സേനയ്ക്കു വേണ്ടി അതിപ്രഹരശേഷിയുള്ള ലേസര്‍ സിസ്റ്റമാണ് നിര്‍മിക്കുന്നത്. ഇവ പോർവിമാനങ്ങളിൽ ഘടിപ്പിച്ച് ആദ്യ പരീക്ഷണം നടത്താനിരിക്കുന്നത് 2021ല്‍ ആണ്. അമേരിക്കയുടെ എയര്‍ഫോഴ്സ് റിസര്‍ച് ലബോറട്ടറി പ്രോഗ്രാമായ ഷീല്‍ഡിന്റെ (Self-protect High Energy Laser Demonstrator, or SHiELD) ഭാഗമായാണ് ഇതു നിര്‍മിക്കുന്നത്.
ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ പരാതിയിലാണ് അന്വേഷണം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്നാഥ് ബെഹറ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി.പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂര്‍ നാഗപ്പന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു.
പ്രദേശികമായി നടന്നൊരു വിഷയത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറുന്നത് മര്യാദകെട്ട നടപടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്താന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് നടത്തിയതാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് വര്‍ത്തമാനം പറയാനൊരു അവസരം നല്കാന് ഒരു വടിയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണവര്‍ നടത്തിയത് എന്നാണ് താൻ കരുതുന്നതെന്നും ആനാവൂര്‍ നാഗപ്പന് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കാന്‍ ഫെയ്സ്ബുക്കിന് പദ്ധതി
ഫെയ്സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഫെയ്സ്ബുക്കിന്റെ ഈ പദ്ധതി ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.
ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്സ്ബുക്കില്‍ നിന്നും വാട്സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം
ഹീത്രൂവില്‍ പുതു ടെക്നോളജി
അള്‍ട്രാ ഹൈ-ഡെഫനിഷന്‍ 4K ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്തുന്നു
ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ പുതു ടെക്നോളജി
അള്‍ട്രാ ഹൈ-ഡെഫനിഷന്‍ 4K ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്തുന്നു. ഇതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങൾ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ടിലെ കണ്ട്രോള് ടവറിലെ ഈ പുതിയ ടെക്നോളജി, എയര്‍ ട്രാഫിക് കണ്ട്രോളര്മാര്ക്ക് കാലാവസ്ഥ മോശമായ സമയത്ത് വളരെ സഹായകമാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ എഐ ക്യാമറാ സിസ്റ്റം പകര്‍ത്തുന്ന ചിത്രങ്ങള്‍ അര്‍ഥമാക്കുന്നതെന്ത് എന്നു മനസ്സിലാക്കാന്‍ പഠിക്കുകയാണ്. ഈ ടെക്നോളജി രാത്രിയില്‍ വരെ ഉപകാരപ്രദമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈ-സെന്‍സിറ്റീവ് ക്യാമറകളിലൂടെ കണ്ട്രോളര്മാര്ക്കും എയര്‍ഫീല്‍ഡ് കാണാന്‍ സാധിക്കും. രാത്രിയില്‍ കണ്ട്രോളര്മാര്ക്ക് മികവാർന്ന കാഴ്ച സാധ്യമാക്കുകുയാണ് ക്യാമറ സിസ്റ്റം.
ബ്രിട്ടനിലെ ഏറ്റവും പൊക്കമുള്ള കണ്ട്രോള് ടവര്‍ ഉള്ളതും ഹീത്രുവിലാണ്, 87 മീറ്റര്‍.
എന്നാല്‍ ഇതിന്റെ കുഴപ്പമെന്താണെന്നു ചോദിച്ചാല്‍ റണ്‍വെ വളരെ വ്യക്തമായി കാണാമെങ്കിലും മേഘങ്ങള്‍ താഴ്ന്നു വരുമ്പോള്‍ കണ്‍ട്രോളര്‍മാരുടെ കാഴ്ച കുറയുമെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കണ്ട്രോളര്മാര് റഡാറിനെ ആശ്രയിച്ചാണ് വിമാനങ്ങള്‍ റണ്‍വെ ക്ലിയര്‍ ചെയ്തോ എന്നറിയുന്നത്. എന്നു പറഞ്ഞാല്‍ ഒരോ ലാന്‍ഡിങ്ങിനും 20 ശതമാനം വരെ സമയ നഷ്ടം സംഭവിക്കാം. ഇതൊഴിവാക്കാനായി എയര്‍ ട്രാഫിക് മാനേജ്മെന്റ് സര്‍വീസ്, (നാറ്റ്സ്) ഇപ്പോള്‍ 20 അള്‍ട്രാ ഹൈ-ഡെഫനിഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു ലഭിക്കുന്ന വിഡിയോ ഫുട്ടേജ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കുകയുമാണ്.
പുതിയ സിസ്റ്റത്തിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പണി കുറയ്ക്കാം.
എഐ അവരോട് ഒരു വിമാനം റണ്‍വെ വിട്ടോ എന്ന കാര്യം വ്യക്തമായി പറയുന്നു. അടുത്ത വിമാനത്തിന് ലാന്‍ഡു ചെയ്യാനുള്ള പെര്മിഷന് എപ്പോള്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കല്‍ കണ്ട്രോളര്മാര്ക്ക് എളുപ്പമാക്കും. അടുത്ത ആഴ്ചകളില്‍ ട്രയല്‍ തുടങ്ങുകയാണ്. ഹീത്രുവിലേക്കു വരുന്ന അമ്പതിനായിരത്തിലേറെ ഫ്ളൈറ്റുകളുടെ ചലനം എഐയെ പഠിപ്പിക്കാനാണ് ഉദ്ദേശം. തുടര്‍ന്ന് എത്തിച്ചേരുന്ന നിഗമനങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ അറിയിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സിസ്റ്റത്തിന്റെ ശേഷി ചൂഷണം ചെയ്യാനായേക്കുമെന്നാണ് കരുതുന്നത്. ഇതിനായി ലോകത്തെ ആദ്യത്തെ 4K ഡിജിറ്റല്‍ ടവറാണ് നാറ്റ്സ് ഹീത്രുവില്‍ നിര്‍മിച്ചിരിക്കുന്നത്.
പുതിയ സിസ്റ്റത്തിലൂടെ, ഹീത്രു എയര്‍പോര്‍ട്ടിന് പരിപൂര്‍ണ്ണ ശേഷി കൈവരിക്കാമെന്നാണ് നാറ്റ്സ് കരുതുന്നത്.
മനുഷ്യനു സാധ്യമായത് ഇപ്പോഴെ നടക്കുന്നുണ്ട്. ഇനി മനുഷ്യനും ടെക്നോളജിയും ഒത്തു ചേരുമ്പോള്‍ സുരക്ഷയും ശേഷിയും വര്‍ധിപ്പിക്കാനാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മനുഷ്യനും യന്ത്രവും ഐക്യത്തോടെ പ്രവർത്തിക്കുന്നതു കാണാനാകുമെന്ന് നാറ്റ്സിന്റെ ചീഫ് സൊലൂഷന് ഓഫിസര്‍ ആ്ന്ഡി ടെയ്ലര് അവകാശപ്പെട്ടു. മേഘങ്ങള്‍ താഴ്ന്നു വന്ന് കണ്ട്രോള് ടവറിനെ മൂടുന്ന സമയത്തുള്ള പ്രശ്നമാണ് ആദ്യം പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സിസ്റ്റത്തിന് ഇതിന് അതിവേഗം പരിഹാരം കാണാനായേക്കും. ഈ സിസ്റ്റം ലോകമെമ്പാടുമുള്ള എയര്‍പോര്‍ട്ടുകളെ വിപ്ലവകരമായി നവീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നാറ്റ്സ് ഒരു ഡിജിറ്റല്‍ ടവര്‍ ലബോറട്ടറിയും ഹൂത്രൂവിൽ സ്ഥാപിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ട്രയല്‍. മൊത്തം 2.5 മില്ല്യന്‍ പൗണ്ടാണ് ചിലവഴിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏകദേശം 12 ദിവസങ്ങളിലാണ് മേഘങ്ങളിറങ്ങി ടവറിനെ വലയം ചെയ്ത് ഹീത്രുവിലെ കണ്ട്രോളര്മാര്ക്ക് കാഴ്ചയ്ക്ക് പ്രശ്നം നേരിടുന്നത്. പുതിയ സിസ്റ്റം ഇതും പരിഹരിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ടവര്‍ കൂടെ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കിയേക്കും.
നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ട് വരണം
ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം
ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ'യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല
കുറ്റാരോപിതനായ ആള് നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ താരസംഘടനയ്ക്കുണ്ടായ അവധാനതക്കുറവിനെ മുന്‍ എക്സിക്യുട്ടീവ് അംഗംകൂടിയായ കുഞ്ചാക്കോ ബോബന് വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ട ക്കാര്യത്തില്‍ കോടതിവിധിവന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് നല്ല കാര്യംചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം.
എന്നാല്‍ എന്ത് ചെയ്യണമെന്നത് ഒാരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
പ്രധാനമന്ത്രി ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തും
കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും.
ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നടത്തും.
2.35 മുതല്‍ 3.15 വരെയാണ് ഇവിടത്തെ ചടങ്ങില്‍ സംബന്ധിക്കുക.
വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഢംബര വാനുമായി മെര്‍സിഡീസ്
019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി
ആഢംബര എംപിവികള്‍ക്ക് പുതിയ നിര്‍വചനം കുറിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി. ഇന്ത്യയില്‍ നിലവില്‍ ആഢംബര എംപിവികളില്ല. 68.4 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വന്നിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് വി-ക്ലാസ് ഈ കുറവ് നികത്തും. രണ്ടു വകേഭദങ്ങള്‍ മാത്രമെ വി-ക്ലാസിനുള്ളൂ, പ്രാരംഭ എക്സ്പ്രഷനും ഉയര്‍ന്ന എക്സ്ക്ലൂസീവും.2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയുമാണിത്. തൊണ്ണൂറുകളില്‍ എംബി100 വാനും 2011-ല്‍ ആര്-ക്ലാസ് ലക്ഷ്വറി എംപിവിയും ബെന്‍സ് ഇന്ത്യയിലെത്തിച്ചിരുന്നു.
81.90 ലക്ഷം രൂപയാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് ലൈന്‍ മോഡലിന് വില.
ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ മെര്‍സിഡീസ് അവതരിപ്പിക്കുന്ന ആദ്യ മോഡലെന്ന ബഹുമതിയും വി-ക്ലാസിന് സ്വന്തം. പൂര്‍ണ്ണമായും സ്പെയിനില്‍ നിര്‍മ്മിച്ച വി-ക്ലാസ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്കു വരിക.
എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കും. 160 bhp കരുത്തും 380 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത.ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.
ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് മോഡല്‍.
എക്സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ വി-ക്ലാസിന് പക്വമായ ഭാവം സമ്മാനിക്കുന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം എംപിവിയുടെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഏറെക്കുറെ എസ്-ക്ലാസിന്റേതുതന്നെ.
ഹെഡ്ലാമ്പിലാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും.സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്.
പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.
പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന് വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.തടിക്കും തുകലിനും യാതൊരു പഞ്ഞവും അകത്തളത്തിലില്ല. മേല്‍ത്തരം തുകല്‍ അപ്ഹോള്‍സ്റ്ററി മാത്രം മതി വി-ക്ലാസിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന് സ്റ്റീയറിംഗ് വീലാണ് എംപിവിക്ക് ലഭിക്കുന്നത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയും ഒരുങ്ങുന്നുണ്ട്.
അറ്റന്ഷന് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, ഹെഡ്ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി-ക്ലാസിന്റെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. നാലു മെറ്റാലിക് നിറങ്ങളിലാണ് എംപിവി വരിക. ആഗോള തലത്തില്‍ നാല് എന്ജിന് ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്.
സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറപ്പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും.
1
view
സെൽഫി ഡ്രൈവിങ്ങിനിടെ വേണ്ട;
ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും
യുഎഇയിൽ ഡ്രൈവിങ്ങിനിടെ സെൽഫി എടുത്താൽ ഇനി പിഴ എണ്ണൂറ് ദിർഹം
ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയർത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്.
ഇതിൽ 94 ശതമാനം അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം യു.എ.ഇ.യിലെ 74 ശതമാനം ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളോടിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവരും കരുതിയിരുന്നോളു. 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ്. ഡ്രൈവ് ചെയ്യുമ്പോൾ സെൽഫി സ്റ്റിക്ക് ഉപയോഗിക്കുക, ഷീഷ വലിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയിൽ നോക്കി മുടിയൊതുക്കുക എന്നീ പ്രവർത്തികളെല്ലാം എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുന്ന നിയമലംഘനമാണ്.
കീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയുടെ മുന്നറിയിപ്പ്
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാൻ പാടില്ലെന്നാണ് സൗദിയുടെ നിർദ്ദേശം.ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകിൽ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
സൗദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമിതമായി കീടനാശിനി പ്രയോഗവും മറ്റു നിയമലംഘനങ്ങളും നടത്താൻ പാടില്ലന്നു ഇന്ത്യ ഗവര്‍മെന്റെ് കര്‍ഷകര്‍ക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈജിപ്റ്റിൽ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.
ഇത് ഇന്ത്യയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നവർക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല
മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് ആരേയും വിളിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പോലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാളെ വിളിക്കാന്‍ ഇത്തരം ആപ്പുകള്‍ വഴി സാധിക്കും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ ഇത്തരം വ്യാജ നമ്പറുകള്‍ നിര്‍മിക്കാനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. അതായത് നമ്മള് അറിയാതെ തന്നെ നമ്മുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയും.
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല.
ഐപി സ്പൂഫിങ് അടക്കം അറിയാവുന്നയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലാതെ എന്തും ചെയ്യാനും കഴിയും. പരിശോധനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്കാറുള്ളതെങ്കിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ സുലഭമാണെന്ന് ഐടി വിദഗ്ദര്‍ പറയുന്നു. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം.
വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാനിടവരുത്തുന്ന ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.
ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം വെളിച്ചത്ത് വരും
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും
മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്തിലെ ചരിത്രകാരന്മാര്
ഈജിപ്തിലെ ചരിത്രകാരന്മാര് അല്‍പ്പം ആകാംക്ഷയിലാണ്. ബിസി 30 ന് മരണപ്പെട്ടു എന്ന് കരുതപ്പെടുന്ന റോമന്‍ സൈനികമേധാവി മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. അലക്സാണ്ട്രിയയില്‍ നിന്നും ഏകദേശം 28 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന തപോസിരിസ് മാഗ്ന എന്ന പ്രാചീന നഗരത്തിലാണ് ആന്റണിയും ക്ലിയോപാട്രയും അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് കരുതപ്പെടുന്നത്. ഏറെ കാലം കാണാമറയത്തുകിടന്ന ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം ഒടുവില്‍ വെളിച്ചത്തു വരുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ. സാഹി ഹവാസ് പറഞ്ഞു. ഈജിപ്തിലെ മുന്‍ പുരാവസ്തുവകുപ്പ് മന്ത്രിയാണ് അദ്ദേഹം.
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും.
ഇവരുടെ ജീവിത കാലയളവിനെ കുറിച്ച് കാര്യമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ ഇരുവരുടെയും കഥ പ്രശസ്തമാണ്.ജൂലിയസ് സീസറിന്റെ പ്രധാന രാഷ്ട്രീയ അനുയായികളില്‍ ഒരാളും സുഹൃത്തുമായിരുന്നു മാര്‍ക്കസ് ആന്റണി അഥവാ മാര്‍ക്ക് ആന്റണി. ടോളമി XII-ാമന്റെ മകളും ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയുമായിരുന്നു ക്ലിയോപാട്ര. സീസര്‍ കൊല്ലപ്പെട്ടതിന് ശേഷം സീസറിന്റെ ദത്തുപുത്രന് ഒക്ടേവിയനും മാര്‍ക്ക് ലെപിഡസുമായി ചേര്‍ന്ന് റോമിലെ രണ്ടാം ത്രിമൂര്‍ത്തി ഭരണകൂടം സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ ത്രിമൂര്‍ത്തി ഭരണകൂടം തകരുകയും ഒക്ടേവിയനുമായി ആന്റണി ശത്രുതയിലാവുകയും ചെയ്തു.
ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരെയുള്ള യുദ്ധം ആസൂത്രണം ചെയ്തത്.
എന്നാല്‍ ആ യുദ്ധത്തില്‍ ഇരുവരും പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തിലേക്ക് നാടുവിടാന്‍ ശ്രമിച്ച ഇരുവരേയും അലക്സാണ്ട്രിയയില്‍ വെച്ച് ഒക്ടേവിയന് സൈന്യം വളഞ്ഞു. ഇതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.ആന്റണി തന്റെ വയറില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ക്ലിയോപാട്രയുടെ മരണകാരണം വ്യക്തമല്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്തുതന്നെയാണ് അടക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ഗവേഷകര്‍ ശവകൂടീരത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും തങ്ങള്‍ ശരിയായ ദിശയിലാണെന്നും ഡോ. സാഹി ഹവാസ് പറഞ്ഞു. തപോസിരിസ് മാഗ്നയെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര.
ബി.സി.332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.ബി.സി 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,.10 വയസ് മാത്രമുള്ള സഹോദരനായ ടോളമി XIII ചേർന്ന് ഈജിപ്തിൽ ഭരണം നടത്തുകയും ചെയ്തു. കുറേ കാലങ്ങൾക്ക് ശേഷം ക്ലിയോപാട്രയും ടോളമി പതിമൂന്നാമനുമായി പിണക്കത്തിലാവുകയും, ടോളമി പതിമൂന്നാമൻ സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തു.ഈ സമയത്താണ് റോമാ സാമ്രാജ്യചക്രവർത്തി ജൂലിയസ് സീസർ സാമ്രാജ്യവ്യാപനം നടത്തുന്നത്. റോമൻ പക്ഷത്തുനിന്നും ഒളിച്ചോടിയ സീസറിന്റെ മകളുടെ ഭർത്താവു കൂടിയായ പോംപിയുടെ തല വെട്ടിയെടുത്ത് ടോളമി പതിമൂന്നാമൻ സീസറിന് കാഴ്ചവെയ്ക്കുന്നു. സീസറിനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് സീസറിനെ ചൊടിപ്പിച്ചു.
സീസർ ഈജിപ്തിനെ കീഴ്പ്പെടുത്തിയെങ്കിലും റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നില്ല.
സീസറിന്റെ കൊട്ടാരത്തിൽ ക്ലിയോപാട്ര തന്ത്രപൂർവ്വം എത്തിച്ചേർന്നു. തന്റെ മുമ്പിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ സീസർ മയങ്ങി. ക്ലിയോപാട്ര സീസറിന്റെ കാമുകിയായി.പരാജയപ്പെട്ട് പിൻതിരിഞ്ഞോടിയ ടോളമി പതിമൂന്നാമൻ നൈൽ നദിയിൽ മുങ്ങി മരിച്ചു. ക്ലിയോപാട്ര രാജ്ഞിയാവുകയും മറ്റൊരു അനിയൻ ടോളമി പതിനാലാമൻ സഹഭരണാധികാരിയുമായി. സീസർ ഈജിപ്തിലെത്തി ക്ലിയോപാട്രയെ ഈജിപ്ഷ്യൻ ആചാരാ പ്രകാരം വിവാഹം കഴിച്ചു. സീസറിൽ ക്ലിയോപാട്രക്ക് ഒരു മകൻ പിറന്നു. റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയായി സിസേറിയനെ പ്രഖ്യാപിക്കണമെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ നിരസിച്ചു. ടോളമി പതിനാലാമനെ ക്ലിയോപാട്ര വിഷം നൽകി കൊന്നു.സിസേറിയനെ സഹഭരണാധികാരിയുമാക്കി. സെനറ്റിന്റെ ഗൂഢാലോചനയിൽ ജൂലിയസ് സീസർ ബി.സി 44 മാർച്ച് 15-ന് കൊല്ലപ്പെട്ടു. സീസറിന്റെ മരണശേഷം റോമിന്റെ ഭരണാധികാരികളിൽ ഒരാളായ മാർക്ക് ആന്റണി സ്ഥാനമേറ്റു. കൂറു പ്രഖ്യാപിക്കുന്നതിനായി റോമിലെത്തിച്ചേരാൻ മാർക്ക് ആന്റണി ക്ലിയോപാട്രയെ ക്ഷണിച്ചു.
ഇതോടെ ഇവർ പ്രണയത്തിലാവുകയും അലക്സാൻട്രിയയിൽ താമസമാകുകയും ചെയ്തു
6
views
ചന്ദ്രനില്‍ ഖനനം 2025 ല്‍ നടത്താനൊരുങ്ങി യൂറോപ്പ്
ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്
ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാന ചുവടുമായി യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ (ഇ.എസ്.എ.) പുതിയ പദ്ധതി.
റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി സഹകരിച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനാണ് യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ പദ്ധതി.2025 ന് മുമ്പ് ചന്ദ്രനിലേക്ക് പോകുന്നതിനും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സാധ്യതകള്‍ ഇ.എസ്.എ. പരിശോധിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്.
ഏരിയന്‍ ഗ്രൂപ്പുമായി ഒരുവര്‍ഷത്തേക്കാണ് കരാര്‍.
ചന്ദ്രോപരിതലത്തിലെ റിഗോലിത് പാളി ഖനനം ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്പെയ്സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകളിലൂടെ അവിടെ നില്‍ക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സി പറഞ്ഞു. ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗം സുസ്ഥിര ചാന്ദ്രപര്യവേക്ഷണം എന്ന ആശയത്തിന്റെ താക്കോലാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും യൂറോപ്പ് ലക്ഷ്യമിടുന്നു. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി ഉപയോഗിക്കാമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
ഈരംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്.
ഗഗന് യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയുടെ പദ്ധതി. ചെറിയ സ്റ്റാര്‍ട്ട്അപ്പുകള്‍ മുതല്‍ ലോഖീദ് മാര്ട്ടിന് പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ അക്കൂട്ടത്തിലുണ്ടാവും.
ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുവാനായി പോകുന്നത്
ജോലി സമയത്ത് പാട്ട് കേൾക്കാറുണ്ടോ?
മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് പഠനത്തിൽ നിര്‍ദേശിക്കുന്നത്
നീണ്ട നേരം ജോലി ചെയ്യുമ്പോള്‍ ആര്‍ക്കായാലും ഒരു വിരസത അനുഭവപ്പെട്ടേക്കാം. ഈ വിരസത ഒഴിവാക്കാനായി ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ പാട്ട് കേള്‍ക്കുന്നവര്‍ ധാരാളമാണ്.
പാട്ട് കേട്ടുകൊണ്ടുതന്നെ ജോലികളിലും വ്യാപൃതരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് ജോലിയോടൊപ്പം പാട്ട് കേള്‍ക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കും.
നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് പെടുന്നത്. ജോലിക്കൊപ്പം പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ അത് ഒരു പരിധി വരെ നിങ്ങളുടെ മനസ്സിനെ മുഷിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. നെതര്‍ലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്.
ജോലിസമയത്ത് പാട്ട് കേള്‍ക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.
എന്നാല്‍ ഇത് ആപേക്ഷികമാണെന്നും എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ്, എത്തരത്തിലുള്ള സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഇവര്‍ പറയുന്നു. പൊതുവേ വിഷാദ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അത്തരം പാട്ടുകള്‍ തന്നെ എപ്പോഴും കേള്‍ക്കാനാണ് താല്പര്യപ്പെടുക. എന്നാല്‍ അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നാണ് പഠനം പറയുന്നത്. മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും, ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. അതേസമയം കണക്കുകളുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടത്തില്‍ പാട്ട് കേള്‍ക്കുന്നത് അത്ര ഗുണകരമാകില്ലെന്നും ഇവര്‍ പറയുന്നു.
ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമുള്ള സംഗീതമായിരിക്കും ജോലിസമയത്ത് കേള്‍ക്കാന്‍ കൂടുതല്‍ നല്ലതെന്നും പഠനം നിര്‍ദേശിക്കുന്നു.
പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണ് ഇത്. അതുപോലെ തന്നെ വലിയ ബഹളമില്ലാത്തതും എന്നാല്‍ അത്രമാത്രം മെലഡിയായതുമായ പാട്ടുകള്‍ ഓഫീസില്‍ വച്ച് കേള്‍ക്കാതിരിക്കുക. ഇതിനിടയിലുള്ള സംഗീതം കുറഞ്ഞ ശബ്ദത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കാം.ചെയ്യുന്ന ജോലി ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതയാള്‍ക്ക് ഒരു ജോലി എന്നതിനപ്പുറം ഇഷ്ട ഹോബിയായിരിക്കും. ഇനിയും ബെല്ലടിക്കാറായില്ലേ എന്നു ചോദിക്കുന്ന അധ്യാപകരും ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ എന്നു ചോദിക്കുന്ന അധ്യാപകരുമുണ്ട്. മൊബൈലില്‍ നോക്കി പണിയെടുക്കുന്നവരും മൊബൈല്‍ ദൂരം വച്ചു പണിയെടുക്കുന്നവരുമുണ്ട്. എന്റെ ജോലി സമയം കഴിഞ്ഞുവെന്നു പറയുന്നവരും ഏതു സമയവും എന്റെ ജോലി സമയമാണെന്നു പറയുന്നവരുമുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനു ജോലി ജോലി മാത്രമാണ്. അവരുടെ മനസിന്റെ ദിശ മറ്റേതെങ്കിലും ഭാഗത്തേക്കായിരിക്കും. രണ്ടാം വിഭാഗത്തിന് അവരുടെ ജോലി അവര്‍ക്കു ജോലിയല്ല, ഹോബിയാണ്, ഒരുതരം വിനോദം. ഏതു നേരവും അവര്‍ അതിലായിരിക്കും. അല്ലെങ്കില്‍ അതിലേക്കായിരിക്കും.
ഇത്തരത്തിൽ ജോലി സമയത്തെ വിരസത ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം
സമയത്തെ കൃത്യമായി ഷെഡ്യൂൾ ചെയ്യുക. ഓരോ കാര്യത്തിനും എത്ര സമയം വേണമെന്ന് മുൻകൂറായി തീരുമാനിക്കുക. ജോലി ചെയ്യാന്‍ മാത്രമല്ലാതെ ഭക്ഷണം, വിശ്രമം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ ടൈംടേബിൾ തയാറാക്കി അതിനനുസരിച്ച് ചെയ്യുക.ജോലിയിലെ പലവിധ സമ്മർദങ്ങൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർധിപ്പിക്കാനുമായി ധ്യാനം ചെയ്യുക. മനസ്സിനെ ശാന്തമാക്കി സമ്മർദത്തെ അതിജീവിക്കാനുള്ള മറ്റൊരു മികച്ച മാർഗം ഉറക്കമാണ്.ചെയ്യുന്ന കാര്യങ്ങളിലെല്ലാം പെർഫെക്ഷൻ വേണമെന്ന ശാഠ്യം നല്ലതല്ല. എപ്പോഴും പെർഫെക്ട് ആയിരിക്കാൻ ആർക്കും സാധിക്കില്ല എന്നതുതന്നെ കാരണം. ജോലിയിൽ പെർഫെക്ട് ആകാൻ വേണ്ടി അമിതമായി ശ്രമിക്കുമ്പോള്‍ മറ്റ് പല മേഖലകളിലും നിങ്ങൾ പിന്നോട്ടു പോയേക്കാം. തെറ്റുകളും പരാജയങ്ങളും അംഗീകരിച്ച് മുന്നോട്ടു പോകുക.ഇന്നു നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കുന്നതിനൊപ്പം ഇന്നലെ നിങ്ങൾ എവിടെയായിരുന്നു എന്നു കൂടി ആലോചിക്കുക. എങ്കിൽ മാത്രമേ കരിയറിൽ വളർച്ചയുണ്ടോയെന്ന് അറിയാൻ സാധിക്കൂ.
7
views
ഒട്ടകപ്പാലുമായി അമൂല്‍
ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്
ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല് വിപണിയിലിറക്കുന്നു.
ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലാകും ആദ്യം ഇവ വില്‍പ്പനയ്ക്കെത്തുക. അരലിറ്റര്‍ പാലിന്റെ പായ്ക്കറ്റിന് അമ്പത് രൂപയാണ് നിരക്ക്. കച്ച് മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ ഒട്ടകപ്പാല് ശേഖരിക്കുക.
അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് നാമം.
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം.ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തീട്ടുണ്ട്
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍
റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ കേരളവും
ഇന്ത്യയുടെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്
മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു.
നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന് ഉദിച്ചത്.
4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന് 2.14ന് അസ്തമിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും.
ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്ക്കുന്ന സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും.ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും.
സൂര്യന് അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.
1
view
പ്രേംനസീറിന് ശേഷം ഇതാദ്യം
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്
നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. ഇതുവരെ ഒരുമലയാളിക്കും ഭാരതരത്ന ലഭിച്ചിട്ടില്ല.
പാതി മലയാളിയായി എംജിആറിന് 1988-ല്‍ ഭാരതരത്ന ലഭിച്ചിട്ടുണ്ട്.
കെജെ യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്,വിആര്‍ കൃഷ്ണയ്യര്‍ എന്നിങ്ങനെ ഒന്‍പത് മലയാളികള്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്കാരം ഇതുവരെ ലഭിച്ചിട്ടുള്ളത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്, മന്നത് പത്മനാഭന്, കെപി കേശവമേനോന്, ജി.ശങ്കരക്കുറിപ്പ്,പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ് എന്നിവരാണ് മോഹന്‍ലാലിനും നമ്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. കല്പാത്തി രാമകൃഷ്ണ രാമനാഥന് - പത്മവിഭൂഷണ്‍ (1976), തോമസ് കള്ളിയത്ത് -പത്മഭൂഷണ്‍ (2009) എന്നിവരാണ് ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരില്‍ നന്പി നാരായണന് മുന്‍പ് പത്മ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍.
മലയാള സിനിമാരംഗത്ത് നിന്നും മോഹന്‍ലാലിന് മുന്‍പേ പത്മഭൂഷണ്‍ നേടിയത് കെജെ യേശുദാസാണ്.
2002-ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചത്. 2017-ല്‍ പത്മവിഭൂഷണും യേശുദാസിന് ലഭിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (1973), കെജെ യേശുദാസ് (1975),അടൂര്‍ ഗോപാലകൃഷ്ണന് (1984), ഭരത് ഗോപി (1991),മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2001), ശോഭന (2006),തിലകന് (2009), റസൂല്‍ പൂക്കുട്ടി (2010), കെഎസ് ചിത്ര (2005), ബാലചന്ദ്രമേനോന്(2007), ഷാജി എന്‍ കരുണ്‍ (2011), മധു (2013),ജയറാം ,സുകുമാരി എന്നിവരാണ് മലയാള സിനിമയില്‍ നിന്നും ഇതിനു മുന്‍പ് പത്മ ബഹുമതി സ്വന്തമാക്കിയവര്‍.
മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
സംഗീതജ്ഞ തീജന്‍ ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായ പ്രമുഖന് അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന് ബി.എം. പുരന്ദര എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മവിഭൂഷണ് ബഹുമതി.
നടന് മോഹന്‍ലാലും ഐ.എസ്.ആര്.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്കാരം.
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന് ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.
ഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാ
രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. വിവിധ സേനാവിഭാങ്ങളുടെ ; കരുത്ത് വിളിച്ചോതുന്നതാകും പരേഡ്. വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനാണ്.
90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാകും അണിനിരക്കുക.
നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡില്‍ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത.രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടക്കും. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തും. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിക്കും.
വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ
റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണര്‍ പി സദാശിവം
സംസ്ഥാനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. അതിന് ശേഷം നടന്ന പ്രസംഗത്തില്‍ വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണം സുതാര്യമായി മുന്നോട്ട് പോകണം, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ എല്ലാവരെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു.കാസര്‍കോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പതാക ഉയര്‍ത്തി. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ മന്ത്രി ഇ.പി. ജയരാജന്, എറാകുളത്ത് മന്ത്രി എ.സി. മൊയ്തീന്. പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എ.കെ. ബാലന്, മറ്റു ജില്ലകളില്‍ സംസ്ഥാന മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയര്‍ത്തി.
പ്രണബിനും നാനാജിക്കും ഹസാരികയ്ക്കും ഭാരതരത്ന
നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നല്‍കുന്നത്
പ്രണബ്കുമാര്‍ മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയും ഭാരത് രത്ന പുരസ്കാരങ്ങൾക്ക് അര്‍ഹരായി .
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്നം ബഹുമതി. രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നല്കുന്ന രാജ്യത്തെ ഏറ്റവും ഉന്നതബഹുമതിക്കാണ് മൂവരും അര്‍ഹരായത്. നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നല്‍കുന്നത്.കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലഭിച്ച ബഹുമതിയാണ് ഇവയില്‍ ശ്രദ്ധേയം. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം 2018 ജൂണില്‍ നാഗ്പുരില്‍നടന്ന ആര്.എസ്.എസ്. പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത് ചര്‍ച്ചയായിരുന്നു.
ആര്.എസ്.എസിനും ഭാരതീയ ജനസംഘിനും അടിത്തറയുണ്ടാക്കിയവരില്‍ പ്രമുഖനും താത്ത്വികാചാര്യന്മാരിലൊരാളുമായ നാനാജി ദേശ്മുഖ് ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് സാമൂഹികപ്രവര്ത്തനരംഗത്തിറങ്ങിയത്. വിദ്യാഭ്യാസകാലത്തുതന്നെ ആര്.എസ്.എസില്‍ ചേര്‍ന്നു. ഗോള്‍വാള്‍ക്കര്‍ നാനാജിയെ പ്രചാരക് എന്ന നിലയില്‍ ഗോരഖ്പുരിലേക്ക് അയച്ചതോടെ സജീവപ്രവര്‍ത്തകനായി. ഭാരതീയ ജനസംഘ് രൂപവത്കരിക്കുന്നതിന് അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് നാനാജി ദേശ്മുഖ്.അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളര്‍ന്ന ഭൂപെന്‍ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കുമുള്ള അംഗീകാരമാണ്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്റെ സാമൂഹികജീവിതത്തിലും ഇടപെട്ടിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഭൂപെന്‍ 'രുദാലി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ സംഗീതമൊരുക്കി.
2011-ല്‍ എണ്‍പത്തിയഞ്ചാം വയസ്സിലായിരുന്നു മരണം.
പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിൽ
സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം
പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ.
സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാർശ. ഡോ. എം.എ. ഖാദർ ചെയർമാനായുള്ള സമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപക യോഗ്യതകളുയർത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. ബിരുദനിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കണം. സെക്കൻഡറിതലത്തിൽ ബിരുദാന്തര ബിരുദമാകണം അടിസ്ഥാന യോഗ്യത. പ്രൊഫഷണൽ യോഗ്യത ബിരുദനിലവാരത്തിലുള്ളതാകണം. പ്രീ-സ്കൂളിന് എൻ.സി.ടി.ഇ. നിർദേശിക്കുന്ന മാനദണ്ഡങ്ങളാകണം യോഗ്യത. മൂന്നുവയസ്സു മുതൽ സ്കൂൾ പ്രവേശന പ്രായംവരെ കുട്ടികൾക്ക് പ്രീ-സ്കൂളിങ് സൗകര്യമൊരുക്കണം. ഇതിന് ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീ-സ്കൂൾ അധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരേ നടപടി സ്വീകരിക്കണം. പ്രീ-സ്കൂളിങ് നയവും നിയമവും രൂപവത്കരിക്കാനും ശുപാർശയുണ്ട്.
സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിൻസിപ്പൽ എന്ന പദവിയിലേക്ക് മാറ്റാനും സമിതി ശുപാർശ ചെയ്യുന്നു.
പ്രിൻസിപ്പൽ (സെക്കൻഡറി), പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), പ്രിൻസിപ്പൽ (പ്രൈമറി), പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പേരുമാറ്റം.റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയൻറ്് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്ന തസ്തികയുണ്ടാക്കണം. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തനഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപനമേധാവി മാത്രമേ ഉണ്ടാകൂ.
മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളാക്കി മാറ്റണം.
അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാപരിശീലനവും നൽകണം. ഇപ്പോൾ പ്രഖ്യാപിച്ച കെ.എ.എസ്., വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷൻ സർവീസ് എന്ന നിലയിൽ വികസിപ്പിക്കണമെന്നും ശുപാർശയുണ്ട്.സമിതിയംഗങ്ങളായ ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകുമ്പോൾ സന്നിഹിതരായിരുന്നു.
ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് നിരോധനം
ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്കി. രജിസ്ട്രേഷന് ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്.
ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര് പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും.
നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി കാണിക്കുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ കണ്ടെത്തല്‍.
ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്
കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം
എസ്പി–ബിഎസ്പി–കോൺഗ്രസ് സഖ്യമായാൽ യുപിയിൽ ബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്.ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്പി, ബിഎസ്പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും.ആകെ 80 ലോക്സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014–ൽ ബിജെപി– അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്.എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി– അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും.വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു.കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.എസ്പിയും ബിഎസ്പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ ടുഡേ–കാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്.ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ സർവേയിൽ വ്യക്തമല്ല.
1
view
യു.എ.ഇ സ്കൂളുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം
യു.എ.ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി.
ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും ചിപ്സുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം.
ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഈ നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷകക്കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം, ക്ഷീണം തുടങ്ങിയ അസുഖങ്ങളെല്ലാം സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നതില്നിന്ന് യുവതലമുറയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നടപടി.ഈ നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായും പങ്കുവെക്കണം. സ്കൂളുകളിലേക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്.
പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു.
1
view